മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നോമ്പുകാലാചരണത്തോടനുബന്ധിച്ച ഒരു അനുതാപശുശ്രൂഷ നടന്നു. വിശ്വാസികളെ കുമ്പസാരത്തിന് ഒരുക്കുന്നതിനായുള്ള ഈ അനുതാപശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയതു ഫ്രാന്‍സിസ് പാപ്പയായിരുന്നു. ഈ അനുതാപശുശ്രൂഷയ്ക്കിടയില് മാര്‍പാപ്പ ഒരു അസാധാരണ പ്രഖ്യാപനം നടത്തി. 2015 ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെ തിരുസഭയില്‍ കരുണയുടെ ഒരു ജൂബിലി വര്‍ഷം ആചരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.
അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം വിശ്വാസികള്‍ക്കെന്നപോലെ ലോകത്തിനു മുഴുവന്‍ വലിയ വാര്‍ത്തയായിരുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും നന്ദിയോടെ അനുസ്മരിക്കാനും ആ സ്നേഹം വിശ്വാസികളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനുമുള്ള അവസരമായിട്ടാണു മാര്‍പാപ്പ കരുണയുടെ വര്‍ഷം വിഭാവനം ചെയ്തത്. മാര്‍പാപ്പയുടെ ഈ ആഹ്വാനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നെഞ്ചിലേറ്റുകതന്നെ ചെയ്തു. എല്ലായിടങ്ങളിലും കരുണയുടെ വര്‍ഷം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിശ്വാസികള്‍ ആചരിച്ചു.
കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ സമാപനദിവസമായ 2016 നവംബര്‍ 20-ന് മാര്‍പാപ്പ ‘മിസെരിക്കോര്ഡിയ എത് മിസേറ' (കരുണയും ദുരിതവും) എന്ന പേരില്‍ ഒരു അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. കരുണ സഭയുടെയും വിശ്വാസികളുടെയും ജീവിതത്തിന്റെ അന്തസത്തയായി മാറണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ ലേഖനത്തിലൂടെ ഭൂമുഖമൊട്ടാകെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കാര്യവും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു.
ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടും കണ്ണീരും ആരും കാണാതെ പോകാതിരിക്കാനും അവരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന കാര്യം ഓര്മിപ്പിക്കാനുംവേണ്ടി തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ‘ലോക ദരിദ്രരുടെ ദിനാചരണ'വും മാര്‍പാപ്പ പ്രഖ്യാപിച്ചു. ലത്തീൻ ആരാധനക്രമമനുസരിച്ചു വരുന്ന ‘സാധാരണകാല'ത്തെ മുപ്പത്തിമൂന്നാം ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്തേണ്ടതെന്നും മാര്‍പാപ്പ വ്യവസ്ഥ ചെയ്തു.
ഇതനുസരിച്ച് ‘ലോകദരിദ്രരുടെ ദിനം' ആദ്യമായി ആചരിച്ചതു 2017 നവംബര്‍ 19-ാം തീയതി ഞായറാഴ്ചയായിരുന്നു. ഈ പ്രഥമാചരണത്തിനായി തെരഞ്ഞെടുത്ത മുദ്രാവാക്യം ‘വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടു നമുക്കു സ്നേഹിക്കാം' എന്നായിരുന്നു. ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മുദ്രാവാക്യമായിരുന്നു ഇത്. ‘ദരിദ്രന് നിലവിളിച്ചപ്പോള്‍ കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേട്ടു' (സങ്കീര്‍ത്തനം 34:6) എന്നതായിരുന്നു രണ്ടാമതു ലോകദരിദ്ര ദിനാചണത്തിനുള്ള ചിന്താവിഷയമായി മാര്‍പാപ്പ അവതരിപ്പിച്ചത്.
