സിനിമയുടെയും തിയറ്ററിന്റെയും ചരിത്രത്തിൽ അസാധാരണ സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടയ്ക്കപ്പെട്ട തിയറ്ററുകളിൽ എന്തു ചെയ്യണമെന്നറിയാതെ ഉടമകൾ കുഴങ്ങുന്നതിനിടെ ചില അസാധാരണ പരീക്ഷണങ്ങളാണ് നടക്കുന്നത്. ആൾക്കൂട്ടങ്ങളെ ഒഴിവാക്കി എങ്ങനെ സിനിമാപ്രേമികളെ ആകർഷിക്കാം എന്നതാണ് പലരുടെയും ചിന്ത.
മംഗലാപുരത്തുനിന്നുള്ള വാർത്ത ശ്രദ്ധേയമാണ്. അവിടെ മൾട്ടിപ്ലക്സുകളിൽ നടക്കുന്ന പുതിയ പരീക്ഷണങ്ങൾ അതിജീവനത്തിന്റെ ലക്ഷണങ്ങൾ ഉള്ളവയാണ്. 1999 രൂപ കൊടുത്താൽ തിയറ്റർ നിങ്ങൾക്കു വിട്ടുതരികയാണ്. എന്നുവച്ചാൽ തനിച്ചിരുന്നു സിനിമ കാണാം. കോവിഡ് ബാധിക്കുമെന്ന ഭയമില്ലാതെ തനിച്ചോ കുടുംബാംഗങ്ങളോടൊത്തിരുന്നോ സിനിമ കാണാം. മറ്റാരെയും ഷോയുടെ സമയത്ത് അകത്തു പ്രവേശിപ്പിക്കില്ല. നിങ്ങൾക്കിഷ്ടമുള്ള സമയം മുൻകൂട്ടി ബുക്കു ചെയ്ത് ഉറപ്പാക്കാം. ഇനി 1999 രൂപ കൂടുതലാണെങ്കിൽ പ്രീമിയം ക്ലാസ് മാത്രമായി 500 രൂപയ്ക്കു ബുക്കു ചെയ്യാം. ആ ഏരിയയിൽ മറ്റാരും ഉണ്ടാവില്ല. ഇനി അതിനുള്ള കാശുമില്ലെങ്കിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 10 പേരെ ചേർത്ത് 500 രൂപ കൊടുത്താൽ മതി. മംഗളൂരുവിലെ ബിഗ് സിനിമാസ് ആണ് പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്.
പുതിയ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യുന്നില്ലാത്തതിനാൽ ഒടിടി റിലീസിംഗ് നടത്തിയിട്ടുള്ള സിനിമകൾ തന്നെയാണ് ഇത്തരം മൾട്ടിപ്ലക്സുകളിൽ പ്രദർശിപ്പിക്കുന്നത്. പക്ഷേ, ടി.വി സ്ക്രീനിൽ കാണുന്നതിനേക്കാൾ തിയറ്ററുകളിൽ സിനിമ കാണുന്നത് ഇഷ്ടപ്പെടുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഇത്തരം വാഗ്ദാനങ്ങൾ.
തിയറ്റർ ജീവനക്കാർക്കു ശന്പളം നല്കാനുള്ള ബുദ്ധിമുട്ടും ഉപയോഗശൂന്യമായി കിടന്നാൽ തിയറ്ററും സീറ്റുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നശിക്കുമെന്നതും ഇത്തരമൊരു നീക്കത്തിനു പിന്നിലുണ്ടാവാം.
ദുബായിൽ സിനിമാ പരീക്ഷണങ്ങൾ ഹോട്ടലുകളിലും നടത്തുകയാണ്. ഹോട്ടലുകൾ കുറച്ചുപേരെ മാത്രം ഉൾപ്പെടുത്തി സിനിമാ പ്രദർശനം നടത്തുന്നതും അടുത്തയിടെ വാർത്തയിൽ ഇടംപിടിച്ചിരുന്നു. എന്തായാലും കോവിഡ് 19 വാക്സിൽ ലഭ്യമാകുവോളം ഇത്തരം പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിൽ തിയറ്ററുകളും ഹോട്ടലുകളുമൊക്കെ തകർച്ചയുടെ വക്കിലാകുമെന്ന കാര്യത്തിൽ സംശയമില്ല.
