വെള്ളപ്പൊക്കം തടയുന്നതിനുള്ള ‘റൂം ഫോർ റിവർ’പദ്ധതി നടപ്പാക്കാൻ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിവരികയാണെന്നും കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ചു വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കണക്കാക്കുന്ന മുറയ്ക്ക് മാനദണ്ഡമനുസരിച്ചു ധനസഹായം സമയബന്ധിതമായി അനുവദിക്കുമെന്നും എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.
കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള ‘റൂം ഫോർ റിവർ’ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിവരികയാണ്. പന്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം.
ഇതിൽ പന്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാൻ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചു.
മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കണക്കാക്കുന്ന മുറയ്ക്ക് മാനദണ്ഡമനുസരിച്ചു ധനസഹായം സമയബന്ധിതമായി അനുവദിക്കുമെന്നും എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.
കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള ‘റൂം ഫോർ റിവർ’ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിവരികയാണ്. പന്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം.
ഇതിൽ പന്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാൻ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചു.