ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയ മിടുമിടുക്കി...
പ്രായത്തിലൊക്കെ എന്തു കാര്യം, ഇതൊക്കെ നിസാരം!! ഈ വാക്കുകൾ കൂടിയ പ്രായത്തിൽ പ്രത്യേക നേട്ടങ്ങൾ കൈവരിച്ച ഒരാളെകുറിച്ച് പറയാനാണെന്നു തോന്നിയേക്കാം. എന്നാൽ തെറ്റി. കാതറിൻ മേരി ജോബിനെന്ന കുരുന്നിനു വേണ്ടിയാണ് ഈ ആമുഖം. കുഞ്ഞിക്കാലുകളിൽ പിച്ചവച്ചു തുടങ്ങിയതേയുള്ളു കാതറിൻ. കഴിഞ്ഞ മാസം 27ന് ഒരു വയസു തികഞ്ഞു. ഇന്നാണ് കാതറിന്റെ ഒന്നാംപിറന്നാളിന്റെ ആഘോഷവും മാമ്മോദീസയും.
എന്നാൽ വഴിത്തല മുഴുത്തേറ്റ് വീട്ടിലെ ചില്ലിട്ട ഷെൽഫിലേക്ക് കുഞ്ഞാവയായ കാതറിന്റെ വകയായി എത്തിച്ച പുരസ്കാരങ്ങൾ കേട്ടാൽ ആരും ഒന്നന്പരക്കും. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ്, ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ്, വിവിധ മൽസരങ്ങളിൽ പങ്കെടുത്ത മെഡലുകൾ എന്നിവയൊക്കെയാണ് ഇവിടുത്തെ സ്വീകരണ മുറിയിലെ ഷെൽഫിനെ അലങ്കരിക്കുന്നത്.
ഒരു വയസിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ചരിത്രത്താളുകളിൽ സ്വന്തം പേര് കാതറിൻ എഴുതിച്ചേർത്തത്. ഈ ചെറു പ്രായത്തിനിടയിൽ ആർക്കും ലഭിക്കാത്ത ഭാഗ്യം. രാജ്യത്ത് അപൂർവ നേട്ടങ്ങൾ സ്വന്തമാക്കുന്നവരുടെ പേരുകളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഉൾപ്പെടുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിനിടയിൽ കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുക്കുകയും കൂടുതൽ ഒന്നാം സ്ഥാനങ്ങൾ നേടുകയും ചെയ്തെന്ന സവിശേഷതയാണ് കാതറിനെ ഈ അപൂർവ ഭാഗ്യത്തിലെത്തിച്ചത്.
ഇതിനു പുറമെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള 2020-21ലെ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ബെസ്റ്റ് അച്ചീവർ ഓഫ് ദി ഇയർ പുരസ്കാരവും കാതറിനെ തേടിയെത്തി. മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞിനെ ഇതിനായി തയാറാക്കിയ മാതാപിതാക്കളായ അനുപ്രിയയുടെയും ജോബിന്റെയും പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് കാതറിനെ തേടിയെത്തിയ മിന്നും പുരസ്കാരങ്ങൾ.
വിജയകഥയ്ക്കു പിന്നിൽ
കാതറിന്റെ അമ്മ കരിമണ്ണൂർ സ്വദേശിനിയായ അനുപ്രിയ അധ്യാപികയാണ്. കൊടുവേലി സാൻജോ പബ്ലിക് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് വഴിത്തല മുഴുത്തേറ്റ് വീട്ടിൽ ജോബിനുമായുള്ള വിവാഹം. തുടർന്ന് ഭർത്താവിനൊപ്പം കുവൈറ്റിലെത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അധ്യാപികയായി. 2019 അവസാനത്തോടെ അനുപ്രിയയുടെ പ്രസവത്തിനായി ഇരുവരും വഴിത്തലയിലെ വീട്ടിലെത്തി. 2020 ജനുവരി 27നായിരുന്നു കാതറിന്റെ ജനനം. തുടർന്ന് ജോബിൻ ജോലിക്കായി കുവൈറ്റിലേക്ക് മടങ്ങി. പിന്നീട് കോവിഡ് നാടിനെ കീഴടക്കിയതോടെ അനുപ്രിയ മുഴുവൻ സമയവും മകൾക്കു വേണ്ടി മാറ്റിവച്ചു.
വീട്ടിൽ ഫോണിൽ നോക്കി നേരംകളഞ്ഞിരുന്ന സമയത്താണ് കുട്ടികൾക്കായുള്ള ചില ഓണ്ലൈൻ മൽസരങ്ങൾ അനുപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്. സോഷ്യൽ മീഡിയ വഴി കുറഞ്ഞ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള മൽസരങ്ങൾ കണ്ടെത്തി നിബന്ധനകളും മറ്റും മനസിലാക്കി. ചെറിയ പ്രായത്തിലുള്ള കുട്ടിയെ ഇത്തരം മൽസരങ്ങൾക്കായി മാറ്റിയെടുക്കാൻ കഴിയുമോ എന്ന ആശങ്ക അനുപ്രിയക്കുണ്ടായിരുന്നു.
ഒരു വയസു പോലും തികയാത്ത കുട്ടിയെ വേഷം കെട്ടിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഈ ആശങ്കൾക്കും സംശയങ്ങൾക്കും അപ്പുറമായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. അടുത്ത നാലു മാസത്തിനുള്ളിൽ രാജ്യത്തെ അപൂർവ നേട്ടങ്ങൾ ആലേഖനം ചെയ്യപ്പെടുന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ കാതറിൻ മേരി ജോബിൻ എന്ന പേരും പതിഞ്ഞു.
ഉറക്കത്തിനിടയിൽ തയാറെടുപ്പ്
ആറര മാസം പ്രായമുള്ളപ്പോഴാണ് കാതറിൻ ആദ്യ മൽസരത്തിൽ പങ്കെടുക്കുന്നത്. മൽസരത്തിനായി കാതറിനെ ഒരുക്കിയെടുക്കുന്ന ശ്രമകരമായ ദൗത്യത്തെ കുറിച്ചാണ് അനുപ്രിയ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് ഉറക്കത്തിനിടയിൽ ഒരുക്കാൻ തുടങ്ങിയത്. അനുപ്രിയ തന്നെ തയാറാക്കുന്ന വേഷവിധാനങ്ങളെല്ലാം ഉറക്കത്തിനിടയിൽ മകളെ അണിയിക്കും. ഉറക്കമുണർന്നു കഴിഞ്ഞാൽ പുതിയ വേഷത്തിലാവും കാതറിൻ. പിന്നീട് നടക്കുന്ന മൊബൈൽ ഫോട്ടോ ഷൂട്ടിലും മടുപ്പില്ലാതെ പങ്കെടുക്കും ഈ കുഞ്ഞു താരം. വേഷത്തിലെത്തിയാൽ തന്റെ കുട്ടിത്തരങ്ങളെല്ലാം കാതറിൻ മാറ്റിവയ്ക്കും.
അനുകരണത്തിലും മിടുക്കി
ആരു ചെയ്യുന്ന കാര്യങ്ങളും അതേപടി അനുകരിക്കാനുള്ള മകളുടെ കഴിവ് അനുപ്രിയ ശ്രദ്ധിച്ചിരുന്നു. അതിനാൽ പാചകവും പുരയിടത്തിലെ ജോലികളും ചെയ്യുന്പോഴൊക്കെ മകളെ ഒപ്പംകൂട്ടും. പൂന്പാറ്റയെയും കിളികളെയുമൊക്കെ വർണിച്ചു കേൾപ്പിക്കും. കാതറിൻ ഇതൊക്കെ അനുകരിച്ചു തുടങ്ങിയത് മൽസരത്തിന് സഹായകരമായി. അധ്യാപികയായിരുന്നതിനാൽ ചെറിയ കുട്ടികളുമായുള്ള അടുപ്പവും അനുപ്രിയയ്ക്ക് ഗുണം ചെയ്തു. പൂന്പാറ്റയെയും തേനീച്ചയെയുമൊക്കെ അവതരിപ്പിക്കുന്പോൾ ചെറിയ നഴ്സറി പാട്ടുകൾ പാടി മകളെ ആ വേഷത്തോട് പരിചിതമാക്കും. വിദേശത്തുള്ള പിതാവുമായി പതിവായി കാതറിൻ നടത്തുന്ന വീഡിയോ കോളുകളും ഫോട്ടോ ഷൂട്ടിന് പ്രയോജനം ചെയ്തു.
മൽസരങ്ങളുടെ പൂക്കാലം
കഴിഞ്ഞ ആറു മാസം മൽസരങ്ങളുടെ കാലമായിരുന്നു. ആർട്ട് ചിത്രകല സംഘടിപ്പിച്ച പ്രച്ഛന്നവേഷ മൽസരത്തിലാണ് കാതറിൻ ആദ്യം മാറ്റുരച്ചത്. ഉണ്ണിയാർച്ചയുടെ വേഷത്തിലാണ് മൽസരിച്ചത്. ഇതിന് റൈസിംഗ് കിഡ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് മൽസരങ്ങളുടെ നീണ്ട നിരയായിരുന്നു. ആദ്യ മൽസരങ്ങൾക്കു ശേഷം പല സംഘാടകരും അനുപ്രിയയെ കുട്ടികൾക്കായുള്ള മൽസര വിവരങ്ങൾ അറിയിച്ചു. 10മാസവും 23 ദിവസവുമുള്ള പ്രായത്തിനിടയിൽ ക്യൂട്ട് ബേബി കോണ്ടസ്റ്റ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് കോണ്ടസ്റ്റ് ഉൾപ്പെടെ 15 ദേശീയ മൽസരങ്ങൾ.
ഇതോടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുത്ത ബേബിയെന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് ബഹുമതി കാതറിനെ തേടിയെത്തുന്നത്. 15 മൽസരങ്ങളിൽ 11 എണ്ണത്തിലും ഒന്നാം സ്ഥാനവും ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് കുട്ടികളാണ് 12 വയസു വരെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നത്. 11 മാസവും അഞ്ചു ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ലഭിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മൽസരം
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ഓണ്ലൈൻ മൽസരങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. ഇതിൽ നിന്നും മികച്ചതും നിലവാരം പുലർത്തുന്നതുമായ മൽസരങ്ങൾ ശ്രദ്ധാ പൂർവം തെരഞ്ഞെടുത്താണ് ആർക്കിടെക്റ്റും ഡിസൈനറുമായ ജോബിനും അനുപ്രിയയും മകളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ജോബിൻ ഇപ്പോൾ പൂർണ പിന്തുണ നൽകി ഭാര്യയ്ക്കും മകൾക്കും ഒപ്പമുണ്ട്.
ഇതിനു പുറമെ ഇരുവരുടെയും വീട്ടുകാരും സ്നേഹിതരും നൽകുന്ന പിന്തുണയുമുണ്ട്. ഇതിനിടെ കാതറിന് നാട്ടിൽ ചില സ്വീകരണങ്ങളും മറ്റും ഒരുക്കിയിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ പങ്കെടുത്തില്ല. മന്ത്രി എം.എം. മണി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ആശംസകൾ ഇതിനോടകം കാതറിനെ തേടിയെത്തിയിരുന്നു.
ഇനി അടുത്ത മൽസരത്തിനായി ചെറിയ ഇടവേള നൽകി അല്പം കാത്തിരിക്കാനാണ് ജോബിന്റെയും അനുപ്രിയയുടെയും തീരുമാനം. കാരണം മകൾ പതിയെ തനിയെ പിച്ചവച്ചു തുടങ്ങുന്പോൾ പുതിയ മൽസരങ്ങൾക്കായി അവളെ ഒരുക്കിയെടുക്കാനാണ് ലക്ഷ്യം.
ഫോട്ടോ: ബിബിൻ സേവ്യർ
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയ മിടുമിടുക്കി...
