+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥികൾക്കൊരു അക്ഷരക്കൊട്ടാരം

രാജ്യത്തെ മികച്ച സ്കൂൾ ലൈബ്രറികളിലൊന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂള്‌ ലൈബ്രറി. 12000-ലേറെ വിദ്യാർഥികളും 40
വിദ്യാർഥികൾക്കൊരു അക്ഷരക്കൊട്ടാരം
രാജ്യത്തെ മികച്ച സ്കൂൾ ലൈബ്രറികളിലൊന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂള്‌ ലൈബ്രറി. 12000-ലേറെ വിദ്യാർഥികളും 400-ൽ പരം അധ്യാപകരുമുള്ള സ്കൂളിന്‍റെ അക്ഷരപ്പെരുമയെക്കുറിച്ച്...

രണ്ടു പതിറ്റാണ്ടായി ജോണച്ചന്‍റെ സ്വപ്നങ്ങൾ വിദ്യാർഥികളെയും അവരുടെ ഭാവിയെയും കുറിച്ചായിരുന്നു. അതിലൊന്നായിരുന്നു വലിപ്പംകൊണ്ടും ഉള്ളടക്കംകൊണ്ടും രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന ഒരു ലൈബ്രറി തന്‍റെ വിദ്യാർഥികൾക്കു സമ്മാനിക്കണം എന്നത്. അതാണിപ്പോൾ സഫലമായിരിക്കുന്നത്. പട്ടം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി ഫാ. ജോൺ സി.സി. എത്തിയിട്ട് 20 വർഷമായി. ഇപ്പോൾ പ്രിൻസിപ്പലായി സ്കൂളിന്‍റെ പിടിയിറങ്ങുന്പോൾ പിന്നിൽ അക്ഷരങ്ങളുടെ ഒരു കൊട്ടാരം അതിന്‍റെ എല്ലാ പ്രതാപങ്ങളോടെയും തലയുയർത്തി നില്ക്കുകയാണ്.

ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് 2021 ഫെബ്രുവരി 22 ന് 50,000-ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ സന്തോഷംപങ്കുവയ്ക്കാൻ സെന്‍റ് മേരീസിലേക്കു കടന്നുവന്നവരിൽ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും സ്കൂൾ രക്ഷാധികാരിയുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും വിഖ്യാത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു. സ്കൂൾ മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്.

ആത്മാംശമായി വള്ളത്തോൾ

മഹാകവി വളളത്തോൾ ആണ് ഈ ഗ്രന്ഥപ്പുരയുടെ ആത്മാംശം എന്നു പറയാം.
“മറ്റുളള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വത്സല്യ ദുഗ്ദ്ധം നുകർന്നാലേ
പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ”.

മഹാകവി വള്ളത്തോളിന്‍റെ ഈ ആശയത്തിന് ഉൗന്നൽ കൊടുത്തുകൊണ്ട് ഭാഷയുടെ സംസ്കാരം, വായനയുടെ മാഹാത്മ്യം, എഴുത്തിന്‍റെ പ്രാധാന്യം ഇവ വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് സെന്‍റ് മേരീസ് സ്കൂളിന്‍റെ ലൈബ്രറി പുന:സംവിധാനം ചെയ്യപ്പെട്ടത്. എഴുത്തുകാരന്‍റെ ജീവാംശം തുടിക്കുന്ന ഒരു വായനഇടമായി ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ അക്ഷര നിറവിനെ വേറിട്ടതാക്കുന്നത്.

വൈഖരി- പുസ്തക ഷെൽഫ്

ഈ ലൈബ്രറിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് “വൈഖരി” എന്ന് പേരിട്ടിരിക്കുന്ന പുസ്തക ഷെൽഫ് ആണ്. എഴുത്തുകാർ നേരിട്ട് സമ്മാനിച്ച കൈയൊപ്പുളള പുസ്തകങ്ങളാണ് ഈ ഷെൽഫിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുളളത്. അങ്ങനെ എഴുത്തുകാരന്‍റെ ജീവാംശം ഇവിടെ നിറഞ്ഞു നിൽക്കുന്നുയെന്നത് ഈ ലൈബ്രറിയെ ഓജസ്‌സുറ്റതാക്കി മാറ്റുന്നു.

