""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
എനിക്ക് അതിയായ ആഹ്ലാദമുണ്ടായി. ഇക്കാര്യം കൂട്ടുകാരോടു പറയാൻ ഞാൻ വേഗം നടന്നു. ""ഇനി യുദ്ധം വേഗം തീരും. നോക്കിക്കോ.'' എന്റെ സുഹൃത്ത് ബ്രാക്ക്മോണ്ട് പറഞ്ഞു. അദ്ദേഹവും പല കിംവദന്തികളും കേട്ടിരുന്നു. കിഴക്കൻ യുദ്ധമുന്നണിയിൽ കാര്യങ്ങൾ ഉടനെ തീരുമാനമാകുമത്രേ. എഷ് പറഞ്ഞത് ഇത്രമാത്രം: ""വിഡ്ഢിത്തം.''
*** ***
രാത്രിയിൽ വൈക്കോൽകിടക്കയിൽ കിടക്കുന്പോൾ ഞാൻ പറഞ്ഞു: ""നീ നിരാശയ്ക്കു കീഴടങ്ങരുത്.'' അദ്ദേഹം പറഞ്ഞു: ""അല്ല. അസാധ്യമായതു വിശ്വസിക്കാൻ എനിക്കു കഴിയില്ല. തോബ്രുക്ക് കീഴടങ്ങിയേക്കാം. പക്ഷേ, യുദ്ധം വേഗം തീരണമെന്നില്ല. വേദനകളെ യക്ഷിക്കഥകൾക്കൊണ്ടു നിറംപിടിപ്പിക്കാൻ ഞാനില്ല.''
ഞാൻ അസ്വസ്ഥനായി എന്നതാണു വാസ്തവം. എന്റെ ധീരതയും പ്രത്യാശയും നിലനിർത്താൻ "യക്ഷിക്കഥകൾ' വേണമായിരുന്നു എനിക്ക്. സ്നേഹിതന്റെ മനോഭാവം എന്നെ കൂടുതൽ നിരാശയിലേക്ക് തള്ളിവിടും. അദ്ദേഹത്തിനും അത് അങ്ങനെതന്നെ ആയിരിക്കും, അതു സമ്മതിച്ചില്ലെങ്കിലും.
""നിനക്ക് എല്ലാവരോടും ഒത്തുപോകാൻ കഴിയില്ല. ആളുകൾ നിന്നെ ഒഴിവാക്കുന്നെങ്കിൽ അതിന്റെ കുറ്റം നിന്റേതുതന്നെയാണ്. നമ്മൾ ഏതു കച്ചിത്തുരുന്പുപോലും മുറുകെപ്പിടിക്കണം. പ്രതീക്ഷയുടെ ചെറിയ തരി പോലും സ്വാഗതാർഹമാണ്. മുന്പോട്ടുപോകാനും ധൈര്യം നിലനിർത്താനും സഹായിക്കുമെങ്കിൽ തെറ്റായ ഒരു ചിത്രം പോലും, അത് മരീചികയാകട്ടെ, നാം അതു സ്വാഗതം ചെയ്യണം. നീ ഒരു ഹീറോ ആണെന്നു നടിക്കുകയാണ്. ഒരു മഹാധീരൻ. പക്ഷേ, നീ നിന്നെത്തന്നെ നിരാശനാക്കുന്നു. മാത്രമല്ല ഞങ്ങൾക്കുള്ള പ്രതീക്ഷപോലും നീ കെടുത്തിക്കളയുകയും ചെയ്യുന്നു.''
