മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്നു. ജലനിരപ്പ് 138 അടിയിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. ഇന്നലെ വൈകുന്നേരം 136.95 അടിയാണ് ജലനിരപ്പ്.
തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇന്നലെ കത്തയച്ചു.
ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുന്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാൽ ആവശ്യമെങ്കിൽ വണ്ടിപ്പെരിയാർ, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലായി 900 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
22 അംഗ എൻഡിആർഫ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ബോധവത്കരണം നൽകി.
തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഇന്നലെ കത്തയച്ചു.
ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുന്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ടി വന്നാൽ ആവശ്യമെങ്കിൽ വണ്ടിപ്പെരിയാർ, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലായി 900 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
22 അംഗ എൻഡിആർഫ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ബോധവത്കരണം നൽകി.