പ്രായത്തിലൊക്കെ എന്തു കാര്യം, ഇതൊക്കെ നിസാരം!! ഈ വാക്കുകൾ കൂടിയ പ്രായത്തിൽ പ്രത്യേക നേട്ടങ്ങൾ കൈവരിച്ച ഒരാളെകുറിച്ച് പറയാനാണെന്നു തോന്നിയേക്കാം. എന്നാൽ തെറ്റി. കാതറിൻ മേരി ജോബിനെന്ന കുരുന്നിനു വേണ്ടിയാണ് ഈ ആമുഖം. കുഞ്ഞിക്കാലുകളിൽ പിച്ചവച്ചു തുടങ്ങിയതേയുള്ളു കാതറിൻ. കഴിഞ്ഞ മാസം 27ന് ഒരു വയസു തികഞ്ഞു. ഇന്നാണ് കാതറിന്റെ ഒന്നാംപിറന്നാളിന്റെ ആഘോഷവും മാമ്മോദീസയും.
എന്നാൽ വഴിത്തല മുഴുത്തേറ്റ് വീട്ടിലെ ചില്ലിട്ട ഷെൽഫിലേക്ക് കുഞ്ഞാവയായ കാതറിന്റെ വകയായി എത്തിച്ച പുരസ്കാരങ്ങൾ കേട്ടാൽ ആരും ഒന്നന്പരക്കും. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ്, ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ്, വിവിധ മൽസരങ്ങളിൽ പങ്കെടുത്ത മെഡലുകൾ എന്നിവയൊക്കെയാണ് ഇവിടുത്തെ സ്വീകരണ മുറിയിലെ ഷെൽഫിനെ അലങ്കരിക്കുന്നത്.
ഒരു വയസിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ചരിത്രത്താളുകളിൽ സ്വന്തം പേര് കാതറിൻ എഴുതിച്ചേർത്തത്. ഈ ചെറു പ്രായത്തിനിടയിൽ ആർക്കും ലഭിക്കാത്ത ഭാഗ്യം. രാജ്യത്ത് അപൂർവ നേട്ടങ്ങൾ സ്വന്തമാക്കുന്നവരുടെ പേരുകളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഉൾപ്പെടുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിനിടയിൽ കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുക്കുകയും കൂടുതൽ ഒന്നാം സ്ഥാനങ്ങൾ നേടുകയും ചെയ്തെന്ന സവിശേഷതയാണ് കാതറിനെ ഈ അപൂർവ ഭാഗ്യത്തിലെത്തിച്ചത്.
ഇതിനു പുറമെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള 2020-21ലെ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ബെസ്റ്റ് അച്ചീവർ ഓഫ് ദി ഇയർ പുരസ്കാരവും കാതറിനെ തേടിയെത്തി. മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞിനെ ഇതിനായി തയാറാക്കിയ മാതാപിതാക്കളായ അനുപ്രിയയുടെയും ജോബിന്റെയും പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് കാതറിനെ തേടിയെത്തിയ മിന്നും പുരസ്കാരങ്ങൾ.
വിജയകഥയ്ക്കു പിന്നിൽ
കാതറിന്റെ അമ്മ കരിമണ്ണൂർ സ്വദേശിനിയായ അനുപ്രിയ അധ്യാപികയാണ്. കൊടുവേലി സാൻജോ പബ്ലിക് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് വഴിത്തല മുഴുത്തേറ്റ് വീട്ടിൽ ജോബിനുമായുള്ള വിവാഹം. തുടർന്ന് ഭർത്താവിനൊപ്പം കുവൈറ്റിലെത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അധ്യാപികയായി. 2019 അവസാനത്തോടെ അനുപ്രിയയുടെ പ്രസവത്തിനായി ഇരുവരും വഴിത്തലയിലെ വീട്ടിലെത്തി. 2020 ജനുവരി 27നായിരുന്നു കാതറിന്റെ ജനനം. തുടർന്ന് ജോബിൻ ജോലിക്കായി കുവൈറ്റിലേക്ക് മടങ്ങി. പിന്നീട് കോവിഡ് നാടിനെ കീഴടക്കിയതോടെ അനുപ്രിയ മുഴുവൻ സമയവും മകൾക്കു വേണ്ടി മാറ്റിവച്ചു.