2019-ല്‍ നടന്ന മൂന്നാമതു ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ തെരഞ്ഞെടുത്ത പ്രമേയം ‘പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല' എന്നുള്ള സങ്കീര്ത്തനഭാഗമായിരുന്നു(9:19). ഇക്കൊല്ലം നവംബര്‍ 15-നു നടക്കുന്ന ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ നല്കുന്ന മുദ്രാവാക്യം 'ദരിദ്രനു കൈ തുറന്നു കൊടുക്കുക' എന്ന ദൈവവചനമാണ് (പ്രഭാഷകന്‍ 7:32) മാര്‍പാപ്പ ദൈവവചനം ഉദ്ധരിച്ചുകൊണ്ട് അനുസ്മരിക്കുന്നതുപോലെ, ദരിദ്രര്‍ക്കു കൈ തുറന്നു കൊടുക്കേണ്ട ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ചും കോവിഡ്-19 എന്ന മഹാമാരിമൂലം ലോകം വിറങ്ങലിക്കുമ്പോള്‍. വിവിധ ലോകസംഘടനകളുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടുമായി 69 കോടി ആളുകളാണു വിശക്കുന്ന വയറുമായി അന്തിയുറങ്ങുന്നത്. ഇവരില്‍ എട്ടരക്കോടിയോളം ദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇതിനും പുറമെയാണു പോഷകാഹാരത്തിന്റെ അഭാവംമൂലം കഷ്ടതയനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍.
കണക്കുകളനുസരിച്ചു പട്ടിണിയും പോഷകാഹാരക്കുറവുംമൂലം 31 ലക്ഷം കുട്ടികള്‍ ലോകമെമ്പാടുമായി പ്രതിവര്‍ഷം മരിക്കുന്നുണ്ടത്രെ. ലോകം 21-ാം നൂറ്റാണ്ടില്‍ പ്രവേശിച്ചിട്ടു നിരവധി വര്‍ഷം കഴിഞ്ഞിട്ടും പട്ടിണിയാണു ലോകത്തിലെ നമ്പര്‍ വണ്‍ പ്രശ്നം. എന്നാല്‍, ഈ ദുഃസ്ഥിതിയുടെ കാരണം ഭക്ഷ്യോത്പാദനത്തിന്റെ കുറവാണോ? അല്ലേയല്ല.
ലോകത്തിലെ സകല ജനങ്ങളെയും പോറ്റാന്‍ വേണ്ടതിലധികം ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, അവ വേണ്ട രീതിയില്‍ വിതരണം ചെയ്യപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഇന്ത്യയില്‍പ്പോലും ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ദരിദ്രരുടെ കൈയില്‍ പണമുണ്ടായിട്ടു വേണ്ടേ ഭക്ഷണം വാങ്ങാന്‍? എല്ലാ ദരിദ്രര്‍ക്കും സൗജന്യമായോ വില കുറച്ചോ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതില്‍ ഗവണ്മെന്റ് ഇതുവരെ വിജയിച്ചിട്ടുമില്ല.
ഇന്ത്യയില്‍ പണമില്ലാഞ്ഞിട്ടാണോ ദരിദ്രര്‍ പട്ടിണി കിടക്കുന്നത്. ഒരിക്കലുമില്ല. ഇന്ത്യയില്‍ പണമുണ്ട്. എന്നാല്‍ ഓക്സ്ഫാം എന്ന സംഘടനയുടെ 2019-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടി സമ്പത്ത് ഒരു ശതമാനം ആളുകളുടെ കൈകളിലാണ്! 2020 ഓഗസ്റ്റിലെ റിപ്പോര്‍ട്ടനുസരിച്ചു ലോകത്തിലെ നാലാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ മാത്രം സ്വത്ത് പതിനായിരം കോടി ഡോളറിനു മുകളിലാണത്രെ!