ഇത്രയും പറഞ്ഞപ്പോഴേ ഞാൻ തകർന്നു. പക്ഷേ, ഞാൻ പറഞ്ഞ ഓരോ വാക്കും അർഥം മനസിലാക്കിയാണു ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വികാരങ്ങൾ മാനിച്ചുകൊണ്ട് എന്റെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
""അതുകൊണ്ട് ഞാനിപ്പോൾ ഒറ്റയ്ക്കാണ്.'' എഷ് പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല. ഞങ്ങളെ തമ്മിൽ വിഭജിക്കുന്ന ഒരു മതിൽ ഉയർന്നുവരുന്നതു ഞാനറിഞ്ഞു. പക്ഷേ, അതു ബലപ്പെടുത്താൻ ഞങ്ങൾക്കു ശേഷി ഉണ്ടായിരുന്നില്ല.
എന്റെ ക്യാന്പ് ജീവിതത്തിലെ ഏറ്റവും കഠിനമായ നിമഷങ്ങളായിരുന്നു അത്, മാനസികമായും വൈകാരികമായും.
ഞങ്ങൾ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ വിങ്ങിക്കരഞ്ഞു. അവനും കരഞ്ഞെന്നു ഞാൻ കരുതുന്നു. മിനിറ്റുകളോ മണിക്കൂറുകളോ ഞങ്ങളങ്ങനെ ചെലവഴിച്ചുവോ?
പെട്ടെന്ന് എഷ് എന്റെ കൈപിടിച്ചു. മുറുക്കെ. ഞാനും മുറുകെപ്പിടിച്ചു അവന്റെ കൈയ്യിൽ.
""നമുക്ക് ഒന്നിച്ചു നിൽക്കാം.'' എഷ് പതിയെ പറഞ്ഞു.
""ശരി'' ഇത്രയുമേ ഞാൻ പറഞ്ഞുള്ളൂ.
തുടർന്ന് ഞങ്ങൾ സന്തുഷ്ടരായ ഉറങ്ങി.
*** ***
കോൺസൻട്രേഷൻ ക്യാന്പിലെ ക്രിസ്മസ് സന്ധ്യ!!
പതിവിലും താമസിച്ച് ഉണർന്നാൽ മതി എന്നു അനുവാദം കിട്ടി.
എവിടെനിന്നോ, ഒരു പൈൻമരച്ചില്ല പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ അത് ഒരു കാലിടിന്നിൽ സ്ഥാപിച്ചു. രണ്ടു തിരികൾ കത്തിച്ചുവച്ച് അലങ്കരിക്കുകയും ചെയ്തു. ആ തിരികൾ ഉണ്ടാക്കിയത് റൊട്ടിയിൽ പുരട്ടാൻ കിട്ടിയ വെണ്ണ ഉപയോഗിച്ചാണ്. പോളണ്ടുകാർ വിഷാദഗാനങ്ങൾ പാടാൻ തുടങ്ങി.
ഒരാൾ തന്റെ ശ്രുതിമധുരമായ സ്വരത്തിൽ ""ഗ്ലോറിയ'' പാടുകയാണ്. പോളീഷ് മെത്രാൻ ആ പാട്ടിനൊരു വ്യാഖ്യാനം നൽകി. എനിക്കതു മനസിലായില്ല. ഞങ്ങളുടെ സഹനം ലോകത്തിൽ സമാധാനം കൊണ്ടുവരുന്നതിനു സഹായകമാകട്ടെ!
ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരന് ഇതൊക്കെ മുഷിപ്പനായിട്ടാണു തോന്നുന്നത്. അയാൾ അയൽമുറികളിൽനിന്നു കൂട്ടുകാരെ വിളിച്ചുകൂട്ടി ഒരു നാടൻ പാട്ടുപാടാൻ തുടങ്ങി. ഞങ്ങൾ വിഷാദത്തിൽ മുങ്ങി, ഗൃഹാതുരത്വത്തോടെ ഉറങ്ങാൻ പോയി.
*** ****
""എനിക്ക് ഇന്നു കാവൽജോലിയാണ്.'' കാപ്പി എന്നോടു പറഞ്ഞു. ക്രിസ്മസ് പ്രഭാതത്തിൽ ഞങ്ങൾ അസംബ്ലിചത്വരത്തിൽ നിന്ന് മാർച്ചുചെയ്തു പോവുകയാണ്. ജർമൻ വൈദികരുടെ നിര അല്പസമയം ഞങ്ങളോടൊപ്പമാണ്.
ഉച്ചഭക്ഷണത്തിന്റെ ചെരുവങ്ങൾ ചുമക്കാൻ ഞാനൊരു പകരക്കാരനെ കണ്ടെത്തി. അയാൾ 26-ാം നന്പർ ബാരക്കിലേക്കു പോകേണ്ടതാണ്. "കാപ്പി'ക്ക് എന്തോ എനിക്കു തരാനുണ്ട്. എന്താണത്? ബാരക്കിന്റെ മുന്പിലുള്ള കന്പിവേലിയിലെ വാതിലിനടുത്ത് കാപ്പി നില്പുണ്ട്. ഭക്ഷണച്ചെരുവങ്ങൾ അവിടെ വച്ചിട്ടുപോകണം. അകത്തുകയറാൻ അനുവാദമില്ല. കാപ്പിയുടെ അടുത്ത് ചെരുവം വയ്ക്കാൻ ഞാൻ കുനിഞ്ഞതോടെ അതെടുക്കാൻ അദ്ദേഹവും കുനിഞ്ഞു. ആ നിമിഷാർദ്ധത്തിൽ അദ്ദേഹം നന്നായി മടക്കിയ ഒരു കടലാസുപൊതി എന്റെ കൈവെള്ളയിൽ വച്ചുതന്നു. അദ്ദേഹം സൗമ്യമായി ""ഇക്ത്തൂസ'' എന്നു പറഞ്ഞു.
ആവേശം അടക്കിനിർത്താൻ ഞാൻ ബുദ്ധിമുട്ടി. വിലയേറിയ ആ സമ്മാനം ഞാൻ കൈയ്യുറക്കുള്ളിലാക്കി. എന്റെ ബാരക്കിലേക്കു ഞാൻ തിരിച്ചുനടക്കുന്പോൾ ആദിമസഭയുടെ ഭൂഗർഭാലയ കാലഘട്ടത്തിൽനിന്നുള്ള ചിത്രങ്ങൾ എന്റെ മനസിൽ മിന്നിമറഞ്ഞു. ഇന്നത്തേതുപോലെ അന്നും വിശുദ്ധകുർബാന ബഹുമാനപുരസ്സരം സൂക്ഷിക്കുക അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ആദിമക്രൈസ്തവർ ""ഇക്ത്തൂസ'' എന്ന കോഡുനാമംകൊണ്ടാണ് വിശുദ്ധ കുർബാനയെ സൂചിപ്പിച്ചിരുന്നത്. ഈ ഗ്രീക്ക് വാക്കിന്റെ അർഥം മത്സ്യം എന്നാണ്. ഈ വാക്കിലെ അഞ്ച് അക്ഷരങ്ങൾ ""ദൈവപുത്രനായ രക്ഷകൻ, ഈശോ മിശിഹാ'' എന്നു വിപുലീകരിക്കാവുന്ന ചുരുക്കെഴുത്തായി ആദിമക്രൈസ്തവർ വ്യാഖ്യാനിക്കുകയായിരുന്നു.
അന്നു രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ ലക്സംബർഗുകാർ ബാരക്കിനു വെളിയിൽ ഇരുട്ടിൽ ആരുടെയും ശ്രദ്ധയാകർഷിക്കാതെ ഒന്നിച്ചുകൂടി. ഞങ്ങൾ വിലപ്പെട്ട നിധി ചെറുകഷണങ്ങളായി മുറിച്ചു. അങ്ങനെ ആ ക്രിസ്മസ് ദിനത്തിൽ ഉണ്ണിയേശു ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് എഴുന്നള്ളിവന്നു.
(തുടരും).
