സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍, ആദ്യ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ആദ്യമന്ത്രിസഭയിലെ ജിവിച്ചിരിക്കുന്ന ഏക അംഗം, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആള്(16,832 ദിവസം)-വിശേഷണങ്ങള്‍ ഏറെയാണ് കേരളരാഷ്ട്രീയത്തിലെ ഈ പെണ്‍സിംഹമായ കെ.ആർ.ഗൗരിയമ്മയ്ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പുമുതല്‍ (2016) മത്സരരംഗത്തുനിന്നും മാറി നില്ക്കുന്ന, വയസ് നൂറും പിന്നിട്ടു മുന്നേറുന്ന ഗൗരിയമ്മയെ പരാമര്‍ശിക്കാതെ ഒരുതെരഞ്ഞെടുപ്പും ഇതുവരെ മുന്നോട്ടുപോയിട്ടില്ലെന്നതും ചരിത്രം.
മുഖ്യമന്ത്രി കസേര ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട വനിത, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും പുറന്തള്ളപ്പെട്ടവള്‍, ആ വീഴ്ചയില്‍ നിന്നും ഫീനിക്സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റവര്‍-മറ്റു വിശേഷണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പുകാലത്ത് മലയാളിയുടെ മനസിലേക്ക് ഈ വിവരങ്ങളും ഓടിയെത്തും. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍ നിന്നും വിജയിച്ച് ആദ്യമന്ത്രിസഭയില്‍ റവന്യു-എക്സൈസ്മന്ത്രി.
ആ കാലയളവില്‍ തന്നെയായിരുന്നു സഹമന്ത്രിയായ ടി.വി. തോമസിനെ വിവാഹം കഴിക്കുന്നതും. (64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവും ഭാര്യയും രണ്ടിടത്തായി എന്നുമാത്രം). ഭൂപരിഷ്കരണം, അഴിമതി നിരോധനം, വനിതാ ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്ത് കേരള ജനതയ്ക്കു ലഭിച്ചത്. 60-ല്‍ ചേര്‍ത്തലയില്‍ നിന്നും വീണ്ടും നിയമസഭയിലേക്ക്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ നിന്നായിരുന്നു ഗൗരിയമ്മയുടെ മത്സരങ്ങള്‍.
1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാങ്ക മണ്ഡലത്തില്‍ പരാജയപ്പെട്ടു.
കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ചകാശ് തിരികെ കിട്ടിയ നാലു കമ്യൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ച ശേഷം 52-ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു കന്നിവിജയം. 54-ലും വിജയം ആവര്‍ത്തിച്ചു. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കേരളത്തിന്റെ രാഷ്ട്രീയമുത്തശ്ശി 13എണ്ണത്തില്‍ വിജയിച്ചു.
11 തവണ നിയമസഭാംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയത്തിന്റെ കയ്പ് നുണഞ്ഞത്. സിപിഎമ്മില്‍ നിന്നും പുറത്തുവന്ന് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍ നിന്നു വീണ്ടും വിജയിച്ചു.
87ല്‍ കേരളം കെ.ആര്. ഗൗരി ഭരിക്കുമെന്ന പ്രചരണം സജീവമായിരുന്നെങ്കിലും അവരെ തഴഞ്ഞു മത്സരിക്കുക പോലും ചെയ്യാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രി കസേരയിലെത്തി. എന്നിട്ടും പരിഭവമേതുമില്ലാതെ ആ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി അവര്‍ ജനസേവനം നടത്തി. നൂറ്റിരണ്ടിലേക്കുള്ള ചുവടുവയ്പിലും ഒരു പാര്‍ട്ടിയെ നയിക്കുന്ന വനിത രാജ്യത്തിന് മാത്രമല്ല ലോകത്തുതന്നെ ചരിത്രമാണ്.
വി.എസ്. ഉമേഷ്
മുഖ്യമന്ത്രി കസേര ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട വനിത, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടും പുറന്തള്ളപ്പെട്ടവള്‍, ആ വീഴ്ചയില്‍ നിന്നും ഫീനിക്സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റവര്‍-മറ്റു വിശേഷണങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പുകാലത്ത് മലയാളിയുടെ മനസിലേക്ക് ഈ വിവരങ്ങളും ഓടിയെത്തും. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍ നിന്നും വിജയിച്ച് ആദ്യമന്ത്രിസഭയില്‍ റവന്യു-എക്സൈസ്മന്ത്രി.
ആ കാലയളവില്‍ തന്നെയായിരുന്നു സഹമന്ത്രിയായ ടി.വി. തോമസിനെ വിവാഹം കഴിക്കുന്നതും. (64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവും ഭാര്യയും രണ്ടിടത്തായി എന്നുമാത്രം). ഭൂപരിഷ്കരണം, അഴിമതി നിരോധനം, വനിതാ ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്ത് കേരള ജനതയ്ക്കു ലഭിച്ചത്. 60-ല്‍ ചേര്‍ത്തലയില്‍ നിന്നും വീണ്ടും നിയമസഭയിലേക്ക്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ നിന്നായിരുന്നു ഗൗരിയമ്മയുടെ മത്സരങ്ങള്‍.
1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല ദ്വയാങ്ക മണ്ഡലത്തില്‍ പരാജയപ്പെട്ടു.
കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ചകാശ് തിരികെ കിട്ടിയ നാലു കമ്യൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അവര്‍. തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ച ശേഷം 52-ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു കന്നിവിജയം. 54-ലും വിജയം ആവര്‍ത്തിച്ചു. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കേരളത്തിന്റെ രാഷ്ട്രീയമുത്തശ്ശി 13എണ്ണത്തില്‍ വിജയിച്ചു.
11 തവണ നിയമസഭാംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയത്തിന്റെ കയ്പ് നുണഞ്ഞത്. സിപിഎമ്മില്‍ നിന്നും പുറത്തുവന്ന് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍ നിന്നു വീണ്ടും വിജയിച്ചു.
87ല്‍ കേരളം കെ.ആര്. ഗൗരി ഭരിക്കുമെന്ന പ്രചരണം സജീവമായിരുന്നെങ്കിലും അവരെ തഴഞ്ഞു മത്സരിക്കുക പോലും ചെയ്യാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രി കസേരയിലെത്തി. എന്നിട്ടും പരിഭവമേതുമില്ലാതെ ആ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി അവര്‍ ജനസേവനം നടത്തി. നൂറ്റിരണ്ടിലേക്കുള്ള ചുവടുവയ്പിലും ഒരു പാര്‍ട്ടിയെ നയിക്കുന്ന വനിത രാജ്യത്തിന് മാത്രമല്ല ലോകത്തുതന്നെ ചരിത്രമാണ്.
വി.എസ്. ഉമേഷ്