ടി.പത്മനാഭൻ, മുകുന്ദൻ, പെരുന്പടവം, ഓണക്കൂർ, പത്മശ്രീ വെളളായണി അർജുനൻ, എസ്.വി.വേണുഗോപാലൻ നായർ, പത്മശ്രീ രാമചന്ദ്രൻ നായർ, പത്മശ്രീ ചേമ്മഞ്ചേരി കുഞ്ഞിരാമൻ നായർ, ബീരാൻ കുട്ടി, സാറ ജോസഫ്, പള്ളിയറ ശ്രീധരൻ, സി.ആർ.ദാസ്, വയലാർ അവാർഡ് ജേതാക്കളായ മുൻ ഡി പി ഐ കെ.വി. മോഹൻകുമാർ, വി.ജെ.ജെയിംസ്, ഏഴാച്ചേരി രാമചന്ദ്രൻ, ഭാഷാവിദഗ്ധൻ ഡോ.എഴുമറ്റൂർ രാജരാജ വർമ്മ, സാഹിത്യ നിരൂപകൻ ഡോ.എ.എം. ഉണ്ണികൃഷ്ണ്ണൻ, മ്യൂസ് മേരി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്ര നടനും, പാഠപുസ്തക രചയിതാവുമായ ഇന്നസെന്‍റ്, വൈശാഖൻ, സലിൻ മാങ്കുഴി..., തുടങ്ങിയ കേരളത്തിലെ പ്രമുഖ എഴുത്തുകാരും, പാഠപുസ്തകങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന എഴുത്തുകാരും തങ്ങളുടെ പുസ്തകങ്ങൾ ഇവിടേക്കു സംഭാവന ചെയ്തു.

മ്യൂസിയത്തിലെ അക്ഷരമുദ്ര

പ്രമുഖ എഴുത്തുകാരുടെ കൈയൊപ്പോടുകൂടിയ അക്ഷരമുദ്ര മറ്റൊരു പ്രത്യേകതയാണ്. എഴുത്തുകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ മ്യൂസിയത്തിൽ എഴുത്തുകാരുടെ കൈയൊപ്പുളള അക്ഷരമുദ്ര സ്ഥാപിച്ചതും വേറിട്ട ഒരു ഗ്രന്ഥപ്പുര കാഴ്ചയാണ്. സ്കൂളിന്‍റെ അശീതി സ്മാരകമായി സ്കൂളിൽ വന്നുപോയിട്ടുളളവരും സ്കൂൾ ഗ്രന്ഥപ്പുരയ്ക്ക് പിന്തുണ നൽകിയിട്ടുള്ളവരുമായ മലയാള സാഹിത്യത്തറവാട്ടിലെ ശ്രദ്ധേയരായ എഴുത്തുകാർ തന്നെയാണ് അക്ഷരമുദ്രയിൽ സ്ഥാനം പിടിച്ചിട്ടുളളത്.ജഞാനപീഠ പുരസ്കാര ജേതാവും തലസ്ഥാനത്തിന്‍റെ സ്വന്തം എഴുത്തുകാരനുമായ ഒ.എൻ.വി. മുതൽ സുഗതകുമാരി ടീച്ചർ, ചെമ്മനം ചാക്കോ, നെടുമുടി വേണു, ജയറാം, ജഗദീഷ്, ജയചന്ദ്രൻ, ചിത്ര, ദൈവദാസൻ മാർ ഈവാനിയോസ്, മാർ ബസേലിയോസ് ക്ലീമിസ്..... പട്ടിക നീളുന്നു.

ഗാന്ധിയാനം

രാഷ്ട്രപിതാവായ മഹാത്മജിയെ തിരിച്ചറിയാൻ, സ്വാതന്ത്ര്യ പോരാട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ അദ്ദേഹത്തിന്‍റെ സന്പൂർണ രചനകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗാന്ധിജി എഴുതിയിട്ടുളളതും ഗാന്ധിജിയെക്കുറിച്ച് എഴുതിയിട്ടുളളതുമായ 500-ൽ അധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഇടം പിടിച്ചിട്ടുളളത്. കൂടാതെ മുൻ രാഷ്ട്രപതി, പ്രധാനമന്ത്രിമാർ എന്നിവരുടെ പുസ്തകങ്ങൾ സകൂൾ രക്ഷാധികാരി കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയുടെ പുസ്തകങ്ങൾ തുടങ്ങിയവയും പ്രത്യേക ഷെൽഫിൽ ഇടം പിടിച്ചിരിക്കുന്നു.

സ്കൂൾ ലൈബ്രറി നവീകരിക്കുന്ന ആശയം ഉൾക്കൊണ്ട് ഡിജിഇ ജീവൻ ബാബു മുൻകൈയെടുത്ത് മൂന്നരലക്ഷം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചത് വലിയ പിന്തുണയുമായി. ഡിപിഐയുടെ പുസ്തക പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ലഭിച്ചതു സെന്‍റ് മേരീസ് സ്കൂളിനാണ്.

