+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈവിധ്യങ്ങളുടെ കൂട്ടുകാരൻ

സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാ
വൈവിധ്യങ്ങളുടെ  കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയറിലേക്കു വച്ചുപിടിക്കാൻ. എന്തിനാ? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം. ഗ്വാളിയർ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്‍റെ മടയിൽ. ഉസ്താദ് ബാദുഷാ ഖാൻ. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്‌ ഭാംഗ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ഉൗരുതെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ട് ദർബാർ രാഗത്തിൽ ഒരു സാധനങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. ഉസ്താദ് ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ സംഗീതവും സിരകളിൽ ഭാംഗുമായി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്‍റെ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത പ്രവാസം. സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.

അതിപ്രശസ്തമായ സിനിമാ ഡയലോഗാണ്. ഏതു സിനിമയിൽ, ആര് എപ്പോൾ ആരോടു പറഞ്ഞു എന്നൊന്നും വിശദീകരിക്കേണ്ടതില്ലാത്ത ഡയലോഗ്. സംഗീതവും ഗുരുത്വവും ലഹരിയും യാത്രയും മരണവുമെല്ലാം ഇതിൽ കടന്നുവരുന്നുണ്ട്. ദാരിദ്ര്യവും അരാജകത്വവും ലഹരിയും മാറ്റിനിർത്താം., സംഗീതം പഠിക്കണമെന്ന തീവ്രമായ ആഗ്രഹം, അതുണ്ടായാൽ ഗുരുവിനെത്തേടിയുള്ള അലച്ചിൽ, കണ്ടെത്തിയാൽ ആ സന്നിധിയിൽ സ്വയമർപ്പിക്കൽ...

ഈ കാര്യങ്ങൾ മാത്രം പറയാനാണ് സിനിമാ സംഭാഷണം കേട്ടെഴുതിയത്. ഒട്ടേറെ പ്രശസ്തർക്കും അല്ലാത്തവർക്കും ഗുരുവായിരുന്ന ഒരു മഹാ സംഗീതജ്ഞൻ കഴിഞ്ഞവാരം 89-ാം വയസിൽ ഈ ലോകംവിട്ടു- ഉസ്താദ് ഗുലാം മുസ്തഫാ ഖാൻ, രാംപുർ-സഹസ്വാൻ ഘരാനയിലെ അതികായൻ. വൈവിധ്യങ്ങളുടെ കൂട്ടുകാരൻ. ഖയാലുകളും തരാനയും മുതൽ തുമ്രിയും ഗസലും സിനിമാഗാനങ്ങളും വരെ അദ്ദേഹത്തിനൊപ്പം നടന്നു.

പാരന്പര്യത്തിന്‍റെ വഴി

വിഖ്യാതനായ ഉസ്താദ് ഇനായത് ഹുസൈൻ ഖാന്‍റെ മകളുടെ മകനായി ഇന്നത്തെ ഉത്തർപ്രദേശിലെ ബദായുനിൽ 1931ലാണ് ഗുലാം മുസ്തഫാ ഖാൻ ജനിച്ചത്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ചെറുപ്രായത്തിൽതന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാൻ, ബറോഡ റോയൽ ഡർബാറിലെ സംഗീതജ്ഞനായിരുന്ന ഉസ്താദ് ഫിദാ ഹുസൈൻ ഖാൻ, നിസാർ ഹുസൈൻ ഖാൻ തുടങ്ങിയവരായിരുന്നു ആദ്യ ഗുരുക്കന്മാർ. രാംപുർ, ഗ്വാളിയോർ, സഹസ്വാൻ ഘരാനകളുടെ പരന്പരാഗത ശൈലികൾ അദ്ദേഹത്തെ തുടക്കംമുതൽ സ്വാധീനിച്ചു. എട്ടാം വയസിൽ ആദ്യ കച്ചേരി അവതരിപ്പിക്കുകയും ചെയ്തു. പിതാവിനോടൊപ്പം നടത്തിയ ആ കച്ചേരിക്കു ശേഷം അദ്ദേഹം രാജ്യത്തിനകത്തും പുറത്തും നിരന്തരം തന്‍റെ സംഗീതവുമായെത്തി.

പാടാനുള്ള കൃതികൾ തെരഞ്ഞെടുക്കുന്നതിലെ അദ്ദേഹത്തിന്‍റെ വൈവിധ്യം പലപ്പോഴും അന്പരപ്പിക്കുന്നതായിരുന്നു. മാതംഗ ഋഷിയുടെ ബൃഹദ് ദേശി, നാട്യശാസ്ത്ര എന്നിവയിൽനിന്നെല്ലാം അദ്ദേഹം കോംപോസിഷനുകളുണ്ടാക്കി. സംഗീതരത്നാകരം അടിസ്ഥാനമാക്കി പാടിയവ ഏതാണ്ട് ഏഴു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ശബ്ദരൂപം പൂണ്ടത്.

