ഭാര്യയെ വെടിവച്ചു കൊന്നുവെന്ന കുറ്റത്തിനാണ് അയാളെ കോടതിയിൽ ഹാജരാക്കിയത്.
സ്വന്തം തോക്കുകൊണ്ട് ഭാര്യയെ വെടിവച്ചതിനു ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യ മരിച്ചുവെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് തോക്കുമായി പ്രതി പോലീസ് സ്റ്റേഷനിൽ എത്തിയത്.
ഭാര്യ ദുർനടപ്പുകാരിയാണെന്ന ആക്ഷേപം പരക്കെ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ കൊടും ക്രൂരകൃത്യം ചെയ്യാൻ താൻ നിർബന്ധിതനായതെന്നാണ് അയാൾ പോലീസിനോടു പറഞ്ഞത്.
കൊലക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതിയോട് ജഡ്ജി ചോദിച്ചു:
"നിങ്ങൾ ചെയ്ത ഈ കൊടിയ പാതകം ശരിയാണെന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടോ?"
പ്രതി: "പ്രശ്നം അവസാനിപ്പിക്കാൻ ഒരുവഴി മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ!'
പ്രതിയുടെ മറുപടി കേട്ട ജഡ്ജി:
"ഭാര്യയുടെ ജാരനെ കൊല്ലാൻ ശ്രമിക്കാതെ എന്തുകൊണ്ടാണ് ഭാര്യയെത്തന്നെ കൊല്ലാൻ നിങ്ങൾ തീരുമാനിച്ചത് ?'
പ്രതി : "പലരെയും കൊല്ലുന്നതിലും ഭേദം ഒരാളെ കൊന്ന് പ്രശ്നം അവസാനിപ്പിക്കാമെന്നാണ് ഞാൻ കരുതിയത്"!
നർമവിസ്താരം
അഡ്വ. ഡി.ബി. ബിനു
പരിഹാരം തോക്കിൻകുഴലിലൂടെ
02:16 AM Apr 11, 2021 | Deepika.com