ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. പ്രധാന മന്ത്രിയുടെ സ്വച്ച്ഭാരത് മിഷൻ ഏറ്റവും ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നഗരമാണിത്. ഇന്ത്യയുടെ മധ്യഭാഗ സംസ്ഥാനമായ മധ്യപ്രദേശിന്റെ സാന്പത്തിക തലസ്ഥാനം.
കഴിഞ്ഞ കാലങ്ങളിലെ പിന്നാക്കാവസ്ഥയിൽനിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് നഗരവാസികൾക്കു പ്രചോദനമായിരിക്കുകയാണ്. അശ്രദ്ധമായി ചപ്പുചവറുകൾ വലിച്ചെറിയുന്ന സ്വഭാവവും തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താനുള്ള പ്രവണതയിലും ആളുകൾ മാറ്റം വരുത്തി. നഗരം വൃത്തിയായി സൂക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് ഓരോരുത്തരും കരുതാൻ തുടുങ്ങി.
പുതിയ ഇൻഡോർ
2016 വരെ ഇതായിരുന്നില്ല സ്ഥിതി. മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ ഡസ്റ്റ് ബിന്നുകളും, നിലവാരശൂന്യമായ ജാഗിദാർ (നഗരം വൃത്തിയാക്കുന്നതിന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസികൾ) സേവനവും നഗരത്തെ ഒരു മാലിന്യക്കൂന്പാരമാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് 2015ൽ ഇൻഡോർ കളക്ടറായി പി. നർഹരി ചുമതലയേറ്റത്.
നഗരത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മനസിലാക്കിയ അദ്ദേഹം മാറ്റംവരുത്താൻ തീരുമാനിച്ചു. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സഹായസഹകരണം തേടി. 2016 ജനുവരി 26ന് തുറസായ സ്ഥല മലമൂത്ര വിസർജന രഹിത (open Defection Free) നഗരമായി മാറി. ഇത്തരം ജില്ലകളുടെ ഗണത്തിൽ ഉൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമാണ് ഇൻഡോർ.
തുടർച്ചയായ ചർച്ചകൾക്കും വ്യക്തമായ പദ്ധതികൾക്കും ശേഷം ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ കമ്മീഷണർ ആയിരുന്ന മനീഷ് സിംഗ് ശ്രമകരമായ ഈ വെല്ലുവിളി സ്വയം ഏറ്റെടുക്കാൻ തയ്യാറായി. അതോടെ 2016 ൽ ശുചിത്വ നഗരങ്ങളുടെ സർവേയിൽ ഇൻഡോറിന്റെ സ്ഥാനം മെച്ചപ്പെട്ടു.
മുൻ വർഷങ്ങളിൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോർ വളരെ പിന്നിലായിരുന്നതുകൊണ്ട് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾ നേരിട്ടുകൊണ്ടിരുന്നു. 2016ൽ ഇൻഡോർ നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ശ്രദ്ധയിൽപെട്ടു. ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയതാണ് ഇൻഡോറിനെ ഒന്നാമതാക്കിയതിന്റെ അടിസ്ഥാനമെന്ന് വേണമെങ്കിൽ പറയാം. ഏതു വെല്ലുവിളികളെയും നേരിടാമെന്ന നിശ്ചയദാർഢ്യം നേതൃത്വത്തിനുമുണ്ടായിരുന്നു.
പോരാട്ടം
ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമാക്കിക്കൊണ്ട് ശുചിത്വ സർവേയിൽ ഇടം നേടുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ആദ്യംതന്നെ ഇൻഡോറിനെ ഡസ്റ്റ്ബിൻ ഫ്രീ നഗരമാക്കി. നമ്മുടെ നാട്ടിലേതുപോലെ മാലിന്യമിടാൻ സ്ഥലമന്വേഷിച്ച് ജനങ്ങൾ അലയണ്ട. ജീവനക്കാർ വീട്ടിലെത്തും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന വീടുതോറും കയറിയുള്ള മാലിന്യശേഖരണം പ്രോത്സാഹിപ്പിക്കൽ, തുറന്ന മലിനീകരണത്തിൽ നിന്നും നഗരത്തെ മോചിപ്പിക്കാനായി എൻജിഒകളുടെ സഹായം തേടൽ, "ഇഡോർ നന്പർ 1 ക്ലീൻ സിറ്റി' യാക്കാനുള്ള ജനപ്രിയ പ്രചാരണം, ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയോഗിക്കൽ, ജോലിക്കാരിലുള്ള തുടർച്ചയായ നിരീക്ഷണം തുടങ്ങിയിവയ്ക്ക് മുനിസിപ്പൽ കോർപറേഷൻ കൂടൂതൽ ഊന്നൽ നൽകി. ഖരമാലിന്യ സംസ്കരണം പല തലങ്ങളിലായിട്ടാണ് നടത്തിയിരുന്നത്.
തുടക്കം വീടുകളിൽനിന്ന്
വീടുകളിൽനിന്നു മാലിന്യം ശേഖരിച്ച് പൊതുവായി ഒരു സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമികതലം. നഗരത്തിൽ 1300 ഡസ്റ്റ്ബിന്നുകളുണ്ടായിരുന്നു. എന്നാൽ അവയിൽ പലതും വളരെ മോശം അവസ്ഥയിലായിരുന്നു. തുടർച്ചയായി ഇവ വൃത്തിയാക്കുന്നതിൽ ജാഗിദാർസ് വീഴ്ചവരുത്തിയിരുന്നതിനാൽ ഇവ കവിഞ്ഞൊഴുകി നഗരത്തിന് വൃത്തികെട്ട രൂപം നൽകി. നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളും, പന്നികളും ഈ ജാഗിദാറുമാരുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇവയുടെ മുഖ്യഭക്ഷണം നഗരത്തിലെ മാലിന്യങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട് നഗരമധ്യത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അവർ അത്ര താത്പര്യം കാണിച്ചിരുന്നില്ല. അവരിൽനിന്ന് ഉത്തരവാദിത്വം മുനിസിപ്പാലിറ്റി ഏറ്റെടുത്തു.
