എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലുള്ള സീയൂക്സ് ഫാൾസ് എന്ന സിറ്റിയിലാണ് അവളുടെ താമസം. എമേഴ്സന്റെ പ്രധാന ഹോബി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തെഴുതുക എന്നതാണ്.
അവൾ എഴുതുന്ന കത്തുകളിൽ അവളെക്കുറിച്ചും സഹോദരനെക്കുറിച്ചും അവൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകാരെക്കുറിച്ചുമൊക്കെ അവൾ എഴുതും. അതോടൊപ്പം ആർക്കു കത്തെഴുതുന്നുവോ ആ ആളിന്റെ വിശേഷങ്ങളും ചോദിക്കും. ചിലപ്പോൾ അവളുടെ എഴുത്തിൽ തമാശകളും ഉണ്ടാകും. ഇതാ അവളുടെ ഒരു സാന്പിൾ തമാശ: ’ആനകൾ മരങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണു നമ്മൾ കാണാത്തത്? കാരണം, ഒളിച്ചിരിക്കാൻ ആനകൾ അത്ര മിടുക്കരാണ്!’
എമേഴ്സണ്‍ അയയ്ക്കുന്ന കത്തുകൾക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അവൾ അയയ്ക്കുന്ന കത്തുകളുടെ കവറുകൾ ചിത്രങ്ങൾവരച്ച് അവൾ അലങ്കരിച്ചിരിക്കും. തന്മൂലം കത്തുകൾപോലെ അവയുടെ കവറുകളും ആളുകളെ ആകർഷിക്കും.
ഒരു ദിവസം എമേഴ്സന്റെ വീട്ടിൽ മെയിൽ എത്തിച്ചുകൊടുക്കുന്ന പോസ്റ്റ്മാന് ഒരു കത്തെഴുതി. അതിപ്രകാരമായിരുന്നു: ’ഞാൻ എമേഴ്സണ്‍. താങ്കൾ ഒരുപക്ഷേ, എന്നെ അറിയുമായിരിക്കും. കത്തുകളുടെ കവറുകളിൽ ചിത്രം വരച്ചു ഞാൻ കത്തുകൾ അയയ്ക്കുന്നതു താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും! എന്റെ കത്തുകൾ കൊണ്ടുപോവുകയും എനിക്കുള്ള കത്തുകൾ എത്തിക്കുകയുംചെയ്യുന്ന താങ്കളോടു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ വളരെ പ്രധാനപ്പെട്ട ഒരാളാണ്. കത്തുകൾ എഴുതി ഞാൻ ആളുകളെ സന്തോഷിപ്പിക്കുന്നു. താങ്കളുടെ ജോലിവഴി താങ്കളും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു.
അവൾ തുടർന്നെഴുതി: ’നിങ്ങൾ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളാകാൻ കാരണമുണ്ട്. എനിക്കു ഫോണില്ല. തന്മൂലം കത്തുകളെഴുതിയാണു ഞാൻ മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നത്. താങ്കൾ എനിക്കതു സാധിച്ചുതരുന്നു.
അമേരിക്കയിലെ രീതി അനുസരിച്ച് എല്ലാ വീടുകളുടെയും മുൻപിൽ റോഡിന്റെ സൈഡിലായി ഒരു മെയിൽ ബോക്സുണ്ടാവും. ആ ബോക്സിൽ കത്തുകൾവച്ചാൽ കത്തുകൾ വിതരണംചെയ്യാൻ പോസ്റ്റ്മാൻ വരുന്പോൾ ആ ബോക്സിലുള്ള കത്തുകൾ പോസ്റ്റുമാൻ പോസ്റ്റോഫീസിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും.
എമേഴ്സണ്‍ എഴുതിയ കത്ത് മെയിൽബോക്സിൽ വച്ചിരുന്നതു പോസ്റ്റുമാൻ എടുക്കുന്നത് അവൾ കണ്ടു. അപ്പോൾ അവളുടെ മുഖത്ത് അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.
അടുത്ത ദിവസം അവളുടെ മെയിൽബോക്സിൽ ഒരു പായ്ക്കറ്റുണ്ടായിരുന്നു. ആ പായ്ക്കറ്റു തുറന്നപ്പോൾ അതിൽ കണ്ടതു രണ്ടു കത്തുകളും കത്തയയ്ക്കുന്നതിനുള്ള കുറെ സ്റ്റാന്പുകളുമായിരുന്നു. ആ കത്തുകളിലൊന്ന് ഡഗ് എന്ന പേരുള്ള അവിടത്തെ പോസ്റ്റുമാന്റെയും സാറ എന്ന പേരുള്ള പോസ്റ്റോഫീസ് സൂപ്പർവൈസറുടേതുമായിരുന്നു. എമേഴ്സന്റെ കത്ത് അവർക്ക് എത്രമാത്രം സന്തോഷം നല്കി എന്നതായിരുന്നു ആ കത്തുകളുടെ ഉള്ളടക്കം.
