കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിന്റെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട - പന്പ ചെയിൻ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പന്പയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിൽ രണ്ടു മണിക്കൂർ സമയം വിശ്രമിക്കാൻ അവസരമുണ്ട്. തുടർന്ന് പത്തനംതിട്ട-പന്പ കണക്ട് ബസുകളിൽ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പത്തനംതിട്ട കെഎസ്ആർടിസി ഹബിൽ 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇഎംഎസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെഎസ്ആർടിസി കാന്റീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നൂറ് പേർക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട - പന്പ ചെയിൻ സർവീസുകൾക്കായി 50 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പന്പയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിൽ രണ്ടു മണിക്കൂർ സമയം വിശ്രമിക്കാൻ അവസരമുണ്ട്. തുടർന്ന് പത്തനംതിട്ട-പന്പ കണക്ട് ബസുകളിൽ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പത്തനംതിട്ട കെഎസ്ആർടിസി ഹബിൽ 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കുന്നതിനുള്ള വിശ്രമകേന്ദ്രം, ഇഎംഎസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെഎസ്ആർടിസി കാന്റീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നൂറ് പേർക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട - പന്പ ചെയിൻ സർവീസുകൾക്കായി 50 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.