പൊളിച്ചടുക്കി
മാലിന്യ നിർമാർജനത്തിന്റെ ദ്വിതീയ തലത്തിൽ ഏർപ്പെട്ടിരുന്നത് "എ ടു ഇസഡ്' എന്ന കന്പനിയായിരുന്നു. ഈ കന്പനി കടുത്ത സാന്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതിനാൽ സേവനം വളരെ പരിമിതമായിരുന്നു. മുനിസിപ്പാലിറ്റിയുടെ ആവശ്യാനുസരണം ചേരിപ്രദേശങ്ങളിലും നഗരങ്ങളിൽപോലും വേണ്ടത്ര ശൗചാലയങ്ങൾ നിർമിച്ച് നൽകാനോ, ഉള്ളവ ഉപയോഗപ്രദമായ രീതിയീൽ സൂക്ഷിക്കനോ അവർക്ക് കഴിഞ്ഞില്ല. ഇതുമൂലം ചേരിപ്രദേശങ്ങളിലുള്ള തുറസായ മലമൂത്ര വിസർജനം കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. "എ ടു ഇസഡ്'പിരിച്ചുവിട്ട് ദ്വിതീയ മാലിന്യനിർമാർജനത്തിന്റെ ഉത്തരവാദിത്വം നഗർനിഗം സ്വയം ഏറ്റെടുത്തു. നഗരങ്ങളിലും ചേരിപ്രദേശങ്ങളിലും ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കുകയും ഉള്ളവ ഉപയോഗയോഗ്യമാക്കുകയും ചെയ്തു. പൊതുജനസഹകരണംകൂടിയായപ്പോൾ ഇൻഡോർ ഒരു ഡസ്റ്റ്ബിൻ രഹിത നഗരമായി പരിണമിച്ചു.
ഒറ്റക്കെട്ട്
ഇൻഡോറിന്റെ സ്വച്ഛ്ഭാരത് മിഷന്റെ വിജയത്തിനുപിന്നിലെ നിർണായക ഘടകങ്ങൾ എന്നുപറയുന്നത് ഇൻഡോർ കളക്ടർ പി. നർഹരി, മുൻസിപ്പൽ കമ്മീഷണർ മനീഷ് സിംഗ്, മേയർ മാലിനി ഗൗഡ്, രാഷ്ട്രീയനേതൃത്വം, തൊഴിലാളികളുടെ സഹകരണം, പൊതുജനത്തിന്റെ പിന്തുണ, എൻജിഒകളുടെ സേവനം തുടങ്ങിയവയാണ്.
2015 ഓഗസ്റ്റ് മുതൽ 2016 നവംബർ വരെയുള്ള കാലഘട്ടത്തിൽ മുനിസിപ്പൽ കോർപറേഷൻ കൂടുതൽ വാഹനങ്ങൾ വാങ്ങി. 415 ടിപ്പറുകൾ, 22 ജെസിബികൾ, 16 ദീർഘദൂര ആവശ്യത്തിനുള്ള വാഹനങ്ങൾ എന്നിവ. അതോടൊപ്പംതന്നെ പ്രവർത്തനരഹിതമായിരുന്ന മുനിസിപ്പാലിറ്റി വർക്ഷോപ്പുകൾ പുനരുദ്ധരിക്കുകയും ചെയ്തതോടെ പ്രവർത്തനം സുഗമമായി.
വൃത്തിയുള്ള നഗരം രൂപപ്പെടുത്തുക എന്ന ദർശനത്തോടെ മേയർ 85 വാർഡുകളെ 19 സോണുകളായി തിരിച്ചു. ഓരോ സോണിനും ഓരോ സാനിറ്ററി ഇൻസ്പക്ടറെ അനുവദിച്ചു (സിഎസ്ഐ). ഓരോ സോണിന്റെയും മാലിന്യ നിർമാജനത്തിന്റെയും മോടിപിടിപ്പിക്കലിന്റെയും പൂർണചുമതല സിഎസ്ഐയെ ഏൽപ്പിച്ചു. ശുചിത്വ നിരീക്ഷണത്തിന് യാത്രചെയ്യാനായി ഇവർക്ക് മഹീന്ദ്രാജീപ്പുകളും അനുവദിച്ചു നൽകി. ഓരോ സോണിന്റെയും പ്രവർത്തന റിപ്പോർട്ടുകൾ കൈമാറുവാൻ വാക്കി ടോക്കികൾ നൽകി. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാനും സ്പോട്ടിൽ വച്ചുതന്നെ പിഴ ഈടാക്കാനുമുള്ള അധികാരം സിഎസ്ഐമാർക്ക് ലഭിച്ചതോടുകൂടി ഓരോ സോണും ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നേറാൻ തുടങ്ങി.