എനിക്ക് അതിയായ ആഹ്ലാദമുണ്ടായി. ഇക്കാര്യം കൂട്ടുകാരോടു പറയാൻ ഞാൻ വേഗം നടന്നു. ""ഇനി യുദ്ധം വേഗം തീരും. നോക്കിക്കോ.'' എന്റെ സുഹൃത്ത് ബ്രാക്ക്മോണ്ട് പറഞ്ഞു. അദ്ദേഹവും പല കിംവദന്തികളും കേട്ടിരുന്നു. കിഴക്കൻ യുദ്ധമുന്നണിയിൽ കാര്യങ്ങൾ ഉടനെ തീരുമാനമാകുമത്രേ. എഷ് പറഞ്ഞത് ഇത്രമാത്രം: ""വിഡ്ഢിത്തം.''
*** ***
രാത്രിയിൽ വൈക്കോൽകിടക്കയിൽ കിടക്കുന്പോൾ ഞാൻ പറഞ്ഞു: ""നീ നിരാശയ്ക്കു കീഴടങ്ങരുത്.'' അദ്ദേഹം പറഞ്ഞു: ""അല്ല. അസാധ്യമായതു വിശ്വസിക്കാൻ എനിക്കു കഴിയില്ല. തോബ്രുക്ക് കീഴടങ്ങിയേക്കാം. പക്ഷേ, യുദ്ധം വേഗം തീരണമെന്നില്ല. വേദനകളെ യക്ഷിക്കഥകൾക്കൊണ്ടു നിറംപിടിപ്പിക്കാൻ ഞാനില്ല.''
ഞാൻ അസ്വസ്ഥനായി എന്നതാണു വാസ്തവം. എന്റെ ധീരതയും പ്രത്യാശയും നിലനിർത്താൻ "യക്ഷിക്കഥകൾ' വേണമായിരുന്നു എനിക്ക്. സ്നേഹിതന്റെ മനോഭാവം എന്നെ കൂടുതൽ നിരാശയിലേക്ക് തള്ളിവിടും. അദ്ദേഹത്തിനും അത് അങ്ങനെതന്നെ ആയിരിക്കും, അതു സമ്മതിച്ചില്ലെങ്കിലും.
""നിനക്ക് എല്ലാവരോടും ഒത്തുപോകാൻ കഴിയില്ല. ആളുകൾ നിന്നെ ഒഴിവാക്കുന്നെങ്കിൽ അതിന്റെ കുറ്റം നിന്റേതുതന്നെയാണ്. നമ്മൾ ഏതു കച്ചിത്തുരുന്പുപോലും മുറുകെപ്പിടിക്കണം. പ്രതീക്ഷയുടെ ചെറിയ തരി പോലും സ്വാഗതാർഹമാണ്. മുന്പോട്ടുപോകാനും ധൈര്യം നിലനിർത്താനും സഹായിക്കുമെങ്കിൽ തെറ്റായ ഒരു ചിത്രം പോലും, അത് മരീചികയാകട്ടെ, നാം അതു സ്വാഗതം ചെയ്യണം. നീ ഒരു ഹീറോ ആണെന്നു നടിക്കുകയാണ്. ഒരു മഹാധീരൻ. പക്ഷേ, നീ നിന്നെത്തന്നെ നിരാശനാക്കുന്നു. മാത്രമല്ല ഞങ്ങൾക്കുള്ള പ്രതീക്ഷപോലും നീ കെടുത്തിക്കളയുകയും ചെയ്യുന്നു.''
