പ്രസവം എത്തുന്നതിനു മുമ്പുതന്നെ പ്രസവവേദനയെപ്പറ്റിയും അത് കുറയ്ക്കാനുള്ള സംവിധാനങ്ങളെപ്പറ്റിയും ഗര്‍ഭിണിയെ പറഞ്ഞു മനസിലാക്കുക തന്നെ വേണം. പല ആശുപത്രികളിലും ഇതിനുവേണ്ടി ക്ലാസുകള്‍ നടത്താറുണ്ട്. അങ്ങനെയുള്ള ക്ലാസുകള്‍ എല്ലാ ആശുപത്രികളിലും നടപ്പിലായാല്‍ ഈ ഭയാശങ്കകള്‍ ദൂരീകരിച്ചിരുന്നതിനുള്ള ഫലപ്രദമായ ഒരു കാല്‍വയ്പ്പായിരിക്കും.
സ്നേഹത്തോടെ പരിചരണം
പ്രസവമുറിയില്‍ ബന്ധുക്കളുടെ പരിചരണം ഇല്ലാതെ, ഒറ്റപ്പെട്ടു പോകുമല്ലോ എന്ന ഭീതി പൊതുവേ എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ട്. പരിചയമില്ലാത്ത അന്തരീക്ഷം, പരിചയമില്ലാത്ത മുഖങ്ങള്‍ അതിന്റെ കൂടെ പ്രസവവേദനയും... ഇതൊരു പേടിസ്വപ്നം തന്നെയാണ്. സ്നേഹമസൃണമായ പരിചരണം ഇതിനൊരു പരിഹാരമാണ്. സ്നേഹത്തോടെയും കാരുണ്യത്തോടെയും കൂടിയാണ് നഴ്സുമാരും ഇതര ജോലിക്കാരും ഗര്‍ഭിണികളെ പരിചരിക്കുന്നത്.
ബർത്ത് കംപാനിയൻ
എന്നാല്‍, അടുത്ത ബന്ധുക്കളില്‍ ഒരാള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായാല്‍ ഗര്‍ഭിണിക്ക് കുറച്ചധികം ആശ്വാസം കിട്ടും. ഇവിടെ നിന്നാണ് ബർത്ത് കംപാനിയൻ (Birth Companion) എന്ന ആശയം ഉടലെടുത്തത്. സ്ഥലപരിമിതിയുള്ള പ്രസവമുറികളില്‍ ബന്ധുക്കളില്‍ ഒരാളെ കൂടെ നിര്‍ത്തുന്നതിന് ബുദ്ധിമുട്ടു വരും. എന്നാല്‍പ്പോലും ബർത്ത് കംപാനിയൻ എന്ന ആശയം നടപ്പിലാക്കാന്‍ ആശുപത്രികള്‍ ശ്രമിക്കുന്നുണ്ട്.
പ്രസവ വേദനയുടെ കാഠിന്യത്തെ ലഘൂകരിക്കാന്‍ ഇത് വളരെയേറെ സഹായിക്കും. ഈ ബർത്ത് കംപാനിയൻ അമ്മയാകാം, സഹോദരിയാകാം, ഓരോ ഗര്‍ഭിണിക്കും പ്രത്യേക പ്രസവമുറിയോ ഐസൊലേറ്റ് ചെയ്യാൻ സൗകര്യമോ ഉണ്ടെങ്കില്‍ ഭര്‍ത്താവിനെയും കൂടെ നിര്‍ത്താം.
വേദന ലഘൂകരിക്കാന്‍ മരുന്നുകള്‍
പ്രസവവേദന പാടെ മാറ്റാന്‍ പറ്റിയില്ലെങ്കിലും ഒരളവു വരെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന മോർഫിൻ, പെത്തഡിൻ ( Morphine, pethidine) വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകള്‍ പണ്ടു മുതലേ ലഭ്യമാണ്. ഇഞ്ചക്ഷന് ആയിട്ടോ ഡ്രിപ്പായിട്ടോ ഇവ നല്‍കാവുന്നതാണ്.
പരിമിതിയുണ്ട്...
പക്ഷേ, ഈ മരുന്നിന്റെ അളവിന് ഒരു പരിമിതിയുണ്ട്. ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ഈ മരുന്നുകള്‍ കൊടുത്താല്‍ അത് കുഞ്ഞിനെ ബാധിക്കും. ഈ മരുന്നുകള്‍ വേദന കുറയ്ക്കും. പക്ഷേ, പ്രസവം തീര്‍ത്തും വേദന രഹിതമാക്കുകയില്ല.