രാഷ്ട്രീയക്കളിയില്ല
കമ്മീഷണറും മേയറും ഏകോപിതമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുന്ന തൊഴിലാളികൾക്കെതിരെ കമ്മീഷണർ അച്ചടക്ക നടപടി എടുത്താൽ അതിൽ രാഷ്ട്രീയ നേതൃത്വം ഇടപെടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ആവശ്യാനുസരണം തീരുമാനമെടുക്കാനുള്ള അധികാരം കമ്മീഷണർക്കു നൽകി.
മാലിന്യം വേർതിരിച്ചെടുക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പ്രത്യകിച്ച് താഴെക്കിടയിലുള്ളവരിൽ അവബോധം നടത്തി. വീട്ടിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള പരിശീലനം പൗരന്മാർക്ക് നൽകി. ഇന്ന് നഗരത്തിൽ ജി.പി.എസ് ബന്ധിപ്പിച്ചിട്ടുള്ള 600 വാഹനങ്ങൾ വീടുതോറും മാലിന്യശേഖരണത്തിനെത്തുന്നു.
മാസം 100 രൂപ
ഒരു മാസത്തെ ശേഖരണതുകയായി ഓരോ കുടുംബവും വെറും 100 രൂപ മാത്രമേ നഗരസഭയിലേക്ക് അടയ്ക്കണ്ടതുള്ളൂ. തന്ത്രപ്രധാനമായ 10 സ്ഥലങ്ങളിൽ അൾട്രാമോഡേണ് ട്രാൻസ്ഫർ സ്റ്റേഷനുകൾ രൂപീകരിച്ചു. പ്രതിദിനം ഇൻഡോർ നഗരം 1150 ടണ് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ 1150 ടണ് മാലിന്യവും ദിവസേന ശേഖരിക്കാനും, ശാസ്ത്രീയമായി സംസ്ക്കരിക്കാനുമുള്ള ശേഷി മുൻസിപ്പാലിറ്റി വികസിപ്പിച്ചെടുത്തു. ഇൻഡോറിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോമൈനിംഗിലൂടെ നീക്കം ചെയ്യുന്നതിന് 100 ഏക്കറോളം ഭൂമി കണ്ടെത്തി. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ 100 ശതമാനം പരിസ്ഥിതി സുരക്ഷിതമായി സംസ്ക്കരിച്ചു. 2017 ൽ ക്ലീൻ സിറ്റി ടാഗ് നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ഇൻഡോറിന് ലഭിച്ചു. പിന്നെ തുടർച്ചയായി 2018, 2019, 2020 വർഷങ്ങളിൽ ഇൻഡോർ ഈ സ്ഥാനം നിലനിർത്തി. 2019ൽ ത്രീ ആർ (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) അംഗീകാരവും 5 സ്റ്റാർ റേറ്റിങ്ങൂം ഇൻഡോറിന് സ്വന്തമായി. ഇന്ന് കന്പോസ്റ്റിന്റെയും, മാലിന്യ പുനരുപയോഗത്തിന്റെയും മാലിന്യ വിഭജനത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും കാര്യത്തിൽ 100% ശതമാനം വിജയിച്ചിരിക്കുന്ന നഗരമാണ് ഇഡോർ.
സംവിധാനങ്ങൾ
നഗരത്തിന്റെ വടക്കുഭാഗത്ത് കാൻ നദിയുടെ അടുത്തുള്ള കന്പിത്കേഡിയിൽ 78, 12, 245 എംഎൽഡി ശേഷിയുള്ള മൂന്ന് മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർമിച്ചു. എല്ലാ പ്ലാന്റുകളുടെയും ശേഷി 335 എംഎൽഡി ആണ്. നഗരത്തിന്റെ ഇന്നത്തെ ആവശ്യം നിറവേറ്റാൻ ഇത് ധാരാളമാണ്. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം കന്പിത്കേഡിയിലെ പ്ലാന്റിൽ എത്തിക്കുവാനായി 1450 കെ.എം. ദ്വതീയ ത്രിതീയ മലിന ജല സംവിധാനവും, 149 കെ.എം. പ്രാഥമിക സംവിധാനവും നഗരത്തിൽ നിർമിച്ചിട്ടുണ്ട്. എസ്ബിആർ സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ പ്ലാന്റ് 245 എംഎൽഡിയാണ്. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റാണിത്.
മാലിന്യങ്ങൾ പുനരുപയോഗം ചെയ്തിരിക്കുന്നത് 2 സെൻട്രലൈസ്ഡ് മെറ്റീരിയൽ റിക്കവറി ഫസിലിറ്റിയും (എംആർഎഫ്) 4 ഡീസെൻട്രലൈസ്ഡ് എംആർഎഫും ഉപയോഗിച്ചാണ്. നഗരത്തിലെ ഖര മാലിന്യ സംസ്ക്കരണത്തിനും ഐഎംസി ത്രീ ആർ മിഷൻ പ്രോത്സാഹിപ്പിച്ചു. ഇത് ഏറ്റവും ആദ്യം പരീക്ഷിച്ചത് ലോകമാന്യനഗറിലെ 750 വീടുകളിലാണ്. ഈ പ്രോജക്റ്റിൽ മാലിന്യത്തിന്റെ 100 ശതമാനവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പുനരുപയോഗത്തിനുമായി വർക്ക്ഷോപ്പുകളും അവബോധ ക്യാന്പുകളും സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്കില്ല
നഗരത്തിൽനിന്നും പ്ലാസ്റ്റിക്ക് ബാഗുകൾ പൂർണമായും പിൻവലിക്കുകയും പകരം പരിസ്ഥിതി സൗഹൃദബാഗുകൾ പരിചയപ്പെടുത്തുകയും ചെയ്തു.