വീട്ടിൽ ഫോണിൽ നോക്കി നേരംകളഞ്ഞിരുന്ന സമയത്താണ് കുട്ടികൾക്കായുള്ള ചില ഓണ്ലൈൻ മൽസരങ്ങൾ അനുപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്. സോഷ്യൽ മീഡിയ വഴി കുറഞ്ഞ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള മൽസരങ്ങൾ കണ്ടെത്തി നിബന്ധനകളും മറ്റും മനസിലാക്കി. ചെറിയ പ്രായത്തിലുള്ള കുട്ടിയെ ഇത്തരം മൽസരങ്ങൾക്കായി മാറ്റിയെടുക്കാൻ കഴിയുമോ എന്ന ആശങ്ക അനുപ്രിയക്കുണ്ടായിരുന്നു.
ഒരു വയസു പോലും തികയാത്ത കുട്ടിയെ വേഷം കെട്ടിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഈ ആശങ്കൾക്കും സംശയങ്ങൾക്കും അപ്പുറമായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. അടുത്ത നാലു മാസത്തിനുള്ളിൽ രാജ്യത്തെ അപൂർവ നേട്ടങ്ങൾ ആലേഖനം ചെയ്യപ്പെടുന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ കാതറിൻ മേരി ജോബിൻ എന്ന പേരും പതിഞ്ഞു.
ഉറക്കത്തിനിടയിൽ തയാറെടുപ്പ്
ആറര മാസം പ്രായമുള്ളപ്പോഴാണ് കാതറിൻ ആദ്യ മൽസരത്തിൽ പങ്കെടുക്കുന്നത്. മൽസരത്തിനായി കാതറിനെ ഒരുക്കിയെടുക്കുന്ന ശ്രമകരമായ ദൗത്യത്തെ കുറിച്ചാണ് അനുപ്രിയ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് ഉറക്കത്തിനിടയിൽ ഒരുക്കാൻ തുടങ്ങിയത്. അനുപ്രിയ തന്നെ തയാറാക്കുന്ന വേഷവിധാനങ്ങളെല്ലാം ഉറക്കത്തിനിടയിൽ മകളെ അണിയിക്കും. ഉറക്കമുണർന്നു കഴിഞ്ഞാൽ പുതിയ വേഷത്തിലാവും കാതറിൻ. പിന്നീട് നടക്കുന്ന മൊബൈൽ ഫോട്ടോ ഷൂട്ടിലും മടുപ്പില്ലാതെ പങ്കെടുക്കും ഈ കുഞ്ഞു താരം. വേഷത്തിലെത്തിയാൽ തന്റെ കുട്ടിത്തരങ്ങളെല്ലാം കാതറിൻ മാറ്റിവയ്ക്കും.
അനുകരണത്തിലും മിടുക്കി
ആരു ചെയ്യുന്ന കാര്യങ്ങളും അതേപടി അനുകരിക്കാനുള്ള മകളുടെ കഴിവ് അനുപ്രിയ ശ്രദ്ധിച്ചിരുന്നു. അതിനാൽ പാചകവും പുരയിടത്തിലെ ജോലികളും ചെയ്യുന്പോഴൊക്കെ മകളെ ഒപ്പംകൂട്ടും. പൂന്പാറ്റയെയും കിളികളെയുമൊക്കെ വർണിച്ചു കേൾപ്പിക്കും. കാതറിൻ ഇതൊക്കെ അനുകരിച്ചു തുടങ്ങിയത് മൽസരത്തിന് സഹായകരമായി. അധ്യാപികയായിരുന്നതിനാൽ ചെറിയ കുട്ടികളുമായുള്ള അടുപ്പവും അനുപ്രിയയ്ക്ക് ഗുണം ചെയ്തു. പൂന്പാറ്റയെയും തേനീച്ചയെയുമൊക്കെ അവതരിപ്പിക്കുന്പോൾ ചെറിയ നഴ്സറി പാട്ടുകൾ പാടി മകളെ ആ വേഷത്തോട് പരിചിതമാക്കും. വിദേശത്തുള്ള പിതാവുമായി പതിവായി കാതറിൻ നടത്തുന്ന വീഡിയോ കോളുകളും ഫോട്ടോ ഷൂട്ടിന് പ്രയോജനം ചെയ്തു.
