ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒാഫ് കേരള (ഐഎഫ്എഫ്കെ) അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ചലച്ചിത്രമേള. നാളെ മുതൽ പാലക്കാട്ട് തുടങ്ങുകയാണ്.
കൊറിയയിലെ കിം കി ഡുക്ക് എന്ന സിനിമാ മായാജാലക്കാരന്റെ ആരാധകർ ഒരു പക്ഷേ കൊറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഈ കൊച്ചു കേരളത്തിലെന്നത് ചലച്ചിത്ര മേള തീർത്ത സ്വാധീനം എത്ര വലുതെന്നു കാട്ടിത്തരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇവിടെയുള്ള സിനിമാ പ്രേക്ഷകർ നൊന്പരപ്പെട്ടതുപോലും ആ സ്വീകാര്യതയുടെ ബാക്കിപത്രമാണ്.
ഇത്തവണ കോവിഡിന്റെ വെല്ലുവിളികളെ തുടർന്നാണ് തിരുവനന്തപുരത്ത് ഒരു വാരാഘോഷമായി നിലനിന്നിരുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള പുതിയ സംവിധാനത്തിലേക്കു മാറ്റപ്പെട്ടത്. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിങ്ങനെ കേരളത്തിൽ നാലിടത്തായി അഞ്ചു ദിവസം എന്ന രീതിയിലാണ് ഇത്തവണ മേള കൊടിയേറിയത്. ഓരോ ഇടങ്ങളിലും അഞ്ചു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തലശേരി എന്നിവിടങ്ങളിൽ നിറഞ്ഞ സ്വീകാര്യതയോടെ മേള പൂർത്തിയാക്കി.
മാർച്ച് ഒന്നു മുതൽ അഞ്ചുവരെ പാലക്കാടാണ് ഇനി ആഘോഷം. ചലച്ചിത്രോത്സവം സമാപനവും പുരസ്കാര വിതരണവും പാലക്കാട്ടാണ് നടക്കുക.
ബോസ്നിയൻ വംശഹത്യയുടെ കഥ പറഞ്ഞ ക്വാ വാദിസ്് ഐഡ? യിലാണ് മേളയുടെ തുടക്കം. കൊവിഡിന് കീഴടങ്ങിയ കിം കി ഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ ചിത്രവും മേളയിലുണ്ട്. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. അതിൽ ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്. ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ചുരുളിയുടെ ആദ്യ പ്രദർശനമാണ് കേരള മേളയിൽ. ഇത്തവണ മേളയിൽ വിദേശപ്രതിനിധികൾ നേരിട്ട് പങ്കെടുത്തില്ല. പകരം, ഓണ്ലൈൻ വഴിയായിരുന്നു ചർച്ചകളും സംവാദങ്ങളുമെല്ലാം.
മലയാളത്തിന്റെ വെള്ളിത്തിരയിൽ ലോക കാഴ്ചകളുടെ ആഘോഷം വിസ്മയം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് 25 വർഷങ്ങളിലേറെയായിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള പഴയകാല സിനിമയിൽനിന്നു സാങ്കേതിക തികവിന്റെയും പുത്തൻ ആശയങ്ങളുടെയും ഇടനാഴിയിലൂടെയാണ് ചലച്ചിത്ര ശാഖ കുതിക്കുന്നത്.
ഒപ്പം വിശാലമായ ലോക കാഴ്ചകളുടെ പതിപ്പുകൾ ഏതു കോണിൽനിന്നും നമ്മുടെ ബീഗ് സ്ക്രീനിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളുമായി. ജനപ്രിതികൊണ്ടും പ്രസക്തമായ സിനിമാ ചർച്ചകൾ കൊണ്ടും മേളകൾ സന്പന്നമായപ്പോൾ ലോകോത്തര സംവിധായകരും സിനിമാ പ്രവർത്തകരും കൊച്ചു കേരളത്തിന്റെ സിനിമാ മാമാങ്കത്തെ സസൂക്ഷ്മം നിരീക്ഷിക്കാനും പങ്കാളിത്തം ഒരുക്കാനും തുടങ്ങി.
വലിയ ഭീതിയുടെ ഈ നാളുകളിലും ലോകോത്തര സിനിമകളുടെ കാഴ്ചാ ലോകമാണ് ചലച്ചിത്രമേള ഒരുക്കിയത്. ഇനി ധൈര്യത്തോടെ പറയാം, ഐഎഫ്എഫ്കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ മണ്ണിൽ സിനിമാ കലാരൂപം ഇനിയുമേറെ ദൂരം സഞ്ചരിക്കും... ഏതു വെല്ലുവിളികൾക്കു നടുവിലും!