എമേഴ്സണ്‍ അവർക്കു നന്ദി പറഞ്ഞുകൊണ്ട് ഉടനെ കത്തുകളെഴുതി. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്ന് എമേഴ്സണ്‍ അനുദിനം കത്തുകൾ വരാൻ തുടങ്ങി. ആ കത്തുകളെല്ലാം എമേഴ്സണ്‍ ഡഗ്ഗിനെഴുതിയ ആദ്യത്തെ കത്തിനുള്ള നന്ദിപ്രകടനമായിരുന്നു. എമേഴ്സണ്‍ അയച്ച കത്തിന്റെ കാര്യം പോസ്റ്റൽ സർവീസിന്റെ വെസ്റ്റേണ്‍ റീജിനയനിലെ ന്യൂസ് ലെറ്ററിൽ സാറ പ്രസിദ്ധീകരിച്ചിരുന്നു. അതെത്തുടർന്നാണ് എമേഴ്സണു കത്തുകളുടെ പ്രവാഹമുണ്ടായത്.
ഒരു ദിവസം ഡഗ് എത്തിയതു രണ്ടു വലിയ ബോക്സുകൾ നിറയെ കത്തുകളുമായിട്ടായിരുന്നു. ആ കത്തുകളെല്ലാം എമേഴ്സണുള്ള നന്ദിപ്രകടനമായിരുന്നു. അധികം പേരാലും ശ്രദ്ധിക്കപ്പെടാതെ തങ്ങൾ ചെയ്യുന്ന ജോലി എമേഴ്സണ്‍ ശ്രദ്ധിക്കുകയും നന്ദി പറയുകയും ചെയ്തതിലുള്ള ആഹ്ലാദമായിരുന്നു ആ കത്തുകളിൽ നിഴലിച്ചുനിന്നിരുന്നത് എന്നു മാത്രമല്ല, അവർ തങ്ങളുടെ വിശേഷങ്ങൾ എഴുതി എമേഴ്സണുമായി ഹൃദയബന്ധം സ്ഥാപിക്കാനും ആ കത്തുകളെഴുതിയവർ ശ്രദ്ധിച്ചിരുന്നു.
ഒരാൾ എഴുതി: ’ഒരു ഓണംകേറാമൂലയിൽ ഞാൻ മാത്രം ജോലിചെയ്യുന്ന പോസ്റ്റോഫീസാണ് എന്റേത്. മോളുടെ കത്ത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് എനിക്കു പറഞ്ഞറിയിക്കാനാവില്ല.’ മറ്റൊരാൾ എഴുതി: ’എനിക്ക് ഒരു മകൻ മാത്രമേയുള്ളു. അവൻ കുവൈറ്റിലാണ്. അവനു മോൾ ഒരു കത്തെഴുതണം.’ കത്തുകിട്ടിയ ഉടനെ എമേഴ്സണ്‍ അവർക്കു രണ്ടുപേർക്കും കത്തുകളെഴുതി.
എമേഴ്സന്റെ ഈ കഥ വിവരിച്ചുകൊണ്ട് അവളുടെ ഡാഡി ഹ്യൂ വെബർ എഴുതി: ’എല്ലാ മനുഷ്യരും കാണപ്പെടാനും കേൾക്കപ്പെടാനും അറിയപ്പെടാനും ആഗ്രഹിക്കുന്നു. അവർ മാനുഷികമായ ഒരു ബന്ധം ആഗ്രഹിക്കുന്നു. അതാണ് എമേഴ്സണു ലഭിക്കുന്ന കത്തുകളിൽ നിഴലിച്ചുനിൽക്കുന്നത്.’
