അപകടകാരിയായ മൃഗമാണെങ്കിലും ചീറ്റകളെ കാണാൻ നല്ല ചേലാണ്. കുതിച്ചുപാഞ്ഞുള്ള ഓട്ടം കണ്ട ാലോ ആരും നോക്കിനിന്നു പോകും. എന്നാലിന്ന് ചീറ്റകൾ വംശനാശം സംഭവിച്ചുകൊണ്ട ിരിക്കുന്ന മൃഗങ്ങളുടെ പട്ടികയിലാണ്.
ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചു തുടങ്ങിയിട്ട് അരനൂറ്റാണ്ട ിലേറെയായി. ചീറ്റകൾ ഇല്ലാതാവാതെ ഇരിക്കണമെങ്കിൽ പ്രത്യേകമായി കണ്ട് അവറ്റകളെ സംരക്ഷിക്കുകയേ നിർവാഹമുള്ളൂ. ഈ ചിന്തയിൽനിന്നാണ് ആഫ്രിക്കയിൽനിന്ന് ചിറ്റപ്പുലികളെ ഇന്ത്യയിലേക്ക് എത്തിക്കാൻ പോകുന്നത്.
ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ഇതാദ്യമായാണ് ഒരു വലിയ മാംസഭോജിയെ കൊണ്ടുവരുന്നത്. ആദ്യത്തേതും വെല്ലുവിളി നിറഞ്ഞതുമാണ് ഈ ഉദ്യമം. എന്നാലിത് ആവേശകരവുമാണ്. -വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡീനും ഈ ശ്രമത്തിന്റെ ചുമതലയുള്ള വിദഗ്ധരിൽ ഒരാളുമായ യാദവേന്ദ്രദേവ് ജ്വാല പറയുന്നു.
7000 ചീറ്റപ്പുലികൾ മാത്രം
ലോകത്തിൽ ആകമാനം 7000 ചീറ്റപ്പുലികൾ മാത്രമേ ജീവിക്കുന്നുള്ളൂവന്നാണ് കണക്ക്. ഇതിൽ തന്നെ ബഹൂഭൂരിപക്ഷവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന രാജ്യങ്ങളിലാണ്.
ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി 16 ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്ക് കൊണ്ട ുവരാൻ പോകുന്നത്. നന്നായി പ്രജനനം നടത്താൻ കഴിവുള്ളവരാണ് ഇവർ. ഇന്ത്യയിലേക്ക് എത്തിക്കേണ്ട 16 ചീറ്റകളെ പിടികൂടാനും ഏറെ ശ്രമകരമായ ജോലി വേണ്ടിവന്നു.
ചീറ്റകളുടെ വാസസ്ഥലത്തിനു മുകളിലൂടെ ഹെലികോപ്ടർ താഴ്ത്തി പറത്തി, അതിലിരുന്ന് ഉന്നംപിടിച്ച് ചീറ്റകൾക്കു നേരെ മയക്കുവെടിവച്ചാണ് ഇവകളെ പിടികൂടിയതെന്ന് ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയിലെ ചീറ്റ സംരക്ഷകനായ വിൻസെന്റ് വാൻ ഡെർ മെർവെ പറയുന്നു.
പിടികൂടിയവരിൽ ചിലർ കൂടുതൽ അപകടകാരി ആയിരുന്നു. പിടികൂടിയ ശേഷം ശാന്തരാക്കിയ ചീറ്റകൾക്ക് അണുബാധ തടയാൻ ആന്റിബയോട്ടിക്കുകൾ കുത്തിവച്ചു. ഡ്രിപ്പ് നൽകി ആവശ്യത്തിന് ജലാംശം ശരീരത്തിന് നൽകി. ആവശ്യമായ പരിശോധനകൾ എല്ലാം നടത്തി ആരോഗ്യം ഉറപ്പിച്ചു.
