മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്റാണ്ട്.
നൂറ്റന്പത് വർഷങ്ങൾക്ക് മുന്പ് പടനായകന്മാരുടെ പാരന്പര്യവുമായി കടൽകടന്ന് ഒരു ധീരവനിത കേരളക്കരയിൽ കാൽകുത്തുന്നു. മലയാള മണ്ണിനെ സാഷ്ടാംഗം നമസ്കരിച്ച്...വാരിപ്പുണർന്ന്...ഉറച്ച ചുവടുവയ്പ്പുകളോടെ അവൾ നടന്നുനീങ്ങിയപ്പോൾ...അന്ന് മലബാറിൽ തുടക്കം കുറിച്ച വനിതാ വിദ്യാഭ്യാസ വിപ്ലവം ഇന്ന് ശതോത്തര സുവർണ ജൂബിലിയുടെ പരമോന്നതിയിൽ. ‘മദർ വെറോനിക്ക ഓഫ് ദ പാഷൻ’ എന്ന ധീരവനിതയ്ക്ക് സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്കെതിരേ പിന്തിരിഞ്ഞ് നടക്കാനായില്ല.
പ്രാർഥനയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ സ്ത്രീകളെ ഉദ്ധരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച് അപ്പസ്തോലിക് കാർമൽ എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. ഇതിനായി മദർ അനുഭവിച്ച ത്യാഗങ്ങൾ ഫലംകണ്ടപ്പോൾ കേരളവനിതകളും വളരുകയായിരുന്നു. സഭ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് 150 വർഷങ്ങൾ പിന്നിട്ടു.
ഇന്ത്യയ്ക്കകത്തും പുറത്തും അധ്യാപനത്തിലൂടെയും ഇതര സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിൽ വളർന്നു വ്യാപിച്ച ഒരു സന്യാസിനീ സമൂഹമാണ് അപ്പസ്തോലിക് കാർമൽ സഭ. മിസ് സോഫി ലീപ്സ് എന്നറിയപ്പെട്ടിരുന്ന മദർ വെറോനിക്ക ഫ്രാൻസിലെ ബയോണിൽ 1868 ജൂലൈ 16ന് സന്യാസിനീ സമൂഹം സ്ഥാപിച്ചു.പിന്നീട് 1870ൽ ബിഷപ് മാരി എഫ്രേം ഒസിഡി ഇൗ സന്യാസിനീ സമൂഹ ത്തിന് ഇന്ത്യയിൽ രൂപം കൊടുത്തു.
ചരിത്രം ഇവിടെ തുടങ്ങുന്നു
അപ്പസ്തോലിക് കാർമൽ സഭാ സ്ഥാപകയായ മദർ വെറോനിക്ക 1823 ഒക്ടോബർ ഒന്നിന് ഒരു ആംഗ്ലിക്കൻ പാസ്റ്ററുടെ മകളായി കോണ്സ്റ്റാന്റിനോപ്പിളിൽ ജനിച്ചു. 1850ൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് ഓഫ് ദി അപ്പരീഷൻ സന്യാസിനീ സമൂഹത്തിൽ ചേർന്ന് 1851 ൽ വ്രതവാഗ്ദാനം നടത്തി സിസ്റ്റർ മേരി വെറോനിക്ക ഓഫ് ദി പാഷൻ എന്ന പേര് സ്വീകരി ക്കുകയും ചെയ്തു.
മംഗലാപുരം ബിഷപ്പായിരുന്ന മൈക്കിൾ ആന്റണി ഒസിഡിയുടെ പ്രത്യേക ക്ഷണപ്രകാരം പ്രേഷിത തീഷ്ണതയാൽ ജ്വലിച്ചിരുന്ന മദർ വെറോനിക്ക 1862 ലാണ് കോഴിക്കോട്ട് എത്തിച്ചേരുന്നത്. കടൽമാർഗം കണ്ണൂർ ഏഴിമല തീരത്താണ് കാലുകുത്തുന്നത്. അതേവർഷം പെണ്കുട്ടികൾക്കായി കോഴിക്കോട്ട് ആരംഭിച്ച സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപികയായും സെന്റ് ജോസഫ്സ് കോണ്വന്റിന്റെ ആദ്യ സുപ്പീരിയറായും ചുമതലയേൽക്കുകയും ചെയ്തു.