ഇത്രയും പറഞ്ഞപ്പോഴേ ഞാൻ തകർന്നു. പക്ഷേ, ഞാൻ പറഞ്ഞ ഓരോ വാക്കും അർഥം മനസിലാക്കിയാണു ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വികാരങ്ങൾ മാനിച്ചുകൊണ്ട് എന്റെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
""അതുകൊണ്ട് ഞാനിപ്പോൾ ഒറ്റയ്ക്കാണ്.'' എഷ് പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല. ഞങ്ങളെ തമ്മിൽ വിഭജിക്കുന്ന ഒരു മതിൽ ഉയർന്നുവരുന്നതു ഞാനറിഞ്ഞു. പക്ഷേ, അതു ബലപ്പെടുത്താൻ ഞങ്ങൾക്കു ശേഷി ഉണ്ടായിരുന്നില്ല.
എന്റെ ക്യാന്പ് ജീവിതത്തിലെ ഏറ്റവും കഠിനമായ നിമഷങ്ങളായിരുന്നു അത്, മാനസികമായും വൈകാരികമായും.
ഞങ്ങൾ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ വിങ്ങിക്കരഞ്ഞു. അവനും കരഞ്ഞെന്നു ഞാൻ കരുതുന്നു. മിനിറ്റുകളോ മണിക്കൂറുകളോ ഞങ്ങളങ്ങനെ ചെലവഴിച്ചുവോ?
പെട്ടെന്ന് എഷ് എന്റെ കൈപിടിച്ചു. മുറുക്കെ. ഞാനും മുറുകെപ്പിടിച്ചു അവന്റെ കൈയ്യിൽ.
""നമുക്ക് ഒന്നിച്ചു നിൽക്കാം.'' എഷ് പതിയെ പറഞ്ഞു.
""ശരി'' ഇത്രയുമേ ഞാൻ പറഞ്ഞുള്ളൂ.
തുടർന്ന് ഞങ്ങൾ സന്തുഷ്ടരായ ഉറങ്ങി.
*** ***
കോൺസൻട്രേഷൻ ക്യാന്പിലെ ക്രിസ്മസ് സന്ധ്യ!!
പതിവിലും താമസിച്ച് ഉണർന്നാൽ മതി എന്നു അനുവാദം കിട്ടി.
എവിടെനിന്നോ, ഒരു പൈൻമരച്ചില്ല പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ അത് ഒരു കാലിടിന്നിൽ സ്ഥാപിച്ചു. രണ്ടു തിരികൾ കത്തിച്ചുവച്ച് അലങ്കരിക്കുകയും ചെയ്തു. ആ തിരികൾ ഉണ്ടാക്കിയത് റൊട്ടിയിൽ പുരട്ടാൻ കിട്ടിയ വെണ്ണ ഉപയോഗിച്ചാണ്. പോളണ്ടുകാർ വിഷാദഗാനങ്ങൾ പാടാൻ തുടങ്ങി.
ഒരാൾ തന്റെ ശ്രുതിമധുരമായ സ്വരത്തിൽ ""ഗ്ലോറിയ'' പാടുകയാണ്. പോളീഷ് മെത്രാൻ ആ പാട്ടിനൊരു വ്യാഖ്യാനം നൽകി. എനിക്കതു മനസിലായില്ല. ഞങ്ങളുടെ സഹനം ലോകത്തിൽ സമാധാനം കൊണ്ടുവരുന്നതിനു സഹായകമാകട്ടെ!
ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരന് ഇതൊക്കെ മുഷിപ്പനായിട്ടാണു തോന്നുന്നത്. അയാൾ അയൽമുറികളിൽനിന്നു കൂട്ടുകാരെ വിളിച്ചുകൂട്ടി ഒരു നാടൻ പാട്ടുപാടാൻ തുടങ്ങി. ഞങ്ങൾ വിഷാദത്തിൽ മുങ്ങി, ഗൃഹാതുരത്വത്തോടെ ഉറങ്ങാൻ പോയി.
