ലോകം മിണ്ടിയും പറഞ്ഞുമിരുന്ന രീതി അപ്പാടെ മാറ്റിമറിച്ചത് ഇൻസ്റ്റന്റ് മെസഞ്ചറുകളാണ്. ആളുകളെ അടുത്തടുത്ത് കൊണ്ടുവന്നെത്തിച്ചു.., ചുരുക്കവാക്കുകളും പ്രയോഗങ്ങളും എന്തിന്, കുത്തും കോമയുംകൊണ്ടുപോലും മെസഞ്ചറുകൾ വികാരപ്രപഞ്ചമൊരുക്കി... പ്രണയവും കലഹവും കച്ചവടവും മെസഞ്ചർ ചതുരവടിവുകളിൽ കറങ്ങിത്തിരിഞ്ഞു...
അറുപതുകളോളം പഴക്കമുണ്ട് തത്സമയ മെസേജിംഗ് ആശയത്തിന്. 1961ൽ പ്രശസ്തമായ എംഐടിയിലെ കംപ്യൂട്ടേഷൻ സെന്ററിൽ ഒരുക്കിയ ശൃംഖലയിൽ 30 പേർക്ക് ഒരുമിച്ചു ലോഗ് ഇൻ ചെയ്ത് പരസ്പരം സന്ദേശമയയ്ക്കാനുള്ള സംവിധാനം യാഥാർഥ്യമാക്കി. അതു പതിയെ വികസിച്ചു. പി-ടു-പി പ്രോട്ടോകോൾ വിപുലമായി. എഒഎൽ എന്ന അമേരിക്ക ഓണ്‍ലൈനിന്റെ തുടക്കമായി. ടെക്സ്റ്റ് അധിഷ്ഠിത ഓണ്‍ലൈൻ ചാറ്റ് മെല്ലെ ജനകീയമായിത്തുടങ്ങി.
90കളിലാണ് ഇൻസ്റ്റന്റ് മെസഞ്ചറുകൾ ഇന്നുകാണുന്ന രൂപത്തിലേക്കു വന്നുതുടങ്ങിയത്. 1996ൽ ആദ്യത്തെ ജനപ്രിയ മെസഞ്ചർ ഐസിക്യു വന്നു. പിറ്റേക്കൊല്ലം എഒഎൽ എഐഎം അവതരിപ്പിച്ചു.
1998ലാണ് യാഹൂ കന്പനി പ്രശസ്തമായ യാഹൂ മെസെഞ്ചർ അവതരിപ്പിച്ചത്. യാഹൂ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാവുന്ന സർവീസ് ആയിരുന്നു അത്. ഇൻസ്റ്റന്റ് മെസഞ്ചറുകളുകൾ ഉപയോഗിക്കുന്ന ഇന്നത്തെ മുതിർന്ന തലമുറക്കാരുടെ കൈയിൽ ആദ്യമെത്തിയതു മിക്കവാറും യാഹൂ മെസഞ്ചർ ആയിരിക്കും. അടുത്തകാലത്ത് യാഹൂ ഈ സർവീസ് നിർത്തലാക്കി.
അതേകൊല്ലംതന്നെ ഓപ്പണ്‍-സോഴ്സ് ക്ലയന്റ് ആയ ഗെയിം എത്തി. മൈക്രോസോഫ്റ്റിന്റെ എംഎസ്എൻ മെസഞ്ചർ അവതരിപ്പിച്ചത് 1999ലാണ്. ഏറെ ജനപ്രിയമായ സർവീസ് ആയിരുന്നു ഇതും. 2005ൽ മൈക്രോസോഫ്റ്റ് ഇതിന്റെ പേര് വിൻഡോസ് ലൈവ് മെസഞ്ചർ എന്നാക്കി.
വിവിധ മെസഞ്ചർ സർവീസുകൾ ഒന്നിച്ചുപയോഗിക്കാവുന്ന ജാബെർ രണ്ടായിരാമാണ്ടിലാണ് എത്തിയത്. രണ്ടു കൊല്ലംകൂടി കഴിഞ്ഞ് ആപ്പിളിന്റെ ഐചാറ്റ് രംഗത്തെത്താൻ. തുടർന്ന് ഐ മെസേജ് വന്നു.
ഇന്നും സജീവമായി രംഗത്തുള്ള സ്കൈപ്പ് അവതരിപ്പിച്ചത് 2003ലാണ്. ഇൻസ്റ്റന്റ് മെസേജിംഗിനൊപ്പം വോയ്സും വീഡിയോയും ഉപയോഗിക്കാം എന്നതായിരുന്നു സ്കൈപ്പിന്റെ പുതുമ. വീഡിയോയ്ക്കുവേണ്ടിയാണ് കൂടുതലും ഉപയോഗിക്കപ്പെട്ടത് എന്നുമാത്രം. 2011ൽ സ്കൈപ്പ് ഫേസ്ബുക്ക് ഇന്റഗ്രേഷൻ അവതരിപ്പിച്ചു.