സന്യാസിനീ സമൂഹം രൂപം കൊള്ളുന്നു
കർമലീത്ത ആത്മീയതയിൽ ആഴപ്പെടാനും ആ ആത്മീയതയിൽ സിസ്റ്റേഴ്സിനെ പരിശീലിപ്പിച്ച് ഭാരതത്തിലെ പ്രാേഷിത പ്രവർത്തനങ്ങൾക്ക് അയയ്ക്കുന്നതിനുമായി 1867 ൽ മദർ ഫ്രാൻസിലേക്ക് പോയി. ഒത്തിരിയേറെ പ്രാർഥനകൾക്കും വിചിന്തനങ്ങൾക്കും ശേഷം മദർ സെന്റ് ജോസഫ് സന്യാസിനീ സമൂഹം വിടുകയും അധികാരികളുടെ അനുഗ്രഹാശിസുകളോടെ ബയോണിൽ അപ്പസ്തോലിക് കാർമൽ സന്യാസിനീ സമൂഹം ആരംഭിക്കുകയും ചെയ്തു. അവിടെ മദർ പരിശീലിപ്പിച്ച മദർ മാരി ദെസ് ആഞ്ച്, സിസ്റ്റർ എലായസ്, സിസ്റ്റർ മേരി ജോസഫ് എന്നീ മൂന്ന് സന്യാസിനിമാർ 1870 നവംബർ 19ന് മംഗലാപുരത്ത് എത്തിച്ചേർന്ന് സഭയുടെ ഇന്ത്യയിലെ ആദ്യഭവനം ആരംഭിച്ചു.
വിദ്യാഭ്യാസ രംഗത്തെ കുതിപ്പ്
ഇന്ത്യയിലെത്തിയ സന്യാസിനിമാർ കോഴിക്കോട്ടും തലശേരിയിലും കണ്ണൂരും മംഗലാപുരത്തും സ്ത്രീവിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്തു. നേതൃത്വ ഗുണമുള്ള വനിതകളെ രൂപപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇന്നും അത് തുടർന്നു പോരുന്നു. നൂറു ശതമാനം വിജയത്തോടെ.
നാനാജാതി മതസ്ഥരായ പെൺകുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു വെല്ലുവിളിയായിരുന്നു. പ്രൈമറി, സെക്കൻഡറി സ്കൂളുകളും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്ഥാപനങ്ങളും ഉയർന്നുവന്നു. 1952ൽ കോഴിക്കോട് ആരംഭിച്ച പ്രോവിഡൻസ് കോളജ് മലബാറിലെ ആദ്യത്തെ വനിതാ കോളജാണ്.
ഓരോരുത്തരുടെയും സൃഷ്ടിപരമായ കഴിവുകളും സിദ്ധികളും കണ്ടുപിടിച്ച് അത് വളർത്തിക്കൊണ്ടുവരാനുള്ള പരിശീലനം ക്ലാസ് മുറികളിൽ തുടങ്ങുന്നു. അണിയറയിലും അരങ്ങിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും തിളക്കമുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ സഭയുടെ വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും സാധിച്ചിട്ടുണ്ട്.
