1 .അമ്മ ജോലിക്ക് പോയിത്തുടങ്ങുമ്പോള്‍ എന്തു ചെയ്യണം?
* മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശമാണ്. അതുകൊണ്ടുതന്നെ ആറുമാസം വരെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കുഞ്ഞിന് കൊടുക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് ഗവണ്മെന്റ് ഉത്തരവുള്ളത്.
* ജോലിക്ക് പോകുമ്പോള്‍ പിഴിഞ്ഞെടുത്ത് അണുവിമുക്തമായ ഒരു സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ച് വയ്ക്കുകയും സ്പൂണ്‍ ഉപയോഗിച്ചോ, ഗോകര്‍ണം (Paladai) ഉപയോഗിച്ചോ നല്‍കുകയും ചെയ്യാവുന്നതാണ്.
* ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ആറ് മാസത്തിനു മുമ്പ് കുഞ്ഞിന്റെ അടുത്തുനിന്നു വിദേശത്തേക്ക് പോവുകയാണെങ്കില്‍ ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം പിന്നീടുള്ള ആഹാരക്രമം നിശ്ചയിക്കുക.
* അമ്മയ്ക്ക് പനി ഉള്ളപ്പോഴും പാല് കൊടുക്കുന്നതിന് തടസമില്ല. മുലപ്പാലിലൂടെ അല്ല അണുക്കള്‍ പകരുന്നത് എന്നുമനസിലാക്കുകയും വേണ്ട വ്യക്തിശുചിത്വം പാലിക്കുകയുമാണ് പ്രധാനം.
* ജോലിക്ക് പോയി വന്നതിനു ശേഷം ഉടനെ പാല് കൊടുക്കുന്നതിനും പ്രശ്നമില്ല. മുലപ്പാല്‍ കെട്ടി നിന്ന് കേടാകും എന്ന വിശ്വാസം തെറ്റാണ്.
2. മുലപ്പാല്‍ നല്കുന്ന അമ്മയ്ക്ക് ആഹാര നിയന്ത്രണം ആവശ്യമാണോ?
ആഹാരക്രമത്തില്‍ അനാവശ്യമായ നിയന്ത്രണങ്ങളോ പഥ്യമോ വരുത്തേണ്ട സമയമല്ല മുലയൂട്ടുന്ന സമയം. മാംസാഹാരങ്ങളും ഫലവര്‍ഗങ്ങളും അടങ്ങിയ സമീകൃത ആഹാരം ഉള്‍പ്പെടുത്തുക.
* മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഡോക്ടര്‍ നിര്ദേശിക്കുന്നതല്ലാതെയുള്ള മരുന്നുകള്‍ കഴിക്കുകയോ വെള്ളംകുടി കുറയ്ക്കുകയോ ചെയ്യരുത്. മുലയൂട്ടുന്ന അമ്മമാര്‍ രണ്ടര ലിറ്റര്‍ വെള്ളം വരെ കുടിക്കേണ്ടതുണ്ട്. പാല് കൊടുക്കുന്നതിനു മുമ്പും ശേഷവും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കുന്നതു നല്ലതാണ്.
* കാൽസ്യം, അയൺ ഗുളികകൾ (Calcium, iron tablet) കഴിക്കാനും പ്രോട്ടീന്‍ അടങ്ങിയ
ഭക്ഷണം (പയര്‍, ഇറച്ചി, മുട്ട, മീന്‍)കഴിക്കാനും ശ്രദ്ധിക്കുക.
3. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
* ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കാവുന്ന
താണ്.
* തൂക്കക്കുറവുള്ള കുട്ടികളെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കുളിപ്പിക്കാന്‍ പാടുള്ളു. കുളിപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉണങ്ങിയ തുണികൊണ്ട് വെള്ളം ഒപ്പിക്കളയേണ്ടതുമാണ്.
* കുളിപ്പിക്കുന്ന സമയത്ത് കുഞ്ഞിന്റെ മാറിടത്തില്‍ നിന്ന് പാലുപോലുള്ള ദ്രാവകം ഞെക്കിക്കളയണമെന്ന തെറ്റിദ്ധാരണ പലപ്പോഴും പലരും വച്ചുപുലര്‍ത്തുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് അണുബാധ ഉണ്ടാകാന്‍ ഇടവരുത്തുന്നു.
ശരിയായ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പാലിക്കുകയും കുടുംബത്തിലെ എല്ലാവരും ഒത്തൊരുമയോടുകൂടി സഹകരിക്കുകയും ചെയ്താല്‍ നവജാത ശിശുപരിചരണം ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമായി മാറും.
