ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്ദേഹം മരിച്ചു. എന്നാൽ തന്റെ ചുരുങ്ങിയ ജീവിതകാലയളവിനുള്ളിൽ അദ്ദേഹം ധാരാളം സാഹിത്യസൃഷ്ടികൾക്കു ജന്മം നൽകി. അവയിൽ മുപ്പതിലേറെ നോവലുകളും ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും ഒരു ഡസൻ നോവലുകളും ഏഴു നാടകങ്ങളും ഉൾപ്പെടുന്നു.
നോവലിസ്റ്റുകളായ ചാൾസ് ഡിക്കൻസിനെയും എമിലി സോളായെയും തത്ത്വചിന്തകരായ കാൾ മാർക്സിനെയും ഫ്രെഡറിക് എംഗൽസിനെയുമൊക്കെ ഏറെ സ്വാധീനിച്ചിട്ടുള്ള ഈ എഴുത്തുകാരൻ യൂറോപ്യൻ സാഹിത്യരംഗത്തെ റിയലിസത്തിന്റെ ആരംഭകരിലൊരാളായി ആദരിക്കപ്പെടുന്നു. ബൽസാക് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാംതന്നെ വിവിധ മുഖങ്ങൾ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വായനക്കാരുടെ ഓർമകളിൽ തങ്ങിനിൽക്കുകയും ചെയ്യും.
അതിവേഗം എഴുതുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്നു ബൽസാക്കിന്. അതുപോലെ, ദീർഘനേരം മടികൂടാതെ ഇരുന്ന് എഴുതുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്മൂലമാണത്രെ ചുരുങ്ങിയ കാലംകൊണ്ട് അവിശ്വസനീയമായവിധം ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
എഴുതുന്നതിൽ ബഹുമിടുക്കനായിരുന്നെങ്കിലും തന്റെ കൃതികൾ പ്രസിദ്ധീകരിച്ചു പണമുണ്ടാക്കുന്നതിൽ അദ്ദേഹം വിജയിച്ചില്ല. അതിന്റെ ഒരു കാരണം ആദ്യകാലങ്ങളിൽ പുസ്തക പ്രസാധകർ അദ്ദേഹത്തോടു കാണിച്ച വിവേചനമായിരുന്നു. അത്തരത്തിലൊരു സംഭവം അദ്ദേഹത്തെക്കുറിച്ചു വായിച്ചത് ഇവിടെ പകർത്തട്ടെ.
ബൽസാക് ആദ്യമായി എഴുതിയ നോവലുകളിൽ ഒന്നാണ് "ദ ലാസ്റ്റ് ഫെയറി’. നോവൽ പൂർത്തിയായ ഉടൻ ഒരു പ്രസാധകന്റെ പക്കൽ അത് എത്തിച്ചു. നോവൽ വായിച്ച പ്രസാധകന് അത് ഇഷ്ടപ്പെട്ടു. പ്രസാധകന്റെ അഭിപ്രായത്തിൽ ഒരു ബെസ്റ്റ് സെല്ലറാകാൻ സാധ്യതയുള്ള നോവലായിരുന്നു അത്. തന്മൂലം, ആ നോവലിന്റെ കോപ്പിറൈറ്റ് വിലയ്ക്കു വാങ്ങി വൻ ലാഭം കൊയ്യാൻ അയാൾ തീരുമാനിച്ചു.
മൂവായിരം ഫ്രാങ്ക് ആ നോവലിനു കൊടുത്താലും മോശമില്ല എന്നായിരുന്നു അയാളുടെ വിലയിരുത്തൽ. അപ്പോഴാണ് ബൽസാക്കിന്റെ ജീവിതപശ്ചാത്തലം പരിശോധിക്കുന്ന കാര്യം അയാൾ ഓർമിച്ചത്. ബൽസാക്കിന്റെ അഡ്രസ് നോക്കിയപ്പോൾ അദ്ദേഹം താമസിക്കുന്നതു പാരീസിന്റെ ഒരു പ്രാന്തപ്രദേശത്താണെന്ന് അയാൾ കണ്ടു.