സമൂഹത്തിൽ തലയെടുപ്പുള്ള വനിതകളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതിൽ സന്യാസിനീ സമൂഹം ഏറെ അഭിമാനിക്കുന്നുവെന്ന് കോഴിക്കോട് പ്രോവിഡൻസ് കോൺവെന്റിലെ സിസ്റ്റർ ഡോ. നിർമൽ എസി പറയുന്നു. പി.ടി. ഉഷ, പി.വത്സല, എ.ടി. രാധിക, അശ്വതി ശ്രീകാന്ത്, കെ.പി. സുധീര, അഞ്ജലി മേനോൻ, ദീദി ദാമോദരൻ, കെ.അജിത, റോസക്കുട്ടി ടീച്ചർ, എ.കെ. പ്രേമജം, ഐഎഎസുകാരായ ലിഡ ജേക്കബ്, അശ്വതി, അനു ജോർജ്, സൈനോര തുടങ്ങിയവർ ചുരുക്കം ചില ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ, വടകര സെന്റ് ആന്റണീസ് ഹൈസ്കൂൾ, തലശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സെന്റ് ട്രീസാസ് സ്കൂൾ, കാസർഗോഡ് മെഡോണ, കോളയാട് സെന്റ് സേവ്യേഴ്സ്്, മാനന്തവാടി ലിറ്റിൽ ഫ്ളവർ, നിലന്പൂർ ഫാത്തിമഗിരി, തലഞ്ഞി വെറോനിക്ക നിലയ, ഒറ്റപ്പാലം എൽ. എസ്. എൻ, ഷൊർണൂർ സെന്റ് തെരേസാസ് എന്നീ സ്ഥാപനങ്ങൾ മലബാർ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഓച്ചൻതുരുത്ത് ഹോളി ട്രിനിറ്റി, തൃശൂർ പറപ്പൂർ ശാന്തിമന്ദിരം, വർക്കല ഫാത്തിമ, ചങ്ങനാശേരി കാർമൽ, തിരുവനന്തപുരം മേരി നിലയം ഇവ കേരളത്തിലെ മറ്റ് സ്ഥാപനങ്ങളാണ്.
ദേശീയശ്രദ്ധ ആകർഷിച്ച്
സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന പെൺകുട്ടികൾ അന്നും ഇന്നും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം നടത്തിയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പ്രത്യേക പരിശീലനത്തിലൂടെ സംഗീതം, കൈത്തൊഴിൽ തുടങ്ങി വിവിധ രംഗങ്ങളിൽ അന്ന് മദ്രാസിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കായിക രംഗത്തും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സന്യാസിനികൾ പുസ്തക പ്രകാശനം, മാധ്യമരംഗം, റേഡിയോ പ്രഭാഷണം തുടങ്ങി വിവിധ മേഖലകളിൽ അഭിനന്ദനീയ പ്രകടനം കാഴ്ചവയ്ക്കുന്നു.
ലോകമെന്പാടും പ്രേഷിത പ്രവർത്തനം
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ആഫ്രിക്ക, കുവൈറ്റ്, ബഹ്റിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലായി നിരവധി വിദ്യാഭ്യാസ, കാരുണ്യപ്രവർത്തനങ്ങൾ സഭയുടെ നേതൃത്വത്തിൽ ഫലപ്രദമായി ചെയ്തുവരുന്നു. വനിതകൾക്കായുള്ള പ്രശസ്തമായ വിദ്യാലയങ്ങളും കലാലയങ്ങളും ഹോസ്റ്റലുകളും ബോർഡിംഗ് ഹൗസുകളും കാരുണ്യപ്രവർത്തന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ബുദ്ധിമാന്ദ്യമുള്ളവർക്കായുള്ള കേന്ദ്രങ്ങളും വഴിയായി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാനും അനേകരുടെ കണ്ണീരൊപ്പുവാനും നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
സന്യാസിനീ സമൂഹം ഇന്ന്
1870 മുതൽ 1972 വരെ മംഗലാപുരത്തായിരുന്നു സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനം. 1972-ൽ ജനറലേറ്റ് ബംഗളൂരുവിലേക്ക് മാറ്റി. ഇന്ത്യയിൽ അഞ്ചും ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഓരോന്നുമായി ആകെ ഏഴ് പ്രോവിൻസുകളിലായി 212 ഭവനങ്ങളിൽ രണ്ടായിരത്തോളം സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു. സിസ്്റ്റർ എം. നിർമലിനിയാണ് ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ. തമിഴ്നാടും കേരളവും ഉൾപ്പെടുന്ന സതേൺ പ്രോവിൻസിന്റെ ആസ്ഥാനം കോഴിക്കോട് മലാപ്പറന്പാണ്. സിസ്റ്റർ മരിയ കരുണയാണ് സതേൺ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ.
