വിശ്വസ്തരായ വീട്ടുജോലിക്കാർ

02:07 AM Apr 11, 2021 | Deepika.com
വീടുപണികൾ ചെയ്യാൻ ലൈസൻസ് എടുത്തിട്ടുള്ള ഈ കൂട്ടർ കരാർ ജോലിക്കാരാണ്. മണിക്കൂർ കണക്കാക്കിയാണ് ഇവർ ജോലി ഏറ്റെടുക്കുന്നത്. അദ്ഭുതകരമായ കൃത്യനിഷ്ഠ. കാലത്ത് ഒൻപതുമണിക്ക് ജോലിക്കു ഹാജരാകാനാണു കരാറെങ്കിൽ അവർ ഡോർബെൽ അടിക്കുന്നതും നമ്മുടെ ക്ലോക്ക് ഒൻപത് അടിക്കുന്നതും ഒന്നിച്ചായിരിക്കും. (അഞ്ചു മിനിറ്റ് നേരത്തെ എത്തിയാൽ വീടിനുമുൻപിൽ അവരുടെ കാറിൽത്തന്നെ ഇരുന്നിട്ടു സമയത്തു കയറിവരും!)
വീടു വൃത്തിയാക്കാനുള്ള ഉപകരണങ്ങളുമായി സ്വന്തം വാനിൽ വരും ചിലർ. മറ്റു ചിലർ വിലകൂടിയ ഒന്നാംതരം കാറിൽവന്നു പണിചെയ്തു പണംവാങ്ങി സുസ്മേര വദനരായി സ്ഥലംവിടും. അടിക്കലും തുടയ്ക്കലും അലക്കും തേപ്പും മുതൽ ടോയ്‌‌ലെറ്റ് ഉരച്ചുകഴുകി വൃത്തിയാക്കുന്ന പണിവരെ ചെയ്യാൻ ഇവർ തയാറാണ്. ഇതിനിടയിൽ ആ വീട്ടിലെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കാനോ ഷോപ്പിംഗ് ചെയ്തുകൊടുക്കാനോ അവരുടെ കാറുമായി പോകാനും മടിയില്ല.
അപാരമായ സത്യസന്ധതയാണിവർക്ക്. മിക്കവരും തങ്ങളുടെ വീടിന്‍റെ ഒരു താക്കോൽ അവർക്കു കൊടുത്തിരിക്കും. വീട്ടുകാർ പുറത്തുപോയിരിക്കുകയാണെങ്കിൽ തിരിച്ചുവരുന്പോഴേക്കും ഭംഗിയായി പണികഴിച്ച് വീടുംപൂട്ടി ജോലിക്കാരി പോയിരിക്കും.

നീണ്ടുനിൽക്കുന്ന സൗഹൃദം സ്ഥാപിക്കാറില്ല. കുറെ മുൻപ് എന്‍റെ വീട്ടിൽ വന്നിരുന്ന മിഷേൽ എന്ന ജോലിക്കാരി മകളുടെ ഉടുപ്പുകളിൽ അവർ ചെയ്ത അതിമനോഹരമായ ചിത്രത്തുന്നലുകൾ എന്നെ കാണിച്ചു. ഞാൻ താത്പര്യപൂർവം അവ ആസ്വദിക്കുന്നതു കണ്ടപ്പോൾ അവരുടെ വിലകൂടിയ ഒരേ സമയത്തു പതിനാലു സൂചികളിൽ നൂൽകോർക്കുന്ന തയ്യൽമെഷീൻ എനിക്കു തയിച്ചു രസിക്കാനായി വീട്ടിൽ കൊണ്ടുവച്ചിട്ടുപോയി. നാലഞ്ചാഴ്ചകൾക്കുശേഷമാണു തിരിച്ചുകൊണ്ടുപോയത്. കുറെ കഴിഞ്ഞ് മിഷേൽ ഏതോ ഓഫീസ് ജോലിക്കു പോയി ചേർന്നശേഷം കാണുകയോ മെസേജ് അയയ്ക്കുകയോ ഒന്നുമുണ്ടായില്ല.

വിനോദവിദേശയാത്രകൾക്കും മറ്റും പണം ചെലവഴിക്കും. ഉടമയോട് കടമോ അഡ്വാൻസോ ചോദിക്കില്ല.

സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com