പുതിയ അന്തരീക്ഷം
ചീറ്റകളെ ഇന്ത്യയിലെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുവിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഇപ്പോൾ. സ്വയം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിവുള്ളവരാണ് പിടികൂടിയ എല്ലാവരും തന്നെ.-മെർവെ പറയുന്നു.
കാട്ടുചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ട ുപോവുകയെന്നത് വലിയ പ്രയാസമുള്ള കാര്യമായിട്ടാണ് പരിഗണിക്കുന്നത്. മനുഷ്യരുമായുള്ള അടുപ്പം, പെട്ടികൾക്കുള്ളിൽ അടയ്ക്കപ്പെടുന്നതിന്റെ സമ്മർദം ഇവയെല്ലാം പ്രശ്നമാണ്.
ഇന്ത്യയിലേക്കുള്ള ചീറ്റപ്പുലികളെ ജൊഹാനസ്ബർഗിൽ നിന്ന് ഡൽഹിയിലേക്കുള്ള ചരക്ക് വിമാനത്തിൽ കൊണ്ട ുവരാനാണ് പദ്ധതി. ദീർഘനേരം ഇവയ്ക്ക് വിമാനത്തിൽ കഴിയേണ്ടി വരും. ഡൽഹിയിലെത്തിയ ശേഷം റോഡ് മാർഗമോ, ഹെലികോപ്ടർ മാർഗമോ അവരുടെ പുതിയ വീടായ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ട ുപോകാനാണ് പദ്ധതി.
പ്രത്യേകം പെട്ടികളിൽ
യാത്രാദിവസം ഇവയെ ശാന്തരാക്കേണ്ടതുണ്ട ്. മൃഗഡോക്ടർ ഉൾപ്പെടെയുള്ള വന്യജീവി വിദഗ്ധർ ഇവർക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട ്. ലോഹ പെട്ടികളിൽ അടച്ച് വിമാനത്തിൽ കയറ്റുകയും ചെയ്യണം. പെട്ടികളിൽ കയറിക്കഴിഞ്ഞാൽ, ചീറ്റകൾക്ക് അനസ്തേഷ്യയിൽ നിന്ന് ഉണരാൻ മറുമരുന്ന് നൽകും, യാത്രയ്ക്കിടെ ഉണർന്നിരിക്കാനും അസ്വസ്ഥത മാറ്റി അവരെ ശാന്തരാക്കാനും ഈ മരുന്നിന് കഴിയും.
ചീറ്റകൾക്ക് മൂന്ന് ദിവസത്തിലൊരിക്കൽ ഒരു പ്രാവശ്യം സാധാരണയായി 15 കിലോ മാംസം തീറ്റയ്ക്കായി ആവശ്യമായി വരാറുണ്ട്.
ദീർഘദൂര യാത്രയ്ക്ക് മുന്പ് ചീറ്റയ്ക്ക് ഭക്ഷണം നൽകുന്നത് അപകടകരമാണ്. അസുഖം വരാനും ഛർദ്ദിയും ശ്വാസം മുട്ടൽ അനുഭവപ്പെടാനും സാധ്യതയുണ്ട ്.
ഇന്ത്യയിലേക്ക് പോകുന്ന ചീറ്റകൾക്ക് യാത്രയ്ക്ക് രണ്ട് ദിവസം മുന്പ് ഭക്ഷണം നൽകില്ല- മെർവെ പറയുന്നു.
ആദ്യം ക്വാറന്റൈൻ
കുനോ ദേശീയ ഉദ്യാനത്തിന്റെ 700 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വേലികെട്ടിയ ക്യാന്പിൽ ചീറ്റകളെ ആദ്യം ക്വാറന്റൈൻ ചെയ്യും. ഇത് പ്രജനനത്തിനല്ല, മറിച്ച് അവയെ ഉദ്യാനത്തിന്റെ മധ്യഭാഗത്ത് പാർപ്പിച്ച് അവരെ പുതിയ വാസസ്ഥലവുമായി പരിചയപ്പെടുത്താനാണ്.
