വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ (ലെ മിസറാബ്). 1862ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ 365 അധ്യായങ്ങളോടെ 2783 പേജുകളിൽ വ്യാപിച്ചുകിടക്കുന്നു. ഒന്പതു പ്രാവശ്യം ഇംഗ്ലീഷിൽ മാത്രം ഈ നോവൽ സിനിമയായി ആവിഷ്കരിക്കപ്പെട്ടു. അവയിൽ പ്രധാനപ്പെട്ട ഒരെണ്ണമാണ് 1998ൽ കൊളംബിയ പിക്ചേഴ്സ് പുറത്തിറക്കിയത്.
നോർത്തേൺ അയർലൻഡിൽനിന്നുള്ള ലിയാം നീസൺ ആണു ഈ സിനിമയിൽ നായകനായ ജീൻവാൽജീന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജീൻവാൽജീന്റെ പ്രതിയോഗിയായ ജാവെർട് ആയി വേഷമിടുന്നത് ജെഫ്റി റഷ് എന്ന ഓസ്ട്രേലിയൻ നടനും. ഈ രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള പ്രസക്തമായ ഒരു സംഭാഷണം അവതരിപ്പിക്കുന്നതിനു മുന്പ് ഈ സിനിമയുടെ കഥ ചുരുക്കമായി ഇവിടെ വിവരിക്കട്ടെ.
തന്റെ കുടുംബാംഗങ്ങളുടെ വിശപ്പടക്കാൻ മാർഗം കാണാതെ ബ്രെഡ് മോഷ്ടിച്ചതിനു പിടിക്കപ്പെടുകയും തടവിനു വിധിക്കപ്പെടുകയും ചെയ്ത സാധാരണക്കാരനായ ഒരു മനുഷ്യനാണു ജീൻവാൽജീൻ. എന്നാൽ, 19 വർഷം നീണ്ടുനിന്ന കഠിനതടവ് അയാളെ വീണ്ടും ഒരു മോഷ്ടാവാക്കി. അങ്ങനെയാണു കരുണാമയനായ ഒരു ബിഷപ് അയാൾക്ക് അഭയം നൽകിയിട്ടും അദ്ദേഹത്തിന്റെ വെള്ളിപ്പാത്രങ്ങൾ അയാൾ മോഷ്ടിച്ചത്.
പോലീസിന്റെ പിടിയിലായ ജീൻവാൽജീനെ അവർ ബിഷപ്പിന്റെ അരമനയിൽ എത്തിച്ചപ്പോൾ ബിഷപ് അയാളോടു വീണ്ടും കരുണകാണിച്ചു. തന്റെ വെള്ളിപ്പാത്രങ്ങൾ അയാൾ മോഷ്ടിച്ചതല്ലെന്നും താൻ അയാൾക്കു സമ്മാനമായി നൽകിയതാണെന്നും ബിഷപ് പോലീസിനെ അറിയിച്ചു. പോലീസിന്റെ പിടിയിൽനിന്നു മോചിതനായ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുമെന്നു ബിഷപ്പിനു വാക്കുകൊടുത്തു.
ജീൻ വാൽജീനിന്റെ മാനസാന്തരം ആത്മാർഥമായിരുന്നു. ബിഷപ് നൽകിയ വെള്ളിപ്പാത്രങ്ങൾ വിറ്റുകിട്ടിയ തുകകൊണ്ട് അയാൾ പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു. എന്നു മാത്രമല്ല, ദരിദ്രരെ സഹായിക്കാനായി ഒരു ഫാക്ടറിയും അയാൾ ആരംഭിച്ചു. അയാളുടെ നന്മകൊണ്ട് അയാൾ ടൗണിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
അപ്പോഴാണ് തടങ്കൽപാളയത്തിൽ ജീൻ വാൽജീന്റെ ഗാർഡായിരുന്ന ജാവെർട്ടിന്റെ വരവ്. ജീൻ വാൽജീൻ മേയറായിരുന്ന ടൗണിലെ പോലീസ് ഇൻസ്പെക്ടറായിട്ടായിരുന്നു ജാവെർട്ടിന്റെ നിയമനം. പുതിയൊരു പേരിൽ അറിയപ്പെട്ടിരുന്ന ജീൻ വാൽജീനിനെ അതിവേഗം ജാവെർട്ടിനു മനസിലായി. ജീൻ വാൽജീൻ പരോൾ നിയമങ്ങൾ ലംഘിച്ചു എന്ന കാരണം കണ്ടെത്തി അയാളെ വീണ്ടും തടവിലാക്കാനുള്ള ശ്രമം ജാവെർട്ട് ആരംഭിച്ചു.
