സ്നാപക യോഹന്നാന്റെ പിതാവ് സക്കറിയാസ് ഒരു എഴുത്തുപലക ആവശ്യപ്പെടുന്നതും അതിൽ എഴുതിയതും ക്രിസ്മസ് സംഭവത്തിന്റെ അഭിഭാജ്യ ഘടകമാണ്.
സാക്ഷരതയും സംസ്കാരവും അറിവും വായനയും മതാത്മകതയുടെ ഭാഗമാണ്, അല്ല ഹൃദയമാണ്. ഒരു മതഭക്തന്റെകൂടെ എന്നതിലും, ഒരു സംസ്കാര സമ്പന്നന്റെകൂടെ കഴിയുന്നതാണ് എനിക്കിഷ്ടം എന്ന് ജവഹർലാൽ നെഹ്റു നടത്തിയ പരാമർശം ഗാന്ധിജിക്ക് അതൃപ്തി ഉളവാക്കി, എങ്കിലും മതഭക്തർ സംസ്കാര സമ്പന്നർകൂടി ആവണമെന്ന നിഷ്ഠ നമുക്ക് ഉണ്ടാവണം. ബുദ്ധിയില്ലാത്തവരുടെ സ്വർഗത്തെക്കാൾ, ബുദ്ധിയുള്ളവരുടെ നരകമാണ് എനിക്കിഷ്ടം എന്ന് പാസ്ക്കൽ പറയുന്നുണ്ട്.
ലോകത്തിൽ ഒട്ടുമിക്ക മതങ്ങൾക്കും എഴുതപ്പെട്ട ഔദ്യോഗിക മതഗ്രന്ഥങ്ങളും ഉപഗ്രന്ഥങ്ങളുമുണ്ട്. ഗ്രന്ഥങ്ങൾ എന്ന നിലയിൽ അവയുടെ രചനകൾക്കു പിന്നിൽ വലിയ ഒരു സാംസ്കാരിക ചക്രവാളമുണ്ട്.
അക്ഷരത്തെ സ്നേഹിക്കുന്ന ഒരു ജ്ഞാന ചക്രവാളം. ദൈവത്തിൽ വിശ്വസിക്കുന്നവർ അക്ഷരങ്ങളെയും അറിവിനെയും സ്നേഹിക്കുന്നവർകൂടി ആകേണ്ടതുണ്ട്. നമ്മുടെ എഴുത്തും വായനയും നല്ലതായാൽ, ജീവിതവും നല്ലതാകും. ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്. ലോറൻസ് എഴുതി:
“നമുക്ക് വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മതവും വൃത്തികെട്ട കുടുംബങ്ങളും വൃത്തിക്കെട്ട സമൂഹവും വൃത്തികെട്ട പണിയും വൃത്തികെട്ട പരിസരങ്ങളുമാണ് ഉള്ളത്”. വ്യക്തികൾക്ക് എന്ന പോലെ മതങ്ങൾക്കും അനുതാപവും ശുദ്ധീകരണവും നവീകരണവും വേണം. മനുഷ്യ ഹൃദയത്തിൽ എന്ന വിധം മാലിന്യങ്ങൾ മതങ്ങളിലും കുമിഞ്ഞുകൂടും. അതാണ് ക്രിസ്തു ജറുസലം ദേവാലയം ശുദ്ധീകരിക്കാൻ കാരണം. മദർ തെരേസയുടെ ആഹ്വാനം നമുക്കു സ്വീകരിക്കാം.
“നിങ്ങളെ സന്ദർശിക്കുന്ന ഓരോരുത്തരും കൂടുതൽ സന്തുഷ്ടരും മെച്ചപ്പെട്ടവരുമായി മാത്രം തിരിച്ചു പോകട്ടെ. ദൈവ കാരുണ്യത്തിന്റെ ജീവിക്കുന്ന സാക്ഷികളാകണം നിങ്ങൾ: മുഖത്തും, കണ്ണുകളിലും പുഞ്ചരിയിലും എല്ലാവരും ദൈവ കരുണ ദർശിക്കട്ടെ.’’
ഈ ക്രിസ്മസ് സാംസ്കാരിക ഉണർവിന്റെ സമയമാകട്ടെ. നമ്മുടെ മക്കൾ അടുത്ത തലമുറ ആരായിത്തീരണം എന്നു നമുക്ക് അവരുടെ ഹൃദയഫലകങ്ങളിൽ എഴുതാം. ഒരു പ്രത്യേകവിധ ജ്ഞാനം നമുക്ക് ആർജിക്കാം. ആപ്പിൾ കംപ്യൂട്ടറിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് പറഞ്ഞ വാക്കുകൾ നമുക്കും കൂടിയുള്ളതാണ്:
“എനിക്ക് 17 വയസുള്ളപ്പോൾ ഞാൻ ഒരു ഉദ്ധരണി വായിക്കുക ഉണ്ടായി. ഓരോ ദിവസവും നിങ്ങളുടെ അവസാന ദിവസമെന്നു കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും. ദിവസവും കണ്ണാടിയിൽ നോക്കി ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്. ഇന്ന് എന്റെ അന്ത്യമാണെങ്കിൽ, ഇന്ന് ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ ചെയ്യുന്നത്?
കുറെ ദിവസം തുടർച്ചയായി അല്ലാ എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കിൽ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നുവെന്ന ബോധ്യമാണ് പല തെരഞ്ഞെടുപ്പുകളും നടത്തുവാൻ എന്നെ പ്രേരിപ്പിച്ചത്”. എല്ലാവർക്കും നന്മയുള്ള ക്രിസ്മസ് ആശംസകൾ.
