പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. പത്തനംതിട്ട - പന്പ ചെയിൻ സർവീസാണ് ട്രയൽ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയൽ റണ്‍ നടക്കുക.
മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പന്പയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ടയിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിൽ രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം പത്തനംതിട്ട - പന്പ കണക്ടഡ് ബസുകളിൽ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ക്രമീകരിക്കുന്നത്. ശബരിമല ഹബ്ബിനോടനുബന്ധിച്ചുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചു.
തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പന്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചെയ്തിട്ടുള്ളതെന്നും കെഎസ്ആർടിസി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 15 ബസുകളാണ് സർവീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും.
ആവശ്യമെങ്കിൽ ഇന്റർസ്റ്റേറ്റ് സർവീസുകളും പത്തനംതിട്ടയിൽ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട - പന്പ ചെയിൻ സർവീസുകൾക്കായി 50 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പന്പയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ടയിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിൽ രണ്ടു മണിക്കൂർ വിശ്രമത്തിനു ശേഷം പത്തനംതിട്ട - പന്പ കണക്ടഡ് ബസുകളിൽ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ക്രമീകരിക്കുന്നത്. ശബരിമല ഹബ്ബിനോടനുബന്ധിച്ചുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചു.
തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പന്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചെയ്തിട്ടുള്ളതെന്നും കെഎസ്ആർടിസി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 15 ബസുകളാണ് സർവീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും.
ആവശ്യമെങ്കിൽ ഇന്റർസ്റ്റേറ്റ് സർവീസുകളും പത്തനംതിട്ടയിൽ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട - പന്പ ചെയിൻ സർവീസുകൾക്കായി 50 ബസുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.