പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവരാണ്.
1972 ഡിസംബർ 29 വെള്ളി. അർധരാത്രിയോട് അടുക്കുന്ന സമയം. ന്യൂയോർക്കിൽനിന്നുള്ള ഈസ്റ്റേണ് എയർലൈൻസ് ഫ്ലൈറ്റ് നന്പർ 401 മയാമി എയർപോർട്ടിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ക്യാപ്റ്റൻ റോബർട്ട് ആൽബിൻ ലോഫ്റ്റിന്റെ നിയന്ത്രണത്തിലാണു വിമാനം. അന്പത്തഞ്ചു വയസുള്ള അദ്ദേഹത്തിനു വിമാനം പറപ്പിക്കുന്നതിൽ മുപ്പത്തി രണ്ടുവർഷത്തെ പരിചയമുണ്ട്. 29,700 മണിക്കൂറുകളാണ് അദ്ദേഹം വിമാനം പറത്തിയിട്ടുള്ളത്.
ക്യാപ്റ്റൻ ലോഫ്റ്റിനോടൊപ്പം കോക്പിറ്റിലുള്ള ഫസ്റ്റ് ഓഫീസർ ആൽബർട്ട് ജോണ് സ്റ്റോക്ക്സ്റ്റിലിന് 5800 മണിക്കൂറുകൾ വിമാനം പറപ്പിച്ച അനുഭവസന്പത്തുണ്ട്. ഫ്ലൈറ്റ് ഓഫീസറായ ഡോണൾഡ് ലൂയിസിന് 15,700 മണിക്കൂറുകൾ വിമാനം പറപ്പിച്ച പശ്ചാത്തലവുമുണ്ട്.
വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള ഒരുക്കമായി ലാൻഡിംഗ് ഗിയർ താഴ്ത്തിക്കഴിഞ്ഞപ്പോൾ പച്ച നിറത്തിലുള്ള ലാൻഡിംഗ് ഗിയർ തെളിയാതിരുന്നതു ഫ്ലൈറ്റ് ഓഫീസർ സ്റ്റേക്ക്സ്റ്റില്ലിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിഞ്ഞ ക്യാപ്റ്റൻ ലോഫ്റ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനു കൂടുതൽ സമയം ചോദിച്ചു. എയർപോർട്ട് കണ്ട്രോൾ അധികാരികൾ അതിന് അനുവദിക്കുകയുംചെയ്തു.
വിമാനം വീണ്ടും സുരക്ഷിതമായി ഉയരത്തിലെത്തിച്ചതിനുശേഷം ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം അന്വേഷിക്കാൻവേണ്ടി വിമാനത്തിന്റെ നിയന്ത്രണം ഓട്ടോ പൈലറ്റിനെ ചുമതലപ്പെടുത്താൻ ക്യാപ്റ്റൻ ലോഫ്റ്റ് ഫ്ലൈറ്റ് ഓഫീസറെ ചുമതലപ്പെടുത്തി. അടുത്ത എണ്പതു സെക്കൻഡ് സമയം വിമാനം ഒരേ ഉയരത്തിൽതന്നെ പറന്നുകൊണ്ടിരുന്നു.
ഈ സമയം വിമാനം പറപ്പിക്കുന്നതിനു ചുമതലയുള്ള മൂന്നുപേരും ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം കണ്ടുപിടിക്കുന്നതിലുള്ള തിരക്കിലായിരുന്നു. വിമാനം ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രശ്നംകൂടാതെ മുന്നോട്ടുപോകുമെന്നായിരുന്നു അവരുടെ ധാരണ.
എന്നാൽ, അവരുടെ ധാരണയ്ക്കു വിപരീതമായി ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ തകരാർ വന്നു. വിമാനം സാവധാനം താഴേക്കു താഴ്ന്നുകൊണ്ടിരുന്നു. ഫ്ലൈറ്റ് ഓഫീസർ സ്റ്റോക്ക്സ്റ്റിലാണ് ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹം ഉടനെതന്നെ ഇക്കാര്യം ആശങ്കാപൂർവം ക്യാപ്റ്റൻ ലോഫ്റ്റിനെ അറിയിച്ചെങ്കിലും വിമാനം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നതിലുമധികം താഴെ എത്തിയിരുന്നു. അടുത്ത പത്തു സെക്കൻഡിനുള്ളിൽ വിമാനം നിലംപതിച്ചു.