മദർ വെറോനിക്ക വിശുദ്ധ പദവിയുടെ പടിവാതിൽക്കൽ
മദർ വെറോനിക്ക 1906 നവംബർ 16-ന് ഫ്രാൻസിൽ ദിവംഗതയായി. 2014-ൽ ഫ്രാൻസിസ് മാർപാപ്പാ മദർ വെറോനിക്കയെ ധന്യയായി പ്രഖ്യാപിച്ചു. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ മദർ താമസിച്ചിരുന്ന കെട്ടിടം ചരിത്ര ശേഖരങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായി സംരക്ഷിക്കുന്നു. മദർ ഉപയോഗിച്ചിരുന്ന കിണറും ഇവിടെയുണ്ട്.
മദർ വെറോനിക്കയുടെ വിശുദ്ധവും ക്രിയാത്മകവും ത്യാഗോജ്വലവുമായ ജീവിതമാതൃകയിൽ നിന്ന് ചൈതന്യമുൾക്കൊണ്ട് പ്രേഷിത തീക്ഷ്ണതയോടെ ശതോത്തര ജൂബിലി നിറവിൽ അപ്പസ്തോലിക് കാർമൽ സന്യാസിനിമാർ വിദ്യാഭ്യാസ ആതുരസേവന സ്ഥാപനങ്ങളിലൂടെ ലോകമെന്പാടും സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
നൂറ്റന്പത് വർഷങ്ങൾക്ക് മുന്പ് പടനായകന്മാരുടെ പാരന്പര്യവുമായി കടൽകടന്ന് ഒരു ധീരവനിത കേരളക്കരയിൽ കാൽകുത്തുന്നു. മലയാള മണ്ണിനെ സാഷ്ടാംഗം നമസ്കരിച്ച്...വാരിപ്പുണർന്ന്...ഉറച്ച ചുവടുവയ്പ്പുകളോടെ അവൾ നടന്നുനീങ്ങിയപ്പോൾ...അന്ന് മലബാറിൽ തുടക്കം കുറിച്ച വനിതാ വിദ്യാഭ്യാസ വിപ്ലവം ഇന്ന് ശതോത്തര സുവർണ ജൂബിലിയുടെ പരമോന്നതിയിൽ. ‘മദർ വെറോനിക്ക ഓഫ് ദ പാഷൻ’ എന്ന ധീരവനിതയ്ക്ക് സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്കെതിരേ പിന്തിരിഞ്ഞ് നടക്കാനായില്ല.
പ്രാർഥനയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ സ്ത്രീകളെ ഉദ്ധരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച് അപ്പസ്തോലിക് കാർമൽ എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. ഇതിനായി മദർ അനുഭവിച്ച ത്യാഗങ്ങൾ ഫലംകണ്ടപ്പോൾ കേരളവനിതകളും വളരുകയായിരുന്നു. സഭ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് 150 വർഷങ്ങൾ പിന്നിട്ടു.