സാക്ഷരതയും സംസ്കാരവും അറിവും വായനയും മതാത്മകതയുടെ ഭാഗമാണ്, അല്ല ഹൃദയമാണ്. ഒരു മതഭക്തന്റെകൂടെ എന്നതിലും, ഒരു സംസ്കാര സമ്പന്നന്റെകൂടെ കഴിയുന്നതാണ് എനിക്കിഷ്ടം എന്ന് ജവഹർലാൽ നെഹ്റു നടത്തിയ പരാമർശം ഗാന്ധിജിക്ക് അതൃപ്തി ഉളവാക്കി, എങ്കിലും മതഭക്തർ സംസ്കാര സമ്പന്നർകൂടി ആവണമെന്ന നിഷ്ഠ നമുക്ക് ഉണ്ടാവണം. ബുദ്ധിയില്ലാത്തവരുടെ സ്വർഗത്തെക്കാൾ, ബുദ്ധിയുള്ളവരുടെ നരകമാണ് എനിക്കിഷ്ടം എന്ന് പാസ്ക്കൽ പറയുന്നുണ്ട്.
ലോകത്തിൽ ഒട്ടുമിക്ക മതങ്ങൾക്കും എഴുതപ്പെട്ട ഔദ്യോഗിക മതഗ്രന്ഥങ്ങളും ഉപഗ്രന്ഥങ്ങളുമുണ്ട്. ഗ്രന്ഥങ്ങൾ എന്ന നിലയിൽ അവയുടെ രചനകൾക്കു പിന്നിൽ വലിയ ഒരു സാംസ്കാരിക ചക്രവാളമുണ്ട്.
അക്ഷരത്തെ സ്നേഹിക്കുന്ന ഒരു ജ്ഞാന ചക്രവാളം. ദൈവത്തിൽ വിശ്വസിക്കുന്നവർ അക്ഷരങ്ങളെയും അറിവിനെയും സ്നേഹിക്കുന്നവർകൂടി ആകേണ്ടതുണ്ട്. നമ്മുടെ എഴുത്തും വായനയും നല്ലതായാൽ, ജീവിതവും നല്ലതാകും. ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്. ലോറൻസ് എഴുതി:
“നമുക്ക് വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മതവും വൃത്തികെട്ട കുടുംബങ്ങളും വൃത്തിക്കെട്ട സമൂഹവും വൃത്തികെട്ട പണിയും വൃത്തികെട്ട പരിസരങ്ങളുമാണ് ഉള്ളത്”. വ്യക്തികൾക്ക് എന്ന പോലെ മതങ്ങൾക്കും അനുതാപവും ശുദ്ധീകരണവും നവീകരണവും വേണം. മനുഷ്യ ഹൃദയത്തിൽ എന്ന വിധം മാലിന്യങ്ങൾ മതങ്ങളിലും കുമിഞ്ഞുകൂടും. അതാണ് ക്രിസ്തു ജറുസലം ദേവാലയം ശുദ്ധീകരിക്കാൻ കാരണം. മദർ തെരേസയുടെ ആഹ്വാനം നമുക്കു സ്വീകരിക്കാം.
“നിങ്ങളെ സന്ദർശിക്കുന്ന ഓരോരുത്തരും കൂടുതൽ സന്തുഷ്ടരും മെച്ചപ്പെട്ടവരുമായി മാത്രം തിരിച്ചു പോകട്ടെ. ദൈവ കാരുണ്യത്തിന്റെ ജീവിക്കുന്ന സാക്ഷികളാകണം നിങ്ങൾ: മുഖത്തും, കണ്ണുകളിലും പുഞ്ചരിയിലും എല്ലാവരും ദൈവ കരുണ ദർശിക്കട്ടെ.’’
ഈ ക്രിസ്മസ് സാംസ്കാരിക ഉണർവിന്റെ സമയമാകട്ടെ. നമ്മുടെ മക്കൾ അടുത്ത തലമുറ ആരായിത്തീരണം എന്നു നമുക്ക് അവരുടെ ഹൃദയഫലകങ്ങളിൽ എഴുതാം. ഒരു പ്രത്യേകവിധ ജ്ഞാനം നമുക്ക് ആർജിക്കാം. ആപ്പിൾ കംപ്യൂട്ടറിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് പറഞ്ഞ വാക്കുകൾ നമുക്കും കൂടിയുള്ളതാണ്:
“എനിക്ക് 17 വയസുള്ളപ്പോൾ ഞാൻ ഒരു ഉദ്ധരണി വായിക്കുക ഉണ്ടായി. ഓരോ ദിവസവും നിങ്ങളുടെ അവസാന ദിവസമെന്നു കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും. ദിവസവും കണ്ണാടിയിൽ നോക്കി ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്. ഇന്ന് എന്റെ അന്ത്യമാണെങ്കിൽ, ഇന്ന് ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയാണോ ഞാൻ ചെയ്യുന്നത്?
കുറെ ദിവസം തുടർച്ചയായി അല്ലാ എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കിൽ എനിക്ക് ഒരു മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നുവെന്ന ബോധ്യമാണ് പല തെരഞ്ഞെടുപ്പുകളും നടത്തുവാൻ എന്നെ പ്രേരിപ്പിച്ചത്”. എല്ലാവർക്കും നന്മയുള്ള ക്രിസ്മസ് ആശംസകൾ.