മകരവിളക്ക് തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകരെ ദർശനത്തിനായി പ്രവേശിപ്പിച്ചത്. കൂടുതൽ സമയം ദർശനത്തിനായി വരി നിൽക്കേണ്ട സാഹചര്യം ഭക്തർക്ക് അനുഭവപ്പെടാതെയുളള ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുളളത്.
പന്പ വഴിയും പുൽമേട് വഴിയുമാണ് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ നിന്നും കരിമല വഴിയുളള കാനനപാതയിലൂടെ ഇന്നലെ മുതൽ ഭക്തർ പന്പയിലേക്ക് എത്തി തുടങ്ങി.
തിരക്ക് വർധിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയതോടൊപ്പം ഭക്തർക്ക് സുഖദർശനമൊരുക്കുന്നതിനുളള ക്രമീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിട്ടുണ്ട്.
പന്പ വഴിയും പുൽമേട് വഴിയുമാണ് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ നിന്നും കരിമല വഴിയുളള കാനനപാതയിലൂടെ ഇന്നലെ മുതൽ ഭക്തർ പന്പയിലേക്ക് എത്തി തുടങ്ങി.
തിരക്ക് വർധിച്ച സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയതോടൊപ്പം ഭക്തർക്ക് സുഖദർശനമൊരുക്കുന്നതിനുളള ക്രമീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിട്ടുണ്ട്.