ഇന്ത്യയ്ക്കകത്തും പുറത്തും അധ്യാപനത്തിലൂടെയും ഇതര സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിൽ വളർന്നു വ്യാപിച്ച ഒരു സന്യാസിനീ സമൂഹമാണ് അപ്പസ്തോലിക് കാർമൽ സഭ. മിസ് സോഫി ലീപ്സ് എന്നറിയപ്പെട്ടിരുന്ന മദർ വെറോനിക്ക ഫ്രാൻസിലെ ബയോണിൽ 1868 ജൂലൈ 16ന് സന്യാസിനീ സമൂഹം സ്ഥാപിച്ചു.പിന്നീട് 1870ൽ ബിഷപ് മാരി എഫ്രേം ഒസിഡി ഇൗ സന്യാസിനീ സമൂഹ ത്തിന് ഇന്ത്യയിൽ രൂപം കൊടുത്തു.
ചരിത്രം ഇവിടെ തുടങ്ങുന്നു
അപ്പസ്തോലിക് കാർമൽ സഭാ സ്ഥാപകയായ മദർ വെറോനിക്ക 1823 ഒക്ടോബർ ഒന്നിന് ഒരു ആംഗ്ലിക്കൻ പാസ്റ്ററുടെ മകളായി കോണ്സ്റ്റാന്റിനോപ്പിളിൽ ജനിച്ചു. 1850ൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് ഓഫ് ദി അപ്പരീഷൻ സന്യാസിനീ സമൂഹത്തിൽ ചേർന്ന് 1851 ൽ വ്രതവാഗ്ദാനം നടത്തി സിസ്റ്റർ മേരി വെറോനിക്ക ഓഫ് ദി പാഷൻ എന്ന പേര് സ്വീകരി ക്കുകയും ചെയ്തു.
മംഗലാപുരം ബിഷപ്പായിരുന്ന മൈക്കിൾ ആന്റണി ഒസിഡിയുടെ പ്രത്യേക ക്ഷണപ്രകാരം പ്രേഷിത തീഷ്ണതയാൽ ജ്വലിച്ചിരുന്ന മദർ വെറോനിക്ക 1862 ലാണ് കോഴിക്കോട്ട് എത്തിച്ചേരുന്നത്. കടൽമാർഗം കണ്ണൂർ ഏഴിമല തീരത്താണ് കാലുകുത്തുന്നത്. അതേവർഷം പെണ്കുട്ടികൾക്കായി കോഴിക്കോട്ട് ആരംഭിച്ച സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപികയായും സെന്റ് ജോസഫ്സ് കോണ്വന്റിന്റെ ആദ്യ സുപ്പീരിയറായും ചുമതലയേൽക്കുകയും ചെയ്തു.
സന്യാസിനീ സമൂഹം രൂപം കൊള്ളുന്നു
കർമലീത്ത ആത്മീയതയിൽ ആഴപ്പെടാനും ആ ആത്മീയതയിൽ സിസ്റ്റേഴ്സിനെ പരിശീലിപ്പിച്ച് ഭാരതത്തിലെ പ്രാേഷിത പ്രവർത്തനങ്ങൾക്ക് അയയ്ക്കുന്നതിനുമായി 1867 ൽ മദർ ഫ്രാൻസിലേക്ക് പോയി. ഒത്തിരിയേറെ പ്രാർഥനകൾക്കും വിചിന്തനങ്ങൾക്കും ശേഷം മദർ സെന്റ് ജോസഫ് സന്യാസിനീ സമൂഹം വിടുകയും അധികാരികളുടെ അനുഗ്രഹാശിസുകളോടെ ബയോണിൽ അപ്പസ്തോലിക് കാർമൽ സന്യാസിനീ സമൂഹം ആരംഭിക്കുകയും ചെയ്തു. അവിടെ മദർ പരിശീലിപ്പിച്ച മദർ മാരി ദെസ് ആഞ്ച്, സിസ്റ്റർ എലായസ്, സിസ്റ്റർ മേരി ജോസഫ് എന്നീ മൂന്ന് സന്യാസിനിമാർ 1870 നവംബർ 19ന് മംഗലാപുരത്ത് എത്തിച്ചേർന്ന് സഭയുടെ ഇന്ത്യയിലെ ആദ്യഭവനം ആരംഭിച്ചു.
