ഈ മനോഹരഗ്രാമം സിഡ്നിയിൽനിന്നു വടക്ക് 580 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2400 അടി ഉയരത്തിലാണ്. ഭാവനയിൽപ്പോലും മെനഞ്ഞെടുക്കാൻ സാധിക്കാത്തത്ര പ്രകൃതിഭംഗിയാണ്. നോക്കെത്താദൂരത്തു പരന്നുകിടക്കുന്ന പ്രകൃതി. പച്ചക്കന്പളംകൊണ്ടു മൂടിയ ഈ പ്രദേശത്ത് ഏതാണ്ട് ആയിരത്തി അഞ്ഞൂറ് ആളുകളേ വസിക്കുന്നുള്ളു. എങ്കിലും പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ജീവിതസൗകര്യങ്ങളെല്ലാം ഓരോ വീട്ടിലുമുണ്ട്.
ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു നോക്കിയാൽ പുൽമേടുകൾ ഒടിഞ്ഞും മടങ്ങിയും പരവതാനി വിരിച്ച ഈ പ്രദേശത്ത് പഴത്തോട്ടങ്ങൾ, കാറ്റിനെ തടയാനായി വരിവരിയായി വച്ചുപിടിപ്പിച്ച പച്ചമരങ്ങൾ അവിടവിടെയായി കാണുന്ന വാസഗൃഹങ്ങളും അവയ്ക്കു ചുറ്റുമുള്ള പൂന്തോട്ടങ്ങളും. കണ്ണിൽ തറയ്ക്കുന്ന നിറങ്ങൾ ഉപയോഗിച്ച് ഒരു കെട്ടിടംപോലും പെയിന്റ് ചെയ്യുകയില്ല. ഇളം നിറങ്ങൾ മാത്രം. ലാളിത്യത്തിന് ഇത്ര മനോഹാരിതയുണ്ടെന്നുള്ള കാര്യം അദ്ഭുതംതന്നെ.
നാട്ടിൻപുറത്തിന്റേതായ സൗമ്യഭാവവും സൗഹൃദവും പുലർത്തുന്ന ഇവർ ഓസ്ട്രേലിയയിലെ പൊതു സംസ്കാരത്തിൽനിന്നു വിട്ടുനിൽക്കുന്നില്ല. പതിനെട്ടു വയസായാൽ മക്കളെ കൊത്തിപ്പിരിക്കാനും വൃദ്ധർ സ്വയം ജീവിക്കാനുംമറ്റും ഇവിടത്തെ ജീവിതശൈലി കളമൊരുക്കുന്നു. അയൽപക്കക്കാരായാലും സുഹൃത്തുക്കളായാലും മുൻകൂട്ടി സമയം പറഞ്ഞുറപ്പിച്ചിട്ടേ ഗൃഹസന്ദർശനം നടത്തുകയുള്ളു.
വഴിയിൽ ഞാൻ കണ്ടു പരിചയിച്ച, സംസാരത്തിൽക്കൂടി സുഹൃത്തായി മാറിയ ലോയിസ് എന്ന വനിതയെ ഒരു കാപ്പിക്കു വീട്ടിലേക്കു ക്ഷണിക്കാമെന്നുറച്ചു. ഫോണ് നന്പർ അറിയില്ല. വീട്ടിലേക്കു കയറിച്ചെന്നു വിളിക്കാമെന്നുവച്ചാൽ അവരുടെ സ്വകാര്യതയെ തടസപ്പെടുത്തും. ഒടുവിൽ ഒരു ചെറിയ കുറിപ്പെഴുതി അവരുടെ എഴുത്തുപെട്ടിയിൽ നിക്ഷേപിച്ചാണു കാര്യം അറിയിച്ചത്!
സ്വർഗത്തിന്റെ ഒരു തുണ്ട് എന്നു വിശേഷിപ്പിക്കാവുന്ന ഈ രമണീയഭൂവിൽ പലയിടത്തും പേമാരിയുടെ സാധ്യത കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
ഞാൻ ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു നോക്കിയാൽ പുൽമേടുകൾ ഒടിഞ്ഞും മടങ്ങിയും പരവതാനി വിരിച്ച ഈ പ്രദേശത്ത് പഴത്തോട്ടങ്ങൾ, കാറ്റിനെ തടയാനായി വരിവരിയായി വച്ചുപിടിപ്പിച്ച പച്ചമരങ്ങൾ അവിടവിടെയായി കാണുന്ന വാസഗൃഹങ്ങളും അവയ്ക്കു ചുറ്റുമുള്ള പൂന്തോട്ടങ്ങളും. കണ്ണിൽ തറയ്ക്കുന്ന നിറങ്ങൾ ഉപയോഗിച്ച് ഒരു കെട്ടിടംപോലും പെയിന്റ് ചെയ്യുകയില്ല. ഇളം നിറങ്ങൾ മാത്രം. ലാളിത്യത്തിന് ഇത്ര മനോഹാരിതയുണ്ടെന്നുള്ള കാര്യം അദ്ഭുതംതന്നെ.
നാട്ടിൻപുറത്തിന്റേതായ സൗമ്യഭാവവും സൗഹൃദവും പുലർത്തുന്ന ഇവർ ഓസ്ട്രേലിയയിലെ പൊതു സംസ്കാരത്തിൽനിന്നു വിട്ടുനിൽക്കുന്നില്ല. പതിനെട്ടു വയസായാൽ മക്കളെ കൊത്തിപ്പിരിക്കാനും വൃദ്ധർ സ്വയം ജീവിക്കാനുംമറ്റും ഇവിടത്തെ ജീവിതശൈലി കളമൊരുക്കുന്നു. അയൽപക്കക്കാരായാലും സുഹൃത്തുക്കളായാലും മുൻകൂട്ടി സമയം പറഞ്ഞുറപ്പിച്ചിട്ടേ ഗൃഹസന്ദർശനം നടത്തുകയുള്ളു.
വഴിയിൽ ഞാൻ കണ്ടു പരിചയിച്ച, സംസാരത്തിൽക്കൂടി സുഹൃത്തായി മാറിയ ലോയിസ് എന്ന വനിതയെ ഒരു കാപ്പിക്കു വീട്ടിലേക്കു ക്ഷണിക്കാമെന്നുറച്ചു. ഫോണ് നന്പർ അറിയില്ല. വീട്ടിലേക്കു കയറിച്ചെന്നു വിളിക്കാമെന്നുവച്ചാൽ അവരുടെ സ്വകാര്യതയെ തടസപ്പെടുത്തും. ഒടുവിൽ ഒരു ചെറിയ കുറിപ്പെഴുതി അവരുടെ എഴുത്തുപെട്ടിയിൽ നിക്ഷേപിച്ചാണു കാര്യം അറിയിച്ചത്!
സ്വർഗത്തിന്റെ ഒരു തുണ്ട് എന്നു വിശേഷിപ്പിക്കാവുന്ന ഈ രമണീയഭൂവിൽ പലയിടത്തും പേമാരിയുടെ സാധ്യത കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com