+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്യു, രവി, പിന്നെ ഞാൻ നമിത

"ബൗ വൗ" എന്ന ചിത്രത്തിന്‍റെ സംവിധായകരായ മാത്യുവിന്‍റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട്. അവർ എനിക്കു വളരെ കംഫർട്ടബിളായി തോന്നി...
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്‍റെ സംവിധായകരായ മാത്യുവിന്‍റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട്. അവർ എനിക്കു വളരെ കംഫർട്ടബിളായി തോന്നി...

മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തിയത്.

ആര്‍ എല്‍ രവി, മാത്യു സ്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ബൗ വൗ " എന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

" ഈ ചിത്രത്തിന്‍റെ സംവിധായകരായ മാത്യുവിന്‍റെയും രവിയുടെയും കൂടെ മുമ്പ് മിയ എന്നൊരു പടം ചെയ്തിട്ടുണ്ട്. അവര്‍ എനിക്ക് വളരെ കംഫര്‍ട്ടബിളായി തോന്നി. അതുകൊണ്ട് എന്‍റെ ഇഷ്ടങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയുകയും എന്‍റെ മനസിലുള്ള ഒരു കോണ്‍സെപ്റ്റ് അവർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. അവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യാമെന്ന് ഏറ്റപ്പോഴാണ് സുഭാഷ് എസ് നാഥിനോടൊപ്പം ഈ സിനിമ നിര്‍മിക്കാമെന്ന് ഞാന്‍ തീരുമാനിച്ചതെന്നു നമിത പറയുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവര്‍ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്‍റെ കഥ പകര്‍ത്താനായി ബ്ലോഗര്‍ എത്തുന്നതും അതിനിടയില്‍ അവിടത്തെ പൊട്ടക്കിണറ്റില്‍ അകപ്പെട്ട അവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളുമാണ് "ബൗ വൗ "എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വലിയ ബജറ്റില്‍ ഗംഭീരമായൊരു കിണറിന്‍റെ സെറ്റൊരുക്കി. കലാസംവിധായകന്‍ അനില്‍ കുമ്പഴ. 35 അടി താഴ്ചയിലാണ് കിണറിന്‍റെ സെറ്റ് പണിതിട്ടുള്ളത്.

സിനിമയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്യേണ്ടത് ഇവിടെയായതുകൊണ്ട് വളരെ വിശാലമായ സ്‌പെയ്‌സിലാണ് സെറ്റ് ഒരുക്കിട്ടുള്ളത്. പേരു പോലെ തന്നെ വളരെ വ്യത്യസ്തവും എന്‍റര്‍ടെയ്നറുമായ ഒരു സ്റ്റോറിയാണ് ബൗ വൗ എന്ന ചിത്രത്തിന്‍റേത്. ഒരു സ്ത്രീയും അവരുടെ നായയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് പറയുന്നത്.

നമിതയോടൊപ്പം ഒരു നായയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അധികം താരങ്ങളില്ലാതെ ഒന്നു രണ്ടു സുന്ദരമായ ലോക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ആര്‍ട്ട് വര്‍ക്കിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ കഥ തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍.

എനിക്കു പ്രകൃതിയെ ഇഷ്ടം

"എനിക്ക് പ്രകൃതിയോടും വളർത്തുമൃഗങ്ങളോടും വാക്കുകള്‍ക്കതീതമായ ഇഷ്ടമാണുള്ളത്. ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ളതാണ് വളർത്തുമൃഗങ്ങൾ. എന്‍റെ അനുഭവത്തില്‍ വളർത്തുമൃഗങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ ജീവിതം കൂടുതൽ സന്തോഷകരമാകുന്നതില്‍ ഈ വളർത്തു മൃഗങ്ങളുടെ സ്വാധീനം ശ്രദ്ധേയമാണ്. എനിക്ക് നാല് വളർത്തുനായകൾ ഉണ്ട്. അവയെ എന്‍റെ മക്കളെ പോലെയാണ് കാണുന്നത്. എന്‍റെ ജീവിതം ഒരുപാട് ഹാപ്പിയാവുന്നത് അവ എന്‍റെ ലൈഫിൽ ഉള്ളതുകൊണ്ടാണ്. ഇത് പശ്ചാത്തലമാക്കിയാണ് ബൗ വൗ എന്ന ചിത്രത്തില്‍

ഒരു പെൺകുട്ടിയും അവളുടെ വളർത്തുനായയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്നത്. എല്ലാ പെറ്റ് ലവേഴ്സിനും ഈ ചിത്രം ഉറപ്പായും ഇഷ്ടപ്പെടും. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവും

ഇതിൽ ഒരുപാട് പ്രകൃതിരമണീയമായ സ്ഥലങ്ങളും ട്രക്കിങ്ങും എല്ലാമുണ്ട്.വളരെ കുറച്ച് സ്റ്റാർകാസ്റ്റുള്ള ലിമിറ്റഡ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യുന്ന ഈ മൂവിയുടെ ആകര്‍ഷണം ഇതിലെ സൂപ്പര്‍ സ്റ്റോറി തന്നെയാണ് '- നമിതയുടെ വാക്കുകള്‍.



മിസ് സൂററ്റ്

മിസ് സൂററ്റായി, നമിത രണ്ടായിരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധിക്കപ്പട്ടു തുടങ്ങിയത്. അതിനുശേഷം 2001ൽ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. തെലുങ്കിലെ സൊന്തം എന്ന ചിത്രത്തിലൂടെയാണ് നമിത അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് "എൻകൾ അണ്ണ' എന്ന തമിഴ് ഹിറ്റ് ചിത്രത്തിലൂടെ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കി. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതയുടെ പേരിരല്‍ ധാരാളം ഫാൻസ്‌ ക്ലബ്ബുകൾ രൂപികൃതമായി. പ്രശസ്ത സെർച്ച് എൻ‌ജിനായ ഗൂഗിളിൽ രണ്ടായിരത്തയെട്ടിൽ ഏറ്റവും കൂടുതൽ പേര്‍ അന്വേഷിച്ച തമിഴ് നടി നമിതയായിരുന്നു.

കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നമിത കൂടാതെ മലയാളത്തില്‍ മോഹൻലാലിനൊപ്പം പുലിമുരുകൻ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന ചിത്രത്തിലും നമിത പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു.

|ദീര്‍ഘകാലം സമുദ്രകനിയുടെ കീഴില്‍ സംവിധാനസഹായികളായിരുന്നു ആര്‍ എല്‍ രവിയും മാത്യൂ സ്കറിയയും. ഇവരുടെകൂടെ ഇത് എന്‍റെ രണ്ടാമത്തെ സിനിമയാണ്. ആദ്യം ചെയ്ത സിനിമ മിയ, അവരുടെ സ്റ്റോറി റൈറ്റിംഗ്, സ്ക്രീൻപ്ലേ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവരുടെ കൂടെ തന്നെ വീണ്ടും സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് ഇതൊരു മൾട്ടി ലാംഗ്വേജ് ചിത്രമാണെന്നതാണ്. മലയാളം, തമിഴ് , ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾക്ക് ഉപരി കൊറിയൻ ഭാഷയിലും റിലീസിന് ശ്രമിക്കുന്നുണ്ട്'. നമിത കൂട്ടിച്ചേര്‍ത്തു.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ നിര്‍വഹിക്കുന്നു. മുരുകൻ മന്ദിരത്തിന്‍റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ഷന്‍-ഫയര്‍ കാര്‍ത്തിക്. എ.എസ്. ദിനേശ്.