വിദ്യാഭ്യാസ രംഗത്തെ കുതിപ്പ്
ഇന്ത്യയിലെത്തിയ സന്യാസിനിമാർ കോഴിക്കോട്ടും തലശേരിയിലും കണ്ണൂരും മംഗലാപുരത്തും സ്ത്രീവിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്തു. നേതൃത്വ ഗുണമുള്ള വനിതകളെ രൂപപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇന്നും അത് തുടർന്നു പോരുന്നു. നൂറു ശതമാനം വിജയത്തോടെ.
നാനാജാതി മതസ്ഥരായ പെൺകുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു വെല്ലുവിളിയായിരുന്നു. പ്രൈമറി, സെക്കൻഡറി സ്കൂളുകളും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്ഥാപനങ്ങളും ഉയർന്നുവന്നു. 1952ൽ കോഴിക്കോട് ആരംഭിച്ച പ്രോവിഡൻസ് കോളജ് മലബാറിലെ ആദ്യത്തെ വനിതാ കോളജാണ്.
ഓരോരുത്തരുടെയും സൃഷ്ടിപരമായ കഴിവുകളും സിദ്ധികളും കണ്ടുപിടിച്ച് അത് വളർത്തിക്കൊണ്ടുവരാനുള്ള പരിശീലനം ക്ലാസ് മുറികളിൽ തുടങ്ങുന്നു. അണിയറയിലും അരങ്ങിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും തിളക്കമുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ സഭയുടെ വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും സാധിച്ചിട്ടുണ്ട്.
സമൂഹത്തിൽ തലയെടുപ്പുള്ള വനിതകളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതിൽ സന്യാസിനീ സമൂഹം ഏറെ അഭിമാനിക്കുന്നുവെന്ന് കോഴിക്കോട് പ്രോവിഡൻസ് കോൺവെന്റിലെ സിസ്റ്റർ ഡോ. നിർമൽ എസി പറയുന്നു. പി.ടി. ഉഷ, പി.വത്സല, എ.ടി. രാധിക, അശ്വതി ശ്രീകാന്ത്, കെ.പി. സുധീര, അഞ്ജലി മേനോൻ, ദീദി ദാമോദരൻ, കെ.അജിത, റോസക്കുട്ടി ടീച്ചർ, എ.കെ. പ്രേമജം, ഐഎഎസുകാരായ ലിഡ ജേക്കബ്, അശ്വതി, അനു ജോർജ്, സൈനോര തുടങ്ങിയവർ ചുരുക്കം ചില ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ, വടകര സെന്റ് ആന്റണീസ് ഹൈസ്കൂൾ, തലശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സെന്റ് ട്രീസാസ് സ്കൂൾ, കാസർഗോഡ് മെഡോണ, കോളയാട് സെന്റ് സേവ്യേഴ്സ്്, മാനന്തവാടി ലിറ്റിൽ ഫ്ളവർ, നിലന്പൂർ ഫാത്തിമഗിരി, തലഞ്ഞി വെറോനിക്ക നിലയ, ഒറ്റപ്പാലം എൽ. എസ്. എൻ, ഷൊർണൂർ സെന്റ് തെരേസാസ് എന്നീ സ്ഥാപനങ്ങൾ മലബാർ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഓച്ചൻതുരുത്ത് ഹോളി ട്രിനിറ്റി, തൃശൂർ പറപ്പൂർ ശാന്തിമന്ദിരം, വർക്കല ഫാത്തിമ, ചങ്ങനാശേരി കാർമൽ, തിരുവനന്തപുരം മേരി നിലയം ഇവ കേരളത്തിലെ മറ്റ് സ്ഥാപനങ്ങളാണ്.