2020 ഓഗസ്റ്റ് മാസം റീഡേഴ്സ് ഡൈജസ്റ്റിൽ പ്രത്യക്ഷപ്പെട്ട എമേഴ്സന്റെ ഈ കഥ വായിക്കുന്പോൾ നമുക്കു പല സംശയങ്ങളും തോന്നാം. പരിചയമില്ലാത്തവർക്കു കത്തുകളെഴുതുന്നത് അപകടകരമല്ലേ എന്നതായിരിക്കാം നമ്മുടെ ആദ്യത്തെ സംശയം. ശരിയാണ്, പരിചയമില്ലാത്തവർക്കും ആവശ്യമില്ലാത്ത കാര്യങ്ങൾക്കും കത്തെഴുതുന്നതിൽ വലിയ അപകടം ഉണ്ടാകാം. എന്നാൽ, നമുക്കു വിശ്വാസമുള്ളവർക്കും പരിചയമുള്ളവർക്കും വല്ലപ്പോഴുമെങ്കിലും നമുക്കു കത്തുകളെഴുതാമല്ലോ.
പ്രത്യേകിച്ചും നാം നന്ദി പറയേണ്ട അവസരങ്ങൾ ഉണ്ടാകുന്പോൾ.ശരിയാണ്, ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയുമൊക്കെ മറ്റുള്ളവർക്കു നന്ദി പറയാനും അവരുമായി ബന്ധപ്പെടാനും നമുക്കു സാധിക്കും. എന്നാൽ, നന്ദി പ്രകടനമായും ജന്മദിനാശംസകളും ക്രിസ്മസ്- നവവത്സര മംഗളാശംസകളുമായി നമ്മൾ അയയ്ക്കുന്ന കത്തുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നതു നാം മറന്നുപോകരുത്. ഒരുപക്ഷേ, നമ്മൾ അയയ്ക്കുന്ന ഒരു കത്ത് വലിയ പ്രതിസന്ധികളുടെ മധ്യേ മറ്റൊരാൾക്കു വലിയ ധൈര്യവും ആശ്വാസവും പകരില്ലെന്ന് ആർക്കു പറയാനാകും?
എമേഴ്സനെപ്പോലെ നാമെല്ലാവരും വൻതോതിൽ കത്തുകളെഴുതണമെന്നല്ല. എന്നാൽ, നാം എഴുതുന്ന കത്തുകൾക്കും അവയിലുള്ള നല്ല വാക്കുകൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് എന്നതു നാം മറക്കരുത്. അതുകൊണ്ടുതന്നെ വല്ലപ്പോഴുമെങ്കിലും മറ്റുള്ളവർക്കു കത്തുകളെഴുതുന്നതിനു നമുക്കു ശ്രദ്ധിക്കാം.
അവൾ എഴുതുന്ന കത്തുകളിൽ അവളെക്കുറിച്ചും സഹോദരനെക്കുറിച്ചും അവൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടുകാരെക്കുറിച്ചുമൊക്കെ അവൾ എഴുതും. അതോടൊപ്പം ആർക്കു കത്തെഴുതുന്നുവോ ആ ആളിന്റെ വിശേഷങ്ങളും ചോദിക്കും. ചിലപ്പോൾ അവളുടെ എഴുത്തിൽ തമാശകളും ഉണ്ടാകും. ഇതാ അവളുടെ ഒരു സാന്പിൾ തമാശ: ’ആനകൾ മരങ്ങളിൽ ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണു നമ്മൾ കാണാത്തത്? കാരണം, ഒളിച്ചിരിക്കാൻ ആനകൾ അത്ര മിടുക്കരാണ്!’
എമേഴ്സണ്‍ അയയ്ക്കുന്ന കത്തുകൾക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അവൾ അയയ്ക്കുന്ന കത്തുകളുടെ കവറുകൾ ചിത്രങ്ങൾവരച്ച് അവൾ അലങ്കരിച്ചിരിക്കും. തന്മൂലം കത്തുകൾപോലെ അവയുടെ കവറുകളും ആളുകളെ ആകർഷിക്കും.
ഒരു ദിവസം എമേഴ്സന്റെ വീട്ടിൽ മെയിൽ എത്തിച്ചുകൊടുക്കുന്ന പോസ്റ്റ്മാന് ഒരു കത്തെഴുതി. അതിപ്രകാരമായിരുന്നു: ’ഞാൻ എമേഴ്സണ്‍. താങ്കൾ ഒരുപക്ഷേ, എന്നെ അറിയുമായിരിക്കും. കത്തുകളുടെ കവറുകളിൽ ചിത്രം വരച്ചു ഞാൻ കത്തുകൾ അയയ്ക്കുന്നതു താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും! എന്റെ കത്തുകൾ കൊണ്ടുപോവുകയും എനിക്കുള്ള കത്തുകൾ എത്തിക്കുകയുംചെയ്യുന്ന താങ്കളോടു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ വളരെ പ്രധാനപ്പെട്ട ഒരാളാണ്. കത്തുകൾ എഴുതി ഞാൻ ആളുകളെ സന്തോഷിപ്പിക്കുന്നു. താങ്കളുടെ ജോലിവഴി താങ്കളും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു.