ദീർഘനാൾ നീണ്ടുനിന്ന ഈ പോരാട്ടത്തിനൊടുവിൽ തന്റെ ഏറ്റവും വലിയ ശത്രുവായ ജാവെർട്ടിനെ വധിക്കാനുള്ള സുവർണാവസരം ജീൻവാൽജീനു ലഭിച്ചു. ബന്ധിതനായിരുന്ന ജാവെർട്ടിനോടു ജീൻ വാൽജീൻ ചോദിച്ചു: ""എന്തുകൊണ്ടാണ് ജാവെർട്ട്, എന്തുകൊണ്ടാണ് എന്നെ വെറുതെ വിടാത്തത്? ഞാൻ ആരുമല്ല, ഒന്നുമല്ല.''
""അതു ശരിയാണ്,'' ജാവെർട്ട് പറഞ്ഞു. ""എന്നാൽ, നീ എന്നെ പരാജയപ്പെടുത്തി.'' ഉടനെ ജീൻവാൽജീൻ പറഞ്ഞു: ""ഞാൻ നിന്നെ പരാജയപ്പെടുത്താൻ ശ്രമിക്കയല്ല. എനിക്കു സമാധാനത്തിൽ ജീവിക്കണം.'' അപ്പോൾ ജാവെർട്ട് പറഞ്ഞു: ""അങ്ങനെയെങ്കിൽ പെട്ടെന്ന് എന്നെ വധിക്കൂ.''
ജീൻവാൽജീൻ ജാവെർട്ടിനെ വധിച്ചില്ല. അയാളെ ബന്ധിച്ചിരുന്ന കയറുകൾ അറുത്തുമുറിച്ചുകൊണ്ടു ജീൻവാൽജീൻ പറഞ്ഞു: ""ദാ, ആ കാണന്ന ഗെയ്റ്റ് കടന്നു പൊയ്ക്കൊള്ളൂ. അങ്ങനെ രക്ഷപ്പെടൂ.'' പക്ഷേ, ജാവെർട്ടിനു വിശ്വാസമില്ല. ""എന്റെ പിന്നിൽനിന്നു വെടിവയ്ക്കാനാണു നിന്റെ പരിപാടി.''
ജാവെർട്ടിനെ ബന്ധിയാക്കിയവരെ കബളിപ്പിക്കാൻ വേണ്ടി ജീൻവാൽജീൻ ആകാശത്തേക്കു വെടിവച്ച് അയാളെ വെറുതെ വിട്ടു. അപ്പോൾ ജാവെർട്ട് പറഞ്ഞു: ""നീ എന്നെ കൊല്ലണം. മനസിലായോ? അല്ലെങ്കിൽ നി ന്നെ ഞാൻ വേട്ടയാടി കൊല്ലും. തന്മൂലം, നീ എന്നെ കൊല്ലുകതന്നെ വേണം.'' ഉടനെ ജീൻവാൽജീൻ പറഞ്ഞു: ""നീ പണ്ടേ മരിച്ചുകഴിഞ്ഞു ജാവെർട്ട്.''
