ഓരോ ക്രിസ്മസും അറിവിന്റെ പ്രകാശം പരത്തിയാണ് മനുഷ്യജീവിതത്തിലൂടെ കടന്നു പോകുന്നത്. ക്രിസ്മസിനോടടുത്ത സമയത്താണ് നാട്ടിലെ പല കണ്വെൻഷനുകളും നടക്കുന്നത്. അതുവഴി നാം ആത്മജ്ഞാനത്തിന്റെ രഹസ്യം പകർന്നുതരുന്ന പ്രഭാഷണങ്ങൾ കേട്ട് അറിവിലൂടെ തീർഥയാത്ര ചെയ്യുകയാണ്. അങ്ങനെ തിരുപ്പിറവിയുടെ സ്മരണകളും പുതുവർഷത്തിന്റെ ആഗമനവും നമ്മുടെ മനസിലും പുതിയ അറിവുകളുടെ സുനിശ്ചിതത്വത്തിന്റെ പടവുകൾ കെട്ടിപ്പടുക്കുവാൻ സഹായിക്കുന്നു. അതു വഴി നമ്മൾ ഒരേ സമയം ദൈവവിശ്വാസത്തിലും ഒപ്പം പ്രകൃതി നല്കുന്ന വൈവിധ്യങ്ങളെ യുക്തിപൂർവം ഉൾക്കൊള്ളുന്ന ബുദ്ധിപൂർവതയിലും ജീവിക്കുവാൻ ശക്തരാകുന്നു.
ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യനോട്ടത്തിൽത്തന്നെ അത് എന്തൊക്കെയോ അറിയാതെ അറിയുന്നുണ്ട്. ആ അറിവിൽ അത്ഭുതവും നിഗൂഢതയും ആണ് ഏറിയഭാഗവും ഉണ്ടായിരിക്കുക. അവിടെ ഒരു സുനിശ്ചിതത്വത്തിനും വലിയ സ്ഥാനമില്ല, പ്രത്യാശയിലും വിശ്വാസത്തിലുമാണ് കുഞ്ഞ് ജീവിക്കുവാൻ ശ്രമിക്കുന്നത്. ഈ ലോകം തനിക്കു വേണ്ടതെല്ലാം തന്നു രക്ഷിക്കും എന്ന പ്രത്യാശയിലും പ്രതീക്ഷയിലും, എപ്പോഴും എന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടാകും. വിശപ്പും ദാഹവും പരിഹരിക്കപ്പെടും എന്ന് അവൻ/ അവൾ പ്രതീക്ഷിക്കുന്നു. വിശ്വാസവും പ്രതീക്ഷയും ഉള്ളിലുണ്ടാകുന്ന ആനന്ദത്തിന്റെ സാരസത്തയാണ് ഉള്ളിൽനിന്ന് ഇതിന് ശക്തി നല്കുന്നത്.
മനുഷ്യസമൂഹത്തിൽ സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായി വന്ന് നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന സത്യസ്വരൂപന്റെ തിരുനാളാണ് ക്രിസ്മസ്. വിശ്വാസത്തിന്റെ ശക്തി നിത്യമായ സത്യത്തിന്റെ രഹസ്യങ്ങൾ നമുക്കു വെളിവാക്കിത്തരുന്നു. ഒപ്പം വൈവിധ്യമാർന്ന ലോകത്ത് ജീവിക്കാനുള്ള നൈപുണ്യം നാം സ്വയം വളർത്തിയെടുക്കണം. അതിനായി നമ്മെ സഹായിക്കുന്നതിനുവേണ്ടി ദൈവസ്നേഹം അനുകന്പയായി ജീവിക്കുന്ന ഒരു സമൂഹം നമ്മെ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ഭാഗ്യം.
ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനും ആയ ക്രിസ്തു അന്നത്തേക്കുള്ള അപ്പത്തെയും ദൈവരാജ്യത്തിന്റെ ആഗമനത്തെയും കൂട്ടിയിണക്കിക്കൊണ്ടാണ് മനുഷ്യർക്ക് പരിശുദ്ധാത്മാവിൽ ജ്ഞാനസ്നാനം നല്കിയത്. അനശ്വരമായ ഗുരുതത്ത്വത്തിന്റെ വ്യാഖ്യാനമായിട്ടുവേണം ത്രിത്വസിദ്ധാന്തത്തിലെ പുത്രൻ എന്നതുകൊണ്ട് മനസിലാക്കേണ്ടത്. അബ്രഹാമിൽനിന്നും മോശയിൽനിന്നും പിന്നീടുവന്ന ക്രിസ്തീയപുരോഹിതന്മാരിൽനിന്നും ലഭിച്ച ജ്ഞാനത്തിലൂടെയാണ് ഈ ഭൂമിയിൽ മനുഷ്യതലമുറകൾ തഴച്ചു വളർന്നത്. ആത്മജ്ഞാനം എന്ന കേന്ദ്രത്തിന്റെ ചുറ്റുമായി, കൂടുതൽ സങ്കീർണമായ സൗധങ്ങൾ മനുഷ്യർ ഇനിയും കെട്ടിപ്പടുത്തുകൊണ്ടേയിരിക്കും.
സീസറിന്റെ രാജ്യവും ദൈവരാജ്യവും വേറേ വേറെ തന്നെയായി അവിടുന്നു പറഞ്ഞുതന്നു. ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കാതെ വിവേചിച്ചറിയണം. വചനത്തിന്റെ രഹസ്യത്തിൽ അക്ഷരത്തിന്റെ സൂക്ഷ്മതയും കുരിശിന്റെ രൂപമാതൃകയും ഒപ്പം നിറഞ്ഞിരിക്കുന്നു. വൈവിധ്യമായ അറിവുകളെ അടുക്കിപ്പെറുക്കി ക്രമമുള്ളതായി ഉള്ളിൽ നിക്ഷേപിക്കാൻ അത് നമുക്ക് അത്യന്താപേക്ഷിതമാണ്. കുരിശിന്റെ ലംബമായ, കുത്തനെയുള്ള അക്ഷം ഏകമായ സത്യത്തെ സൂചിപ്പിക്കുന്നു. അവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. പരപ്പനെയുള്ള അക്ഷത്തിൽ നാം കാണേണ്ടത് നമ്മൾ ജീവിക്കുന്ന സാധാരണലോകത്തിലെ അറിവിന്റെ വിവിധ തലങ്ങളെയാണ്.
ഏകമായ സത്യത്തിൽ വിശ്വസിക്കണം. സത്യത്തിന്റെ പല മുഖങ്ങളെ യുക്തിപൂർവകം അറിഞ്ഞു സമീപിക്കണം. ഇതാണ് സമഗ്രമായ അറിവിന്റെ പ്രതീകം നല്കുന്ന, കുരിശു നല്കുന്ന രൂപമാതൃക. ഏകനിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ അനന്തമായ കാലത്തിന്റെയും അതിരില്ലാത്ത ദേശത്തിന്റെയും പൂർണതയെ നമുക്കു സങ്കല്പിക്കാനാവൂ. അത്തരം സങ്കല്പശക്തി നമ്മിലെ അന്തർജ്ഞാനത്തെ ഉണർത്തി വെളിപാടുകൾ തരും. ഒപ്പം ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ കണ്ടെത്തിയ ആധുനികശാസ്ത്രവും തത്ത്വചിന്തയും സാങ്കേതികവിദ്യകളും പുതിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത് ജീവിതത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. ദൈവകാരുണ്യംകൊണ്ടേ മനുഷ്യനു ശാന്തി കൈവരിക്കാനാവൂ. ഈ ഉപഭോഗസമൂഹത്തിൽ വ്യക്തികൾ ആത്മസംയമനം പാലിക്കാൻ ദൈവകാരുണ്യത്തെ നമുക്കെപ്പോഴും ആശ്രയിക്കേണ്ടിവരും.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യഹൂദ ചിന്തകനായ ഫിലോ ആണ് ആത്മസാക്ഷാത്കാരത്തിൽ ആത്മസംയമനത്തിനുള്ള പ്രാധാന്യം ആദ്യമായി നല്കിയത്. അതിനുശേഷം മൂന്നാം ശതകത്തിൽ പ്ലോട്ടിനസ് ഇതേ രീതിതന്നെ പിൻതുടരുകയും അതു കൂടുതൽ വിശദമാക്കുകയും ചെയ്തു. സെന്റ് അഗസ്റ്റിൻ അത് ക്രിസ്തുമതത്തിന് അംഗീകാരയോഗ്യമാക്കിത്തീർത്തു. അങ്ങനെയാണ് മധ്യകാലയൂറോപ്പിൽ മിസ്റ്റിക്കുകൾ ആവിർഭവിച്ചത്. അവർ സർവസംഗപരിത്യാഗികളായ മഹാന്മാരായിരുന്നു. ആത്മസംയമനവും അറിവു തേടലും സമഗ്രമായി നടത്താനാണ് കുരിശിന്റെ ദിവ്യരൂപം നമ്മെ പഠിപ്പിക്കുന്നത്. ആധുനികശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും പിന്നിൽ ഇതുപോലെ ‘ഥ’ ആക്സിസും ‘ത’ ആക്സിസും ചേർന്ന ഒരു സ്വരൂപഘടനയുണ്ട്. കാർട്ടീഷൻ സഹസംബന്ധി എന്നാണ് അത് അറിയപ്പെടുന്നത്. അതിൽ ലംബമായ കുത്തനെയുള്ളഅക്ഷം ഏകമായ സത്യത്തെ പ്രതിനിധീകരിക്കുന്നതായി കാണാം. സത്യത്തിന്റെ പലതായ ഭാവരൂപങ്ങളായി പരന്നുകിടക്കുന്ന ലോകത്തെ പരപ്പനെയുള്ള അക്ഷം സൂചിപ്പിക്കുന്നതായും ദർശിക്കാം.
പ്രകൃതിയിലാണ് നാം വസിക്കുന്നത്. അവിടെത്തന്നെ ദൈവസ്നേഹം അനുനിമിഷം ജീവിക്കുവാനാണ് മനുഷ്യൻ സമഗ്രമായി അറിയേണ്ടത്. ഒന്നിനെയും പലതിനെയും സമന്വയിച്ച് സുവ്യക്തത നേടിയിട്ടാണ്. പ്രകൃതി ദൈവകാരുണ്യം എന്നിവ തമ്മിലുള്ള വൈരുധ്യത്തെപ്പറ്റി തോമസ് അക്കെംപിസിന്റെ (1380-1421) ‘ക്രിസ്ത്വാനുകരണം’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
“പ്രകൃതിയുടെയും ദൈവകാരുണ്യത്തിന്റെയും ഗതി നോക്കിക്കൊള്ളുക. തികച്ചും എതിരായ വഴിക്കാണ് ഇവ രണ്ടും സൂക്ഷ്മമായി ചരിക്കുന്നത്. ആത്മീയമായ ഉണർവുണ്ടായിട്ടില്ലാത്തവർക്ക് അവയെ തിരിച്ചറിയാൻ പോലും സാധിച്ചില്ലെന്നു വരാം. ’’ (പുസ്തകം 4, അധ്യായം 5, .1)
ആത്മീയ ഉണർവിലൂടെയുള്ള ഇത്തരം തിരിച്ചറിവുകൾ ഈ സുദിനത്തിൽ നമുക്ക് ലഭ്യമായിത്തീരട്ടെ. പ്രകൃതിവിഭവങ്ങളുടെ വൈവിധ്യത്തെ നിലനിറുത്തുന്ന ജീവിതശൈലി നമുക്കു ബുദ്ധിപൂർവം പിൻതുടരുവാൻ തുടർന്നും സാധിക്കട്ടെ. അങ്ങനെ സമഗ്രമായ അറിവിന്റെ പടവുകൾ കയറി മുന്നേറുവാൻ ക്രിസ്മസിന്റെ ഓർമകൾ നമ്മെ അനുഗ്രഹിക്കട്ടെ.
സ്വാമി തന്മയ
(നാരായണഗുരുകുലം, വർക്കല)
ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യനോട്ടത്തിൽത്തന്നെ അത് എന്തൊക്കെയോ അറിയാതെ അറിയുന്നുണ്ട്. ആ അറിവിൽ അത്ഭുതവും നിഗൂഢതയും ആണ് ഏറിയഭാഗവും ഉണ്ടായിരിക്കുക. അവിടെ ഒരു സുനിശ്ചിതത്വത്തിനും വലിയ സ്ഥാനമില്ല, പ്രത്യാശയിലും വിശ്വാസത്തിലുമാണ് കുഞ്ഞ് ജീവിക്കുവാൻ ശ്രമിക്കുന്നത്. ഈ ലോകം തനിക്കു വേണ്ടതെല്ലാം തന്നു രക്ഷിക്കും എന്ന പ്രത്യാശയിലും പ്രതീക്ഷയിലും, എപ്പോഴും എന്തെങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടാകും. വിശപ്പും ദാഹവും പരിഹരിക്കപ്പെടും എന്ന് അവൻ/ അവൾ പ്രതീക്ഷിക്കുന്നു. വിശ്വാസവും പ്രതീക്ഷയും ഉള്ളിലുണ്ടാകുന്ന ആനന്ദത്തിന്റെ സാരസത്തയാണ് ഉള്ളിൽനിന്ന് ഇതിന് ശക്തി നല്കുന്നത്.
മനുഷ്യസമൂഹത്തിൽ സ്നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായി വന്ന് നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന സത്യസ്വരൂപന്റെ തിരുനാളാണ് ക്രിസ്മസ്. വിശ്വാസത്തിന്റെ ശക്തി നിത്യമായ സത്യത്തിന്റെ രഹസ്യങ്ങൾ നമുക്കു വെളിവാക്കിത്തരുന്നു. ഒപ്പം വൈവിധ്യമാർന്ന ലോകത്ത് ജീവിക്കാനുള്ള നൈപുണ്യം നാം സ്വയം വളർത്തിയെടുക്കണം. അതിനായി നമ്മെ സഹായിക്കുന്നതിനുവേണ്ടി ദൈവസ്നേഹം അനുകന്പയായി ജീവിക്കുന്ന ഒരു സമൂഹം നമ്മെ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ഭാഗ്യം.
ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനും ആയ ക്രിസ്തു അന്നത്തേക്കുള്ള അപ്പത്തെയും ദൈവരാജ്യത്തിന്റെ ആഗമനത്തെയും കൂട്ടിയിണക്കിക്കൊണ്ടാണ് മനുഷ്യർക്ക് പരിശുദ്ധാത്മാവിൽ ജ്ഞാനസ്നാനം നല്കിയത്. അനശ്വരമായ ഗുരുതത്ത്വത്തിന്റെ വ്യാഖ്യാനമായിട്ടുവേണം ത്രിത്വസിദ്ധാന്തത്തിലെ പുത്രൻ എന്നതുകൊണ്ട് മനസിലാക്കേണ്ടത്. അബ്രഹാമിൽനിന്നും മോശയിൽനിന്നും പിന്നീടുവന്ന ക്രിസ്തീയപുരോഹിതന്മാരിൽനിന്നും ലഭിച്ച ജ്ഞാനത്തിലൂടെയാണ് ഈ ഭൂമിയിൽ മനുഷ്യതലമുറകൾ തഴച്ചു വളർന്നത്. ആത്മജ്ഞാനം എന്ന കേന്ദ്രത്തിന്റെ ചുറ്റുമായി, കൂടുതൽ സങ്കീർണമായ സൗധങ്ങൾ മനുഷ്യർ ഇനിയും കെട്ടിപ്പടുത്തുകൊണ്ടേയിരിക്കും.
സീസറിന്റെ രാജ്യവും ദൈവരാജ്യവും വേറേ വേറെ തന്നെയായി അവിടുന്നു പറഞ്ഞുതന്നു. ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കാതെ വിവേചിച്ചറിയണം. വചനത്തിന്റെ രഹസ്യത്തിൽ അക്ഷരത്തിന്റെ സൂക്ഷ്മതയും കുരിശിന്റെ രൂപമാതൃകയും ഒപ്പം നിറഞ്ഞിരിക്കുന്നു. വൈവിധ്യമായ അറിവുകളെ അടുക്കിപ്പെറുക്കി ക്രമമുള്ളതായി ഉള്ളിൽ നിക്ഷേപിക്കാൻ അത് നമുക്ക് അത്യന്താപേക്ഷിതമാണ്. കുരിശിന്റെ ലംബമായ, കുത്തനെയുള്ള അക്ഷം ഏകമായ സത്യത്തെ സൂചിപ്പിക്കുന്നു. അവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. പരപ്പനെയുള്ള അക്ഷത്തിൽ നാം കാണേണ്ടത് നമ്മൾ ജീവിക്കുന്ന സാധാരണലോകത്തിലെ അറിവിന്റെ വിവിധ തലങ്ങളെയാണ്.
ഏകമായ സത്യത്തിൽ വിശ്വസിക്കണം. സത്യത്തിന്റെ പല മുഖങ്ങളെ യുക്തിപൂർവകം അറിഞ്ഞു സമീപിക്കണം. ഇതാണ് സമഗ്രമായ അറിവിന്റെ പ്രതീകം നല്കുന്ന, കുരിശു നല്കുന്ന രൂപമാതൃക. ഏകനിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ അനന്തമായ കാലത്തിന്റെയും അതിരില്ലാത്ത ദേശത്തിന്റെയും പൂർണതയെ നമുക്കു സങ്കല്പിക്കാനാവൂ. അത്തരം സങ്കല്പശക്തി നമ്മിലെ അന്തർജ്ഞാനത്തെ ഉണർത്തി വെളിപാടുകൾ തരും. ഒപ്പം ബുദ്ധി ഉപയോഗിച്ച് മനുഷ്യൻ കണ്ടെത്തിയ ആധുനികശാസ്ത്രവും തത്ത്വചിന്തയും സാങ്കേതികവിദ്യകളും പുതിയ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത് ജീവിതത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. ദൈവകാരുണ്യംകൊണ്ടേ മനുഷ്യനു ശാന്തി കൈവരിക്കാനാവൂ. ഈ ഉപഭോഗസമൂഹത്തിൽ വ്യക്തികൾ ആത്മസംയമനം പാലിക്കാൻ ദൈവകാരുണ്യത്തെ നമുക്കെപ്പോഴും ആശ്രയിക്കേണ്ടിവരും.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യഹൂദ ചിന്തകനായ ഫിലോ ആണ് ആത്മസാക്ഷാത്കാരത്തിൽ ആത്മസംയമനത്തിനുള്ള പ്രാധാന്യം ആദ്യമായി നല്കിയത്. അതിനുശേഷം മൂന്നാം ശതകത്തിൽ പ്ലോട്ടിനസ് ഇതേ രീതിതന്നെ പിൻതുടരുകയും അതു കൂടുതൽ വിശദമാക്കുകയും ചെയ്തു. സെന്റ് അഗസ്റ്റിൻ അത് ക്രിസ്തുമതത്തിന് അംഗീകാരയോഗ്യമാക്കിത്തീർത്തു. അങ്ങനെയാണ് മധ്യകാലയൂറോപ്പിൽ മിസ്റ്റിക്കുകൾ ആവിർഭവിച്ചത്. അവർ സർവസംഗപരിത്യാഗികളായ മഹാന്മാരായിരുന്നു. ആത്മസംയമനവും അറിവു തേടലും സമഗ്രമായി നടത്താനാണ് കുരിശിന്റെ ദിവ്യരൂപം നമ്മെ പഠിപ്പിക്കുന്നത്. ആധുനികശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും പിന്നിൽ ഇതുപോലെ ‘ഥ’ ആക്സിസും ‘ത’ ആക്സിസും ചേർന്ന ഒരു സ്വരൂപഘടനയുണ്ട്. കാർട്ടീഷൻ സഹസംബന്ധി എന്നാണ് അത് അറിയപ്പെടുന്നത്. അതിൽ ലംബമായ കുത്തനെയുള്ളഅക്ഷം ഏകമായ സത്യത്തെ പ്രതിനിധീകരിക്കുന്നതായി കാണാം. സത്യത്തിന്റെ പലതായ ഭാവരൂപങ്ങളായി പരന്നുകിടക്കുന്ന ലോകത്തെ പരപ്പനെയുള്ള അക്ഷം സൂചിപ്പിക്കുന്നതായും ദർശിക്കാം.
പ്രകൃതിയിലാണ് നാം വസിക്കുന്നത്. അവിടെത്തന്നെ ദൈവസ്നേഹം അനുനിമിഷം ജീവിക്കുവാനാണ് മനുഷ്യൻ സമഗ്രമായി അറിയേണ്ടത്. ഒന്നിനെയും പലതിനെയും സമന്വയിച്ച് സുവ്യക്തത നേടിയിട്ടാണ്. പ്രകൃതി ദൈവകാരുണ്യം എന്നിവ തമ്മിലുള്ള വൈരുധ്യത്തെപ്പറ്റി തോമസ് അക്കെംപിസിന്റെ (1380-1421) ‘ക്രിസ്ത്വാനുകരണം’ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
“പ്രകൃതിയുടെയും ദൈവകാരുണ്യത്തിന്റെയും ഗതി നോക്കിക്കൊള്ളുക. തികച്ചും എതിരായ വഴിക്കാണ് ഇവ രണ്ടും സൂക്ഷ്മമായി ചരിക്കുന്നത്. ആത്മീയമായ ഉണർവുണ്ടായിട്ടില്ലാത്തവർക്ക് അവയെ തിരിച്ചറിയാൻ പോലും സാധിച്ചില്ലെന്നു വരാം. ’’ (പുസ്തകം 4, അധ്യായം 5, .1)
ആത്മീയ ഉണർവിലൂടെയുള്ള ഇത്തരം തിരിച്ചറിവുകൾ ഈ സുദിനത്തിൽ നമുക്ക് ലഭ്യമായിത്തീരട്ടെ. പ്രകൃതിവിഭവങ്ങളുടെ വൈവിധ്യത്തെ നിലനിറുത്തുന്ന ജീവിതശൈലി നമുക്കു ബുദ്ധിപൂർവം പിൻതുടരുവാൻ തുടർന്നും സാധിക്കട്ടെ. അങ്ങനെ സമഗ്രമായ അറിവിന്റെ പടവുകൾ കയറി മുന്നേറുവാൻ ക്രിസ്മസിന്റെ ഓർമകൾ നമ്മെ അനുഗ്രഹിക്കട്ടെ.
സ്വാമി തന്മയ
(നാരായണഗുരുകുലം, വർക്കല)