അവൾ തുടർന്നെഴുതി: ’നിങ്ങൾ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളാകാൻ കാരണമുണ്ട്. എനിക്കു ഫോണില്ല. തന്മൂലം കത്തുകളെഴുതിയാണു ഞാൻ മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നത്. താങ്കൾ എനിക്കതു സാധിച്ചുതരുന്നു.
അമേരിക്കയിലെ രീതി അനുസരിച്ച് എല്ലാ വീടുകളുടെയും മുൻപിൽ റോഡിന്റെ സൈഡിലായി ഒരു മെയിൽ ബോക്സുണ്ടാവും. ആ ബോക്സിൽ കത്തുകൾവച്ചാൽ കത്തുകൾ വിതരണംചെയ്യാൻ പോസ്റ്റ്മാൻ വരുന്പോൾ ആ ബോക്സിലുള്ള കത്തുകൾ പോസ്റ്റുമാൻ പോസ്റ്റോഫീസിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും.
എമേഴ്സണ്‍ എഴുതിയ കത്ത് മെയിൽബോക്സിൽ വച്ചിരുന്നതു പോസ്റ്റുമാൻ എടുക്കുന്നത് അവൾ കണ്ടു. അപ്പോൾ അവളുടെ മുഖത്ത് അവളറിയാതെ ഒരു പുഞ്ചിരി വിടർന്നു.
അടുത്ത ദിവസം അവളുടെ മെയിൽബോക്സിൽ ഒരു പായ്ക്കറ്റുണ്ടായിരുന്നു. ആ പായ്ക്കറ്റു തുറന്നപ്പോൾ അതിൽ കണ്ടതു രണ്ടു കത്തുകളും കത്തയയ്ക്കുന്നതിനുള്ള കുറെ സ്റ്റാന്പുകളുമായിരുന്നു. ആ കത്തുകളിലൊന്ന് ഡഗ് എന്ന പേരുള്ള അവിടത്തെ പോസ്റ്റുമാന്റെയും സാറ എന്ന പേരുള്ള പോസ്റ്റോഫീസ് സൂപ്പർവൈസറുടേതുമായിരുന്നു. എമേഴ്സന്റെ കത്ത് അവർക്ക് എത്രമാത്രം സന്തോഷം നല്കി എന്നതായിരുന്നു ആ കത്തുകളുടെ ഉള്ളടക്കം.
എമേഴ്സണ്‍ അവർക്കു നന്ദി പറഞ്ഞുകൊണ്ട് ഉടനെ കത്തുകളെഴുതി. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്ന് എമേഴ്സണ്‍ അനുദിനം കത്തുകൾ വരാൻ തുടങ്ങി. ആ കത്തുകളെല്ലാം എമേഴ്സണ്‍ ഡഗ്ഗിനെഴുതിയ ആദ്യത്തെ കത്തിനുള്ള നന്ദിപ്രകടനമായിരുന്നു. എമേഴ്സണ്‍ അയച്ച കത്തിന്റെ കാര്യം പോസ്റ്റൽ സർവീസിന്റെ വെസ്റ്റേണ്‍ റീജിനയനിലെ ന്യൂസ് ലെറ്ററിൽ സാറ പ്രസിദ്ധീകരിച്ചിരുന്നു. അതെത്തുടർന്നാണ് എമേഴ്സണു കത്തുകളുടെ പ്രവാഹമുണ്ടായത്.
ഒരു ദിവസം ഡഗ് എത്തിയതു രണ്ടു വലിയ ബോക്സുകൾ നിറയെ കത്തുകളുമായിട്ടായിരുന്നു. ആ കത്തുകളെല്ലാം എമേഴ്സണുള്ള നന്ദിപ്രകടനമായിരുന്നു. അധികം പേരാലും ശ്രദ്ധിക്കപ്പെടാതെ തങ്ങൾ ചെയ്യുന്ന ജോലി എമേഴ്സണ്‍ ശ്രദ്ധിക്കുകയും നന്ദി പറയുകയും ചെയ്തതിലുള്ള ആഹ്ലാദമായിരുന്നു ആ കത്തുകളിൽ നിഴലിച്ചുനിന്നിരുന്നത് എന്നു മാത്രമല്ല, അവർ തങ്ങളുടെ വിശേഷങ്ങൾ എഴുതി എമേഴ്സണുമായി ഹൃദയബന്ധം സ്ഥാപിക്കാനും ആ കത്തുകളെഴുതിയവർ ശ്രദ്ധിച്ചിരുന്നു.