മംഗലാപുരത്തുനിന്നുള്ള വാർത്ത ശ്രദ്ധേയമാണ്. അവിടെ മൾട്ടിപ്ലക്സുകളിൽ നടക്കുന്ന പുതിയ പരീക്ഷണങ്ങൾ അതിജീവനത്തിന്റെ ലക്ഷണങ്ങൾ ഉള്ളവയാണ്. 1999 രൂപ കൊടുത്താൽ തിയറ്റർ നിങ്ങൾക്കു വിട്ടുതരികയാണ്. എന്നുവച്ചാൽ തനിച്ചിരുന്നു സിനിമ കാണാം. കോവിഡ് ബാധിക്കുമെന്ന ഭയമില്ലാതെ തനിച്ചോ കുടുംബാംഗങ്ങളോടൊത്തിരുന്നോ സിനിമ കാണാം. മറ്റാരെയും ഷോയുടെ സമയത്ത് അകത്തു പ്രവേശിപ്പിക്കില്ല. നിങ്ങൾക്കിഷ്ടമുള്ള സമയം മുൻകൂട്ടി ബുക്കു ചെയ്ത് ഉറപ്പാക്കാം. ഇനി 1999 രൂപ കൂടുതലാണെങ്കിൽ പ്രീമിയം ക്ലാസ് മാത്രമായി 500 രൂപയ്ക്കു ബുക്കു ചെയ്യാം. ആ ഏരിയയിൽ മറ്റാരും ഉണ്ടാവില്ല. ഇനി അതിനുള്ള കാശുമില്ലെങ്കിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 10 പേരെ ചേർത്ത് 500 രൂപ കൊടുത്താൽ മതി. മംഗളൂരുവിലെ ബിഗ് സിനിമാസ് ആണ് പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്.
പുതിയ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യുന്നില്ലാത്തതിനാൽ ഒടിടി റിലീസിംഗ് നടത്തിയിട്ടുള്ള സിനിമകൾ തന്നെയാണ് ഇത്തരം മൾട്ടിപ്ലക്സുകളിൽ പ്രദർശിപ്പിക്കുന്നത്. പക്ഷേ, ടി.വി സ്ക്രീനിൽ കാണുന്നതിനേക്കാൾ തിയറ്ററുകളിൽ സിനിമ കാണുന്നത് ഇഷ്ടപ്പെടുന്ന ആളുകളെ ഉദ്ദേശിച്ചാണ് ഇത്തരം വാഗ്ദാനങ്ങൾ.
തിയറ്റർ ജീവനക്കാർക്കു ശന്പളം നല്കാനുള്ള ബുദ്ധിമുട്ടും ഉപയോഗശൂന്യമായി കിടന്നാൽ തിയറ്ററും സീറ്റുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നശിക്കുമെന്നതും ഇത്തരമൊരു നീക്കത്തിനു പിന്നിലുണ്ടാവാം.
ദുബായിൽ സിനിമാ പരീക്ഷണങ്ങൾ ഹോട്ടലുകളിലും നടത്തുകയാണ്. ഹോട്ടലുകൾ കുറച്ചുപേരെ മാത്രം ഉൾപ്പെടുത്തി സിനിമാ പ്രദർശനം നടത്തുന്നതും അടുത്തയിടെ വാർത്തയിൽ ഇടംപിടിച്ചിരുന്നു. എന്തായാലും കോവിഡ് 19 വാക്സിൽ ലഭ്യമാകുവോളം ഇത്തരം പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിൽ തിയറ്ററുകളും ഹോട്ടലുകളുമൊക്കെ തകർച്ചയുടെ വക്കിലാകുമെന്ന കാര്യത്തിൽ സംശയമില്ല.