സ്കൂളിന്‍റെ സ്വന്തം എഴുത്തുകാർ

സർഗാത്മകതയ്ക്ക് പ്രാധാന്യം നൽകി മുന്നോട്ടു പോയതോടെ നിരവധി പുതിയ എഴുത്തുകാർ സ്കൂളിൽ ജന്മംകൊണ്ടു. പ്രിൻസിപ്പൽ റവ. ഡോ.ജോണ്‍ സി സി, ബിന്നി സാഹിതി, സാഗ ജെയിംസ്, ലത. ആർ വിദ്യാർഥികളായ അലക്സ്, ദേവദത്തൻ എന്നിവരുടെ പുസ്തകങ്ങളും വിവിധ ക്ലാസുകളിലെ വിദ്യാർത്ഥിക്കൂട്ടങ്ങളിൽ നിന്നു രൂപം കൊണ്ട കന്നികൊയ്ത്ത്, ദലമർമ്മരം, ഒറ്റമരത്തണലിലെ ആകാശമുല്ലകൾ, ജ്വാലയായ്, തുടങ്ങിയവയും പ്രത്യേക ഷെൽഫും ക്രമീകരിച്ചിരിക്കുന്നു. സ്കൂൾ ഗ്രന്ഥപ്പുരയെ വ്യത്യസ്തമാക്കി പൂർണസജ്ജമായ റഫറൻസ് ഡിജിറ്റൽ ലൈബ്രറിയും ഉണ്ട്.

ദൈവദാസൻ മാർ ഈവാനിയോസ്

സ്കൂൾ സ്ഥാപകനായ ദൈവദാസൻ മാർ ഈവാനിയോസിന്‍റെ സ്മരണാർഥം അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും അദ്ദേഹത്തെപ്പറ്റിയുളള രചനകളും ശേഖരിച്ച് ഒരു പ്രത്യേക ഷെൽഫ് ഇവിടെ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മാറുന്ന കാലഘട്ടത്തിൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനെ കുട്ടികൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ രക്ഷാധികാരി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.വിജ്ഞാനം വിരൽത്തുന്പിൽ എന്ന് പറയുന്ന കാലഘട്ടത്തിൽ പുസ്തകവായനയെ കുട്ടികളിലേക്ക് അടുപ്പിക്കുന്ന ഒന്നാക്കി മാറ്റുവാൻ ഈ സ്കൂൾ ലൈബ്രറിക്കു കഴിഞ്ഞിട്ടുണ്ടെന്നും ബാവാ സാക്ഷ്യപ്പെടുത്തുന്നു.

ലൈബ്രറി യാഥാർഥ്യമാക്കാൻ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം മുന്നിൽനിന്ന പ്രിൻസിപ്പലിന്‍റെ വാക്കുകളിലൂടെ:

പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ വായനയുടെ വിസ്മയലോകം തുറക്കുക എന്നതായിരുന്നു ലക്ഷ്യം. പത്രം വിറ്റും ആനുകാലികങ്ങൾ ശേഖരിച്ച് വിറ്റും ഓണക്കാലത്ത് അത്തപ്പൂക്കളത്തിനുളള പൂക്കൾ വിറ്റും കുട്ടികളുടെ സാന്പത്തിക സഹകരണം ഉറപ്പാക്കി. ഇതോടൊപ്പം കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനത്തിൽ മധുര പലഹാരങ്ങൾ ഉപേക്ഷിച്ച് പകരം പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് സംഭാവനചെയ്യുന്നതിന് പ്രോത്സാഹിപ്പിച്ചു. കൂടാതെ എനിക്കു ലഭിച്ച അവാർഡുകളുടെ തുകയും സംഭാവനകളും പൂർണമായും ലൈബ്രറിക്കുവേണ്ടി ചിലവഴിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, പൊതുസമൂഹത്തിലെ ആദരണീയർ, എഴുത്തുകാർ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും ഇതിന്‍റെ വികസനത്തിനുണ്ടായി.

ഫാ. ഗീവർഗീസ് ഏഴിയത്ത്, ആശിഷ് വത്സലൻ എന്നീ അധ്യാപകരുടെ നേതൃത്വത്തിലുള്ള ഒരു ടീം അധ്യാപകരുടെ നിസ്വാർത്ഥമായ ഇടപെടലുകളോടൊപ്പം പബ്ലിക് ലൈബ്രറിയിൽ നിന്ന് വിരമിച്ച സീനിയർ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ ലോജിനി കെ. പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ അഭിലാഷ് എന്നിവരുടെ സഹകരണവും ഒരു മികച്ച ലൈബ്രറിയായി ഇതിനെ വളർത്തുന്നതിന് ഏറെ സഹായിച്ചു.