മയാമിയോടടുത്തുള്ള എവർഗ്ലെയ്ഡ്സ് എന്ന ചതുപ്പുപ്രദേശത്തു നിലംപൊത്തിയ വിമാനത്തിൽ 163 യാത്രക്കാരുൾപ്പെടെ ആകെ 176 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 96 യാത്രക്കാരും രണ്ട് എയർ ഹോസ്റ്റസ് ക്യാപ്റ്റൻമാരും ഉൾപ്പെടെ മൂന്നു പൈലറ്റുമാരും അന്നു കൊല്ലപ്പെട്ടു. 75 പേർ മാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു.
നൂറ്റിയൊന്നുപേരുടെ അകാലമരണത്തിനിടയാക്കിയ ഈ വിമാനാപകടം ഒഴിവാക്കാവുന്നതായിരുന്നില്ലേ? തീർച്ചയായും. ലാൻഡിംഗ് ഗിയറിലെ ലൈറ്റ് തെളിയാതിരുന്നതിന്റെ കാരണം അതിന്റെ ബൾബ് ഫ്യൂസായിപ്പോയതായിരുന്നു.
പരിചയസന്പന്നനായ പൈലറ്റിന് ആ ലൈറ്റിന്റെ അഭാവത്തിലും ലാൻഡിംഗ് ഗിയർ താഴ്ത്തി വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഒരു ലൈറ്റ് തെളിയാതിരുന്നതിന്റെ പേരിൽ വിമാനത്തിന്റെ നിയന്ത്രണം മുഴുവൻ കംപ്യൂട്ടർ നിയന്ത്രിതമായ ഓട്ടോപൈലറ്റിനെ ഏല്പിച്ചിട്ട് പൈലറ്റുമാർ മൂന്നുപേരും ഒരു ബൾബിന്റെ പിന്നാലെ പോയി!
ഈ വിമാനാപകടം ഏറെ ദുഃഖപൂർണവും നിർഭാഗ്യകരവുമാണ്. എന്നാൽ, സംഭവം കഴിഞ്ഞിട്ടു നാം പൈലറ്റുമാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരാരും മനഃപൂർവം ശ്രദ്ധക്കുറവ് കാട്ടിയതല്ല. ഒരു പ്രശ്നം പരിഹരിക്കുന്നതിനിടയിൽ വിമാനം നിയന്ത്രിക്കുന്ന പ്രധാനകാര്യം മറന്നുപോയെന്നു മാത്രം. അതിനു കാരണമായത് ഓട്ടോ പൈലറ്റിൽ അവർ അർപ്പിച്ച അമിത ആത്മവിശ്വാസവും.
നമ്മുടെ പലരുടെയും ജീവിതത്തിൽ ചിലപ്പോഴെങ്കിലും വലിയ തകർച്ചകൾ സംഭവിക്കുന്നതു കാണാറില്ലേ? വ്യക്തിജീവിതത്തിലെ തകർച്ചകളും വ്യക്തിബന്ധങ്ങളിലെയും കുടുംബബന്ധങ്ങളിലെയുമൊക്കെ തകർച്ചകളും അവയിലുൾപ്പെടും. കള്ളുകുടിച്ചും കഞ്ചാവടിച്ചും ജീവിതം നശിപ്പിക്കുന്നവർ ഒരു കൂട്ടർ. മോഷ്ടിച്ചും പിടിച്ചുപറിച്ചും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നശിപ്പിക്കുന്നതു വേറൊരു കൂട്ടർ. സന്മാർഗത്തിന്റെ പാത വെടിഞ്ഞു നാശത്തിന്റെ വഴിയെ ചരിക്കുന്നവർ മറ്റൊരു കൂട്ടർ.
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവരും നാശത്തിന്റെ വഴിയെതന്നെ സഞ്ചരിക്കുന്നവരാണ്. വെറുതെ എന്തിന് ഇക്കൂട്ടരെയൊക്കെ നാം കുറ്റം പറയണം? നാം എത്ര കേമന്മാരാണെന്നു സ്വയം കരുതിയാലും നമ്മുടെ ജീവിതം അത്രമാത്രം മൂല്യാധിഷ്ഠിതവും കുറ്റമറ്റതുമാണോ? നമുക്കും പാകപ്പിഴകൾ സംഭവിക്കാറില്ലേ?
ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായ സ്നേഹവും കാരുണ്യവും പരസ്പരസഹായവും ക്ഷമയുമൊക്കെ വിസ്മരിച്ചു നാം പ്രവർത്തിക്കാറില്ലേ? അതുപോലെ സത്യവും നീതിയും പരസ്പരബഹുമാനവുമൊക്കെ മറന്നുപോകുന്ന അവസരങ്ങൾ നമ്മുടെയും ജീവിതത്തിലുണ്ടാകാറില്ലേ?
നമ്മുടെ ജീവിതത്തിൽ തകർച്ചകൾ സംഭവിക്കുന്നുണ്ടെങ്കിൽ അവയുടെ കാരണമന്വേഷിച്ചു നാം അധികം സമയം കളയേണ്ടതില്ല. കാരണം, നമ്മുടെ ജീവിതത്തിലെ സുപ്രധാന മൂല്യങ്ങൾ അവഗണിച്ച് അപ്രധാനമായവയുടെ പിന്നാലെ നാം പോകുന്നു എന്നതുതന്നെ.
വിമാനത്തിന്റെ നിയന്ത്രണത്തിലും സുരക്ഷിതമായ ലാൻഡിംഗിലുമായിരുന്നു ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പൈലറ്റുമാർ ശ്രദ്ധിക്കേണ്ടിയിരുന്നത്.
എന്നാൽ, ബുദ്ധിപൂർം പ്രവർത്തിച്ചാൽ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നത്തിന്റെ പിന്നാലെപോയി അവർ സമയം കളഞ്ഞു.
നമ്മുടെയും ജീവിതത്തിൽ ഇതുപോലെ സംഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ കണ്ണ് എപ്പോഴും നമ്മുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലുണ്ടാവണം.
അങ്ങനെയായാൽ നമ്മുടെ ജീവിതം നിയന്ത്രണംവിട്ട് ഒരിക്കലും നിലംപതിക്കുകയില്ല. എന്നു മാത്രമല്ല, നാം ലക്ഷ്യസ്ഥാനത്തു വിജയകരമായി ലാൻഡ് ചെയ്യുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
1972 ഡിസംബർ 29 വെള്ളി. അർധരാത്രിയോട് അടുക്കുന്ന സമയം. ന്യൂയോർക്കിൽനിന്നുള്ള ഈസ്റ്റേണ് എയർലൈൻസ് ഫ്ലൈറ്റ് നന്പർ 401 മയാമി എയർപോർട്ടിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ക്യാപ്റ്റൻ റോബർട്ട് ആൽബിൻ ലോഫ്റ്റിന്റെ നിയന്ത്രണത്തിലാണു വിമാനം. അന്പത്തഞ്ചു വയസുള്ള അദ്ദേഹത്തിനു വിമാനം പറപ്പിക്കുന്നതിൽ മുപ്പത്തി രണ്ടുവർഷത്തെ പരിചയമുണ്ട്. 29,700 മണിക്കൂറുകളാണ് അദ്ദേഹം വിമാനം പറത്തിയിട്ടുള്ളത്.
ക്യാപ്റ്റൻ ലോഫ്റ്റിനോടൊപ്പം കോക്പിറ്റിലുള്ള ഫസ്റ്റ് ഓഫീസർ ആൽബർട്ട് ജോണ് സ്റ്റോക്ക്സ്റ്റിലിന് 5800 മണിക്കൂറുകൾ വിമാനം പറപ്പിച്ച അനുഭവസന്പത്തുണ്ട്. ഫ്ലൈറ്റ് ഓഫീസറായ ഡോണൾഡ് ലൂയിസിന് 15,700 മണിക്കൂറുകൾ വിമാനം പറപ്പിച്ച പശ്ചാത്തലവുമുണ്ട്.
വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള ഒരുക്കമായി ലാൻഡിംഗ് ഗിയർ താഴ്ത്തിക്കഴിഞ്ഞപ്പോൾ പച്ച നിറത്തിലുള്ള ലാൻഡിംഗ് ഗിയർ തെളിയാതിരുന്നതു ഫ്ലൈറ്റ് ഓഫീസർ സ്റ്റേക്ക്സ്റ്റില്ലിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിഞ്ഞ ക്യാപ്റ്റൻ ലോഫ്റ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനു കൂടുതൽ സമയം ചോദിച്ചു. എയർപോർട്ട് കണ്ട്രോൾ അധികാരികൾ അതിന് അനുവദിക്കുകയുംചെയ്തു.