ശ്വാസത്തിനൊപ്പം വലിച്ചെടുക്കാവുന്ന മരുന്നുകൾ
ശ്വാസം വലിക്കുന്നതിന്റെ കൂടെ അകത്തേക്ക് വലിച്ചെടുക്കുന്ന മരുന്നുകളും നിലവിലുണ്ട്. വേദന വരുന്ന ഓരോ പ്രാവശ്യവും ഗര്‍ഭിണി ഇതുപയോഗിച്ചാല്‍ വേദനയുടെ കാഠിന്യത്തിന് കുറവ് കിട്ടും.
(തുടരും)
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.
സ്നേഹത്തോടെ പരിചരണം
പ്രസവമുറിയില്‍ ബന്ധുക്കളുടെ പരിചരണം ഇല്ലാതെ, ഒറ്റപ്പെട്ടു പോകുമല്ലോ എന്ന ഭീതി പൊതുവേ എല്ലാ ഗര്‍ഭിണികള്‍ക്കും ഉണ്ട്. പരിചയമില്ലാത്ത അന്തരീക്ഷം, പരിചയമില്ലാത്ത മുഖങ്ങള്‍ അതിന്റെ കൂടെ പ്രസവവേദനയും... ഇതൊരു പേടിസ്വപ്നം തന്നെയാണ്. സ്നേഹമസൃണമായ പരിചരണം ഇതിനൊരു പരിഹാരമാണ്. സ്നേഹത്തോടെയും കാരുണ്യത്തോടെയും കൂടിയാണ് നഴ്സുമാരും ഇതര ജോലിക്കാരും ഗര്‍ഭിണികളെ പരിചരിക്കുന്നത്.
ബർത്ത് കംപാനിയൻ
എന്നാല്‍, അടുത്ത ബന്ധുക്കളില്‍ ഒരാള്‍ മുഴുവന്‍ സമയവും കൂടെയുണ്ടായാല്‍ ഗര്‍ഭിണിക്ക് കുറച്ചധികം ആശ്വാസം കിട്ടും. ഇവിടെ നിന്നാണ് ബർത്ത് കംപാനിയൻ (Birth Companion) എന്ന ആശയം ഉടലെടുത്തത്. സ്ഥലപരിമിതിയുള്ള പ്രസവമുറികളില്‍ ബന്ധുക്കളില്‍ ഒരാളെ കൂടെ നിര്‍ത്തുന്നതിന് ബുദ്ധിമുട്ടു വരും. എന്നാല്‍പ്പോലും ബർത്ത് കംപാനിയൻ എന്ന ആശയം നടപ്പിലാക്കാന്‍ ആശുപത്രികള്‍ ശ്രമിക്കുന്നുണ്ട്.
പ്രസവ വേദനയുടെ കാഠിന്യത്തെ ലഘൂകരിക്കാന്‍ ഇത് വളരെയേറെ സഹായിക്കും. ഈ ബർത്ത് കംപാനിയൻ അമ്മയാകാം, സഹോദരിയാകാം, ഓരോ ഗര്‍ഭിണിക്കും പ്രത്യേക പ്രസവമുറിയോ ഐസൊലേറ്റ് ചെയ്യാൻ സൗകര്യമോ ഉണ്ടെങ്കില്‍ ഭര്‍ത്താവിനെയും കൂടെ നിര്‍ത്താം.
വേദന ലഘൂകരിക്കാന്‍ മരുന്നുകള്‍
പ്രസവവേദന പാടെ മാറ്റാന്‍ പറ്റിയില്ലെങ്കിലും ഒരളവു വരെ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന മോർഫിൻ, പെത്തഡിൻ ( Morphine, pethidine) വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകള്‍ പണ്ടു മുതലേ ലഭ്യമാണ്. ഇഞ്ചക്ഷന് ആയിട്ടോ ഡ്രിപ്പായിട്ടോ ഇവ നല്‍കാവുന്നതാണ്.
പരിമിതിയുണ്ട്...
പക്ഷേ, ഈ മരുന്നിന്റെ അളവിന് ഒരു പരിമിതിയുണ്ട്. ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ഈ മരുന്നുകള്‍ കൊടുത്താല്‍ അത് കുഞ്ഞിനെ ബാധിക്കും. ഈ മരുന്നുകള്‍ വേദന കുറയ്ക്കും. പക്ഷേ, പ്രസവം തീര്‍ത്തും വേദന രഹിതമാക്കുകയില്ല.
ശ്വാസത്തിനൊപ്പം വലിച്ചെടുക്കാവുന്ന മരുന്നുകൾ
ശ്വാസം വലിക്കുന്നതിന്റെ കൂടെ അകത്തേക്ക് വലിച്ചെടുക്കുന്ന മരുന്നുകളും നിലവിലുണ്ട്. വേദന വരുന്ന ഓരോ പ്രാവശ്യവും ഗര്‍ഭിണി ഇതുപയോഗിച്ചാല്‍ വേദനയുടെ കാഠിന്യത്തിന് കുറവ് കിട്ടും.
(തുടരും)
വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.