അരമണിക്കൂർ വീതമുള്ള അദ്ദേഹത്തിന്‍റെ ഏഴു റെക്കോർഡുകൾ ഡൽഹിയിലെ സംഗീത നാടക അക്കാഡമിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്‍റെ ചരിത്രവഴികളാണ് അതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

ശബ്ദത്തിന്‍റെ സൗകുമാര്യം

ഗുലാം മുസ്തഫാ ഖാന്‍റെ ശബ്ദത്തെ മെലോഡിയസ് എന്നാണ് വിശേഷിപ്പിക്കുക പതിവ്. അതേസമയം നാല് ഒക്ടേവുകളുടെ കയറ്റിറക്കങ്ങളിലൂടെ അദ്ദേഹം അനായാസം സഞ്ചരിക്കും. ശാസ്ത്രീയ സംഗീതവും ലളിതഗാനങ്ങളും ഒരേപോലെ ഒഴുകും. ഭാവങ്ങൾ അനുഭവിപ്പിക്കും. മറാത്തിയിലൂടെ അദ്ദേഹം സിനിമാ രംഗത്തെത്തി. ഗാനങ്ങൾക്കുപുറമേ ഏതാനും ചിത്രങ്ങളിൽ അഭിനയിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഫിലിംസ് ഡിവിഷനുവേണ്ടി ചെയ്ത ഏഴുപതോളം ഡോക്യുമെന്‍ററികൾക്ക് അദ്ദേഹം ശബ്ദം നൽകിയിരുന്നു.

പ്രമുഖർക്കു വഴികാട്ടി

അന്പതുകളുടെ അവസാനം മുതൽ ഉസ്താദ് സിനിമാഗാനരംഗത്തെ പ്രശസ്തരായ പലർക്കും ഗുരുവായി. പുതിയ തലമുറയ്ക്ക് ഒരുപക്ഷേ അദ്ദേഹത്തെ ആ നിലയിലാകും കൂടുതൽ പരിചയം. ഏഴു വർഷം മുന്പ്, 82-ാം വയസിൽ ശിഷ്യരിലൊരാളായ എ.ആർ. റഹ്്മാനൊപ്പം പ്രശസ്തമായ കോക്ക് സ്റ്റുഡിയോയിൽ സംഗീതപരിപാടി അവതരിപ്പിച്ച് അദ്ദേഹം വീണ്ടും വിസ്മയം സൃഷ്ടിച്ചിരുന്നു. ഉസ്താദിന്‍റെ മൂന്നു തലമുറകളെയാണ് റഹ്്മാൻ രണ്ടു നന്പറുകളിലൂടെ അവതരിപ്പിച്ചത്. മക്കളായ മുർതസ, ഖാദിർ, റബ്ബാനി, ഹസൻ എന്നിവരും, ഹസന്‍റെ 12 വയസുകാരനായ മകൻ ഫായിസും രംഗത്തെത്തി. അസുലഭമായൊരവസരം!

ഉസ്താദ് ഹിന്ദുസ്ഥാനിയുടെ തനിമ പകർന്നുനൽകിയ പ്രശസ്ത സ്വരങ്ങൾ ആരുടേതൊക്കെ എന്നു നോക്കൂ.. ലതാ മങ്കേഷ്കർ, ആഷാ ഭോസ്ലേ, മന്നാ ഡേ, ഗീതാ ദത്ത്, വഹീദാ റഹ്മാൻ, കമൽ ബാരോട്ട്, ഹരിഹരൻ, സോനു നിഗം, ഷാൻ, സനാ മൊയ്തുട്ടി, അലിഷ ചിനായ്, സാഗരിക, ശില്പ റായ് എന്നിങ്ങനെ ആ നിര നീളുന്നു... ശാസ്ത്രീയ സംഗീതജ്ഞൻ റാഷിദ് ഖാൻ ബന്ധുവും ശിഷ്യനുമാണ്.

ബഹുമതികൾ

രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ (2018) അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ഉസ്താദ് ഗുലാം മുസ്തഫാ ഖാനെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, മധ്യപ്രദേശ് സർക്കാരിന്‍റെ നാഷണൽ താൻസെൻ സമ്മാൻ, പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ അവാർഡ് തുടങ്ങി ആ നിര എണ്ണമില്ലാതെ നീളുന്നു.

അദ്ദേഹമൊരിക്കൽ പറഞ്ഞു:

വരികൾ ആദ്യം ഹൃദയത്തിൽ അനുഭവിക്കണം.. എന്നിട്ടാണ് ഞാനതിന് ഈണമിടാൻ ശ്രമിക്കുക...
ഏതോ ലോകത്തിരുന്ന് രാഗമാലികയൊരുക്കുന്ന തിരക്കിലാകും ഉസ്താദ് ഗുലാം മുസ്തഫാ ഖാൻ ഇപ്പോൾ...