തങ്കത്തിലെ ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്ന ട്രാൻസ്ജെൻഡറായ ഏതൊരാൾക്കും അതിഷ്ടപ്പെടണം. ഒരു കൂട്ടം ആളുകളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്.
അത് അവർക്കു വേദനിപ്പിക്കുന്ന കാര്യമാകരുത്. സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിൽ നിരവധി ട്രാൻസ്ജെൻഡേഴ്സായ ആളുകളുണ്ടായിരുന്നു. ഷൂട്ടിംഗ് സമയത്ത് പലപ്പോഴും അവരുടെ കണ്ണു നിറഞ്ഞതു ഞാൻ കണ്ടിട്ടുണ്ട്. ഇതു ഞങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളാണെന്നൊക്കെ അവർ പറയുന്പോൾ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നു ഞാൻ കരുതുന്നു. അവർ എന്റെ കഥാപാത്രത്തെ സ്വീകരിച്ചതാണ് എനിക്കു സംതൃപ്തി നൽകുന്നത്. - ഏറെ ചർച്ചയായി മാറിയ തമിഴ് ചിത്രം പാവൈ കഥൈകളിൽ സംവിധായിക സുധ കൊങ്കര ഒരുക്കിയ സെഗ്മെന്റ് തങ്കത്തിലെ തന്റെ കഥാപാത്ര ത്തെക്കുറിച്ച് കാളിദാസ് ജയറാം വാചാലനാവുകയാണ്.
കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ ബാലതാരമായി വിസ്മയിപ്പിച്ച കാളിദാസ് ജയറാമിന്റെ മാന്ത്രിക പ്രകടനം വീണ്ടും കാണുകയായിരുന്നു ഈ ചിത്രത്തിലൂടെ.
നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നു കാളിദാസ് പറയുന്നു. ഈ വർഷമെത്തിയ പുത്തൻ പുതുകാലം, പാവൈ കഥകൾ എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. എന്റെ ആദ്യ തമിഴ് ചിത്രം 2014-ൽ അഭിനയിച്ച ഒരു പക്കാ കഥൈ ഇപ്പോൾ റിലീസാകാൻ ഒരുങ്ങുകയാണ്. ലോക്ക്ഡൗണിനു ശേഷം അഭിനയിച്ച ചിത്രമായിരുന്നു പുത്തൻ പുതുകാലം. ലോക്ക്ഡൗണിനും മുന്പ് ഷൂട്ട് ചെയ്തതായിരുന്നു പാവൈ കഥകൾ.
അതിനു ശേഷമാണ് കോവിഡ് പ്രശ്നം രൂക്ഷമാകുന്നത്. ഇപ്പോഴാണ് റിലീസായതെന്നു മാത്രം. ഇതൊന്നും ഞാൻ പ്ലാൻ ചെയ്തതല്ല. എല്ലാം താനെ സംഭവിച്ചതാണെന്നു കാളിദാസിന്റെ ഭാഷ്യം.
പുത്തൻ പുതുകാലവും പാവൈ കഥൈകളും ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച അഭിപ്രായം ഈ രണ്ടു ചിത്രങ്ങളും കാളിദാസിനു നേടിക്കൊടുത്തു. പുത്തൻ പുതുകാലത്തിൽ പ്രണയ നായകനാണെങ്കിൽ പാവൈ കഥൈകളിൽ പ്രേക്ഷകരെ നൊന്പരപ്പെടുത്തുകയായിരുന്നു. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം തങ്ങളെ കരയിച്ചെന്നു തമിഴ് സിനിമാ പ്രേക്ഷകർ പറയുന്നു.. സൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ഇതിനോടകം അഭിനന്ദനങ്ങളുമായി കാളിദാസിനെ തേടിയെത്തി.
തിയറ്ററിലേക്കായാലും ഒടിടിക്കായാലും ഒരു സിനിമയിൽ അഭിനയിക്കുന്പോൾ അതിനുവേണ്ടിയുള്ള നമ്മുടെ പ്രയത്നം ഒന്നുപോലെയാണ്. മീഡിയം, സിനിമയുടെ സാന്പത്തികം എന്നീ കാര്യങ്ങളിലാണ് മാറ്റമുള്ളത്. ഒരു നടനെന്ന നിലയിൽ ഓരോ കഥാപാത്രത്തിനും ഞാനെടുക്കുന്ന പ്രയത്നം ഒന്നു തന്നെയാണ്. ഇപ്പോഴത്തെ മഹാമാരിയുടെ കാലത്ത് തിയറ്ററിലെത്തുന്ന സിനിമ മാത്രമേ ഞാൻ ചെയ്യു എന്നു നിർബന്ധം പറയാനാകില്ല. അവസരങ്ങളെ ഫലപ്രദമാക്കി മാറ്റണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും സ്നേഹം ലഭിക്കുന്പോൾ ഞാൻ സന്തോഷത്തിലാണ്- കാളിദാസ് പറയുന്നു.
സന്പത്തിന്റെ വേദനയും നിശബ്ദ പ്രണയവും വിരഹവും ദുരന്തവുമാണ് ഏറ്റവും ഹൃദയസ്പർശിയായി പാവൈ കഥൈകളിലെ തങ്കത്തിൽ പറയുന്നത്. ആ കഥാപാത്രം അവതരിപ്പിക്കുന്നത് വളരെ പ്രയാസമായിരുന്നതായി കാളിദാസ് വിവരിക്കുന്നു. സന്പത്ത് പോലെയുള്ള കഥാപാത്രങ്ങളെ ഹാസ്യ പശ്ചാത്തലത്തിലാണ് കൂടുതൽ സിനിമകളിൽ കണ്ടിട്ടുള്ളത്. കുറച്ചു ചിത്രങ്ങളിൽ സീരിയസായി അവരുടെ യഥാർഥ ജീവിതത്തെ ദൃശ്യവത്കരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു കഥാപാത്രം ചെയ്യുന്പോൾ കോമഡിയായി മാറരുതെന്നു ഞാൻ ബോധവാനായിരുന്നു. ഒപ്പം അനുകരണമാകരുതെന്നും നാടകീയമായിപ്പോകരുതെന്നും ചിന്തിച്ചു.
എന്റേതായ രീതിയിൽ തന്നെയുള്ള ഇൻപുട്ട് നൽകാനാണ് ശ്രമിച്ചത്. സംവിധായിക സുധാ കൊങ്കര മാം വർക്ഷോപ് നൽകിയിരുന്നു. അതു കഴിഞ്ഞപ്പോഴും വളരെ ടെൻഷനിലായിരുന്നു ഞാൻ. പിന്നീട് ജീവ എന്നൊരാൾക്കൊപ്പം ഒരാഴ്ച സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. ജീവ ഒരു ട്രാൻസ്ജെൻഡറാണ്. ആ സമയത്താണ് അവരുടെ അനുഭവങ്ങൾ എന്നോട് പറഞ്ഞു. അവർ എത്രമാത്രം വേദനയിലൂടെയാണ് കടന്നുവന്നതെന്നുള്ള തോന്നൽ എനിക്കുണ്ടായി. സന്പത്തിനെ നന്നായി അവതരിപ്പിച്ചെന്നു പറയുന്പോൾ അതിനു ക്രെഡിറ്റ് നൽകേണ്ടത് ജീവയ്ക്കും സുധാ കൊങ്കര മാഡത്തിനുമാണ്.
മലയാളത്തിൽ അഭിനയിച്ച സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, ജയരാജിന്റെ ബാക്ക്പാക്കേഴ്സ് എന്നീ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. വളരെ ചലഞ്ചിംഗായ ഒരു കഥാപാത്രമാണ് ബാക്ക്പാക്കേഴ്സിലേത്. ഖലീൽ എന്ന കഥാപാത്രത്തിനായി ഹെയർ സ്റ്റൈലിലും രൂപത്തിലും മാറ്റം വരുത്തി. ജാക്ക് ആൻഡ് ജിൽ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. സന്തോഷ് ശിവൻ സാറിന്റെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ഭാഗ്യമായാണ് കാണുന്നതെന്നും കാളിദാസ് പറയുന്നു.
അത് അവർക്കു വേദനിപ്പിക്കുന്ന കാര്യമാകരുത്. സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിൽ നിരവധി ട്രാൻസ്ജെൻഡേഴ്സായ ആളുകളുണ്ടായിരുന്നു. ഷൂട്ടിംഗ് സമയത്ത് പലപ്പോഴും അവരുടെ കണ്ണു നിറഞ്ഞതു ഞാൻ കണ്ടിട്ടുണ്ട്. ഇതു ഞങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളാണെന്നൊക്കെ അവർ പറയുന്പോൾ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നു ഞാൻ കരുതുന്നു. അവർ എന്റെ കഥാപാത്രത്തെ സ്വീകരിച്ചതാണ് എനിക്കു സംതൃപ്തി നൽകുന്നത്. - ഏറെ ചർച്ചയായി മാറിയ തമിഴ് ചിത്രം പാവൈ കഥൈകളിൽ സംവിധായിക സുധ കൊങ്കര ഒരുക്കിയ സെഗ്മെന്റ് തങ്കത്തിലെ തന്റെ കഥാപാത്ര ത്തെക്കുറിച്ച് കാളിദാസ് ജയറാം വാചാലനാവുകയാണ്.
കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ ബാലതാരമായി വിസ്മയിപ്പിച്ച കാളിദാസ് ജയറാമിന്റെ മാന്ത്രിക പ്രകടനം വീണ്ടും കാണുകയായിരുന്നു ഈ ചിത്രത്തിലൂടെ.
നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നു കാളിദാസ് പറയുന്നു. ഈ വർഷമെത്തിയ പുത്തൻ പുതുകാലം, പാവൈ കഥകൾ എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. എന്റെ ആദ്യ തമിഴ് ചിത്രം 2014-ൽ അഭിനയിച്ച ഒരു പക്കാ കഥൈ ഇപ്പോൾ റിലീസാകാൻ ഒരുങ്ങുകയാണ്. ലോക്ക്ഡൗണിനു ശേഷം അഭിനയിച്ച ചിത്രമായിരുന്നു പുത്തൻ പുതുകാലം. ലോക്ക്ഡൗണിനും മുന്പ് ഷൂട്ട് ചെയ്തതായിരുന്നു പാവൈ കഥകൾ.
അതിനു ശേഷമാണ് കോവിഡ് പ്രശ്നം രൂക്ഷമാകുന്നത്. ഇപ്പോഴാണ് റിലീസായതെന്നു മാത്രം. ഇതൊന്നും ഞാൻ പ്ലാൻ ചെയ്തതല്ല. എല്ലാം താനെ സംഭവിച്ചതാണെന്നു കാളിദാസിന്റെ ഭാഷ്യം.
പുത്തൻ പുതുകാലവും പാവൈ കഥൈകളും ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച അഭിപ്രായം ഈ രണ്ടു ചിത്രങ്ങളും കാളിദാസിനു നേടിക്കൊടുത്തു. പുത്തൻ പുതുകാലത്തിൽ പ്രണയ നായകനാണെങ്കിൽ പാവൈ കഥൈകളിൽ പ്രേക്ഷകരെ നൊന്പരപ്പെടുത്തുകയായിരുന്നു. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം തങ്ങളെ കരയിച്ചെന്നു തമിഴ് സിനിമാ പ്രേക്ഷകർ പറയുന്നു.. സൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയ ചലച്ചിത്ര താരങ്ങളും ഇതിനോടകം അഭിനന്ദനങ്ങളുമായി കാളിദാസിനെ തേടിയെത്തി.
തിയറ്ററിലേക്കായാലും ഒടിടിക്കായാലും ഒരു സിനിമയിൽ അഭിനയിക്കുന്പോൾ അതിനുവേണ്ടിയുള്ള നമ്മുടെ പ്രയത്നം ഒന്നുപോലെയാണ്. മീഡിയം, സിനിമയുടെ സാന്പത്തികം എന്നീ കാര്യങ്ങളിലാണ് മാറ്റമുള്ളത്. ഒരു നടനെന്ന നിലയിൽ ഓരോ കഥാപാത്രത്തിനും ഞാനെടുക്കുന്ന പ്രയത്നം ഒന്നു തന്നെയാണ്. ഇപ്പോഴത്തെ മഹാമാരിയുടെ കാലത്ത് തിയറ്ററിലെത്തുന്ന സിനിമ മാത്രമേ ഞാൻ ചെയ്യു എന്നു നിർബന്ധം പറയാനാകില്ല. അവസരങ്ങളെ ഫലപ്രദമാക്കി മാറ്റണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നും സ്നേഹം ലഭിക്കുന്പോൾ ഞാൻ സന്തോഷത്തിലാണ്- കാളിദാസ് പറയുന്നു.
സന്പത്തിന്റെ വേദനയും നിശബ്ദ പ്രണയവും വിരഹവും ദുരന്തവുമാണ് ഏറ്റവും ഹൃദയസ്പർശിയായി പാവൈ കഥൈകളിലെ തങ്കത്തിൽ പറയുന്നത്. ആ കഥാപാത്രം അവതരിപ്പിക്കുന്നത് വളരെ പ്രയാസമായിരുന്നതായി കാളിദാസ് വിവരിക്കുന്നു. സന്പത്ത് പോലെയുള്ള കഥാപാത്രങ്ങളെ ഹാസ്യ പശ്ചാത്തലത്തിലാണ് കൂടുതൽ സിനിമകളിൽ കണ്ടിട്ടുള്ളത്. കുറച്ചു ചിത്രങ്ങളിൽ സീരിയസായി അവരുടെ യഥാർഥ ജീവിതത്തെ ദൃശ്യവത്കരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു കഥാപാത്രം ചെയ്യുന്പോൾ കോമഡിയായി മാറരുതെന്നു ഞാൻ ബോധവാനായിരുന്നു. ഒപ്പം അനുകരണമാകരുതെന്നും നാടകീയമായിപ്പോകരുതെന്നും ചിന്തിച്ചു.
എന്റേതായ രീതിയിൽ തന്നെയുള്ള ഇൻപുട്ട് നൽകാനാണ് ശ്രമിച്ചത്. സംവിധായിക സുധാ കൊങ്കര മാം വർക്ഷോപ് നൽകിയിരുന്നു. അതു കഴിഞ്ഞപ്പോഴും വളരെ ടെൻഷനിലായിരുന്നു ഞാൻ. പിന്നീട് ജീവ എന്നൊരാൾക്കൊപ്പം ഒരാഴ്ച സമയം ചെലവഴിക്കാൻ അവസരം ലഭിച്ചു. ജീവ ഒരു ട്രാൻസ്ജെൻഡറാണ്. ആ സമയത്താണ് അവരുടെ അനുഭവങ്ങൾ എന്നോട് പറഞ്ഞു. അവർ എത്രമാത്രം വേദനയിലൂടെയാണ് കടന്നുവന്നതെന്നുള്ള തോന്നൽ എനിക്കുണ്ടായി. സന്പത്തിനെ നന്നായി അവതരിപ്പിച്ചെന്നു പറയുന്പോൾ അതിനു ക്രെഡിറ്റ് നൽകേണ്ടത് ജീവയ്ക്കും സുധാ കൊങ്കര മാഡത്തിനുമാണ്.
മലയാളത്തിൽ അഭിനയിച്ച സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, ജയരാജിന്റെ ബാക്ക്പാക്കേഴ്സ് എന്നീ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. വളരെ ചലഞ്ചിംഗായ ഒരു കഥാപാത്രമാണ് ബാക്ക്പാക്കേഴ്സിലേത്. ഖലീൽ എന്ന കഥാപാത്രത്തിനായി ഹെയർ സ്റ്റൈലിലും രൂപത്തിലും മാറ്റം വരുത്തി. ജാക്ക് ആൻഡ് ജിൽ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. സന്തോഷ് ശിവൻ സാറിന്റെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ഭാഗ്യമായാണ് കാണുന്നതെന്നും കാളിദാസ് പറയുന്നു.