നഗരത്തിൽ 458 മാലിന്യ ദുർബല പ്രദേശങ്ങളുണ്ടായിരുന്നു. ഇവിടെ മാലിന്യം ഇടുന്നതിന് 1380 ബിന്നുകളും 408 മാലിന്യനിക്ഷേപ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ 2016 ഡിസംന്പറിൽ ഇൻഡോർ ബിൻ ഫ്രീ സിറ്റി ആയി മാറി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം.
ഇന്ന് ഇൻഡോർ നഗരത്തിൽ പ്ലാസ്റ്റിക്ക് ബാഗുകൾ അനുവദനീയമല്ല. തുണി സഞ്ചികൾ ലഭ്യമാണ്.
മരുന്നുവില്പന പകുതിയായി
രണ്ടു വർഷംകൊണ്ട് നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്ന് വിൽപ്പനയിൽ 50% ത്തോളം കുറവ് വന്നിരിക്കുന്നു എന്നാണ് ഐഎംഎയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
നൂതനവും സാങ്കേതികവുമായ ക്ലീനിഗ് സംവിധാനങ്ങളുപയോഗിച്ച് നഗരത്തിൽനിന്നും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതുവഴി ശ്വാസകോശ സംബന്ധ രോഗങ്ങളിൽ ഗണ്യമായ കുറവ് കാണപ്പെട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സാംക്രമികരോഗങ്ങളിൽ 75%ശതമാനം കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇൻഡോറിൽ.
തൊഴിൽ ലഭ്യത
വിവിധ മാലിന്യനിർമാർജന പ്രോസസിംഗ് യുണിറ്റുകൾ വഴി 500 ൽ പരം ആളുകൾക്ക് ജോലി ലഭിച്ചു.
കേന്ദ്രങ്ങളിലെത്തുന്ന മാലിന്യങ്ങൾ വേർതിരിക്കുന്നതിന് 1113 പേരെ നിയോഗിച്ചു. സഫായി മിത്രയുടെ കീഴിൽ 8451 പേർ നഗരത്തിലുടനീളം മാലിന്യനിർമാർജനത്തിനായി പ്രവർത്തിക്കുന്നു. 4 എൻജിഒകൾ മികച്ച സേവനം കാഴ്ച്ചവയ്ക്കുന്നു.
ഭാവി പദ്ധതികൾ
വീടുകളിൽനിന്നു നനഞ്ഞ മാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, അപകടകരമായ മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് വീടുകൾതോറും കയറി ശേഖരിക്കുന്നതിനായ് 600 ടിപ്പറുകൾ വാങ്ങാൻ പദ്ധതിയിടുന്നു.
മാലിന്യങ്ങളുടെ ദ്വിതീയ ഗതാഗതത്തിനായി 10 അൾട്രാമോഡേണ് ട്രാൻസ്ഫർ സ്റ്റേഷനുകളുടെ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നു. ട്രാൻസ്ഫർ സ്റ്റേഷനിൽ നിന്നും മാലിന്യങ്ങൾ മെഷീനുകൾ വഴി കോംപാക്റ്റ് ചെയ്യുവാനും വലിയ വാഹനങ്ങളിൽ പ്രോസസിംഗ് പ്ലാന്റിലേക്ക് മാറ്റുവാനും സാധിക്കും. ഓരോ ട്രാൻസ്ഫർ സ്റ്റേഷനിലും നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾക്ക് പ്രത്യേക യന്ത്രങ്ങളും സ്ഥാപിക്കും.
റോഡിന്റെ വശങ്ങളിൽ കൂടുതൽ ലിറ്റർ ബിനുകൾ സ്ഥാപിക്കും. പഴയതും പ്രവർത്തനരഹിതവുമായ മാലിന്യസംസ്ക്കരണ പ്ലാന്റുകൾ ഏറ്റെടുത്ത് ആവശ്യമായ നവീകരണങ്ങളും പരിഷ്ക്കരണവും നടത്തും.
ഇൻഡോറിലെ കളക്ടറായിരുന്ന നർഹരി പറയുന്ന ഉത്തരം നമ്മുടെ അധികാരികളും ജനപ്രതിനിധികളും കേൾക്കുക:
സ്വാതന്ത്ര്യത്തിന്റെ 73 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും എന്തുകൊണ്ടാണ് നമ്മുടെ പല നഗരങ്ങളും വൃത്തിഹീനമായിത്തന്നെ കിടക്കുന്നത് ?
ഒന്നാമതായി രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയ പകപോക്കലുകൾ മറന്ന് ഒരേമനസോടെ പ്രവർത്തിക്കണം. മാറ്റത്തിനായുള്ള അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സ്വാതന്ത്ര്യം അഡ്മിനിസ്ട്രേഷന് കൊടുക്കണം. ശുചിത്വ മിഷനുവേണ്ടി കൂടുതൽ ജോലിക്കാരെ നിയമിക്കുകയും, അവർക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ജോലി നിരീക്ഷിക്കുകയും വേണം. എല്ലാത്തിനുമുപരിയായി പൊതുജനങ്ങളിൽ ശുചിത്വനഗരത്തിന്റെ അവബോധം വളർത്തിയെടുക്കണം. ഒരോ പൗരനും ഞാൻ എന്റെ നഗരത്തെ മലിനമാക്കില്ല എന്ന തീരുമാനം എടുത്താൽ ചുരുങ്ങിയ സമയംകൊണ്ട് ഭാരതം ശുചിത്വത്തിൽ ഒന്നാമതു നിൽക്കുന്ന രാജ്യമായി മാറും.
