യെസ് മിലോഡ്

07:42 AM Nov 08, 2020 | Deepika.com
പശു ചത്താലും മോരിന്‍റെ പുളി മാറില്ല എന്ന് പറഞ്ഞതുപോലെ ഇംഗ്ലീഷുകാർ ഇന്ത്യ വിട്ട് ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയായെങ്കിലും അവരുടെ പല സമ്പ്രദായങ്ങളും രീതികളും നാം ഇന്നും അഭംഗുരം, അന്ധമായി പിൻതുടരുന്നു.

സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപരെ അഭിഭാഷകർ "മിലോഡ് " [My Lord] എന്നാണ് സംബോധന ചെയ്യുന്നത്.

വാദത്തിനിടെയിലാണെങ്കിൽ "ലോഡ്ഷിപ്'എന്നുംവിളിക്കും. കീഴ്ക്കോടതികളിലാണെങ്കിൽ "യുവർ ഓണർ'(ഇപ്പോൾ അവിടെയും "മിലോർഡ്' എത്തിയിട്ടുണ്ട്.) ബ്രിട്ടീഷ് നീതിന്യായ സംവിധാനത്തിൽനിന്നും ഒസ്യത്തായി നമുക്കു കിട്ടിയതാണിത്. പ്രഭുക്കന്മാരെല്ലാം നാടുവിട്ടെങ്കിലും ഇപ്പോഴും ഈ ആചാരവിളി നാം പിന്തുടരുന്നു. സായിപ്പിനെ കാണുമ്പോൾ മാത്രമല്ല, സായിപ്പിന്‍റെ പ്രേതത്തെ കാണുമ്പോഴും നാം കവാത്ത് മറക്കുന്നു.

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ "മിലോർഡ്'എന്ന വിളിപ്പേര് മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഇന്ത്യയുടെ ചീഫ് ജസ്റ്റീസാണ്. 1973 ഏപ്രിൽ 16ന് സുപ്രീംകോടതി ബാർ അസോസിയേഷന് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കത്തെഴുതി.

കത്തിൽ പറയുന്നത് ഇങ്ങനെ :"1973 മേയ് ഒന്നുമുതൽ "മിസ്റ്റർ ജസ്റ്റീസ്'എന്നോ "മിസ്റ്റർ ചീഫ് ജസ്റ്റീസ്' എന്നോ സംബോധന ചെയ്താൽമതി. വാദത്തിന് ഇടയിലാണെങ്കിൽ "സർ’ എന്നും വിളിക്കാം.

സുപ്രീംകോടതി വിളിപ്പേരിൽ മാറ്റം വരുത്തിയാൽ രാജ്യം മുഴുവനുമുള്ള കോടതികളിൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് ചീഫ് ജസ്റ്റീസ് കരുതിയത്. എന്നാൽ, ഈ കത്തിനു മറുപടിയായി അഭിഭാഷക ലോകമൊന്നടങ്കം പറഞ്ഞത്, "യെസ് മിലോർഡ്' എന്നാണ്!.

ജസ്റ്റീസ് വി .ആർ. കൃഷ്ണയ്യർ സുപ്രീംകോടതി ജഡ്ജിയാ യിരിക്കെ അമേരിക്കൻ സുപ്രീംകോടതി സന്ദർശിച്ചകാര്യം അദ്ദേഹം എഴുതിയിട്ടുണ്ട്. കോടതിയിൽ വാദിഭാഗം അഭിഭാഷകന്‍റെ വാദം നടക്കുമ്പോൾ ജഡ്ജി അതു ശ്രദ്ധിക്കാതെ ഇടതുഭാഗത്തേക്ക് ഒന്നുനോക്കിപ്പോയി. ഇതു കണ്ട അഭിഭാഷകൻ, "ഹേ..., നോക്കൂ മിസ്റ്റർ ജഡ്ജ്...' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ കേസിലേക്ക് തിരിച്ചുകൊണ്ടുവന്നത് കണ്ട് ജസ്റ്റീസ് കൃഷ്ണയ്യർ പോലും സ്തബ്ധനായിപ്പോയി.

പ്രശസ്ത ഉറുദുകവിയായ അഭിഭാഷകൻ കേസിൽ വാദം നടത്തുകയാണ്. വാദത്തിലുടനീളം യുവർ ഓണർ എന്നതിനു പകരം "ജെന്‍റിൽമാൻ' എന്നാണ് വക്കീൽ ജഡ്ജിയെ സംബോധന ചെയ്തത്. ജഡ്ജിക്ക് അതത്ര രസിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ മങ്ങിയമുഖത്തു നിന്നുതന്നെ വായിച്ചെടുക്കാം.

വാദം ഉപസംഹരിച്ച് വക്കീൽ ഇരുന്ന ഉടൻതന്നെ സഹ അഭിഭാഷകർ ആ തെറ്റ് അദ്ദേഹത്തോട് ചൂണ്ടിക്കാട്ടി. ഉടനെ ക്ഷമചോദിക്കാൻ എഴുന്നേറ്റ വക്കീൽ ഇങ്ങനെ പറഞ്ഞു: "വാദത്തിന്‍റെ ചൂടിൽ ഞാൻ അങ്ങയെ "ജെന്‍റിൽമാൻ'എന്നുവിളിച്ചു. തെറ്റ് പറ്റിയതിൽ എന്നോട് ക്ഷമിക്കണം യുവർ ഓണർ...!'

അഡ്വ. ഡി.ബി. ബിനു