ലോക സാഹിത്യകൃതികളിൽ കാണുന്ന മാനസാന്തര കഥകളിൽ ഏറ്റവും വിശിഷ്ടമായ ഒരു മാനസാന്തര കഥയാണു ജീൻ വാൽജീനിന്റേത്. അദ്ദേഹം തന്റെ തെറ്റുകളെക്കുറിച്ചു പശ്ചാത്തപിക്കുക മാത്രമല്ല ചെയ്തത്. ജീവിതം പാടേ നവീകരിച്ചുകൊണ്ടു തന്റെ കുറ്റങ്ങൾക്ക് അയാൾ പരിഹാരം ചെയ്തു. അതിനും പുറമേ, തന്റെ ജീവിതം നന്മയുടെ സുഗന്ധവാഹിയായി അയാൾ മാറ്റി.
അതു മാത്രമോ? തന്നെ നശിപ്പിക്കാൻ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ശത്രുവിനെ ആരും കാണാതെ നശിപ്പിക്കാൻ അവസരം കിട്ടിയിട്ടും അതു ചെയ്യാതെ രക്ഷപ്പെടാൻ അയാൾ അനുവദിച്ചു. അങ്ങനെ ജീൻവാൽജീൻ ജാവെർട്ടിനു പുതിയൊരു ജീവിതം നൽകിയിട്ടും ജാവെർട്ട് അത് ശരിയായി വിനിയോഗിച്ചില്ല എന്നത് ഒരു ദുഃഖസത്യം.
ക്രൈസ്തവലോകം ഈ ആഴ്ച നോന്പുകാലത്തിലേക്കു പ്രവേശിക്കുകയാണ്. ജീവിതത്തിലെ തെറ്റുകുറ്റങ്ങളെക്കുറിച്ചു പശ്ചാത്തപിക്കാനും അവയ്ക്കു പരിഹാരം ചെയ്യാനുമുള്ളതാണ് ഈ കാലഘട്ടം. അതായത്, ജീവിതത്തിൽ മാനസാന്തരം വരുത്താനുള്ള കാലഘട്ടം. അതിനുവേണ്ടി നാം സാധാരണ ചെയ്യുന്നതാണ് പശ്ചാത്താപവും പ്രായശ്ചിത്തവും. അവ നല്ലതുതന്നെ. എന്നാൽ, നമ്മുടെ പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഫലങ്ങൾ നോന്പുകാലത്തിനു ശേഷമുള്ള ജീവിതത്തിലും നീണ്ടുനിൽക്കുന്നില്ലെങ്കിൽ നമ്മുടെ നോന്പുകാല അനുഷ്ഠാനങ്ങൾ വെറും ഒരു ആചാരമായി അധഃപതിക്കും.
ജീൻവാൽജീന്റെ കഥയിലേക്ക് ഒരു നിമിഷം മടങ്ങിവരട്ടെ. ബിഷപ്പിന്റെ പാദത്തിൽ വന്ദിച്ചു ക്ഷമ ചോദിച്ചപ്പോൾ ജീൻവാൽജീൻ തന്റെ ആത്മാവിനെ പൂർണമായി ദൈവത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ആ തീരുമാനത്തിൽനിന്ന് അയാൾ ഒരിക്കലും പിന്മാറിയില്ല. താൻ പിടിക്കപ്പെടുമെന്നും വീണ്ടും കഠിനതടവിനു ശിക്ഷിക്കപ്പെടുമെന്നും ഉറപ്പായ സാഹചര്യങ്ങളിൽ പോലും അയാൾ പതറിയില്ല. താൻ ദൈവത്തിനു വിട്ടുകൊടുത്ത തന്റെ ആത്മാവിനെ കളങ്കപ്പെടുത്താതെ ക്ഷമയുടെയും സ്നേഹത്തിന്റെയും പര്യായമായി അയാൾ ജീവിച്ചു.
ഈ നോന്പുകാലത്തു നാം ചെയ്തു തുടങ്ങേണ്ടതും ഇതുതന്നെയാണ്. നമ്മുടെ ആത്മാവിനെ ദൈവത്തിനു വിട്ടുകൊടുക്കുക. അവിടുന്നു കാണിക്കുന്ന വഴികളിലൂടെ നടക്കുക. അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ സകല നന്മകളുടെയും പ്രത്യേകിച്ചു, സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായി മാറുക. അപ്പോൾ നമ്മുടെ ജീവിതം യഥാർഥത്തിൽ മാനസാന്തരപ്പെട്ട ജീവിതമായി മാറും. അതായിരിക്കട്ടെ നമ്മുടെ നോന്പനുഷ്ഠാനത്തിന്റെ ലക്ഷ്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നോർത്തേൺ അയർലൻഡിൽനിന്നുള്ള ലിയാം നീസൺ ആണു ഈ സിനിമയിൽ നായകനായ ജീൻവാൽജീന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജീൻവാൽജീന്റെ പ്രതിയോഗിയായ ജാവെർട് ആയി വേഷമിടുന്നത് ജെഫ്റി റഷ് എന്ന ഓസ്ട്രേലിയൻ നടനും. ഈ രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള പ്രസക്തമായ ഒരു സംഭാഷണം അവതരിപ്പിക്കുന്നതിനു മുന്പ് ഈ സിനിമയുടെ കഥ ചുരുക്കമായി ഇവിടെ വിവരിക്കട്ടെ.
തന്റെ കുടുംബാംഗങ്ങളുടെ വിശപ്പടക്കാൻ മാർഗം കാണാതെ ബ്രെഡ് മോഷ്ടിച്ചതിനു പിടിക്കപ്പെടുകയും തടവിനു വിധിക്കപ്പെടുകയും ചെയ്ത സാധാരണക്കാരനായ ഒരു മനുഷ്യനാണു ജീൻവാൽജീൻ. എന്നാൽ, 19 വർഷം നീണ്ടുനിന്ന കഠിനതടവ് അയാളെ വീണ്ടും ഒരു മോഷ്ടാവാക്കി. അങ്ങനെയാണു കരുണാമയനായ ഒരു ബിഷപ് അയാൾക്ക് അഭയം നൽകിയിട്ടും അദ്ദേഹത്തിന്റെ വെള്ളിപ്പാത്രങ്ങൾ അയാൾ മോഷ്ടിച്ചത്.
പോലീസിന്റെ പിടിയിലായ ജീൻവാൽജീനെ അവർ ബിഷപ്പിന്റെ അരമനയിൽ എത്തിച്ചപ്പോൾ ബിഷപ് അയാളോടു വീണ്ടും കരുണകാണിച്ചു. തന്റെ വെള്ളിപ്പാത്രങ്ങൾ അയാൾ മോഷ്ടിച്ചതല്ലെന്നും താൻ അയാൾക്കു സമ്മാനമായി നൽകിയതാണെന്നും ബിഷപ് പോലീസിനെ അറിയിച്ചു. പോലീസിന്റെ പിടിയിൽനിന്നു മോചിതനായ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുമെന്നു ബിഷപ്പിനു വാക്കുകൊടുത്തു.
ജീൻ വാൽജീനിന്റെ മാനസാന്തരം ആത്മാർഥമായിരുന്നു. ബിഷപ് നൽകിയ വെള്ളിപ്പാത്രങ്ങൾ വിറ്റുകിട്ടിയ തുകകൊണ്ട് അയാൾ പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു. എന്നു മാത്രമല്ല, ദരിദ്രരെ സഹായിക്കാനായി ഒരു ഫാക്ടറിയും അയാൾ ആരംഭിച്ചു. അയാളുടെ നന്മകൊണ്ട് അയാൾ ടൗണിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
അപ്പോഴാണ് തടങ്കൽപാളയത്തിൽ ജീൻ വാൽജീന്റെ ഗാർഡായിരുന്ന ജാവെർട്ടിന്റെ വരവ്. ജീൻ വാൽജീൻ മേയറായിരുന്ന ടൗണിലെ പോലീസ് ഇൻസ്പെക്ടറായിട്ടായിരുന്നു ജാവെർട്ടിന്റെ നിയമനം. പുതിയൊരു പേരിൽ അറിയപ്പെട്ടിരുന്ന ജീൻ വാൽജീനിനെ അതിവേഗം ജാവെർട്ടിനു മനസിലായി. ജീൻ വാൽജീൻ പരോൾ നിയമങ്ങൾ ലംഘിച്ചു എന്ന കാരണം കണ്ടെത്തി അയാളെ വീണ്ടും തടവിലാക്കാനുള്ള ശ്രമം ജാവെർട്ട് ആരംഭിച്ചു.