എല്ലാ ചീറ്റകൾക്കും അവയുടെ പഴയ താമസസ്ഥലത്തേക്ക് തിരികെ നടക്കാൻ ആഗ്രഹമുണ്ടാകും. ഒന്നോ രണ്ടോ മാസത്തേക്ക് അവയെ വേലിക്കെട്ടിൽ ഹോൾഡ് ചെയ്തുവച്ച് ഉദ്യാനത്തിന്റെ പരിസ്ഥിതിയുമായി യോജിപ്പിക്കുകയും അതിനുശേഷം 1,15,000 ഹെക്ടറുള്ള ദേശീയ ഉദ്യാനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിടുകയും ചെയ്യും.
തുറന്നുവിട്ടാൽ
സ്വതന്ത്രമായി ഇവകളെ തുറന്നുവിട്ടാൽ മറ്റു മൃഗങ്ങളുമായി സംഘർഷത്തിൽ ഇടപെട്ട് ഇവയുടെ ജനസംഖ്യ പരിമിതമാകാൻ വീണ്ട ും സാധ്യതയുണ്ട ്. ഉദ്യാനത്തിലേക്ക് തുറന്നുവിടപ്പെടുന്ന ചീറ്റകൾ സിംഹങ്ങൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, കാട്ടുപട്ടികൾ, മടിയൻ കരടികൾ, വരയുള്ള ഹൈനകൾ, ചെന്നായ്ക്കൾ എന്നിവയുമായുമൊക്കെയാണ് കണ്ട ുമുട്ടുവാൻ പോകുന്നത്.
കുനോയിലെ മറ്റ് മൃഗങ്ങളുമായുള്ള അപകടകരമായ ഇടപെടലുകൾ കൈകാര്യം ചെയ്യാൻ ചീറ്റകൾക്ക് അനുഭവപരിചയമുണ്ടെന്നാണ് വിശ്വാസം. കുനോ പോലുള്ള വേലിയില്ലാത്ത റിസർവുകളിൽ ചീറ്റകൾ ഏത് ദിശയിലേക്കും ചിതറിപ്പോകാനും ഒറ്റപ്പെടാനും സാധ്യതയുണ്ട ്. ഇതു മുന്നിൽകണ്ട ് സാറ്റലൈറ്റ് സഹായത്തോടെ അവരെ നിയന്ത്രിക്കും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിതറിപ്പോകുന്നവയെ കേന്ദ്ര പ്രദേശത്തേക്ക് തിരികെ കൊണ്ട ുവരും.
എല്ലായിടത്തേക്കും
കുനോ പാർക്കിൽ ചീറ്റകൾക്ക് മനുഷ്യരുടെ സമ്മർദം കുറവാണ്. അതേസമയം, ആവശ്യത്തിന് സ്ഥലവും ആവശ്യത്തിന് ഇരയും ഇവിടെ ലഭ്യമല്ല. ഇത് ഇവറ്റകളുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം എന്ന ആശങ്കയുണ്ട്.
ഇതിനായി കുനോ ദേശീയ ഉദ്യാനത്തിൽ 20 ചീറ്റകളിൽ കൂടുതൽ വേണ്ടെന്നാണ് കണക്കുകൂട്ടൽ. ജനസംഖ്യ ഉയർന്നാൽ അഞ്ചോ ആറോ വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള അര ഡസൻ റിസർവുകളിലും പാർക്കുകളിലും 50 മുതൽ 60 വരെ ചീറ്റകളെ ഇറക്കുമതി ചെയ്യും.
ചീറ്റയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന പരീക്ഷണമാണ് നടക്കാൻ പോകുന്നതെന്നാണ് വിദ്ഗരുടെ അഭിപ്രായം.
നിയാസ് മുസ്തഫ