വിമാനം വീണ്ടും സുരക്ഷിതമായി ഉയരത്തിലെത്തിച്ചതിനുശേഷം ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം അന്വേഷിക്കാൻവേണ്ടി വിമാനത്തിന്റെ നിയന്ത്രണം ഓട്ടോ പൈലറ്റിനെ ചുമതലപ്പെടുത്താൻ ക്യാപ്റ്റൻ ലോഫ്റ്റ് ഫ്ലൈറ്റ് ഓഫീസറെ ചുമതലപ്പെടുത്തി. അടുത്ത എണ്പതു സെക്കൻഡ് സമയം വിമാനം ഒരേ ഉയരത്തിൽതന്നെ പറന്നുകൊണ്ടിരുന്നു.
ഈ സമയം വിമാനം പറപ്പിക്കുന്നതിനു ചുമതലയുള്ള മൂന്നുപേരും ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം കണ്ടുപിടിക്കുന്നതിലുള്ള തിരക്കിലായിരുന്നു. വിമാനം ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രശ്നംകൂടാതെ മുന്നോട്ടുപോകുമെന്നായിരുന്നു അവരുടെ ധാരണ.
എന്നാൽ, അവരുടെ ധാരണയ്ക്കു വിപരീതമായി ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ തകരാർ വന്നു. വിമാനം സാവധാനം താഴേക്കു താഴ്ന്നുകൊണ്ടിരുന്നു. ഫ്ലൈറ്റ് ഓഫീസർ സ്റ്റോക്ക്സ്റ്റിലാണ് ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹം ഉടനെതന്നെ ഇക്കാര്യം ആശങ്കാപൂർവം ക്യാപ്റ്റൻ ലോഫ്റ്റിനെ അറിയിച്ചെങ്കിലും വിമാനം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നതിലുമധികം താഴെ എത്തിയിരുന്നു. അടുത്ത പത്തു സെക്കൻഡിനുള്ളിൽ വിമാനം നിലംപതിച്ചു.
മയാമിയോടടുത്തുള്ള എവർഗ്ലെയ്ഡ്സ് എന്ന ചതുപ്പുപ്രദേശത്തു നിലംപൊത്തിയ വിമാനത്തിൽ 163 യാത്രക്കാരുൾപ്പെടെ ആകെ 176 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 96 യാത്രക്കാരും രണ്ട് എയർ ഹോസ്റ്റസ് ക്യാപ്റ്റൻമാരും ഉൾപ്പെടെ മൂന്നു പൈലറ്റുമാരും അന്നു കൊല്ലപ്പെട്ടു. 75 പേർ മാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു.
നൂറ്റിയൊന്നുപേരുടെ അകാലമരണത്തിനിടയാക്കിയ ഈ വിമാനാപകടം ഒഴിവാക്കാവുന്നതായിരുന്നില്ലേ? തീർച്ചയായും. ലാൻഡിംഗ് ഗിയറിലെ ലൈറ്റ് തെളിയാതിരുന്നതിന്റെ കാരണം അതിന്റെ ബൾബ് ഫ്യൂസായിപ്പോയതായിരുന്നു.
പരിചയസന്പന്നനായ പൈലറ്റിന് ആ ലൈറ്റിന്റെ അഭാവത്തിലും ലാൻഡിംഗ് ഗിയർ താഴ്ത്തി വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഒരു ലൈറ്റ് തെളിയാതിരുന്നതിന്റെ പേരിൽ വിമാനത്തിന്റെ നിയന്ത്രണം മുഴുവൻ കംപ്യൂട്ടർ നിയന്ത്രിതമായ ഓട്ടോപൈലറ്റിനെ ഏല്പിച്ചിട്ട് പൈലറ്റുമാർ മൂന്നുപേരും ഒരു ബൾബിന്റെ പിന്നാലെ പോയി!