ദീർഘനാൾ നീണ്ടുനിന്ന ഈ പോരാട്ടത്തിനൊടുവിൽ തന്റെ ഏറ്റവും വലിയ ശത്രുവായ ജാവെർട്ടിനെ വധിക്കാനുള്ള സുവർണാവസരം ജീൻവാൽജീനു ലഭിച്ചു. ബന്ധിതനായിരുന്ന ജാവെർട്ടിനോടു ജീൻ വാൽജീൻ ചോദിച്ചു: ""എന്തുകൊണ്ടാണ് ജാവെർട്ട്, എന്തുകൊണ്ടാണ് എന്നെ വെറുതെ വിടാത്തത്? ഞാൻ ആരുമല്ല, ഒന്നുമല്ല.''
""അതു ശരിയാണ്,'' ജാവെർട്ട് പറഞ്ഞു. ""എന്നാൽ, നീ എന്നെ പരാജയപ്പെടുത്തി.'' ഉടനെ ജീൻവാൽജീൻ പറഞ്ഞു: ""ഞാൻ നിന്നെ പരാജയപ്പെടുത്താൻ ശ്രമിക്കയല്ല. എനിക്കു സമാധാനത്തിൽ ജീവിക്കണം.'' അപ്പോൾ ജാവെർട്ട് പറഞ്ഞു: ""അങ്ങനെയെങ്കിൽ പെട്ടെന്ന് എന്നെ വധിക്കൂ.''
ജീൻവാൽജീൻ ജാവെർട്ടിനെ വധിച്ചില്ല. അയാളെ ബന്ധിച്ചിരുന്ന കയറുകൾ അറുത്തുമുറിച്ചുകൊണ്ടു ജീൻവാൽജീൻ പറഞ്ഞു: ""ദാ, ആ കാണന്ന ഗെയ്റ്റ് കടന്നു പൊയ്ക്കൊള്ളൂ. അങ്ങനെ രക്ഷപ്പെടൂ.'' പക്ഷേ, ജാവെർട്ടിനു വിശ്വാസമില്ല. ""എന്റെ പിന്നിൽനിന്നു വെടിവയ്ക്കാനാണു നിന്റെ പരിപാടി.''
ജാവെർട്ടിനെ ബന്ധിയാക്കിയവരെ കബളിപ്പിക്കാൻ വേണ്ടി ജീൻവാൽജീൻ ആകാശത്തേക്കു വെടിവച്ച് അയാളെ വെറുതെ വിട്ടു. അപ്പോൾ ജാവെർട്ട് പറഞ്ഞു: ""നീ എന്നെ കൊല്ലണം. മനസിലായോ? അല്ലെങ്കിൽ നി ന്നെ ഞാൻ വേട്ടയാടി കൊല്ലും. തന്മൂലം, നീ എന്നെ കൊല്ലുകതന്നെ വേണം.'' ഉടനെ ജീൻവാൽജീൻ പറഞ്ഞു: ""നീ പണ്ടേ മരിച്ചുകഴിഞ്ഞു ജാവെർട്ട്.''
ലോക സാഹിത്യകൃതികളിൽ കാണുന്ന മാനസാന്തര കഥകളിൽ ഏറ്റവും വിശിഷ്ടമായ ഒരു മാനസാന്തര കഥയാണു ജീൻ വാൽജീനിന്റേത്. അദ്ദേഹം തന്റെ തെറ്റുകളെക്കുറിച്ചു പശ്ചാത്തപിക്കുക മാത്രമല്ല ചെയ്തത്. ജീവിതം പാടേ നവീകരിച്ചുകൊണ്ടു തന്റെ കുറ്റങ്ങൾക്ക് അയാൾ പരിഹാരം ചെയ്തു. അതിനും പുറമേ, തന്റെ ജീവിതം നന്മയുടെ സുഗന്ധവാഹിയായി അയാൾ മാറ്റി.