ജെ.പി. കാപ്പുംതല
കഴിഞ്ഞ കാലങ്ങളിലെ പിന്നാക്കാവസ്ഥയിൽനിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് നഗരവാസികൾക്കു പ്രചോദനമായിരിക്കുകയാണ്. അശ്രദ്ധമായി ചപ്പുചവറുകൾ വലിച്ചെറിയുന്ന സ്വഭാവവും തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താനുള്ള പ്രവണതയിലും ആളുകൾ മാറ്റം വരുത്തി. നഗരം വൃത്തിയായി സൂക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് ഓരോരുത്തരും കരുതാൻ തുടുങ്ങി.
പുതിയ ഇൻഡോർ
2016 വരെ ഇതായിരുന്നില്ല സ്ഥിതി. മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ ഡസ്റ്റ് ബിന്നുകളും, നിലവാരശൂന്യമായ ജാഗിദാർ (നഗരം വൃത്തിയാക്കുന്നതിന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസികൾ) സേവനവും നഗരത്തെ ഒരു മാലിന്യക്കൂന്പാരമാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് 2015ൽ ഇൻഡോർ കളക്ടറായി പി. നർഹരി ചുമതലയേറ്റത്.
നഗരത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മനസിലാക്കിയ അദ്ദേഹം മാറ്റംവരുത്താൻ തീരുമാനിച്ചു. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സഹായസഹകരണം തേടി. 2016 ജനുവരി 26ന് തുറസായ സ്ഥല മലമൂത്ര വിസർജന രഹിത (open Defection Free) നഗരമായി മാറി. ഇത്തരം ജില്ലകളുടെ ഗണത്തിൽ ഉൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമാണ് ഇൻഡോർ.
തുടർച്ചയായ ചർച്ചകൾക്കും വ്യക്തമായ പദ്ധതികൾക്കും ശേഷം ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ കമ്മീഷണർ ആയിരുന്ന മനീഷ് സിംഗ് ശ്രമകരമായ ഈ വെല്ലുവിളി സ്വയം ഏറ്റെടുക്കാൻ തയ്യാറായി. അതോടെ 2016 ൽ ശുചിത്വ നഗരങ്ങളുടെ സർവേയിൽ ഇൻഡോറിന്റെ സ്ഥാനം മെച്ചപ്പെട്ടു.
മുൻ വർഷങ്ങളിൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോർ വളരെ പിന്നിലായിരുന്നതുകൊണ്ട് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾ നേരിട്ടുകൊണ്ടിരുന്നു. 2016ൽ ഇൻഡോർ നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ശ്രദ്ധയിൽപെട്ടു. ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയതാണ് ഇൻഡോറിനെ ഒന്നാമതാക്കിയതിന്റെ അടിസ്ഥാനമെന്ന് വേണമെങ്കിൽ പറയാം. ഏതു വെല്ലുവിളികളെയും നേരിടാമെന്ന നിശ്ചയദാർഢ്യം നേതൃത്വത്തിനുമുണ്ടായിരുന്നു.
പോരാട്ടം
ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമാക്കിക്കൊണ്ട് ശുചിത്വ സർവേയിൽ ഇടം നേടുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ആദ്യംതന്നെ ഇൻഡോറിനെ ഡസ്റ്റ്ബിൻ ഫ്രീ നഗരമാക്കി. നമ്മുടെ നാട്ടിലേതുപോലെ മാലിന്യമിടാൻ സ്ഥലമന്വേഷിച്ച് ജനങ്ങൾ അലയണ്ട. ജീവനക്കാർ വീട്ടിലെത്തും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന വീടുതോറും കയറിയുള്ള മാലിന്യശേഖരണം പ്രോത്സാഹിപ്പിക്കൽ, തുറന്ന മലിനീകരണത്തിൽ നിന്നും നഗരത്തെ മോചിപ്പിക്കാനായി എൻജിഒകളുടെ സഹായം തേടൽ, "ഇഡോർ നന്പർ 1 ക്ലീൻ സിറ്റി' യാക്കാനുള്ള ജനപ്രിയ പ്രചാരണം, ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയോഗിക്കൽ, ജോലിക്കാരിലുള്ള തുടർച്ചയായ നിരീക്ഷണം തുടങ്ങിയിവയ്ക്ക് മുനിസിപ്പൽ കോർപറേഷൻ കൂടൂതൽ ഊന്നൽ നൽകി. ഖരമാലിന്യ സംസ്കരണം പല തലങ്ങളിലായിട്ടാണ് നടത്തിയിരുന്നത്.
തുടക്കം വീടുകളിൽനിന്ന്
വീടുകളിൽനിന്നു മാലിന്യം ശേഖരിച്ച് പൊതുവായി ഒരു സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമികതലം. നഗരത്തിൽ 1300 ഡസ്റ്റ്ബിന്നുകളുണ്ടായിരുന്നു. എന്നാൽ അവയിൽ പലതും വളരെ മോശം അവസ്ഥയിലായിരുന്നു. തുടർച്ചയായി ഇവ വൃത്തിയാക്കുന്നതിൽ ജാഗിദാർസ് വീഴ്ചവരുത്തിയിരുന്നതിനാൽ ഇവ കവിഞ്ഞൊഴുകി നഗരത്തിന് വൃത്തികെട്ട രൂപം നൽകി. നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളും, പന്നികളും ഈ ജാഗിദാറുമാരുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇവയുടെ മുഖ്യഭക്ഷണം നഗരത്തിലെ മാലിന്യങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട് നഗരമധ്യത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അവർ അത്ര താത്പര്യം കാണിച്ചിരുന്നില്ല. അവരിൽനിന്ന് ഉത്തരവാദിത്വം മുനിസിപ്പാലിറ്റി ഏറ്റെടുത്തു.