ഈ വിമാനാപകടം ഏറെ ദുഃഖപൂർണവും നിർഭാഗ്യകരവുമാണ്. എന്നാൽ, സംഭവം കഴിഞ്ഞിട്ടു നാം പൈലറ്റുമാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരാരും മനഃപൂർവം ശ്രദ്ധക്കുറവ് കാട്ടിയതല്ല. ഒരു പ്രശ്നം പരിഹരിക്കുന്നതിനിടയിൽ വിമാനം നിയന്ത്രിക്കുന്ന പ്രധാനകാര്യം മറന്നുപോയെന്നു മാത്രം. അതിനു കാരണമായത് ഓട്ടോ പൈലറ്റിൽ അവർ അർപ്പിച്ച അമിത ആത്മവിശ്വാസവും.
നമ്മുടെ പലരുടെയും ജീവിതത്തിൽ ചിലപ്പോഴെങ്കിലും വലിയ തകർച്ചകൾ സംഭവിക്കുന്നതു കാണാറില്ലേ? വ്യക്തിജീവിതത്തിലെ തകർച്ചകളും വ്യക്തിബന്ധങ്ങളിലെയും കുടുംബബന്ധങ്ങളിലെയുമൊക്കെ തകർച്ചകളും അവയിലുൾപ്പെടും. കള്ളുകുടിച്ചും കഞ്ചാവടിച്ചും ജീവിതം നശിപ്പിക്കുന്നവർ ഒരു കൂട്ടർ. മോഷ്ടിച്ചും പിടിച്ചുപറിച്ചും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നശിപ്പിക്കുന്നതു വേറൊരു കൂട്ടർ. സന്മാർഗത്തിന്റെ പാത വെടിഞ്ഞു നാശത്തിന്റെ വഴിയെ ചരിക്കുന്നവർ മറ്റൊരു കൂട്ടർ.
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവരും നാശത്തിന്റെ വഴിയെതന്നെ സഞ്ചരിക്കുന്നവരാണ്. വെറുതെ എന്തിന് ഇക്കൂട്ടരെയൊക്കെ നാം കുറ്റം പറയണം? നാം എത്ര കേമന്മാരാണെന്നു സ്വയം കരുതിയാലും നമ്മുടെ ജീവിതം അത്രമാത്രം മൂല്യാധിഷ്ഠിതവും കുറ്റമറ്റതുമാണോ? നമുക്കും പാകപ്പിഴകൾ സംഭവിക്കാറില്ലേ?
ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായ സ്നേഹവും കാരുണ്യവും പരസ്പരസഹായവും ക്ഷമയുമൊക്കെ വിസ്മരിച്ചു നാം പ്രവർത്തിക്കാറില്ലേ? അതുപോലെ സത്യവും നീതിയും പരസ്പരബഹുമാനവുമൊക്കെ മറന്നുപോകുന്ന അവസരങ്ങൾ നമ്മുടെയും ജീവിതത്തിലുണ്ടാകാറില്ലേ?
നമ്മുടെ ജീവിതത്തിൽ തകർച്ചകൾ സംഭവിക്കുന്നുണ്ടെങ്കിൽ അവയുടെ കാരണമന്വേഷിച്ചു നാം അധികം സമയം കളയേണ്ടതില്ല. കാരണം, നമ്മുടെ ജീവിതത്തിലെ സുപ്രധാന മൂല്യങ്ങൾ അവഗണിച്ച് അപ്രധാനമായവയുടെ പിന്നാലെ നാം പോകുന്നു എന്നതുതന്നെ.
വിമാനത്തിന്റെ നിയന്ത്രണത്തിലും സുരക്ഷിതമായ ലാൻഡിംഗിലുമായിരുന്നു ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പൈലറ്റുമാർ ശ്രദ്ധിക്കേണ്ടിയിരുന്നത്.
എന്നാൽ, ബുദ്ധിപൂർം പ്രവർത്തിച്ചാൽ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നത്തിന്റെ പിന്നാലെപോയി അവർ സമയം കളഞ്ഞു.
നമ്മുടെയും ജീവിതത്തിൽ ഇതുപോലെ സംഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ കണ്ണ് എപ്പോഴും നമ്മുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലുണ്ടാവണം.
അങ്ങനെയായാൽ നമ്മുടെ ജീവിതം നിയന്ത്രണംവിട്ട് ഒരിക്കലും നിലംപതിക്കുകയില്ല. എന്നു മാത്രമല്ല, നാം ലക്ഷ്യസ്ഥാനത്തു വിജയകരമായി ലാൻഡ് ചെയ്യുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