*** ****
""എനിക്ക് ഇന്നു കാവൽജോലിയാണ്.'' കാപ്പി എന്നോടു പറഞ്ഞു. ക്രിസ്മസ് പ്രഭാതത്തിൽ ഞങ്ങൾ അസംബ്ലിചത്വരത്തിൽ നിന്ന് മാർച്ചുചെയ്തു പോവുകയാണ്. ജർമൻ വൈദികരുടെ നിര അല്പസമയം ഞങ്ങളോടൊപ്പമാണ്.
ഉച്ചഭക്ഷണത്തിന്റെ ചെരുവങ്ങൾ ചുമക്കാൻ ഞാനൊരു പകരക്കാരനെ കണ്ടെത്തി. അയാൾ 26-ാം നന്പർ ബാരക്കിലേക്കു പോകേണ്ടതാണ്. "കാപ്പി'ക്ക് എന്തോ എനിക്കു തരാനുണ്ട്. എന്താണത്? ബാരക്കിന്റെ മുന്പിലുള്ള കന്പിവേലിയിലെ വാതിലിനടുത്ത് കാപ്പി നില്പുണ്ട്. ഭക്ഷണച്ചെരുവങ്ങൾ അവിടെ വച്ചിട്ടുപോകണം. അകത്തുകയറാൻ അനുവാദമില്ല. കാപ്പിയുടെ അടുത്ത് ചെരുവം വയ്ക്കാൻ ഞാൻ കുനിഞ്ഞതോടെ അതെടുക്കാൻ അദ്ദേഹവും കുനിഞ്ഞു. ആ നിമിഷാർദ്ധത്തിൽ അദ്ദേഹം നന്നായി മടക്കിയ ഒരു കടലാസുപൊതി എന്റെ കൈവെള്ളയിൽ വച്ചുതന്നു. അദ്ദേഹം സൗമ്യമായി ""ഇക്ത്തൂസ'' എന്നു പറഞ്ഞു.
ആവേശം അടക്കിനിർത്താൻ ഞാൻ ബുദ്ധിമുട്ടി. വിലയേറിയ ആ സമ്മാനം ഞാൻ കൈയ്യുറക്കുള്ളിലാക്കി. എന്റെ ബാരക്കിലേക്കു ഞാൻ തിരിച്ചുനടക്കുന്പോൾ ആദിമസഭയുടെ ഭൂഗർഭാലയ കാലഘട്ടത്തിൽനിന്നുള്ള ചിത്രങ്ങൾ എന്റെ മനസിൽ മിന്നിമറഞ്ഞു. ഇന്നത്തേതുപോലെ അന്നും വിശുദ്ധകുർബാന ബഹുമാനപുരസ്സരം സൂക്ഷിക്കുക അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ആദിമക്രൈസ്തവർ ""ഇക്ത്തൂസ'' എന്ന കോഡുനാമംകൊണ്ടാണ് വിശുദ്ധ കുർബാനയെ സൂചിപ്പിച്ചിരുന്നത്. ഈ ഗ്രീക്ക് വാക്കിന്റെ അർഥം മത്സ്യം എന്നാണ്. ഈ വാക്കിലെ അഞ്ച് അക്ഷരങ്ങൾ ""ദൈവപുത്രനായ രക്ഷകൻ, ഈശോ മിശിഹാ'' എന്നു വിപുലീകരിക്കാവുന്ന ചുരുക്കെഴുത്തായി ആദിമക്രൈസ്തവർ വ്യാഖ്യാനിക്കുകയായിരുന്നു.
അന്നു രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ ലക്സംബർഗുകാർ ബാരക്കിനു വെളിയിൽ ഇരുട്ടിൽ ആരുടെയും ശ്രദ്ധയാകർഷിക്കാതെ ഒന്നിച്ചുകൂടി. ഞങ്ങൾ വിലപ്പെട്ട നിധി ചെറുകഷണങ്ങളായി മുറിച്ചു. അങ്ങനെ ആ ക്രിസ്മസ് ദിനത്തിൽ ഉണ്ണിയേശു ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് എഴുന്നള്ളിവന്നു.
(തുടരും).