എഴുത്തുകാരന്‍റെ ഗ്രന്ഥപ്പുര

സ്കൂൾ ലൈബ്രറിയെ എഴുത്തുകാരനുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ശ്രദ്ധയമായ ഒരു സന്പർക്ക പരിപാടിയായിരുന്നു ഇത്. കേരളത്തിലങ്ങോളമിങ്ങോളമുളള അതിപ്രശസ്തരായ എഴുത്തുകാരുടെ വീടുകളിൽ പോയി സംവദിക്കുകയും എഴുത്തുപകരണങ്ങൾ പുസ്തകങ്ങൾ തുടങ്ങിയവ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിലെ ഒരു പ്രത്യേക ഷെൽഫിൽ ക്രമീകരിക്കുന്ന തായിരുന്നു ഇത്. സ്കൂൾ ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി ആർ ഒ ബിന്നി സാഹിതി, പ്രിൻസ് രാജ് ,സാഗ ജെയിംസ്, മനോജ് എബ്രഹാം, ജോണ്‍ ഷൈജു എന്നിവർ ആയിരുന്നു ഈ പദ്ധതിയുടെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത്.

ഇനി എന്തെല്ലാം?

ഞാൻ മാർച്ച് 31 ന് ഈ വിദ്യാലയത്തിന്‍റെ പടിയിറങ്ങുകയാണ്. ഒരു ലക്ഷം പുസ്തകങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കൊറോണ ഉയർത്തിയ സാമൂഹ്യ പ്രശ്നങ്ങളാൽ കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ അതിജീവിച്ചുകൊണ്ട് ഏറെ മുന്നേറാനായി. വരും നാളുകളിൽ പുതിയ നേതൃത്വവും അധ്യാപകരും കുട്ടികളും ചേർന്ന് ഈ ലക്ഷ്യം പൂർത്തികരിക്കുക തന്നെ ചെയ്യും.

അക്ഷരത്തണലായി സുഗതമരം

സ്കൂൾ ഗ്രന്ഥപ്പുരയുടെ അരികിലായി അക്ഷരങ്ങളെയും പരിസ്ഥിതിയെയും സ്നേഹിച്ച പ്രിയകവി സുഗതകുമാരി ടീച്ചർക്ക് ആദരവ് അർപ്പിച്ച് സുഗതമരവും സുഗത സ്ക്വയറും ക്രമീകരിച്ചിരിക്കുന്നു. പുസ്തകത്തേയും പ്രകൃതിയേയും സ്നേഹിക്കണമെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

അധ്യാപകർ

ഈ പദ്ധതിക്ക് സർവ്വാത്മനാ പിന്തുണ നൽകി ഹെഡ്മാസ്റ്റർ എബി എബ്രഹാമും മുഴുവൻ അധ്യാപകരും ഒപ്പം നിന്നതാണ് വിജയമന്ത്രമായത്. മേയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന എബി എബ്രഹാമിന്‍റെ വൈജ്ഞാനിക ഇടപെടൽ സ്കൂൾ ലൈബ്രറിയുടെയും മ്യൂസിയത്തിന്‍റെയും വളർച്ചക്ക് സഹായമായി.
***
മ്യൂസിയവും തിയറ്ററും

ഇവിടുത്തെ അനന്യമായ മ്യൂസിയം സ്കൂളിലെ എണ്‍പത് വർഷത്തെ ചരിത്രസ്മാരകമാണ്. നഗരത്തിൽ ജനിച്ചുവളർന്ന വിദ്യാർത്ഥികൾക്ക് തികച്ചും അന്യമായ ഒട്ടേറെ അറിവുകൾ പകരുന്ന പഴമയുടെ നേർക്കാഴ്ച ഈ മ്യൂസിയത്തിൽ തെളിയുന്പോൾ അതിന്‍റെ പിന്നിലും ഒരു വൈദിക സ്പർശമുണ്ട്.
സെന്‍റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ആയ ഫാദർ ഡോ. ജോണ്‍ സി. സി. എന്ന അധ്യാപകശ്രേഷ്ഠൻ വളർത്തിയെടുത്ത പുരാവസ്തുക്കളുടെ ശേഖരമായി.... രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ മ്യൂസിയമായി ഇത് മാറുകയാണ്.

പാഠങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കു മാറുന്പോൾ ഇൻട്രാക്ടീവ് മാതൃകയിൽ പാഠഭാഗങ്ങളെ കുട്ടികളിലേക്ക് എത്തിക്കുവാൻ സുസജ്ജമായ ഒരു തിയറ്റർ ഇവിടെ ക്രമീകരിച്ചിട്ടുള്ളതും വൈജ്ഞാനിക ഭൂപടത്തിലെ വേറിട്ടൊരു അടയാളപ്പെടുത്തലാണ്.

ബിന്നി സാഹിതി