ദേശീയശ്രദ്ധ ആകർഷിച്ച്
സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന പെൺകുട്ടികൾ അന്നും ഇന്നും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം നടത്തിയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പ്രത്യേക പരിശീലനത്തിലൂടെ സംഗീതം, കൈത്തൊഴിൽ തുടങ്ങി വിവിധ രംഗങ്ങളിൽ അന്ന് മദ്രാസിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കായിക രംഗത്തും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സന്യാസിനികൾ പുസ്തക പ്രകാശനം, മാധ്യമരംഗം, റേഡിയോ പ്രഭാഷണം തുടങ്ങി വിവിധ മേഖലകളിൽ അഭിനന്ദനീയ പ്രകടനം കാഴ്ചവയ്ക്കുന്നു.
ലോകമെന്പാടും പ്രേഷിത പ്രവർത്തനം
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ആഫ്രിക്ക, കുവൈറ്റ്, ബഹ്റിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലായി നിരവധി വിദ്യാഭ്യാസ, കാരുണ്യപ്രവർത്തനങ്ങൾ സഭയുടെ നേതൃത്വത്തിൽ ഫലപ്രദമായി ചെയ്തുവരുന്നു. വനിതകൾക്കായുള്ള പ്രശസ്തമായ വിദ്യാലയങ്ങളും കലാലയങ്ങളും ഹോസ്റ്റലുകളും ബോർഡിംഗ് ഹൗസുകളും കാരുണ്യപ്രവർത്തന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ബുദ്ധിമാന്ദ്യമുള്ളവർക്കായുള്ള കേന്ദ്രങ്ങളും വഴിയായി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാനും അനേകരുടെ കണ്ണീരൊപ്പുവാനും നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
സന്യാസിനീ സമൂഹം ഇന്ന്
1870 മുതൽ 1972 വരെ മംഗലാപുരത്തായിരുന്നു സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനം. 1972-ൽ ജനറലേറ്റ് ബംഗളൂരുവിലേക്ക് മാറ്റി. ഇന്ത്യയിൽ അഞ്ചും ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഓരോന്നുമായി ആകെ ഏഴ് പ്രോവിൻസുകളിലായി 212 ഭവനങ്ങളിൽ രണ്ടായിരത്തോളം സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു. സിസ്്റ്റർ എം. നിർമലിനിയാണ് ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ. തമിഴ്നാടും കേരളവും ഉൾപ്പെടുന്ന സതേൺ പ്രോവിൻസിന്റെ ആസ്ഥാനം കോഴിക്കോട് മലാപ്പറന്പാണ്. സിസ്റ്റർ മരിയ കരുണയാണ് സതേൺ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ.
മദർ വെറോനിക്ക വിശുദ്ധ പദവിയുടെ പടിവാതിൽക്കൽ
മദർ വെറോനിക്ക 1906 നവംബർ 16-ന് ഫ്രാൻസിൽ ദിവംഗതയായി. 2014-ൽ ഫ്രാൻസിസ് മാർപാപ്പാ മദർ വെറോനിക്കയെ ധന്യയായി പ്രഖ്യാപിച്ചു. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ മദർ താമസിച്ചിരുന്ന കെട്ടിടം ചരിത്ര ശേഖരങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായി സംരക്ഷിക്കുന്നു. മദർ ഉപയോഗിച്ചിരുന്ന കിണറും ഇവിടെയുണ്ട്.
മദർ വെറോനിക്കയുടെ വിശുദ്ധവും ക്രിയാത്മകവും ത്യാഗോജ്വലവുമായ ജീവിതമാതൃകയിൽ നിന്ന് ചൈതന്യമുൾക്കൊണ്ട് പ്രേഷിത തീക്ഷ്ണതയോടെ ശതോത്തര ജൂബിലി നിറവിൽ അപ്പസ്തോലിക് കാർമൽ സന്യാസിനിമാർ വിദ്യാഭ്യാസ ആതുരസേവന സ്ഥാപനങ്ങളിലൂടെ ലോകമെന്പാടും സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.