അങ്ങനെയുള്ള ഒരു സ്ഥലത്തു താമസിക്കുന്ന ഒരു എഴുത്തുകാരനു മൂവായിരം ഫ്രാങ്ക് കൊടുക്കുന്നത് അല്പം കൂടുതലല്ലേ എന്ന് അയാൾക്കു തോന്നി. തന്മൂലം, തുക കുറയ്ക്കുന്ന കാര്യത്തെക്കുറിച്ചായി അയാളുടെ ചിന്ത. ഏറെ ആലോചിച്ചതിനുശേഷം അയാൾ ഒരു തീരുമാനത്തിലെത്തി. മൂവായിരം ഫ്രാങ്കിനു പകരം രണ്ടായിരം ഫ്രാങ്കു കൊടുത്താൽ മതി എന്നായിരുന്നു അയാളുടെ തീരുമാനം.
പിന്നെ അയാൾ താമസിച്ചില്ല. വേഗം രണ്ടായിരം ഫ്രാങ്ക് ഒരു കവറിലാക്കി അയാൾ ബൽസാക് താമസിക്കുന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോഴാണ് ബൽസാക് താമസിക്കുന്നത് ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ആറാം നിലയിലാണെന്ന് അയാൾക്കു മനസിലായത്. അയാൾ വിചാരിച്ചതിലും സ്റ്റാൻഡാർഡ് കുറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.
പെട്ടെന്ന് അയാളിൽ ഒരു ചിന്ത കടന്നുകൂടി. ഇത്രയും എളിയ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരനു രണ്ടായിരം ഫ്രാങ്കിന്റെ ആവശ്യമില്ലല്ലോ. പിന്നെയെന്തിനു താൻ വെറുതെ രണ്ടായിരം ഫ്രാങ്ക് കൊടുക്കണം? ഒരു ആയിരം ഫ്രാങ്ക് ധാരാളം മതിയാകും. അയാൾ തീരുമാനിച്ചുറച്ചു.
ആ തീരുമാനവുമായിട്ടായിരുന്നു പ്രസാധകൻ ബൽസാക്കിന്റെ അപ്പാർട്ട്മെന്റ് വാതിലിൽ മുട്ടിയത്. ബൽസാക് വാതിൽ തുറന്നപ്പോൾ പ്രസാധകൻ അദ്ദേഹത്തെ അടിമുടി നോക്കി. എന്നിട്ടു പറഞ്ഞു. ’നിങ്ങളുടെ നോവലിന്റെ പൂർണ അവകാശം വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാ, നോവലിന്റെ വിലയായി മുന്നൂറു ഫ്രാങ്ക്’. ബൽസാക് ആ തുക വാങ്ങിച്ചുകൊണ്ടു പറഞ്ഞു: ’നന്ദി.’
മൂവായിരം ഫ്രാങ്കെങ്കിലും അർഹിക്കുന്ന ഒരു നോവൽ എന്ന് പ്രസാധകൻ ആദ്യം വിലയിരുത്തിയിട്ടും അയാൾ അവസാനം കൊടുത്തത് എത്രയാണ്? വെറും മുന്നൂറു ഫ്രാങ്ക് മാത്രം! എന്താണ് ഇവിടെ സംഭവിച്ചത്? ഒരു വശത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള ആഗ്രഹം. അതോടൊപ്പം ആളും തരവും നോക്കി പ്രതിഫലം നൽകാനുള്ള തീരുമാനം. മറുവശത്തോ? കൂടുതൽ അർഹമായിരുന്നിട്ടും കിട്ടിയതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്ന ഗതികേട്!
