ഭാര്യയും പന്ത്രണ്ട് മക്കളുമുള്ള വക്കീലാണ് ഈ കഥയിലെ നായകൻ.
"ചെറിയ" കുടുംബത്തിന്റ ഈ നാഥന് തന്റെ വാടകവീട് ഒഴിയേണ്ടിവന്നു.
വാടക ഉടമ്പടിയുടെ കാലാവധി അവസാനിക്കുകയും അത് പുതുക്കാൻ ഉടമ തയ്യാറാകാത്ത സാഹചര്യത്തിലുമാണ് മറ്റൊരു വീട് അന്വേഷിക്കേണ്ടി വന്നത്.
ഒരു പുതിയ വീട് കണ്ടെത്താൻ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
തനിക്ക് പന്ത്രണ്ട് മക്കളുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ തന്നെ വീട് ഒന്നും വാടകയ്ക്ക് കൊടുക്കാൻ ഇല്ലെന്നായി ഉടമസ്ഥർ .
കുട്ടിപ്പട്ടാളം വീടു നശിപ്പിക്കുമെന്നതുതന്നെയാണ് കാരണമെന്ന് വക്കീലിനും മനസ്സിലായി.
തനിക്ക് കുട്ടികളില്ലെന്ന് കള്ളംപറയാൻ ധാർമികത അദ്ദേഹത്തെ അനുവദിച്ചതുമില്ല.
അഭിഭാഷകർക്ക് കള്ളം പറയാനാവില്ലെന്ന് നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ.
ഒരുനാൾ, പതിനൊന്ന് കുട്ടികളുമായി സെമിത്തേരിയിലേക്ക് പോകാൻ അദ്ദേഹം ഭാര്യയോട് പറഞ്ഞു.
തുടർന്ന് ബ്രോക്കറുമൊത്ത് വാടകവീടുകൾ കാണാൻ അദ്ദേഹം പോയി. ബാക്കിയുള്ള ഒരു കുട്ടിയെ മാത്രം കൂടെ കൊണ്ടുപോയി.
അവസാനം വക്കീലിന് ഒരുവീട് ഇഷ്ടപ്പെട്ടു , വാടകയുംഉറപ്പിച്ചു.
വീട്ടുടമ : "നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്?"
വക്കീൽ: "പന്ത്രണ്ട്"!
വീട്ടുടമ : "മറ്റുള്ളവർ എവിടെയാണ് ?"
അഭിഭാഷകൻ
സങ്കടത്തോടെ മറുപടി നൽകി:
“അവർ അമ്മയോടൊപ്പം സെമിത്തേരിയിലാണ്” !
നർമ്മവിസ്താരം:- അഡ്വ. ഡി.ബി. ബിനു
വക്കീൽ സത്യം മാത്രമേ പറയൂ !
03:47 AM Apr 04, 2021 | Deepika.com