മകരവിളക്ക് ദർശനത്തിനുശേഷം അയ്യപ്പഭക്തരുടെ മലയിറക്കം. സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ ഉച്ചമുതൽ നിയന്ത്രണങ്ങളോടെയാണ് ഭക്തരുടെ മല കയറ്റവും ഇറക്കവും അനുവദിച്ചത്. നിലയ്ക്കലിൽ ഉച്ചയ്ക്കു മുന്പേ വാഹനങ്ങൾ തടഞ്ഞത് തർക്കത്തിനു കാരണമായി. ഇതേത്തുടർന്ന് അയ്യപ്പഭക്തർ റോഡ് ഉപരോധം നടത്തി.
തിരുവാഭരണ ഘോഷയാത്രയുടെയും മറ്റും പശ്ചാത്തലത്തിൽ പന്പയിൽ നിന്നും മല കയറുന്നതിനു നിയന്ത്രണങ്ങളുണ്ടായിരുന്നു.
സന്നിധാനത്തും പന്പയിലുമായി മകരജ്യോതി ദർശനം സാധ്യമായ ഇടങ്ങളിലെല്ലാം പോലീസ് സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. സന്നിധാനത്തെ 13 കേന്ദ്രങ്ങളും പോലീസ് വലയത്തിലായിരുന്നു.
അപകടങ്ങൾ ഒഴിവാക്കുന്നതിലേക്ക് കർശന നിരീക്ഷണങ്ങളോടെയാണ് പോലീസ് ക്രമീകരണങ്ങൾ. പന്പയിലെ വിവിധ കേന്ദ്രങ്ങളിലും ചാലക്കയം, അട്ടത്തോട് എന്നിവിടങ്ങളിലും പോലീസ് സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.
ആങ്ങമൂഴിയിലെ പഞ്ഞിപ്പാറ അടക്കം ജ്യോതിദർശനം സാധ്യമായ സ്ഥലങ്ങളിലും സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു.
പന്പയിൽ നിന്ന് അയ്യപ്പഭക്തരുടെ മടക്കയാത്രയ്ക്കായി 700 കെഎസ്ആർടിസി ബസുകളാണ് സജ്ജീകരിച്ചത്. ഇവ ഘട്ടംഘട്ടമായി പന്പയിലെത്തി. നിലയ്ക്കലിലേക്ക് പ്രത്യേക ചെയിൻ സർവീസുകൾ കൂടാതെ ദീർഘദൂര ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
നിലയ്ക്കൽ ചെയിൻ സർ വീസുകളാണ് ആദ്യം എത്തി യത്. 200 ബസുകളാണ് നിലയ്ക്കലിലേക്ക് ക്രമീകരിച്ചിരു ന്നത്.
ഭക്തരുടെ മലയിറക്കം; സുരക്ഷ ശക്തം
02:51 PM Jan 15, 2022 | Deepika.com