നാമാരും മുകളില്‍ കൊടുത്തിരിക്കുന്ന സമ്പന്നവിഭാഗമായ ഒരു ശതമാനത്തില്പ്പെട്ടവരല്ലെന്നു തീര്‍ച്ച. നാം ഭൂരിഭാഗവും സാധാരണക്കാര്‍തന്നെ. നമ്മില്‍ ധാരാളംപേര്‍ അത്യാവശ്യങ്ങള്ക്കുവേണ്ട പണമില്ലാത്തവരുമായിരിക്കാം. എങ്കില്‍പ്പോലും ദിവസവും അരച്ചാണ് വയറു നിറയ്ക്കാൻപോലും വിഷമിക്കുന്നവരെ വിസ്മരിക്കാന്‍ നമുക്ക് അവകാശമില്ല. എന്നു മാത്രമല്ല, നാം കൈനീട്ടി അവരെ സഹായിക്കുകയും വേണം. എല്ലാവരുംകൂടി ശ്രമിച്ചാല്‍ അവരുടെ പട്ടിണി മാറ്റുവാന്‍ സാധിക്കുമെന്നതാണു യാഥാര്‍ഥ്യം.
അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ 2019-ലെ കണക്കനുസരിച്ചു മൂന്നരക്കോടി ജനങ്ങളാണ് പട്ടിണിമൂലം അമേരിക്കയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്കു ഗവണ്മെന്റ്പലവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. അതിനു പുറമെയാണു വിവിധ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന 63,000 ഭക്ഷണ കലവറകളും സൂപ്പ് കിച്ചനുകളും. വ്യക്തികള്‍ ഉദാരമായി നല്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ഭക്ഷണവിതരണ സംവിധാനംമൂലം അമേരിക്കയിലെ ദരിദ്രര്‍ക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരുന്നില്ല.
ഇതുപോലെ ദരിദ്രരുടെ കാര്യം നോക്കാന്‍ ഗവണ്മെന്റും സംഘടനകളുടെ വ്യക്തികളും കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നമുക്കുമുണ്ടാകണം. അതു സാധിക്കണമെങ്കില്‍ ധനസഹായത്തിനു പുറമെ നമ്മുടെ സമയവും കഴിവുകളും ഉപയോഗിക്കാന്‍ നാം തയാറാകണം. അതായത് കൈനീട്ടി നാം നല്കുന്ന സഹായം പണത്തിന്റെ കാര്യത്തിലെന്നപോലെ സേവനത്തിനും വേണമെന്നു സാരം.
അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം വിശ്വാസികള്‍ക്കെന്നപോലെ ലോകത്തിനു മുഴുവന്‍ വലിയ വാര്‍ത്തയായിരുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും നന്ദിയോടെ അനുസ്മരിക്കാനും ആ സ്നേഹം വിശ്വാസികളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനുമുള്ള അവസരമായിട്ടാണു മാര്‍പാപ്പ കരുണയുടെ വര്‍ഷം വിഭാവനം ചെയ്തത്. മാര്‍പാപ്പയുടെ ഈ ആഹ്വാനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നെഞ്ചിലേറ്റുകതന്നെ ചെയ്തു. എല്ലായിടങ്ങളിലും കരുണയുടെ വര്‍ഷം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിശ്വാസികള്‍ ആചരിച്ചു.
കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ സമാപനദിവസമായ 2016 നവംബര്‍ 20-ന് മാര്‍പാപ്പ ‘മിസെരിക്കോര്ഡിയ എത് മിസേറ' (കരുണയും ദുരിതവും) എന്ന പേരില്‍ ഒരു അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. കരുണ സഭയുടെയും വിശ്വാസികളുടെയും ജീവിതത്തിന്റെ അന്തസത്തയായി മാറണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ ലേഖനത്തിലൂടെ ഭൂമുഖമൊട്ടാകെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കാര്യവും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു.
ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടും കണ്ണീരും ആരും കാണാതെ പോകാതിരിക്കാനും അവരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന കാര്യം ഓര്മിപ്പിക്കാനുംവേണ്ടി തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ‘ലോക ദരിദ്രരുടെ ദിനാചരണ'വും മാര്‍പാപ്പ പ്രഖ്യാപിച്ചു. ലത്തീൻ ആരാധനക്രമമനുസരിച്ചു വരുന്ന ‘സാധാരണകാല'ത്തെ മുപ്പത്തിമൂന്നാം ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്തേണ്ടതെന്നും മാര്‍പാപ്പ വ്യവസ്ഥ ചെയ്തു.
ഇതനുസരിച്ച് ‘ലോകദരിദ്രരുടെ ദിനം' ആദ്യമായി ആചരിച്ചതു 2017 നവംബര്‍ 19-ാം തീയതി ഞായറാഴ്ചയായിരുന്നു. ഈ പ്രഥമാചരണത്തിനായി തെരഞ്ഞെടുത്ത മുദ്രാവാക്യം ‘വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടു നമുക്കു സ്നേഹിക്കാം' എന്നായിരുന്നു. ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മുദ്രാവാക്യമായിരുന്നു ഇത്. ‘ദരിദ്രന് നിലവിളിച്ചപ്പോള്‍ കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേട്ടു' (സങ്കീര്‍ത്തനം 34:6) എന്നതായിരുന്നു രണ്ടാമതു ലോകദരിദ്ര ദിനാചണത്തിനുള്ള ചിന്താവിഷയമായി മാര്‍പാപ്പ അവതരിപ്പിച്ചത്.
2019-ല്‍ നടന്ന മൂന്നാമതു ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ തെരഞ്ഞെടുത്ത പ്രമേയം ‘പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല' എന്നുള്ള സങ്കീര്ത്തനഭാഗമായിരുന്നു(9:19). ഇക്കൊല്ലം നവംബര്‍ 15-നു നടക്കുന്ന ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ നല്കുന്ന മുദ്രാവാക്യം 'ദരിദ്രനു കൈ തുറന്നു കൊടുക്കുക' എന്ന ദൈവവചനമാണ് (പ്രഭാഷകന്‍ 7:32) മാര്‍പാപ്പ ദൈവവചനം ഉദ്ധരിച്ചുകൊണ്ട് അനുസ്മരിക്കുന്നതുപോലെ, ദരിദ്രര്‍ക്കു കൈ തുറന്നു കൊടുക്കേണ്ട ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ചും കോവിഡ്-19 എന്ന മഹാമാരിമൂലം ലോകം വിറങ്ങലിക്കുമ്പോള്‍. വിവിധ ലോകസംഘടനകളുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടുമായി 69 കോടി ആളുകളാണു വിശക്കുന്ന വയറുമായി അന്തിയുറങ്ങുന്നത്. ഇവരില്‍ എട്ടരക്കോടിയോളം ദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇതിനും പുറമെയാണു പോഷകാഹാരത്തിന്റെ അഭാവംമൂലം കഷ്ടതയനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍.
കണക്കുകളനുസരിച്ചു പട്ടിണിയും പോഷകാഹാരക്കുറവുംമൂലം 31 ലക്ഷം കുട്ടികള്‍ ലോകമെമ്പാടുമായി പ്രതിവര്‍ഷം മരിക്കുന്നുണ്ടത്രെ. ലോകം 21-ാം നൂറ്റാണ്ടില്‍ പ്രവേശിച്ചിട്ടു നിരവധി വര്‍ഷം കഴിഞ്ഞിട്ടും പട്ടിണിയാണു ലോകത്തിലെ നമ്പര്‍ വണ്‍ പ്രശ്നം. എന്നാല്‍, ഈ ദുഃസ്ഥിതിയുടെ കാരണം ഭക്ഷ്യോത്പാദനത്തിന്റെ കുറവാണോ? അല്ലേയല്ല.