ജനപ്രിയ ആപ്പായ മീബോ 2005ലാണ് എത്തിയത്. ഇതിനെ പിന്നീട് ഗൂഗിൾ ഏറ്റെടുത്തു.
ഗൂഗിൾ ടോക്കുമായി ഗൂഗിൾ എത്തിയതും 2005ലാണ്. ഏറെ ഉപയോക്താക്കളുണ്ടായിരുന്ന സർവീസാണ് ഇത്. പിന്നീട് ഗൂഗിൾ പ്ലസിലേക്കു മാറിയെങ്കിലും വൈകാതെ നിർത്തലാക്കി. 2006ൽ തുടങ്ങിയ മൈസ്പേസ് പിന്നീട് സ്കൈപ്പിലേക്ക് കൂട്ടിയിണക്കപ്പെട്ടു.
ഫേസ്ബുക്ക് ചാറ്റുമായി അവതരിച്ചത് 2008ലാണ്. പിന്നീട് ഏറെ ജനപ്രിയമായ ഫേസ്ബുക്ക് മെസഞ്ചറും അവതരിപ്പിച്ചു.
വാട്ട്സ്ആപ്പ് വന്പൻ വിജയം നേടി നിൽക്കേയാണ് അതിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. സമാന്തരമായി ഇൻസ്റ്റന്റ് മെസഞ്ചർ ആപ്പുകളുടെ വസന്തകാലം തുടങ്ങിയിരുന്നു. ടെലഗ്രാമും സിഗ്നലും സ്നാപ്പ്ചാറ്റും ഹലോയും ലൈനും കിക്കും വൈബറും പിങ്മിയും ഇൻസ്റ്റചാറ്റും അടക്കം നൂറുനൂറു മെസഞ്ചറുകൾ രംഗത്തുണ്ട്. സുരക്ഷിതമായി ഏതൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തി നോക്കണമെന്നുമാത്രം.
സാധാരണ മലയാളികളെ സോഷ്യൽ മീഡിയ ജീവിതരീതി പരിചയപ്പെടുത്തിയത് ഓർക്കുട്ട് ആണെന്നു നിസംശയം പറയാം. ഫേസ്ബുക്ക് കളംനിറഞ്ഞതും സ്പാമുകൾ ഓർക്കുട്ടിൽ നിറഞ്ഞതും അതിന്റെ അന്ത്യത്തിനു വഴിയൊരുക്കി. ഇത് ഇൻസ്റ്റഗ്രാമിന്റെ കാലമാണ്. ഇൻസ്റ്റയില്ലാത്ത പുതുതലമുറ ഇന്നു റേഞ്ചിലില്ല!
വി.ആർ. ഹരിപ്രസാദ്
അറുപതുകളോളം പഴക്കമുണ്ട് തത്സമയ മെസേജിംഗ് ആശയത്തിന്. 1961ൽ പ്രശസ്തമായ എംഐടിയിലെ കംപ്യൂട്ടേഷൻ സെന്ററിൽ ഒരുക്കിയ ശൃംഖലയിൽ 30 പേർക്ക് ഒരുമിച്ചു ലോഗ് ഇൻ ചെയ്ത് പരസ്പരം സന്ദേശമയയ്ക്കാനുള്ള സംവിധാനം യാഥാർഥ്യമാക്കി. അതു പതിയെ വികസിച്ചു. പി-ടു-പി പ്രോട്ടോകോൾ വിപുലമായി. എഒഎൽ എന്ന അമേരിക്ക ഓണ്‍ലൈനിന്റെ തുടക്കമായി. ടെക്സ്റ്റ് അധിഷ്ഠിത ഓണ്‍ലൈൻ ചാറ്റ് മെല്ലെ ജനകീയമായിത്തുടങ്ങി.
90കളിലാണ് ഇൻസ്റ്റന്റ് മെസഞ്ചറുകൾ ഇന്നുകാണുന്ന രൂപത്തിലേക്കു വന്നുതുടങ്ങിയത്. 1996ൽ ആദ്യത്തെ ജനപ്രിയ മെസഞ്ചർ ഐസിക്യു വന്നു. പിറ്റേക്കൊല്ലം എഒഎൽ എഐഎം അവതരിപ്പിച്ചു.
1998ലാണ് യാഹൂ കന്പനി പ്രശസ്തമായ യാഹൂ മെസെഞ്ചർ അവതരിപ്പിച്ചത്. യാഹൂ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാവുന്ന സർവീസ് ആയിരുന്നു അത്. ഇൻസ്റ്റന്റ് മെസഞ്ചറുകളുകൾ ഉപയോഗിക്കുന്ന ഇന്നത്തെ മുതിർന്ന തലമുറക്കാരുടെ കൈയിൽ ആദ്യമെത്തിയതു മിക്കവാറും യാഹൂ മെസഞ്ചർ ആയിരിക്കും. അടുത്തകാലത്ത് യാഹൂ ഈ സർവീസ് നിർത്തലാക്കി.