അതു മാത്രമോ? തന്നെ നശിപ്പിക്കാൻ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ശത്രുവിനെ ആരും കാണാതെ നശിപ്പിക്കാൻ അവസരം കിട്ടിയിട്ടും അതു ചെയ്യാതെ രക്ഷപ്പെടാൻ അയാൾ അനുവദിച്ചു. അങ്ങനെ ജീൻവാൽജീൻ ജാവെർട്ടിനു പുതിയൊരു ജീവിതം നൽകിയിട്ടും ജാവെർട്ട് അത് ശരിയായി വിനിയോഗിച്ചില്ല എന്നത് ഒരു ദുഃഖസത്യം.
ക്രൈസ്തവലോകം ഈ ആഴ്ച നോന്പുകാലത്തിലേക്കു പ്രവേശിക്കുകയാണ്. ജീവിതത്തിലെ തെറ്റുകുറ്റങ്ങളെക്കുറിച്ചു പശ്ചാത്തപിക്കാനും അവയ്ക്കു പരിഹാരം ചെയ്യാനുമുള്ളതാണ് ഈ കാലഘട്ടം. അതായത്, ജീവിതത്തിൽ മാനസാന്തരം വരുത്താനുള്ള കാലഘട്ടം. അതിനുവേണ്ടി നാം സാധാരണ ചെയ്യുന്നതാണ് പശ്ചാത്താപവും പ്രായശ്ചിത്തവും. അവ നല്ലതുതന്നെ. എന്നാൽ, നമ്മുടെ പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ഫലങ്ങൾ നോന്പുകാലത്തിനു ശേഷമുള്ള ജീവിതത്തിലും നീണ്ടുനിൽക്കുന്നില്ലെങ്കിൽ നമ്മുടെ നോന്പുകാല അനുഷ്ഠാനങ്ങൾ വെറും ഒരു ആചാരമായി അധഃപതിക്കും.
ജീൻവാൽജീന്റെ കഥയിലേക്ക് ഒരു നിമിഷം മടങ്ങിവരട്ടെ. ബിഷപ്പിന്റെ പാദത്തിൽ വന്ദിച്ചു ക്ഷമ ചോദിച്ചപ്പോൾ ജീൻവാൽജീൻ തന്റെ ആത്മാവിനെ പൂർണമായി ദൈവത്തിനു വിട്ടുകൊടുക്കുകയായിരുന്നു. ആ തീരുമാനത്തിൽനിന്ന് അയാൾ ഒരിക്കലും പിന്മാറിയില്ല. താൻ പിടിക്കപ്പെടുമെന്നും വീണ്ടും കഠിനതടവിനു ശിക്ഷിക്കപ്പെടുമെന്നും ഉറപ്പായ സാഹചര്യങ്ങളിൽ പോലും അയാൾ പതറിയില്ല. താൻ ദൈവത്തിനു വിട്ടുകൊടുത്ത തന്റെ ആത്മാവിനെ കളങ്കപ്പെടുത്താതെ ക്ഷമയുടെയും സ്നേഹത്തിന്റെയും പര്യായമായി അയാൾ ജീവിച്ചു.
ഈ നോന്പുകാലത്തു നാം ചെയ്തു തുടങ്ങേണ്ടതും ഇതുതന്നെയാണ്. നമ്മുടെ ആത്മാവിനെ ദൈവത്തിനു വിട്ടുകൊടുക്കുക. അവിടുന്നു കാണിക്കുന്ന വഴികളിലൂടെ നടക്കുക. അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ സകല നന്മകളുടെയും പ്രത്യേകിച്ചു, സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായി മാറുക. അപ്പോൾ നമ്മുടെ ജീവിതം യഥാർഥത്തിൽ മാനസാന്തരപ്പെട്ട ജീവിതമായി മാറും. അതായിരിക്കട്ടെ നമ്മുടെ നോന്പനുഷ്ഠാനത്തിന്റെ ലക്ഷ്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