അവനവനെ സംബന്ധിച്ച ഏതു കാര്യവും സ്വയം തീരുമാനിക്കുക എന്നതാണ് പാശ്ചാത്യ സംസ്കാരത്തിന്റെ രീതി. കൗമാരത്തിലെ പ്രണയബന്ധമായാലും വാർധക്യത്തിലെ ബലഹീനതയുടെ ബന്ധനമായാലും സ്വതന്ത്രതീരുമാനങ്ങൾക്ക് അങ്ങേയറ്റം അംഗീകാരം കൊടുക്കുന്ന ഒരു സമൂഹമാണിത്.
ലോയ്സ് എന്ന വനിത എന്റെ വീടിന്റെ സന്ദർശനത്തിനു വന്നത് പറഞ്ഞുവച്ചതിനേക്കാൾ അരമണിക്കൂർ വൈകിയാണ്. ക്ഷമ യാചിച്ചുകൊണ്ട് വൈകാനുള്ള കാരണം പറഞ്ഞു. അവരുടെ ഉറ്റ സുഹൃത്ത് (ചെറുപ്പം മുതൽ ഇപ്പോൾ ഏതാണ്ടു വാർധക്യംവരെ ഒന്നിച്ചുകഴിഞ്ഞ കൂട്ടുകാരി) മരണാസന്നയായി കിടക്കുകയാണ്. ശുശ്രൂഷാ കേന്ദ്രത്തിൽ സർക്കാരിന്റെ പിന്തുണയോടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിൽ കിടക്കുന്ന അവർക്കു ബോധം വന്നുംപോയും ഇരിക്കയാണത്രെ.
അർധബോധത്തിൽക്കഴിയുന്ന അവരുടെയടുത്തിരുന്ന് ലോയ്സ് അഭിപ്രായം ആരായുകയായിരുന്നു. മരിച്ചുകഴിഞ്ഞാൽ കൂട്ടുകാർ നടത്താൻ പോകുന്ന ചായസൽക്കാരത്തിന് ആരെയൊക്കെ വിളിക്കാനാണാഗ്രഹം? എവിടെവച്ചു നടത്തണം? എന്തെങ്കിലും സ്പെഷൽ വിഭവങ്ങൾ മനസിലുണ്ടോ? ശവസംസ്കാരം എങ്ങനെ വേണം! അവർ പലപ്പോഴായി കുറേശെ പറഞ്ഞതെല്ലാം കുറിച്ചെടുത്തിട്ടാണു ലോയ്സ് വന്നിരിക്കുന്നത്!
ഫ്ളൂവിന്റെയോ കോവിഡിന്റെയോ പ്രതിരോധകുത്തിവയ്പുപോലും അഭിപ്രായം ചോദിച്ച് അനുവാദം വാങ്ങിച്ചേ കൊടുക്കൂ. മരുന്നുകളെപ്പറ്റി ഗ്രാഹ്യമൊന്നുമില്ലാത്ത വയസരായിരുന്നാൽപോലും സ്വേച്ഛ പ്രകടിപ്പിച്ചേ പറ്റൂ.
രോഗഗ്രസ്തരായിരിക്കുന്ന മാതാപിതാക്കളെ കൊച്ചുകുഞ്ഞുങ്ങളെയെന്നപോലെ കരുതി അവർക്കു വേണ്ടതെല്ലാം വേണ്ടപ്പോൾ ചെയ്തുകൊടുക്കുന്ന നമ്മുടെ പാരന്പര്യത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ ആ വനിത ചോദിച്ചത് അതൊക്കെ മനുഷ്യാവകാശ ലംഘനമല്ലേ എന്നാണ്.
ഒരു മണിക്കൂറോളം നീണ്ട സുഹൃത് സംഭാഷണത്തിനുശേഷം അവർ പടി കടന്നുപോയപ്പോൾ എന്റെ മനസിൽ വന്നതു റുഡ്യാർ ക്ലിപ്പിംഗിന്റെ "Oh, East is East and West is West and never the twaine shall meet' എന്ന വാക്കുകളാണ്.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
ലോയ്സ് എന്ന വനിത എന്റെ വീടിന്റെ സന്ദർശനത്തിനു വന്നത് പറഞ്ഞുവച്ചതിനേക്കാൾ അരമണിക്കൂർ വൈകിയാണ്. ക്ഷമ യാചിച്ചുകൊണ്ട് വൈകാനുള്ള കാരണം പറഞ്ഞു. അവരുടെ ഉറ്റ സുഹൃത്ത് (ചെറുപ്പം മുതൽ ഇപ്പോൾ ഏതാണ്ടു വാർധക്യംവരെ ഒന്നിച്ചുകഴിഞ്ഞ കൂട്ടുകാരി) മരണാസന്നയായി കിടക്കുകയാണ്. ശുശ്രൂഷാ കേന്ദ്രത്തിൽ സർക്കാരിന്റെ പിന്തുണയോടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിൽ കിടക്കുന്ന അവർക്കു ബോധം വന്നുംപോയും ഇരിക്കയാണത്രെ.
അർധബോധത്തിൽക്കഴിയുന്ന അവരുടെയടുത്തിരുന്ന് ലോയ്സ് അഭിപ്രായം ആരായുകയായിരുന്നു. മരിച്ചുകഴിഞ്ഞാൽ കൂട്ടുകാർ നടത്താൻ പോകുന്ന ചായസൽക്കാരത്തിന് ആരെയൊക്കെ വിളിക്കാനാണാഗ്രഹം? എവിടെവച്ചു നടത്തണം? എന്തെങ്കിലും സ്പെഷൽ വിഭവങ്ങൾ മനസിലുണ്ടോ? ശവസംസ്കാരം എങ്ങനെ വേണം! അവർ പലപ്പോഴായി കുറേശെ പറഞ്ഞതെല്ലാം കുറിച്ചെടുത്തിട്ടാണു ലോയ്സ് വന്നിരിക്കുന്നത്!
ഫ്ളൂവിന്റെയോ കോവിഡിന്റെയോ പ്രതിരോധകുത്തിവയ്പുപോലും അഭിപ്രായം ചോദിച്ച് അനുവാദം വാങ്ങിച്ചേ കൊടുക്കൂ. മരുന്നുകളെപ്പറ്റി ഗ്രാഹ്യമൊന്നുമില്ലാത്ത വയസരായിരുന്നാൽപോലും സ്വേച്ഛ പ്രകടിപ്പിച്ചേ പറ്റൂ.
രോഗഗ്രസ്തരായിരിക്കുന്ന മാതാപിതാക്കളെ കൊച്ചുകുഞ്ഞുങ്ങളെയെന്നപോലെ കരുതി അവർക്കു വേണ്ടതെല്ലാം വേണ്ടപ്പോൾ ചെയ്തുകൊടുക്കുന്ന നമ്മുടെ പാരന്പര്യത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ ആ വനിത ചോദിച്ചത് അതൊക്കെ മനുഷ്യാവകാശ ലംഘനമല്ലേ എന്നാണ്.
ഒരു മണിക്കൂറോളം നീണ്ട സുഹൃത് സംഭാഷണത്തിനുശേഷം അവർ പടി കടന്നുപോയപ്പോൾ എന്റെ മനസിൽ വന്നതു റുഡ്യാർ ക്ലിപ്പിംഗിന്റെ "Oh, East is East and West is West and never the twaine shall meet' എന്ന വാക്കുകളാണ്.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com