അതേകൊല്ലംതന്നെ ഓപ്പണ്‍-സോഴ്സ് ക്ലയന്റ് ആയ ഗെയിം എത്തി. മൈക്രോസോഫ്റ്റിന്റെ എംഎസ്എൻ മെസഞ്ചർ അവതരിപ്പിച്ചത് 1999ലാണ്. ഏറെ ജനപ്രിയമായ സർവീസ് ആയിരുന്നു ഇതും. 2005ൽ മൈക്രോസോഫ്റ്റ് ഇതിന്റെ പേര് വിൻഡോസ് ലൈവ് മെസഞ്ചർ എന്നാക്കി.
വിവിധ മെസഞ്ചർ സർവീസുകൾ ഒന്നിച്ചുപയോഗിക്കാവുന്ന ജാബെർ രണ്ടായിരാമാണ്ടിലാണ് എത്തിയത്. രണ്ടു കൊല്ലംകൂടി കഴിഞ്ഞ് ആപ്പിളിന്റെ ഐചാറ്റ് രംഗത്തെത്താൻ. തുടർന്ന് ഐ മെസേജ് വന്നു.
ഇന്നും സജീവമായി രംഗത്തുള്ള സ്കൈപ്പ് അവതരിപ്പിച്ചത് 2003ലാണ്. ഇൻസ്റ്റന്റ് മെസേജിംഗിനൊപ്പം വോയ്സും വീഡിയോയും ഉപയോഗിക്കാം എന്നതായിരുന്നു സ്കൈപ്പിന്റെ പുതുമ. വീഡിയോയ്ക്കുവേണ്ടിയാണ് കൂടുതലും ഉപയോഗിക്കപ്പെട്ടത് എന്നുമാത്രം. 2011ൽ സ്കൈപ്പ് ഫേസ്ബുക്ക് ഇന്റഗ്രേഷൻ അവതരിപ്പിച്ചു.
ജനപ്രിയ ആപ്പായ മീബോ 2005ലാണ് എത്തിയത്. ഇതിനെ പിന്നീട് ഗൂഗിൾ ഏറ്റെടുത്തു.
ഗൂഗിൾ ടോക്കുമായി ഗൂഗിൾ എത്തിയതും 2005ലാണ്. ഏറെ ഉപയോക്താക്കളുണ്ടായിരുന്ന സർവീസാണ് ഇത്. പിന്നീട് ഗൂഗിൾ പ്ലസിലേക്കു മാറിയെങ്കിലും വൈകാതെ നിർത്തലാക്കി. 2006ൽ തുടങ്ങിയ മൈസ്പേസ് പിന്നീട് സ്കൈപ്പിലേക്ക് കൂട്ടിയിണക്കപ്പെട്ടു.
ഫേസ്ബുക്ക് ചാറ്റുമായി അവതരിച്ചത് 2008ലാണ്. പിന്നീട് ഏറെ ജനപ്രിയമായ ഫേസ്ബുക്ക് മെസഞ്ചറും അവതരിപ്പിച്ചു.
വാട്ട്സ്ആപ്പ് വന്പൻ വിജയം നേടി നിൽക്കേയാണ് അതിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. സമാന്തരമായി ഇൻസ്റ്റന്റ് മെസഞ്ചർ ആപ്പുകളുടെ വസന്തകാലം തുടങ്ങിയിരുന്നു. ടെലഗ്രാമും സിഗ്നലും സ്നാപ്പ്ചാറ്റും ഹലോയും ലൈനും കിക്കും വൈബറും പിങ്മിയും ഇൻസ്റ്റചാറ്റും അടക്കം നൂറുനൂറു മെസഞ്ചറുകൾ രംഗത്തുണ്ട്. സുരക്ഷിതമായി ഏതൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തി നോക്കണമെന്നുമാത്രം.
സാധാരണ മലയാളികളെ സോഷ്യൽ മീഡിയ ജീവിതരീതി പരിചയപ്പെടുത്തിയത് ഓർക്കുട്ട് ആണെന്നു നിസംശയം പറയാം. ഫേസ്ബുക്ക് കളംനിറഞ്ഞതും സ്പാമുകൾ ഓർക്കുട്ടിൽ നിറഞ്ഞതും അതിന്റെ അന്ത്യത്തിനു വഴിയൊരുക്കി. ഇത് ഇൻസ്റ്റഗ്രാമിന്റെ കാലമാണ്. ഇൻസ്റ്റയില്ലാത്ത പുതുതലമുറ ഇന്നു റേഞ്ചിലില്ല!
വി.ആർ. ഹരിപ്രസാദ്