ലോകത്തിലെ സകല ജനങ്ങളെയും പോറ്റാന്‍ വേണ്ടതിലധികം ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, അവ വേണ്ട രീതിയില്‍ വിതരണം ചെയ്യപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഇന്ത്യയില്‍പ്പോലും ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ദരിദ്രരുടെ കൈയില്‍ പണമുണ്ടായിട്ടു വേണ്ടേ ഭക്ഷണം വാങ്ങാന്‍? എല്ലാ ദരിദ്രര്‍ക്കും സൗജന്യമായോ വില കുറച്ചോ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതില്‍ ഗവണ്മെന്റ് ഇതുവരെ വിജയിച്ചിട്ടുമില്ല.
ഇന്ത്യയില്‍ പണമില്ലാഞ്ഞിട്ടാണോ ദരിദ്രര്‍ പട്ടിണി കിടക്കുന്നത്. ഒരിക്കലുമില്ല. ഇന്ത്യയില്‍ പണമുണ്ട്. എന്നാല്‍ ഓക്സ്ഫാം എന്ന സംഘടനയുടെ 2019-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടി സമ്പത്ത് ഒരു ശതമാനം ആളുകളുടെ കൈകളിലാണ്! 2020 ഓഗസ്റ്റിലെ റിപ്പോര്‍ട്ടനുസരിച്ചു ലോകത്തിലെ നാലാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ മാത്രം സ്വത്ത് പതിനായിരം കോടി ഡോളറിനു മുകളിലാണത്രെ!
നാമാരും മുകളില്‍ കൊടുത്തിരിക്കുന്ന സമ്പന്നവിഭാഗമായ ഒരു ശതമാനത്തില്പ്പെട്ടവരല്ലെന്നു തീര്‍ച്ച. നാം ഭൂരിഭാഗവും സാധാരണക്കാര്‍തന്നെ. നമ്മില്‍ ധാരാളംപേര്‍ അത്യാവശ്യങ്ങള്ക്കുവേണ്ട പണമില്ലാത്തവരുമായിരിക്കാം. എങ്കില്‍പ്പോലും ദിവസവും അരച്ചാണ് വയറു നിറയ്ക്കാൻപോലും വിഷമിക്കുന്നവരെ വിസ്മരിക്കാന്‍ നമുക്ക് അവകാശമില്ല. എന്നു മാത്രമല്ല, നാം കൈനീട്ടി അവരെ സഹായിക്കുകയും വേണം. എല്ലാവരുംകൂടി ശ്രമിച്ചാല്‍ അവരുടെ പട്ടിണി മാറ്റുവാന്‍ സാധിക്കുമെന്നതാണു യാഥാര്‍ഥ്യം.
അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ 2019-ലെ കണക്കനുസരിച്ചു മൂന്നരക്കോടി ജനങ്ങളാണ് പട്ടിണിമൂലം അമേരിക്കയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്കു ഗവണ്മെന്റ്പലവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. അതിനു പുറമെയാണു വിവിധ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന 63,000 ഭക്ഷണ കലവറകളും സൂപ്പ് കിച്ചനുകളും. വ്യക്തികള്‍ ഉദാരമായി നല്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ഭക്ഷണവിതരണ സംവിധാനംമൂലം അമേരിക്കയിലെ ദരിദ്രര്‍ക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരുന്നില്ല.
ഇതുപോലെ ദരിദ്രരുടെ കാര്യം നോക്കാന്‍ ഗവണ്മെന്റും സംഘടനകളുടെ വ്യക്തികളും കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നമുക്കുമുണ്ടാകണം. അതു സാധിക്കണമെങ്കില്‍ ധനസഹായത്തിനു പുറമെ നമ്മുടെ സമയവും കഴിവുകളും ഉപയോഗിക്കാന്‍ നാം തയാറാകണം. അതായത് കൈനീട്ടി നാം നല്കുന്ന സഹായം പണത്തിന്റെ കാര്യത്തിലെന്നപോലെ സേവനത്തിനും വേണമെന്നു സാരം.