+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി

ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു ദിവസം അയാൾ ബിസിനസിൽനിന്നു വിരമിച്ചു വ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു ദിവസം അയാൾ ബിസിനസിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു. ജീവിതം എങ്ങനെയാണ് ആസ്വദിക്കേണ്ടത് എന്നതിനെക്കുറിച്ച് അയാൾ പല പദ്ധതികളും തയാറാക്കി. എന്നാൽ, അന്നു രാത്രി മരണത്തിന്‍റെ മാലാഖ അയാളുടെ മുന്നിലെത്തി.

കാര്യം പന്തിയല്ലെന്നു മനസിലാക്കിയ അയാൾ മാലാഖയോടു പറഞ്ഞു: ’ഞാൻ അധ്വാനിച്ചതും കഷ്ടപ്പെട്ടതുമല്ലാതെ എനിക്കു ജീവിക്കാൻ ഇതുവരെ അവസരം ലഭിച്ചില്ല. അതിനാൽ, കുറേക്കാലമെങ്കിലും ഈ ഭൂമിയിൽ ജീവിതം ആസ്വദിക്കാൻ എന്നെ അനുവദിക്കണം.’ അപ്പോൾ മാലാഖ പറഞ്ഞു: ’നിങ്ങളുടെ കഥ സങ്കടകരംതന്നെ. എന്നാൽ, നിങ്ങളുടെ സമയം പണ്ടേ തീരുമാനിക്കപ്പെട്ടതാണ്. അതു മാറ്റുന്ന കാര്യം അസാധ്യമാണ്.’

മാലാഖയുടെ നിഷേധരൂപത്തിലുള്ള മറുപടി കേട്ടപ്പോൾ ബിസിനസിൽ പല തന്ത്രങ്ങളും കുതന്ത്രങ്ങളും സ്വീകരിച്ചിട്ടുള്ള അയാൾ ഒരു അടവെടുത്തു. ’എന്‍റെ കൈയിൽ ധാരാളം പണമുണ്ട്. അവ ഉപയോഗിച്ചു പാവങ്ങൾക്കു നന്മചെയ്യാനുള്ള അവസരമെങ്കിലും എനിക്ക് അനുവദിച്ചുതരണം’- അയാൾ പറഞ്ഞു.

’നിങ്ങളുടെ ആഗ്രഹം നല്ലതുതന്നെ’- മാലാഖ പറഞ്ഞു. ’എന്നാൽ അതു ചെയ്യാൻ നിങ്ങൾക്കുണ്ടായിരുന്ന സമയവും കഴിഞ്ഞുപോയി. ആ നന്മകൂടി ചെയ്യുവാനുള്ള സമയമായിരുന്നു ദൈവം നിങ്ങൾക്കു നൽകിയിരുന്നത്.’ ഉടനെ അയാൾ പറഞ്ഞു: അങ്ങനെയെങ്കിൽ എനിക്ക് ഒരു മണിക്കൂർ സമയമെങ്കിലും തരൂ. എന്‍റെ കുടുംബാംഗങ്ങളും സ്നേഹിതരുമായി അല്പസമയം പങ്കുവച്ചിട്ടു കാലം കുറെയായി. അവരോടു യാത്ര പറയാനായിട്ടാണെങ്കിലും എനിക്ക് ഒരു മണിക്കൂർ നൽകണം.’

പക്ഷേ, അപ്പോഴും മാലാഖ മനസു മാറ്റിയില്ല. അപ്പോൾ അയാൾ കെഞ്ചി അപേക്ഷിച്ചു: ’ഒരു മണിക്കൂർ തരാനാവില്ലെങ്കിൽ എനിക്ക് ഒരു മിനിറ്റെങ്കിലും തരൂ. എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഒരു കുറിപ്പെഴുതാൻ വേണ്ടിയാണ്.’ വലിയ പ്രതീക്ഷയില്ലാതെയാണു യാചിച്ചതെങ്കിലും മാലാഖ അയാൾക്ക് ഒരു മിനിറ്റ് സമയം നൽകി. അപ്പോൾ ഒരു കടലാസ് എടുത്ത് അതിൽ ഇപ്രകാരം എഴുതി:

’നിങ്ങൾക്കു ലഭിച്ചിരിക്കുന്ന സമയം ശരിയായി വിനിയോഗിക്കൂ. എനിക്കുള്ള സകല സന്പത്തുകൊണ്ടുപോലും എനിക്ക് ഒരു മണിക്കൂർ സമയം നീട്ടിയെടുക്കാൻ സാധിച്ചില്ല. നിങ്ങളുടെ ഹൃദയത്തെ ശ്രവിക്കുക. നിങ്ങളെ കേന്ദ്രീകരിച്ചു നിങ്ങൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾക്ക് എന്തു മൂല്യമാണ് ഉള്ളതെന്ന് അന്വേഷിക്കുക. നിങ്ങൾക്കു ലഭിക്കുന്ന ഓരോ മിനിറ്റും അമൂല്യമായി കരുതുക.’
ഒരു മിനിറ്റുകൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ അയാൾ കണ്ണുതുറന്നു. അപ്പോഴാണു താൻ മാലാഖയെ കണ്ടതു സ്വപ്നത്തിലാണെന്ന് അയാൾ മനസിലാക്കിയത്! ഉടനെ അയാൾക്കു വലിയ ആശ്വാസം തോന്നി. ജീവിതം തിരിച്ചുകിട്ടിയ അസാധാരണമായൊരു അനുഭൂതി!

നാം ഓരോ ദിവസവും രാവിലെ ഉറക്കമുണരുന്പോഴും ഇതേ അനുഭൂതിയാണു നമുക്കുണ്ടാകേണ്ടത്. അതായത്, ജീവിതം തിരിച്ചുകിട്ടിയ അനുഭൂതി. ഇതേ അനുഭൂതി തന്നെയായിരിക്കണം നാം 2021 എന്ന പുതിയ വർഷത്തിലേക്കു കടക്കുന്പോഴും നമുക്കുണ്ടാകേണ്ടത്. നമ്മെ കടന്നുപോകുന്ന ഈ വർഷം എത്രയോ പേരാണു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്! അവയിൽ എത്രയോ പേരുടെ മരണം കോവിഡ്- 19 മൂലവും മറ്റ് അപ്രതീക്ഷിത കാരണങ്ങൾ വഴിയുമായിരുന്നു.
നാം ഇവയെല്ലാം അതിജീവിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന്‍റെ പ്രധാനകാരണം ദൈവാനുഗ്രഹംതന്നെ. തന്മൂലം, ദൈവത്തോട് ഏറെ നന്ദിയുള്ള ഹൃദയത്തോടുകൂടി വേണം നാം പുതുവർഷത്തിലേക്കു കടക്കാൻ. അതുപോലെതന്നെ, നമുക്കു ലഭിക്കുന്ന ഓരോ നിമിഷവും അമൂല്യമെന്നു മനസിലാക്കി ജീവിതത്തിൽ അർഥവത്തായ കാര്യങ്ങൾക്കായി ചെലവഴിക്കാൻ നാം ശ്രദ്ധിക്കുകയും വേണം.

മുകളിൽ കൊടുത്തിരിക്കുന്ന നുറുങ്ങുകഥയിലേക്ക് ഒരു നിമിഷം മടങ്ങിവരട്ടെ. മരണത്തിന്‍റെ മാലാഖയെ മുഖാമുഖം ദർശിച്ചപ്പോഴാണു തന്‍റെ ജീവിതത്തിൽ താൻ നന്മചെയ്തില്ലെന്ന് അയാൾ ഓർമിച്ചത്. ആ കാരണം പറഞ്ഞെങ്കിലും ജീവിതം നീട്ടിയെടുക്കാൻ ശ്രമിച്ചിട്ട് അതു നടന്നില്ലല്ലോ. ഏതായാലും, ജീവിതത്തിലെ ശരിയായ മൂല്യങ്ങളെക്കുറിച്ച് ഓർമിക്കാൻ അയാൾക്കതു കാരണമായി എന്നു മാത്രമല്ല, ഇക്കാര്യം എപ്പോഴും ഓർമിച്ചു പ്രവർത്തിക്കണമെന്ന് അയാൾ കുറിച്ചുവച്ച കുറിപ്പിൽ എല്ലാവരെയും ഓർമിപ്പിക്കുകയും ചെയ്തു.

ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങൾ വിലയിരുത്തിവേണം നാം അടുത്ത ദിവസത്തിലേക്കു കടക്കാൻ. അതുപോലെതന്നെ, പുതിയ വർഷത്തിലേക്കു കടക്കുന്പോഴും നമ്മെ കടന്നുപോകുന്ന വർഷത്തെ നാം വിശലകനം ചെയ്യണം. എന്നു മാത്രമല്ല, ആ വിശകലനത്തിന്‍റെ പശ്ചാത്തലത്തിൽ നമ്മുടെ തെറ്റുകൾ തിരുത്തിവേണം നാം പുതിയ വർഷത്തിലേക്കു കടക്കാൻ.
ഈ വിശകലനത്തിൽ നാം ശ്രദ്ധിക്കേണ്ടതു നമ്മുടെ ജീവിതത്തെ കേന്ദ്രീകരിച്ചു നാം ശ്രദ്ധിക്കുന്ന കാര്യങ്ങളിലായിരിക്കണം.

അതോടൊപ്പം, നാം ഉൗന്നൽ കൊടുക്കുന്ന കാര്യങ്ങൾ മൂല്യാധിഷ്ഠിതമാണെന്നു നാം ഉറപ്പുവരുത്തുകയും വേണം. അങ്ങനെ ചെയ്താൽ മരണത്തിന്‍റെ മാലാഖ എപ്പോൾ നമ്മെ സമീപിച്ചാലും നാം ഭയപ്പെടുകയില്ല. എന്നു മാത്രമല്ല, ഇവിടത്തെ സുകൃതപൂർണമായ ജീവിതത്തിനുശേഷം മഹത്വപൂർണമായ സ്വർഗജീവിതത്തിലേക്കു പ്രവേശിക്കാൻ അതു നമുക്കു വഴിയൊരുക്കുകയും ചെയ്യും.

സമാപനങ്ങൾ ആഘോഷിക്കുക. കാരണം, അവ പുതിയ തുടക്കങ്ങൾക്കുള്ള ഒരുക്കമാണ് എന്ന് ജോനാഥൻ ഹ്യു എന്നൊരാൾ എഴുതിയിരിക്കുന്നതു കണ്ടു. വർഷാവസാനത്തെക്കുറിച്ചു പറയുന്പോഴും ഇതു ശരിയാണ്. നമ്മെ കടന്നുപോകുന്ന 2020 ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ടു നമുക്കാഘോഷിക്കാം.

നമ്മുടെ സമാപനാഘോഷം നന്ദിനിറഞ്ഞ ഹൃദയത്തോടുകൂടിയാണെങ്കിൽ പുതുവർഷത്തിൽ കൂടുതൽ നന്മകൾ നമുക്കു സ്വീകരിക്കാനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നമുക്കു സാധിക്കും. അങ്ങനെ പുതുവർഷം മൂല്യാധിഷ്ഠിതമായി നയിക്കാനും നമുക്കു സാധിക്കും. എല്ലാവർക്കും നന്മകൾ നിറഞ്ഞ നല്ലൊരു വർഷം ആശംസിക്കുന്നു!

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