ഒരാൾ എഴുതി: ’ഒരു ഓണംകേറാമൂലയിൽ ഞാൻ മാത്രം ജോലിചെയ്യുന്ന പോസ്റ്റോഫീസാണ് എന്റേത്. മോളുടെ കത്ത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് എനിക്കു പറഞ്ഞറിയിക്കാനാവില്ല.’ മറ്റൊരാൾ എഴുതി: ’എനിക്ക് ഒരു മകൻ മാത്രമേയുള്ളു. അവൻ കുവൈറ്റിലാണ്. അവനു മോൾ ഒരു കത്തെഴുതണം.’ കത്തുകിട്ടിയ ഉടനെ എമേഴ്സണ്‍ അവർക്കു രണ്ടുപേർക്കും കത്തുകളെഴുതി.
എമേഴ്സന്റെ ഈ കഥ വിവരിച്ചുകൊണ്ട് അവളുടെ ഡാഡി ഹ്യൂ വെബർ എഴുതി: ’എല്ലാ മനുഷ്യരും കാണപ്പെടാനും കേൾക്കപ്പെടാനും അറിയപ്പെടാനും ആഗ്രഹിക്കുന്നു. അവർ മാനുഷികമായ ഒരു ബന്ധം ആഗ്രഹിക്കുന്നു. അതാണ് എമേഴ്സണു ലഭിക്കുന്ന കത്തുകളിൽ നിഴലിച്ചുനിൽക്കുന്നത്.’
2020 ഓഗസ്റ്റ് മാസം റീഡേഴ്സ് ഡൈജസ്റ്റിൽ പ്രത്യക്ഷപ്പെട്ട എമേഴ്സന്റെ ഈ കഥ വായിക്കുന്പോൾ നമുക്കു പല സംശയങ്ങളും തോന്നാം. പരിചയമില്ലാത്തവർക്കു കത്തുകളെഴുതുന്നത് അപകടകരമല്ലേ എന്നതായിരിക്കാം നമ്മുടെ ആദ്യത്തെ സംശയം. ശരിയാണ്, പരിചയമില്ലാത്തവർക്കും ആവശ്യമില്ലാത്ത കാര്യങ്ങൾക്കും കത്തെഴുതുന്നതിൽ വലിയ അപകടം ഉണ്ടാകാം. എന്നാൽ, നമുക്കു വിശ്വാസമുള്ളവർക്കും പരിചയമുള്ളവർക്കും വല്ലപ്പോഴുമെങ്കിലും നമുക്കു കത്തുകളെഴുതാമല്ലോ.
പ്രത്യേകിച്ചും നാം നന്ദി പറയേണ്ട അവസരങ്ങൾ ഉണ്ടാകുന്പോൾ.ശരിയാണ്, ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയുമൊക്കെ മറ്റുള്ളവർക്കു നന്ദി പറയാനും അവരുമായി ബന്ധപ്പെടാനും നമുക്കു സാധിക്കും. എന്നാൽ, നന്ദി പ്രകടനമായും ജന്മദിനാശംസകളും ക്രിസ്മസ്- നവവത്സര മംഗളാശംസകളുമായി നമ്മൾ അയയ്ക്കുന്ന കത്തുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നതു നാം മറന്നുപോകരുത്. ഒരുപക്ഷേ, നമ്മൾ അയയ്ക്കുന്ന ഒരു കത്ത് വലിയ പ്രതിസന്ധികളുടെ മധ്യേ മറ്റൊരാൾക്കു വലിയ ധൈര്യവും ആശ്വാസവും പകരില്ലെന്ന് ആർക്കു പറയാനാകും?
എമേഴ്സനെപ്പോലെ നാമെല്ലാവരും വൻതോതിൽ കത്തുകളെഴുതണമെന്നല്ല. എന്നാൽ, നാം എഴുതുന്ന കത്തുകൾക്കും അവയിലുള്ള നല്ല വാക്കുകൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് എന്നതു നാം മറക്കരുത്. അതുകൊണ്ടുതന്നെ വല്ലപ്പോഴുമെങ്കിലും മറ്റുള്ളവർക്കു കത്തുകളെഴുതുന്നതിനു നമുക്കു ശ്രദ്ധിക്കാം.