പൊളിച്ചടുക്കി
മാലിന്യ നിർമാർജനത്തിന്റെ ദ്വിതീയ തലത്തിൽ ഏർപ്പെട്ടിരുന്നത് "എ ടു ഇസഡ്' എന്ന കന്പനിയായിരുന്നു. ഈ കന്പനി കടുത്ത സാന്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതിനാൽ സേവനം വളരെ പരിമിതമായിരുന്നു. മുനിസിപ്പാലിറ്റിയുടെ ആവശ്യാനുസരണം ചേരിപ്രദേശങ്ങളിലും നഗരങ്ങളിൽപോലും വേണ്ടത്ര ശൗചാലയങ്ങൾ നിർമിച്ച് നൽകാനോ, ഉള്ളവ ഉപയോഗപ്രദമായ രീതിയീൽ സൂക്ഷിക്കനോ അവർക്ക് കഴിഞ്ഞില്ല. ഇതുമൂലം ചേരിപ്രദേശങ്ങളിലുള്ള തുറസായ മലമൂത്ര വിസർജനം കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. "എ ടു ഇസഡ്'പിരിച്ചുവിട്ട് ദ്വിതീയ മാലിന്യനിർമാർജനത്തിന്റെ ഉത്തരവാദിത്വം നഗർനിഗം സ്വയം ഏറ്റെടുത്തു. നഗരങ്ങളിലും ചേരിപ്രദേശങ്ങളിലും ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കുകയും ഉള്ളവ ഉപയോഗയോഗ്യമാക്കുകയും ചെയ്തു. പൊതുജനസഹകരണംകൂടിയായപ്പോൾ ഇൻഡോർ ഒരു ഡസ്റ്റ്ബിൻ രഹിത നഗരമായി പരിണമിച്ചു.
ഒറ്റക്കെട്ട്
ഇൻഡോറിന്റെ സ്വച്ഛ്ഭാരത് മിഷന്റെ വിജയത്തിനുപിന്നിലെ നിർണായക ഘടകങ്ങൾ എന്നുപറയുന്നത് ഇൻഡോർ കളക്ടർ പി. നർഹരി, മുൻസിപ്പൽ കമ്മീഷണർ മനീഷ് സിംഗ്, മേയർ മാലിനി ഗൗഡ്, രാഷ്ട്രീയനേതൃത്വം, തൊഴിലാളികളുടെ സഹകരണം, പൊതുജനത്തിന്റെ പിന്തുണ, എൻജിഒകളുടെ സേവനം തുടങ്ങിയവയാണ്.
2015 ഓഗസ്റ്റ് മുതൽ 2016 നവംബർ വരെയുള്ള കാലഘട്ടത്തിൽ മുനിസിപ്പൽ കോർപറേഷൻ കൂടുതൽ വാഹനങ്ങൾ വാങ്ങി. 415 ടിപ്പറുകൾ, 22 ജെസിബികൾ, 16 ദീർഘദൂര ആവശ്യത്തിനുള്ള വാഹനങ്ങൾ എന്നിവ. അതോടൊപ്പംതന്നെ പ്രവർത്തനരഹിതമായിരുന്ന മുനിസിപ്പാലിറ്റി വർക്ഷോപ്പുകൾ പുനരുദ്ധരിക്കുകയും ചെയ്തതോടെ പ്രവർത്തനം സുഗമമായി.
വൃത്തിയുള്ള നഗരം രൂപപ്പെടുത്തുക എന്ന ദർശനത്തോടെ മേയർ 85 വാർഡുകളെ 19 സോണുകളായി തിരിച്ചു. ഓരോ സോണിനും ഓരോ സാനിറ്ററി ഇൻസ്പക്ടറെ അനുവദിച്ചു (സിഎസ്ഐ). ഓരോ സോണിന്റെയും മാലിന്യ നിർമാജനത്തിന്റെയും മോടിപിടിപ്പിക്കലിന്റെയും പൂർണചുമതല സിഎസ്ഐയെ ഏൽപ്പിച്ചു. ശുചിത്വ നിരീക്ഷണത്തിന് യാത്രചെയ്യാനായി ഇവർക്ക് മഹീന്ദ്രാജീപ്പുകളും അനുവദിച്ചു നൽകി. ഓരോ സോണിന്റെയും പ്രവർത്തന റിപ്പോർട്ടുകൾ കൈമാറുവാൻ വാക്കി ടോക്കികൾ നൽകി. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാനും സ്പോട്ടിൽ വച്ചുതന്നെ പിഴ ഈടാക്കാനുമുള്ള അധികാരം സിഎസ്ഐമാർക്ക് ലഭിച്ചതോടുകൂടി ഓരോ സോണും ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നേറാൻ തുടങ്ങി.
രാഷ്ട്രീയക്കളിയില്ല
കമ്മീഷണറും മേയറും ഏകോപിതമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുന്ന തൊഴിലാളികൾക്കെതിരെ കമ്മീഷണർ അച്ചടക്ക നടപടി എടുത്താൽ അതിൽ രാഷ്ട്രീയ നേതൃത്വം ഇടപെടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ആവശ്യാനുസരണം തീരുമാനമെടുക്കാനുള്ള അധികാരം കമ്മീഷണർക്കു നൽകി.
