തൃശൂർ: ഉയർന്ന കാർബോഹൈ ഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ അരി, ഗോതന്പ് തുടങ്ങിയ ധാന്യഭക്ഷണങ്ങളും കിഴങ്ങുവർഗങ്ങളും കുറച്ച്, വെളിച്ചെണ്ണ, നെയ്യ്, പാൽ, വെണ്ണ, അണ്ടിപ്പരിപ്പ് തുടങ്ങിയ കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ ആസ്വദിച്ച് എല്ലാവരും ആരോഗ്യം സംരക്ഷിക്കണമെന്നും അഭ്യർഥിച്ച് ഒരു ഡോക്ടർ.
ഡോ. പ്രവീണ്‍ ജേക്കബാണ്, കർണാടകയിലെ ബ്രാഹ്മണ സമൂഹത്തിനിടയിൽപതിനഞ്ചുവർഷമായി നടത്തിയ തന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു അഭ്യർഥന മുന്നോട്ടുവച്ചത്. മംഗലാപുരം കെ.എസ്. ഹെഡ്ജ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. പ്രവീൺ.
ഇന്ത്യയിലെ ബ്രാഹ്മണസമൂഹം 50 വർഷം മുന്‍പുവരെ വെണ്ണ, നെയ്യ്, പാൽ എന്നിവയിലെ കൊഴുപ്പ് കൂടുതലായി കഴിച്ചിരുന്നു. എന്നാൽ, അവരുടെ യുവതലമുറ തെറ്റായ വിവരങ്ങളിൽ വിശ്വസിച്ച് കൊഴുപ്പിനെ ഭക്ഷണത്തിൽ കുറച്ചതിന്റെ ഫലമായി രോഗികളായിത്തീർന്നു. കടുത്ത പ്രമേഹരോഗികളിൽ ഇന്റർമിറ്റന്റ്് ഫാസ്റ്റിംഗും കൊഴുപ്പു കൂടിയ ഭക്ഷണവും നൽകി പൂർണ രോഗമുക്തി നേടിയിയ നൂറുകണക്കിന് അനുഭവങ്ങളുടെ വെളിച്ചത്തിൽകൂടിയാണ് ഇതു പറയുന്നതെന്നും ഡോക്ടർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.
ലോകത്തിലേറ്റവും വണ്ണം കുറവുള്ളവരും കൊളസ്ട്രോൾ കുറവുള്ളവരും ഇന്ത്യക്കാരാണ്. കുറവ് നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതും ഇന്ത്യക്കാരാണ്. എന്നാൽ, ലോകത്തിലേറ്റവും ഹൃദ്രോഗികളുള്ളത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളതും ഇന്ത്യയിൽതന്നെ. നമ്മുടെ അവയവങ്ങളെ ചുറ്റിക്കിടക്കുന്ന കൊഴുപ്പാണ് അതിനു കാരണമായി ഈയടുത്ത കാലത്തു നടന്ന നൂറുകണക്കിനു പഠനങ്ങൾ പറയുന്നത്. ഈ വിസറൽ ഫാറ്റ് കൂടാൻ കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ കാർബോഹൈഡ്രേറ്റിന്റെ അമിതമായ ഉപയോഗമാണെന്നു ഡോ. പ്രവീൺ ജേക്കബ് പറയുന്നു.
ഇന്ത്യയിൽ പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങൾ ഒരു ലക്ഷം പേരിൽ 400 ആണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ അത് 150 മാത്രമാണ്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കാൻസറിനും മരുന്നില്ല. ഈ അസുഖങ്ങൾ വരുന്നതു നമ്മുടെ ജീനിൽ നിന്നല്ല നമ്മുടെ ഭക്ഷണത്തിൽനിന്നാണ്.
കാർബോഹൈഡ്രേറ്റ് 50 ശതമാനം കുറയ്ക്കുക, കൊഴുപ്പിന്റെ അളവ് കൂട്ടുക - ഇതാണ് ഡോക്ടറുടെ നിർദേശം. കൊഴുപ്പിനെക്കുറിച്ചും കൊളസ്ട്രോളിനെക്കുറിച്ചുമുള്ള മിഥ്യാധാരണ ഒഴിവാക്കി കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം കുറച്ച് പ്രമേഹത്തിൽനിന്നും രക്തസമ്മർദ്ദത്തിൽനിന്നും ഹൃദ്രോഗത്തിൽനിന്നും പൂർണമായും മുക്തി നേടാൻ സാധിക്കുമെന്നു ഡോ. പ്രവീണ്‍ ജേക്കബ് അവകാശപ്പെട്ടു.
ഡോ. പ്രവീണ്‍ ജേക്കബാണ്, കർണാടകയിലെ ബ്രാഹ്മണ സമൂഹത്തിനിടയിൽപതിനഞ്ചുവർഷമായി നടത്തിയ തന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു അഭ്യർഥന മുന്നോട്ടുവച്ചത്. മംഗലാപുരം കെ.എസ്. ഹെഡ്ജ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. പ്രവീൺ.
ഇന്ത്യയിലെ ബ്രാഹ്മണസമൂഹം 50 വർഷം മുന്‍പുവരെ വെണ്ണ, നെയ്യ്, പാൽ എന്നിവയിലെ കൊഴുപ്പ് കൂടുതലായി കഴിച്ചിരുന്നു. എന്നാൽ, അവരുടെ യുവതലമുറ തെറ്റായ വിവരങ്ങളിൽ വിശ്വസിച്ച് കൊഴുപ്പിനെ ഭക്ഷണത്തിൽ കുറച്ചതിന്റെ ഫലമായി രോഗികളായിത്തീർന്നു. കടുത്ത പ്രമേഹരോഗികളിൽ ഇന്റർമിറ്റന്റ്് ഫാസ്റ്റിംഗും കൊഴുപ്പു കൂടിയ ഭക്ഷണവും നൽകി പൂർണ രോഗമുക്തി നേടിയിയ നൂറുകണക്കിന് അനുഭവങ്ങളുടെ വെളിച്ചത്തിൽകൂടിയാണ് ഇതു പറയുന്നതെന്നും ഡോക്ടർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.
ലോകത്തിലേറ്റവും വണ്ണം കുറവുള്ളവരും കൊളസ്ട്രോൾ കുറവുള്ളവരും ഇന്ത്യക്കാരാണ്. കുറവ് നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതും ഇന്ത്യക്കാരാണ്. എന്നാൽ, ലോകത്തിലേറ്റവും ഹൃദ്രോഗികളുള്ളത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളതും ഇന്ത്യയിൽതന്നെ. നമ്മുടെ അവയവങ്ങളെ ചുറ്റിക്കിടക്കുന്ന കൊഴുപ്പാണ് അതിനു കാരണമായി ഈയടുത്ത കാലത്തു നടന്ന നൂറുകണക്കിനു പഠനങ്ങൾ പറയുന്നത്. ഈ വിസറൽ ഫാറ്റ് കൂടാൻ കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ കാർബോഹൈഡ്രേറ്റിന്റെ അമിതമായ ഉപയോഗമാണെന്നു ഡോ. പ്രവീൺ ജേക്കബ് പറയുന്നു.
ഇന്ത്യയിൽ പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങൾ ഒരു ലക്ഷം പേരിൽ 400 ആണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ അത് 150 മാത്രമാണ്. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കാൻസറിനും മരുന്നില്ല. ഈ അസുഖങ്ങൾ വരുന്നതു നമ്മുടെ ജീനിൽ നിന്നല്ല നമ്മുടെ ഭക്ഷണത്തിൽനിന്നാണ്.
കാർബോഹൈഡ്രേറ്റ് 50 ശതമാനം കുറയ്ക്കുക, കൊഴുപ്പിന്റെ അളവ് കൂട്ടുക - ഇതാണ് ഡോക്ടറുടെ നിർദേശം. കൊഴുപ്പിനെക്കുറിച്ചും കൊളസ്ട്രോളിനെക്കുറിച്ചുമുള്ള മിഥ്യാധാരണ ഒഴിവാക്കി കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം കുറച്ച് പ്രമേഹത്തിൽനിന്നും രക്തസമ്മർദ്ദത്തിൽനിന്നും ഹൃദ്രോഗത്തിൽനിന്നും പൂർണമായും മുക്തി നേടാൻ സാധിക്കുമെന്നു ഡോ. പ്രവീണ്‍ ജേക്കബ് അവകാശപ്പെട്ടു.