കൊറിയയിലെ കിം കി ഡുക്ക് എന്ന സിനിമാ മായാജാലക്കാരന്റെ ആരാധകർ ഒരു പക്ഷേ കൊറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഈ കൊച്ചു കേരളത്തിലെന്നത് ചലച്ചിത്ര മേള തീർത്ത സ്വാധീനം എത്ര വലുതെന്നു കാട്ടിത്തരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഇവിടെയുള്ള സിനിമാ പ്രേക്ഷകർ നൊന്പരപ്പെട്ടതുപോലും ആ സ്വീകാര്യതയുടെ ബാക്കിപത്രമാണ്.
ഇത്തവണ കോവിഡിന്റെ വെല്ലുവിളികളെ തുടർന്നാണ് തിരുവനന്തപുരത്ത് ഒരു വാരാഘോഷമായി നിലനിന്നിരുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള പുതിയ സംവിധാനത്തിലേക്കു മാറ്റപ്പെട്ടത്. തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിങ്ങനെ കേരളത്തിൽ നാലിടത്തായി അഞ്ചു ദിവസം എന്ന രീതിയിലാണ് ഇത്തവണ മേള കൊടിയേറിയത്. ഓരോ ഇടങ്ങളിലും അഞ്ചു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തലശേരി എന്നിവിടങ്ങളിൽ നിറഞ്ഞ സ്വീകാര്യതയോടെ മേള പൂർത്തിയാക്കി.
മാർച്ച് ഒന്നു മുതൽ അഞ്ചുവരെ പാലക്കാടാണ് ഇനി ആഘോഷം. ചലച്ചിത്രോത്സവം സമാപനവും പുരസ്കാര വിതരണവും പാലക്കാട്ടാണ് നടക്കുക.
ബോസ്നിയൻ വംശഹത്യയുടെ കഥ പറഞ്ഞ ക്വാ വാദിസ്് ഐഡ? യിലാണ് മേളയുടെ തുടക്കം. കൊവിഡിന് കീഴടങ്ങിയ കിം കി ഡുക്കിന് ആദരമായി അദ്ദേഹത്തിന്റെ ചിത്രവും മേളയിലുണ്ട്. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. അതിൽ ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്. ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. ചുരുളിയുടെ ആദ്യ പ്രദർശനമാണ് കേരള മേളയിൽ. ഇത്തവണ മേളയിൽ വിദേശപ്രതിനിധികൾ നേരിട്ട് പങ്കെടുത്തില്ല. പകരം, ഓണ്ലൈൻ വഴിയായിരുന്നു ചർച്ചകളും സംവാദങ്ങളുമെല്ലാം.
മലയാളത്തിന്റെ വെള്ളിത്തിരയിൽ ലോക കാഴ്ചകളുടെ ആഘോഷം വിസ്മയം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് 25 വർഷങ്ങളിലേറെയായിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള പഴയകാല സിനിമയിൽനിന്നു സാങ്കേതിക തികവിന്റെയും പുത്തൻ ആശയങ്ങളുടെയും ഇടനാഴിയിലൂടെയാണ് ചലച്ചിത്ര ശാഖ കുതിക്കുന്നത്.
ഒപ്പം വിശാലമായ ലോക കാഴ്ചകളുടെ പതിപ്പുകൾ ഏതു കോണിൽനിന്നും നമ്മുടെ ബീഗ് സ്ക്രീനിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളുമായി. ജനപ്രിതികൊണ്ടും പ്രസക്തമായ സിനിമാ ചർച്ചകൾ കൊണ്ടും മേളകൾ സന്പന്നമായപ്പോൾ ലോകോത്തര സംവിധായകരും സിനിമാ പ്രവർത്തകരും കൊച്ചു കേരളത്തിന്റെ സിനിമാ മാമാങ്കത്തെ സസൂക്ഷ്മം നിരീക്ഷിക്കാനും പങ്കാളിത്തം ഒരുക്കാനും തുടങ്ങി.
വലിയ ഭീതിയുടെ ഈ നാളുകളിലും ലോകോത്തര സിനിമകളുടെ കാഴ്ചാ ലോകമാണ് ചലച്ചിത്രമേള ഒരുക്കിയത്. ഇനി ധൈര്യത്തോടെ പറയാം, ഐഎഫ്എഫ്കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ മണ്ണിൽ സിനിമാ കലാരൂപം ഇനിയുമേറെ ദൂരം സഞ്ചരിക്കും... ഏതു വെല്ലുവിളികൾക്കു നടുവിലും!