അക്കാലത്ത് അറിയപ്പെടാത്ത എഴുത്തുകാരനായിരുന്നു ബൽസാക്. തന്റെ സാഹിത്യസൃഷ്ടിയുടെ മേന്മയെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നെങ്കിലും പ്രസാധകനോടു വിലപേശാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു ബൽസാക്കിന്റേത്. തന്മൂലം, കിട്ടിയതുകൊണ്ട് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടിവന്നു. ബൽസാക്കിന്റെ ഈ അനുഭവത്തോടു സമാനതയുള്ള എത്രയോ സംഭവങ്ങളാണു നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നടക്കുന്നത്.
ആളും തരവും നോക്കിയല്ലേ പലപ്പോഴും നാം പ്രവർത്തിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും? ജാതിയും മതവും വർണവും മനുഷ്യരുടെയിടയിലെ മറ്റു വ്യത്യാസങ്ങളുമൊക്കെ നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കാറില്ലേ? ഒരേ കാര്യത്തിൽ സന്പന്നരോടും ദരിദ്രരോടും ഒരുപോലെ നാം പെരുമാറുമോ? സന്പന്നരോടു കാണിക്കുന്ന സ്നേഹവും ആദരവും ദരിദ്രരോടു നാം കാണിക്കുമോ? അവർ സന്പന്നരേക്കാൾ മികവുള്ളവരാണെങ്കിൽപ്പോലും?
ബൽസാക്കിനു ലഭിക്കാൻ അർഹതയുണ്ടായിരുന്നതിന്റെ വെറും പത്തു ശതമാനം മാത്രമാണ് അവസാനം അദ്ദേഹത്തിനു ലഭിച്ചത്! ഇതുതന്നെയല്ലേ നമ്മുടെയിടയിലെയും സ്ഥിതി?
മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങളിൽ പണവും സ്ഥാനമാനങ്ങളും മാത്രമല്ല, സ്നേഹവും ആദരവും ബഹുമാനവും സഹകരണവുമൊക്കെ വരും. അതായത്, ആളും തരവും നോക്കി അർഹതപ്പെട്ടവരെ ഒരിക്കലും തഴയരുതെന്നു സാരം. എങ്കിലേ തിരിച്ചുവ്യത്യാസം കാണിക്കാത്ത നീതിനിഷ്ഠയുള്ള മനുഷ്യരായി നാം മാറൂ.
നോവലിസ്റ്റുകളായ ചാൾസ് ഡിക്കൻസിനെയും എമിലി സോളായെയും തത്ത്വചിന്തകരായ കാൾ മാർക്സിനെയും ഫ്രെഡറിക് എംഗൽസിനെയുമൊക്കെ ഏറെ സ്വാധീനിച്ചിട്ടുള്ള ഈ എഴുത്തുകാരൻ യൂറോപ്യൻ സാഹിത്യരംഗത്തെ റിയലിസത്തിന്റെ ആരംഭകരിലൊരാളായി ആദരിക്കപ്പെടുന്നു. ബൽസാക് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാംതന്നെ വിവിധ മുഖങ്ങൾ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വായനക്കാരുടെ ഓർമകളിൽ തങ്ങിനിൽക്കുകയും ചെയ്യും.
അതിവേഗം എഴുതുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്നു ബൽസാക്കിന്. അതുപോലെ, ദീർഘനേരം മടികൂടാതെ ഇരുന്ന് എഴുതുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്മൂലമാണത്രെ ചുരുങ്ങിയ കാലംകൊണ്ട് അവിശ്വസനീയമായവിധം ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
എഴുതുന്നതിൽ ബഹുമിടുക്കനായിരുന്നെങ്കിലും തന്റെ കൃതികൾ പ്രസിദ്ധീകരിച്ചു പണമുണ്ടാക്കുന്നതിൽ അദ്ദേഹം വിജയിച്ചില്ല. അതിന്റെ ഒരു കാരണം ആദ്യകാലങ്ങളിൽ പുസ്തക പ്രസാധകർ അദ്ദേഹത്തോടു കാണിച്ച വിവേചനമായിരുന്നു. അത്തരത്തിലൊരു സംഭവം അദ്ദേഹത്തെക്കുറിച്ചു വായിച്ചത് ഇവിടെ പകർത്തട്ടെ.