മാലിന്യം വേർതിരിച്ചെടുക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പ്രത്യകിച്ച് താഴെക്കിടയിലുള്ളവരിൽ അവബോധം നടത്തി. വീട്ടിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള പരിശീലനം പൗരന്മാർക്ക് നൽകി. ഇന്ന് നഗരത്തിൽ ജി.പി.എസ് ബന്ധിപ്പിച്ചിട്ടുള്ള 600 വാഹനങ്ങൾ വീടുതോറും മാലിന്യശേഖരണത്തിനെത്തുന്നു.
മാസം 100 രൂപ
ഒരു മാസത്തെ ശേഖരണതുകയായി ഓരോ കുടുംബവും വെറും 100 രൂപ മാത്രമേ നഗരസഭയിലേക്ക് അടയ്ക്കണ്ടതുള്ളൂ. തന്ത്രപ്രധാനമായ 10 സ്ഥലങ്ങളിൽ അൾട്രാമോഡേണ് ട്രാൻസ്ഫർ സ്റ്റേഷനുകൾ രൂപീകരിച്ചു. പ്രതിദിനം ഇൻഡോർ നഗരം 1150 ടണ് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ 1150 ടണ് മാലിന്യവും ദിവസേന ശേഖരിക്കാനും, ശാസ്ത്രീയമായി സംസ്ക്കരിക്കാനുമുള്ള ശേഷി മുൻസിപ്പാലിറ്റി വികസിപ്പിച്ചെടുത്തു. ഇൻഡോറിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോമൈനിംഗിലൂടെ നീക്കം ചെയ്യുന്നതിന് 100 ഏക്കറോളം ഭൂമി കണ്ടെത്തി. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ 100 ശതമാനം പരിസ്ഥിതി സുരക്ഷിതമായി സംസ്ക്കരിച്ചു. 2017 ൽ ക്ലീൻ സിറ്റി ടാഗ് നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ഇൻഡോറിന് ലഭിച്ചു. പിന്നെ തുടർച്ചയായി 2018, 2019, 2020 വർഷങ്ങളിൽ ഇൻഡോർ ഈ സ്ഥാനം നിലനിർത്തി. 2019ൽ ത്രീ ആർ (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) അംഗീകാരവും 5 സ്റ്റാർ റേറ്റിങ്ങൂം ഇൻഡോറിന് സ്വന്തമായി. ഇന്ന് കന്പോസ്റ്റിന്റെയും, മാലിന്യ പുനരുപയോഗത്തിന്റെയും മാലിന്യ വിഭജനത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും കാര്യത്തിൽ 100% ശതമാനം വിജയിച്ചിരിക്കുന്ന നഗരമാണ് ഇഡോർ.
സംവിധാനങ്ങൾ
നഗരത്തിന്റെ വടക്കുഭാഗത്ത് കാൻ നദിയുടെ അടുത്തുള്ള കന്പിത്കേഡിയിൽ 78, 12, 245 എംഎൽഡി ശേഷിയുള്ള മൂന്ന് മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർമിച്ചു. എല്ലാ പ്ലാന്റുകളുടെയും ശേഷി 335 എംഎൽഡി ആണ്. നഗരത്തിന്റെ ഇന്നത്തെ ആവശ്യം നിറവേറ്റാൻ ഇത് ധാരാളമാണ്. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം കന്പിത്കേഡിയിലെ പ്ലാന്റിൽ എത്തിക്കുവാനായി 1450 കെ.എം. ദ്വതീയ ത്രിതീയ മലിന ജല സംവിധാനവും, 149 കെ.എം. പ്രാഥമിക സംവിധാനവും നഗരത്തിൽ നിർമിച്ചിട്ടുണ്ട്. എസ്ബിആർ സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ പ്ലാന്റ് 245 എംഎൽഡിയാണ്. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റാണിത്.
മാലിന്യങ്ങൾ പുനരുപയോഗം ചെയ്തിരിക്കുന്നത് 2 സെൻട്രലൈസ്ഡ് മെറ്റീരിയൽ റിക്കവറി ഫസിലിറ്റിയും (എംആർഎഫ്) 4 ഡീസെൻട്രലൈസ്ഡ് എംആർഎഫും ഉപയോഗിച്ചാണ്. നഗരത്തിലെ ഖര മാലിന്യ സംസ്ക്കരണത്തിനും ഐഎംസി ത്രീ ആർ മിഷൻ പ്രോത്സാഹിപ്പിച്ചു. ഇത് ഏറ്റവും ആദ്യം പരീക്ഷിച്ചത് ലോകമാന്യനഗറിലെ 750 വീടുകളിലാണ്. ഈ പ്രോജക്റ്റിൽ മാലിന്യത്തിന്റെ 100 ശതമാനവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പുനരുപയോഗത്തിനുമായി വർക്ക്ഷോപ്പുകളും അവബോധ ക്യാന്പുകളും സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്കില്ല
നഗരത്തിൽനിന്നും പ്ലാസ്റ്റിക്ക് ബാഗുകൾ പൂർണമായും പിൻവലിക്കുകയും പകരം പരിസ്ഥിതി സൗഹൃദബാഗുകൾ പരിചയപ്പെടുത്തുകയും ചെയ്തു.