മൽസരങ്ങളുടെ പൂക്കാലം
കഴിഞ്ഞ ആറു മാസം മൽസരങ്ങളുടെ കാലമായിരുന്നു. ആർട്ട് ചിത്രകല സംഘടിപ്പിച്ച പ്രച്ഛന്നവേഷ മൽസരത്തിലാണ് കാതറിൻ ആദ്യം മാറ്റുരച്ചത്. ഉണ്ണിയാർച്ചയുടെ വേഷത്തിലാണ് മൽസരിച്ചത്. ഇതിന് റൈസിംഗ് കിഡ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് മൽസരങ്ങളുടെ നീണ്ട നിരയായിരുന്നു. ആദ്യ മൽസരങ്ങൾക്കു ശേഷം പല സംഘാടകരും അനുപ്രിയയെ കുട്ടികൾക്കായുള്ള മൽസര വിവരങ്ങൾ അറിയിച്ചു. 10മാസവും 23 ദിവസവുമുള്ള പ്രായത്തിനിടയിൽ ക്യൂട്ട് ബേബി കോണ്ടസ്റ്റ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് കോണ്ടസ്റ്റ് ഉൾപ്പെടെ 15 ദേശീയ മൽസരങ്ങൾ.
ഇതോടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുത്ത ബേബിയെന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് ബഹുമതി കാതറിനെ തേടിയെത്തുന്നത്. 15 മൽസരങ്ങളിൽ 11 എണ്ണത്തിലും ഒന്നാം സ്ഥാനവും ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് കുട്ടികളാണ് 12 വയസു വരെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നത്. 11 മാസവും അഞ്ചു ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ലഭിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മൽസരം
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ഓണ്ലൈൻ മൽസരങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. ഇതിൽ നിന്നും മികച്ചതും നിലവാരം പുലർത്തുന്നതുമായ മൽസരങ്ങൾ ശ്രദ്ധാ പൂർവം തെരഞ്ഞെടുത്താണ് ആർക്കിടെക്റ്റും ഡിസൈനറുമായ ജോബിനും അനുപ്രിയയും മകളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ജോബിൻ ഇപ്പോൾ പൂർണ പിന്തുണ നൽകി ഭാര്യയ്ക്കും മകൾക്കും ഒപ്പമുണ്ട്.
ഇതിനു പുറമെ ഇരുവരുടെയും വീട്ടുകാരും സ്നേഹിതരും നൽകുന്ന പിന്തുണയുമുണ്ട്. ഇതിനിടെ കാതറിന് നാട്ടിൽ ചില സ്വീകരണങ്ങളും മറ്റും ഒരുക്കിയിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ പങ്കെടുത്തില്ല. മന്ത്രി എം.എം. മണി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ആശംസകൾ ഇതിനോടകം കാതറിനെ തേടിയെത്തിയിരുന്നു.
ഇനി അടുത്ത മൽസരത്തിനായി ചെറിയ ഇടവേള നൽകി അല്പം കാത്തിരിക്കാനാണ് ജോബിന്റെയും അനുപ്രിയയുടെയും തീരുമാനം. കാരണം മകൾ പതിയെ തനിയെ പിച്ചവച്ചു തുടങ്ങുന്പോൾ പുതിയ മൽസരങ്ങൾക്കായി അവളെ ഒരുക്കിയെടുക്കാനാണ് ലക്ഷ്യം.
ഫോട്ടോ: ബിബിൻ സേവ്യർ