ദുർഘടം ഇവിടെ ജീവിതം!

02:53 PM Sep 06, 2021 | Deepika.com
ജപ്പാനിലെ മിയാകെജിമ ദ്വീപ് -ഭാഗം 2

ലോകത്തു ജീവിക്കാൻ ഏറ്റവും ദുർഘടമായ സ്ഥലമായി ജപ്പാനിലെ മിയാകെജിമ ദ്വീപ് കരുതപ്പെടുന്നു. ഈ ദ്വീപിൽ ആളുകൾ ഇങ്ങനെ മാസ്ക് വച്ചു ജീവിക്കുന്നതിനു പിന്നിലെ പ്രധാന വില്ലൻ, ഒരു അഗ്നി പർവതമാണ്. ഈ ദ്വീപിന്‍റെ ഹൃദയഭാഗത്ത് മൗണ്ട് ഒയാമ എന്ന സജീവമായ ഒരു അഗ്നി പർവതമുണ്ട്.

2000ൽ, മൗണ്ട് ഒയാമ ഒന്നു പൊട്ടിത്തെറിച്ചു. അതോടെയാണ് ഇവിടുള്ളവരുടെ ജീവിതം നരകമായി മാറിയത്. ഒരു വർഷത്തിനിടെ ഉണ്ടായ പതിനേഴായിരത്തിലധികം ഭൂചലനങ്ങളുടെ സമ്മർദം മൂലമായിരുന്നു ആ വൻ പൊട്ടിത്തെറി.

വിഷവാതകങ്ങൾ

അഗ്നിപർവത സ്ഫോടനത്തിന്‍റെ ഫലമായി സൾഫർ ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. സ്ഫോടനം നടന്ന് ആദ്യനാളുകളിൽ ഇങ്ങോട്ടേക്കുള്ള വിമാന സർവീസുകൾ വരെ നിർത്തിവയ്ക്കേണ്ടി വന്നു. പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്നു ദ്വീപിലെ താമസക്കാരെയെല്ലാം ജപ്പാൻ ഭരണകൂടം ഒഴിപ്പിച്ചു. എന്നാൽ, ഒഴിപ്പിച്ചവരിൽ നല്ലൊരു വിഭാഗത്തിനും ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം.

വിഷവാതക ഭീഷണിയും കടുത്ത സാഹചര്യങ്ങളുമുണ്ടായിട്ടും ജന്മനാടിനോടുള്ള സ്നേഹത്താൽ 2006ൽ പല ദ്വീപ് നിവാസികളും തിരികെയെത്തി. ഇന്നും ഒയാമ പർവതത്തിൽനിന്നു രാസവാതകങ്ങൾ വമിക്കുന്നുണ്ട്. അന്തരീക്ഷം വിഷമയമാണു താനും.

വാതകത്തിനൊപ്പം

കോവിഡിനൊപ്പം ജീവിക്കുക എന്നു പറയുന്നതുപോലെ മിയാക ജിമയിലെ ആളുകൾ വിഷവാതകത്തെ നേരിടാനും ഇതിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കുന്നു. ഇവിടെയും റസ്റ്ററന്‍റുകളും കല്യാണപ്പാർട്ടികളും നീന്തൽക്കുളങ്ങളും ബീച്ച് സഞ്ചാരികളുമൊക്കെയുണ്ട്. പക്ഷേ, എല്ലാവരും കൃത്യമായി ഗ്യാസ് മാസ്ക് ധരിച്ചിരിക്കണം. കൊറോണ മാസ്ക് ഊരുന്നതുപോലെ ഊരി തൂക്കിയിട്ടാൽ വിവരമറിയും. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നതു വലിയ അപകടമാണ്.

എന്നിട്ടും സഞ്ചാരികൾ

ദ്വീപ് വലിയൊരു പേടിപ്പെടുത്തുന്ന സംഭവമൊക്കെയാണെങ്കിലും ജപ്പാനിലെ പ്രധാന ടൂറിസ്റ്റ് സ്പേസാണ് ഇവിടം. ഒട്ടേറെപ്പേർ വിനോദസഞ്ചാരത്തിനായി ഇവിടെയെത്തുന്നു. ടോക്കിയോയിൽനിന്നു ദ്വീപിലേക്കു ഹെലികോപ്ടർ, ബോട്ട് മാർഗം ആണ് വിനോദ സഞ്ചാരികൾ എത്തുന്നത്. സഞ്ചാരികൾ ദ്വീപിലെത്തിയാൽ മാസ്ക് വാങ്ങാൻ കിട്ടും. അതും വാങ്ങിവച്ച് അങ്ങു സഞ്ചരിക്കുക. ദ്വീപിലെ ചില സ്ഥലങ്ങൾ അത്യധികം ആകർഷകമാണ്. ദ്വീപ് നിവാസികൾ പൊതുവേ സൗഹൃദമനോഭാവം ഉള്ളവരാണ്. ഇവർ സന്ദർശകരോട് മാന്യമായി പെരുമാറുന്നു. ദ്വീപിൽ ജീവിക്കുന്നതിലും അവരുടെ സംസ്കാരത്തിലും വലിയ അഭിമാന ബോധമാണ് ഈ ദ്വീപ് നിവാസികൾക്ക്.

(തുടരും)
തയാറാക്കിയത്: നിയാസ് മുസ്തഫ