ബൽസാക് ആദ്യമായി എഴുതിയ നോവലുകളിൽ ഒന്നാണ് "ദ ലാസ്റ്റ് ഫെയറി’. നോവൽ പൂർത്തിയായ ഉടൻ ഒരു പ്രസാധകന്റെ പക്കൽ അത് എത്തിച്ചു. നോവൽ വായിച്ച പ്രസാധകന് അത് ഇഷ്ടപ്പെട്ടു. പ്രസാധകന്റെ അഭിപ്രായത്തിൽ ഒരു ബെസ്റ്റ് സെല്ലറാകാൻ സാധ്യതയുള്ള നോവലായിരുന്നു അത്. തന്മൂലം, ആ നോവലിന്റെ കോപ്പിറൈറ്റ് വിലയ്ക്കു വാങ്ങി വൻ ലാഭം കൊയ്യാൻ അയാൾ തീരുമാനിച്ചു.
മൂവായിരം ഫ്രാങ്ക് ആ നോവലിനു കൊടുത്താലും മോശമില്ല എന്നായിരുന്നു അയാളുടെ വിലയിരുത്തൽ. അപ്പോഴാണ് ബൽസാക്കിന്റെ ജീവിതപശ്ചാത്തലം പരിശോധിക്കുന്ന കാര്യം അയാൾ ഓർമിച്ചത്. ബൽസാക്കിന്റെ അഡ്രസ് നോക്കിയപ്പോൾ അദ്ദേഹം താമസിക്കുന്നതു പാരീസിന്റെ ഒരു പ്രാന്തപ്രദേശത്താണെന്ന് അയാൾ കണ്ടു.
അങ്ങനെയുള്ള ഒരു സ്ഥലത്തു താമസിക്കുന്ന ഒരു എഴുത്തുകാരനു മൂവായിരം ഫ്രാങ്ക് കൊടുക്കുന്നത് അല്പം കൂടുതലല്ലേ എന്ന് അയാൾക്കു തോന്നി. തന്മൂലം, തുക കുറയ്ക്കുന്ന കാര്യത്തെക്കുറിച്ചായി അയാളുടെ ചിന്ത. ഏറെ ആലോചിച്ചതിനുശേഷം അയാൾ ഒരു തീരുമാനത്തിലെത്തി. മൂവായിരം ഫ്രാങ്കിനു പകരം രണ്ടായിരം ഫ്രാങ്കു കൊടുത്താൽ മതി എന്നായിരുന്നു അയാളുടെ തീരുമാനം.
പിന്നെ അയാൾ താമസിച്ചില്ല. വേഗം രണ്ടായിരം ഫ്രാങ്ക് ഒരു കവറിലാക്കി അയാൾ ബൽസാക് താമസിക്കുന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോഴാണ് ബൽസാക് താമസിക്കുന്നത് ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ആറാം നിലയിലാണെന്ന് അയാൾക്കു മനസിലായത്. അയാൾ വിചാരിച്ചതിലും സ്റ്റാൻഡാർഡ് കുറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.
പെട്ടെന്ന് അയാളിൽ ഒരു ചിന്ത കടന്നുകൂടി. ഇത്രയും എളിയ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരനു രണ്ടായിരം ഫ്രാങ്കിന്റെ ആവശ്യമില്ലല്ലോ. പിന്നെയെന്തിനു താൻ വെറുതെ രണ്ടായിരം ഫ്രാങ്ക് കൊടുക്കണം? ഒരു ആയിരം ഫ്രാങ്ക് ധാരാളം മതിയാകും. അയാൾ തീരുമാനിച്ചുറച്ചു.
ആ തീരുമാനവുമായിട്ടായിരുന്നു പ്രസാധകൻ ബൽസാക്കിന്റെ അപ്പാർട്ട്മെന്റ് വാതിലിൽ മുട്ടിയത്. ബൽസാക് വാതിൽ തുറന്നപ്പോൾ പ്രസാധകൻ അദ്ദേഹത്തെ അടിമുടി നോക്കി. എന്നിട്ടു പറഞ്ഞു. ’നിങ്ങളുടെ നോവലിന്റെ പൂർണ അവകാശം വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാ, നോവലിന്റെ വിലയായി മുന്നൂറു ഫ്രാങ്ക്’. ബൽസാക് ആ തുക വാങ്ങിച്ചുകൊണ്ടു പറഞ്ഞു: ’നന്ദി.’
മൂവായിരം ഫ്രാങ്കെങ്കിലും അർഹിക്കുന്ന ഒരു നോവൽ എന്ന് പ്രസാധകൻ ആദ്യം വിലയിരുത്തിയിട്ടും അയാൾ അവസാനം കൊടുത്തത് എത്രയാണ്? വെറും മുന്നൂറു ഫ്രാങ്ക് മാത്രം! എന്താണ് ഇവിടെ സംഭവിച്ചത്? ഒരു വശത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള ആഗ്രഹം. അതോടൊപ്പം ആളും തരവും നോക്കി പ്രതിഫലം നൽകാനുള്ള തീരുമാനം. മറുവശത്തോ? കൂടുതൽ അർഹമായിരുന്നിട്ടും കിട്ടിയതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്ന ഗതികേട്!
അക്കാലത്ത് അറിയപ്പെടാത്ത എഴുത്തുകാരനായിരുന്നു ബൽസാക്. തന്റെ സാഹിത്യസൃഷ്ടിയുടെ മേന്മയെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നെങ്കിലും പ്രസാധകനോടു വിലപേശാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു ബൽസാക്കിന്റേത്. തന്മൂലം, കിട്ടിയതുകൊണ്ട് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടിവന്നു. ബൽസാക്കിന്റെ ഈ അനുഭവത്തോടു സമാനതയുള്ള എത്രയോ സംഭവങ്ങളാണു നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നടക്കുന്നത്.
ആളും തരവും നോക്കിയല്ലേ പലപ്പോഴും നാം പ്രവർത്തിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും? ജാതിയും മതവും വർണവും മനുഷ്യരുടെയിടയിലെ മറ്റു വ്യത്യാസങ്ങളുമൊക്കെ നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കാറില്ലേ? ഒരേ കാര്യത്തിൽ സന്പന്നരോടും ദരിദ്രരോടും ഒരുപോലെ നാം പെരുമാറുമോ? സന്പന്നരോടു കാണിക്കുന്ന സ്നേഹവും ആദരവും ദരിദ്രരോടു നാം കാണിക്കുമോ? അവർ സന്പന്നരേക്കാൾ മികവുള്ളവരാണെങ്കിൽപ്പോലും?
ബൽസാക്കിനു ലഭിക്കാൻ അർഹതയുണ്ടായിരുന്നതിന്റെ വെറും പത്തു ശതമാനം മാത്രമാണ് അവസാനം അദ്ദേഹത്തിനു ലഭിച്ചത്! ഇതുതന്നെയല്ലേ നമ്മുടെയിടയിലെയും സ്ഥിതി?
മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങളിൽ പണവും സ്ഥാനമാനങ്ങളും മാത്രമല്ല, സ്നേഹവും ആദരവും ബഹുമാനവും സഹകരണവുമൊക്കെ വരും. അതായത്, ആളും തരവും നോക്കി അർഹതപ്പെട്ടവരെ ഒരിക്കലും തഴയരുതെന്നു സാരം. എങ്കിലേ തിരിച്ചുവ്യത്യാസം കാണിക്കാത്ത നീതിനിഷ്ഠയുള്ള മനുഷ്യരായി നാം മാറൂ.