നഗരത്തിൽ 458 മാലിന്യ ദുർബല പ്രദേശങ്ങളുണ്ടായിരുന്നു. ഇവിടെ മാലിന്യം ഇടുന്നതിന് 1380 ബിന്നുകളും 408 മാലിന്യനിക്ഷേപ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ 2016 ഡിസംന്പറിൽ ഇൻഡോർ ബിൻ ഫ്രീ സിറ്റി ആയി മാറി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം.
ഇന്ന് ഇൻഡോർ നഗരത്തിൽ പ്ലാസ്റ്റിക്ക് ബാഗുകൾ അനുവദനീയമല്ല. തുണി സഞ്ചികൾ ലഭ്യമാണ്.
മരുന്നുവില്പന പകുതിയായി
രണ്ടു വർഷംകൊണ്ട് നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്ന് വിൽപ്പനയിൽ 50% ത്തോളം കുറവ് വന്നിരിക്കുന്നു എന്നാണ് ഐഎംഎയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
നൂതനവും സാങ്കേതികവുമായ ക്ലീനിഗ് സംവിധാനങ്ങളുപയോഗിച്ച് നഗരത്തിൽനിന്നും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതുവഴി ശ്വാസകോശ സംബന്ധ രോഗങ്ങളിൽ ഗണ്യമായ കുറവ് കാണപ്പെട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സാംക്രമികരോഗങ്ങളിൽ 75%ശതമാനം കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇൻഡോറിൽ.
തൊഴിൽ ലഭ്യത
വിവിധ മാലിന്യനിർമാർജന പ്രോസസിംഗ് യുണിറ്റുകൾ വഴി 500 ൽ പരം ആളുകൾക്ക് ജോലി ലഭിച്ചു.
കേന്ദ്രങ്ങളിലെത്തുന്ന മാലിന്യങ്ങൾ വേർതിരിക്കുന്നതിന് 1113 പേരെ നിയോഗിച്ചു. സഫായി മിത്രയുടെ കീഴിൽ 8451 പേർ നഗരത്തിലുടനീളം മാലിന്യനിർമാർജനത്തിനായി പ്രവർത്തിക്കുന്നു. 4 എൻജിഒകൾ മികച്ച സേവനം കാഴ്ച്ചവയ്ക്കുന്നു.
ഭാവി പദ്ധതികൾ
വീടുകളിൽനിന്നു നനഞ്ഞ മാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, അപകടകരമായ മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് വീടുകൾതോറും കയറി ശേഖരിക്കുന്നതിനായ് 600 ടിപ്പറുകൾ വാങ്ങാൻ പദ്ധതിയിടുന്നു.
മാലിന്യങ്ങളുടെ ദ്വിതീയ ഗതാഗതത്തിനായി 10 അൾട്രാമോഡേണ് ട്രാൻസ്ഫർ സ്റ്റേഷനുകളുടെ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നു. ട്രാൻസ്ഫർ സ്റ്റേഷനിൽ നിന്നും മാലിന്യങ്ങൾ മെഷീനുകൾ വഴി കോംപാക്റ്റ് ചെയ്യുവാനും വലിയ വാഹനങ്ങളിൽ പ്രോസസിംഗ് പ്ലാന്റിലേക്ക് മാറ്റുവാനും സാധിക്കും. ഓരോ ട്രാൻസ്ഫർ സ്റ്റേഷനിലും നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾക്ക് പ്രത്യേക യന്ത്രങ്ങളും സ്ഥാപിക്കും.
റോഡിന്റെ വശങ്ങളിൽ കൂടുതൽ ലിറ്റർ ബിനുകൾ സ്ഥാപിക്കും. പഴയതും പ്രവർത്തനരഹിതവുമായ മാലിന്യസംസ്ക്കരണ പ്ലാന്റുകൾ ഏറ്റെടുത്ത് ആവശ്യമായ നവീകരണങ്ങളും പരിഷ്ക്കരണവും നടത്തും.
ഇൻഡോറിലെ കളക്ടറായിരുന്ന നർഹരി പറയുന്ന ഉത്തരം നമ്മുടെ അധികാരികളും ജനപ്രതിനിധികളും കേൾക്കുക:
സ്വാതന്ത്ര്യത്തിന്റെ 73 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും എന്തുകൊണ്ടാണ് നമ്മുടെ പല നഗരങ്ങളും വൃത്തിഹീനമായിത്തന്നെ കിടക്കുന്നത് ?
ഒന്നാമതായി രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയ പകപോക്കലുകൾ മറന്ന് ഒരേമനസോടെ പ്രവർത്തിക്കണം. മാറ്റത്തിനായുള്ള അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സ്വാതന്ത്ര്യം അഡ്മിനിസ്ട്രേഷന് കൊടുക്കണം. ശുചിത്വ മിഷനുവേണ്ടി കൂടുതൽ ജോലിക്കാരെ നിയമിക്കുകയും, അവർക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ജോലി നിരീക്ഷിക്കുകയും വേണം. എല്ലാത്തിനുമുപരിയായി പൊതുജനങ്ങളിൽ ശുചിത്വനഗരത്തിന്റെ അവബോധം വളർത്തിയെടുക്കണം. ഒരോ പൗരനും ഞാൻ എന്റെ നഗരത്തെ മലിനമാക്കില്ല എന്ന തീരുമാനം എടുത്താൽ ചുരുങ്ങിയ സമയംകൊണ്ട് ഭാരതം ശുചിത്വത്തിൽ ഒന്നാമതു നിൽക്കുന്ന രാജ്യമായി മാറും.
ജെ.പി. കാപ്പുംതല