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം
* മുലപ്പാല്‍ കുഞ്ഞിന്റെ ജന്മാവകാശമാണ്. അതുകൊണ്ടുതന്നെ ആറുമാസം വരെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കുഞ്ഞിന് കൊടുക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ അവധി നല്‍കണമെന്ന് ഗവണ്മെന്റ് ഉത്തരവുള്ളത്.
* ജോലിക്ക് പോകുമ്പോള്‍ പിഴിഞ്ഞെടുത്ത് അണുവിമുക്തമായ ഒരു സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ച് വയ്ക്കുകയും സ്പൂണ്‍ ഉപയോഗിച്ചോ, ഗോകര്‍ണം (Paladai) ഉപയോഗിച്ചോ നല്‍കുകയും ചെയ്യാവുന്നതാണ്.
* ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ആറ് മാസത്തിനു മുമ്പ് കുഞ്ഞിന്റെ അടുത്തുനിന്നു വിദേശത്തേക്ക് പോവുകയാണെങ്കില്‍ ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം പിന്നീടുള്ള ആഹാരക്രമം നിശ്ചയിക്കുക.
* അമ്മയ്ക്ക് പനി ഉള്ളപ്പോഴും പാല് കൊടുക്കുന്നതിന് തടസമില്ല. മുലപ്പാലിലൂടെ അല്ല അണുക്കള്‍ പകരുന്നത് എന്നുമനസിലാക്കുകയും വേണ്ട വ്യക്തിശുചിത്വം പാലിക്കുകയുമാണ് പ്രധാനം.
* ജോലിക്ക് പോയി വന്നതിനു ശേഷം ഉടനെ പാല് കൊടുക്കുന്നതിനും പ്രശ്നമില്ല. മുലപ്പാല്‍ കെട്ടി നിന്ന് കേടാകും എന്ന വിശ്വാസം തെറ്റാണ്.
2. മുലപ്പാല്‍ നല്കുന്ന അമ്മയ്ക്ക് ആഹാര നിയന്ത്രണം ആവശ്യമാണോ?
ആഹാരക്രമത്തില്‍ അനാവശ്യമായ നിയന്ത്രണങ്ങളോ പഥ്യമോ വരുത്തേണ്ട സമയമല്ല മുലയൂട്ടുന്ന സമയം. മാംസാഹാരങ്ങളും ഫലവര്‍ഗങ്ങളും അടങ്ങിയ സമീകൃത ആഹാരം ഉള്‍പ്പെടുത്തുക.
* മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഡോക്ടര്‍ നിര്ദേശിക്കുന്നതല്ലാതെയുള്ള മരുന്നുകള്‍ കഴിക്കുകയോ വെള്ളംകുടി കുറയ്ക്കുകയോ ചെയ്യരുത്. മുലയൂട്ടുന്ന അമ്മമാര്‍ രണ്ടര ലിറ്റര്‍ വെള്ളം വരെ കുടിക്കേണ്ടതുണ്ട്. പാല് കൊടുക്കുന്നതിനു മുമ്പും ശേഷവും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കുന്നതു നല്ലതാണ്.
* കാൽസ്യം, അയൺ ഗുളികകൾ (Calcium, iron tablet) കഴിക്കാനും പ്രോട്ടീന്‍ അടങ്ങിയ
ഭക്ഷണം (പയര്‍, ഇറച്ചി, മുട്ട, മീന്‍)കഴിക്കാനും ശ്രദ്ധിക്കുക.
3. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
* ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കാവുന്ന
താണ്.
* തൂക്കക്കുറവുള്ള കുട്ടികളെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കുളിപ്പിക്കാന്‍ പാടുള്ളു. കുളിപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉണങ്ങിയ തുണികൊണ്ട് വെള്ളം ഒപ്പിക്കളയേണ്ടതുമാണ്.
* കുളിപ്പിക്കുന്ന സമയത്ത് കുഞ്ഞിന്റെ മാറിടത്തില്‍ നിന്ന് പാലുപോലുള്ള ദ്രാവകം ഞെക്കിക്കളയണമെന്ന തെറ്റിദ്ധാരണ പലപ്പോഴും പലരും വച്ചുപുലര്‍ത്തുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് അണുബാധ ഉണ്ടാകാന്‍ ഇടവരുത്തുന്നു.
ശരിയായ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പാലിക്കുകയും കുടുംബത്തിലെ എല്ലാവരും ഒത്തൊരുമയോടുകൂടി സഹകരിക്കുകയും ചെയ്താല്‍ നവജാത ശിശുപരിചരണം ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടമായി മാറും.
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം