കാഴ്ചക്കാരിൽ കൗതുകമുണർത്തി ഒരു സ്മൃതികുടീരം. അതും വീടിനു മുന്നിൽ. ആരുടേതാണന്നല്ലേ? സ്വന്തം വളർത്തുനായുടേതാണ്.
സുബേദാർ രാജനാണ് മരിക്കാത്ത ഓർമകളുമായി വീട്ടുമുറ്റത്തു വളർത്തു നായയ്ക്കുവേണ്ടി ശവകുടീരം തീർത്ത് . കൈപ്പറന്പ് തലക്കോട്ടുക്കര റോഡിൽ സെന്റ് ജോസഫ് കപ്പേളയ്ക്കു സമീപമുള്ള വീട്ടുമുറ്റത്താണു തന്റെ ഓമന ആയ "താഷമോൾ’ക്ക് വേറിട്ട സ്നേഹത്തിന്റെ പ്രതീകമായി ശവകുടീരം തീർത്തത്.
പത്തു വർഷക്കാലം ഊണിലും ഉറക്കത്തിലും നിഴൽ പോലെ കൂടെ നടന്ന "താക്ഷ' ഞങ്ങളുടെ ഇളയ മകളെ പോലെയായിരുന്നെന്നു രാജൻ പറയുന്നു. ഒരു വയസുപ്രായം ഉള്ളപ്പോൾ രാജന്റെ സഹോദരി പുത്രനായ സഞ്ജുവാണ് ലാബർഡോർ ഇനത്തിൽപ്പെട്ട താഷയെ ബോംബെയിൽ നിന്നു കൊണ്ടു വന്നു കൊടുത്തത്.
കഴിഞ്ഞ ഒൻപതു പിറന്നാളും മക്കളുടെ പിറന്നാളിനേക്കാൾ കേമമായാണ് ഈ കുടുംബം ആഘോഷിച്ചത്. അയൽപക്കക്കാരെയൊക്കെ പിറന്നാളിനു ക്ഷണിക്കും. കേക്ക് മുറിച്ച് ജന്മദിനാശംസകൾ നേരും.
കുട്ടികളെ വളരെ അധികം ഇഷ്ട്ടപെട്ടിരുന്ന താഷയെ നാട്ടുകാർക്കും വളരെ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും രാജന്റെ കൂടെ നടത്ത സവാരി പതിവായിരുന്ന താക്ഷമോളുടെ പത്താം പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് ഹൃദയാഘതം മൂലം ജീവൻ നഷ്ടമായത്.
പത്താം പിറന്നാളിനു മാറ്റി വച്ച തുകകൊണ്ടാണു ചെടിചട്ടികൾ കൊണ്ടും പൂത്തുലഞ്ഞ പുക്കൾ കൊണ്ടും ഒരു ശവകുടീരം തീർത്തത്.
എയർ ഫോഴ്സിൽ നിന്നും വിരമിച്ചയാളാണ് രാജൻ. ഭാര്യ ഓമനയ്ക്കും പെണ്മക്കളായ മിഥുവിനും മിനുവിനും താഷ മകളും സഹോദരിയും കൂട്ടുകാരിയുമൊക്കെയായിരുന്നു.
കൗതുകമുണർത്തി വീടിനുമുന്നിൽ ഒരു സ്മൃതികുടീരം
01:10 PM Nov 03, 2021 | Deepika.com