+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഴുത്തുവേദനയും കർക്കടകവും

എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ചും കഴുത്തുവേദന. മാത്രമല്ല, സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ഡോക്ടറെ സമീപിക്കുന്നത് കഴുത്തു വേദനയ
കഴുത്തുവേദനയും കർക്കടകവും
എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ചും കഴുത്തുവേദന. മാത്രമല്ല, സമീപകാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ഡോക്ടറെ സമീപിക്കുന്നത് കഴുത്തു വേദനയ്ക്കുള്ള ചികിത്സതേടിയാണോ എന്ന് തോന്നിപ്പോകുന്നു.

പിടലികഴപ്പ്

തോൾ വേദന, പിടലി കഴപ്പ്, കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന ചിലപ്പോൾ തലകറക്കം, ഓക്കാനം, കൈകളുടെ ബലക്കുറവ് തുടങ്ങിയ അനുബന്ധ ബുദ്ധിമുട്ടുകളുമായി കഴുത്തുവേദന ഉള്ളവരുടെ എണ്ണം പെരുകിവരുന്നു. പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം കൂടിയേതീരൂ.

എന്നാൽ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ പറയുന്നവരും അതിനായി വേദനസംഹാരികൾ ഉൾപ്പെടെ കഴിക്കുന്നവരും ഉണ്ട്. താൽക്കാലിക സമാധാനം അല്ലാതെ സ്ഥിരമായ ശമനം ഇത്തരം ചികിത്സ കൊണ്ട് പ്രതീക്ഷിക്കേണ്ട.

അതിനാൽ രോഗിക്ക്‌ തോന്നുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ? എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട്? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.

ആധുനിക ജീവിതരീതികൾ

ആധുനിക ജീവിത രീതികൾ വളരെ മാറ്റങ്ങളാണ് മാംസപേശികൾക്കും അസ്ഥികൾക്കും ഉണ്ടാക്കിയിട്ടുള്ളത്. തണുപ്പ് കൂടി ആയപ്പോൾ അവ വർധിക്കുന്നു. ഇക്കാലത്ത് തലയിൽ വച്ചും തോളിൽ വച്ചുമുള്ള ചുമടെടുപ്പ്‌ തീരെ ഇല്ലെന്നുതന്നെ പറയാം. അതിനാൽ തന്നെ കഴുത്തിന്‍റെ ആരോഗ്യം തീരെ കുറഞ്ഞു.

സ്ഥിരമായ തുമ്മൽ, തലനീരിറക്കം, രാത്രികുളി, തണുത്ത വെള്ളമുപയോഗിച്ചുള്ള കുളി, രാത്രിയിൽ വളരെ താമസിച്ചുള്ള ഭക്ഷണം, എസിയുടെ അമിതമായ ഉപയോഗം, ശരിയായ രീതിയിൽ അല്ലാത്ത കിടത്തവും ഉറക്കവും, പ്രത്യേകിച്ചും തലയിൽ ഒരിടത്ത് തന്നെ ഏൽക്കുന്ന തണുപ്പ് , സൈനസൈറ്റിസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴുത്തിന് പ്രയാസം ഉണ്ടാക്കുന്നു. ക്രമേണ കഴുത്തിനു വേദനയും തേയ്മാനം ഉണ്ടാവുകയും ചെയ്യുന്നു.

യഥാസമയം ചികിത്സിച്ചില്ലെങ്കിൽ...

ഇത്തരം അവസ്ഥകൾ യഥാസമയം ചികിത്സിക്കാതെ ഉപേക്ഷിക്കപ്പെടുകയോ കുറെയൊക്കെ സഹിച്ച് മുന്നോട്ടു പോകാം എന്ന് തീരുമാനിക്കുകയോ ചെയ്താൽ നേരത്തെ പറഞ്ഞ പല ലക്ഷണങ്ങളും ഒന്നിനുപുറകെ ഒന്നായി ഒരുമിച്ച് വരികയും ചികിത്സിച്ചാലും പൂർണമായും മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.

പാർശ്വഫലം കുറഞ്ഞത്...

നമ്മുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ വളരെയേറെ കുറച്ചു കളയുന്ന ഒരവസ്ഥയാണ് കഴുത്തുവേദനയോടെ ആരംഭിക്കുന്നതെന്നു മനസിലാക്കി തുടക്കത്തിലേ തന്നെ ശരിയായ ചികിത്സ ചെയ്യാൻ ശ്രദ്ധിക്കണം. ഏറ്റവും ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ആയുർവേദചികിത്സയാണ് ഉത്തമം.

വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481