മഴക്കെടുതിയിൽ സംസ്ഥാനത്താകെ 156 ദുരിതാശ്വാസ ക്യാംപുകളിലായി 5,000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളെ തുടർന്ന് ആരംഭിച്ച ഒൻപത് ക്യാംപുകളും തിരുവനന്തപുരത്ത് തുടരുന്ന ആറു ക്യാന്പുകളും കൂടാതെയാണിത്.
എല്ലാ ജില്ലയിലും താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാംപുകൾ ആരംഭിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 4,23,080 പേരെ ഉൾക്കൊള്ളാനാകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടർ തുറന്നു. പേപ്പാറ ഡാം റെഡ് അലർട്ട് ലെവലിൽ തുടരുകയാണ്. തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാന്പുകളിലായി 304 കുടുംബങ്ങളിലെ 1120 അഗങ്ങളുണ്ട്. കൊല്ലം ജില്ലയിൽ കല്ലട ഡാമും ഓറഞ്ച് അലർട്ട് നിലയിൽ തുടരുന്നു. ഒരു വീട് പൂർണമായും 43 വീടുകൾ ഭാഗികമായും നശിച്ചു.
പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ഡാം, മണിയാർ ഡാം എന്നിവ തുറന്നു. 26 വീടുകൾക്ക് പൂർണ നാശവും 304 വീടുകൾക്ക് ഭാഗികമായ നാശവും സംഭവിച്ചു. 40 ക്യാംപുകളിലായി 139 കുടുംബങ്ങളിലെ 666 അംഗങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ ചെങ്ങന്നൂർ താലൂക്കിൽ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി. 25 ക്യാന്പുകളിലായി 186 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ 33 ക്യാംപുകളിലായി 321 കുടുംബങ്ങളിലെ 1196 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി ജില്ലയിലും 23 ക്യാംപുകൾ തുടങ്ങി. 219 കുടംബങ്ങളിലെ 812 പേരെ മാറ്റി പാർപ്പിച്ചു.
എറണാകുളത്ത് പിആന്റ്ടി കോളനിയിൽ വീടുകളിൽ വെള്ളം കയറി. അഞ്ച് ക്യാംപുകളിലായി 95 പേരെ മാറ്റി പാർപ്പിച്ചു. തൃശൂരിൽ രണ്ട് ക്യാംപുകൾ തുടങ്ങി. 55 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് ജില്ലയിൽ ചുള്ളിയാർ ഡാം, മീങ്കര, മംഗളം, മലന്പുഴ ഡാമുകൾ തുറന്നു. പോത്തുണ്ടി ഡാമിന്റെ സ്പിൽവേയുടെ ഒരു ഷട്ടറും ഉയർത്തി.
എല്ലാ ജില്ലയിലും താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാംപുകൾ ആരംഭിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 4,23,080 പേരെ ഉൾക്കൊള്ളാനാകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടർ തുറന്നു. പേപ്പാറ ഡാം റെഡ് അലർട്ട് ലെവലിൽ തുടരുകയാണ്. തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാന്പുകളിലായി 304 കുടുംബങ്ങളിലെ 1120 അഗങ്ങളുണ്ട്. കൊല്ലം ജില്ലയിൽ കല്ലട ഡാമും ഓറഞ്ച് അലർട്ട് നിലയിൽ തുടരുന്നു. ഒരു വീട് പൂർണമായും 43 വീടുകൾ ഭാഗികമായും നശിച്ചു.
പത്തനംതിട്ട ജില്ലയിൽ മൂഴിയാർ ഡാം, മണിയാർ ഡാം എന്നിവ തുറന്നു. 26 വീടുകൾക്ക് പൂർണ നാശവും 304 വീടുകൾക്ക് ഭാഗികമായ നാശവും സംഭവിച്ചു. 40 ക്യാംപുകളിലായി 139 കുടുംബങ്ങളിലെ 666 അംഗങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ ചെങ്ങന്നൂർ താലൂക്കിൽ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി. 25 ക്യാന്പുകളിലായി 186 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ 33 ക്യാംപുകളിലായി 321 കുടുംബങ്ങളിലെ 1196 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി ജില്ലയിലും 23 ക്യാംപുകൾ തുടങ്ങി. 219 കുടംബങ്ങളിലെ 812 പേരെ മാറ്റി പാർപ്പിച്ചു.
എറണാകുളത്ത് പിആന്റ്ടി കോളനിയിൽ വീടുകളിൽ വെള്ളം കയറി. അഞ്ച് ക്യാംപുകളിലായി 95 പേരെ മാറ്റി പാർപ്പിച്ചു. തൃശൂരിൽ രണ്ട് ക്യാംപുകൾ തുടങ്ങി. 55 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് ജില്ലയിൽ ചുള്ളിയാർ ഡാം, മീങ്കര, മംഗളം, മലന്പുഴ ഡാമുകൾ തുറന്നു. പോത്തുണ്ടി ഡാമിന്റെ സ്പിൽവേയുടെ ഒരു ഷട്ടറും ഉയർത്തി.