മദ്രാസ് പ്രസിഡൻസിയിലെ അഡ്വക്കറ്റ് ജനറലും തിരുവിതാംകൂറിന്റെ ദിവാനും പ്രഗത്ഭ അഭിഭാഷകനുമൊക്കെയായ സാക്ഷാൽ സി. പി. രാമസ്വാമിഅയ്യരാണ് ഈ കഥയിലെ നായകൻ.
സംഭവം നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത്.
ഇന്ത്യക്കാരായ വക്കീലന്മാരോട്, യൂറോപ്യൻ ജഡ്ജിമാർക്ക് പൊതുവെ പരമ പുച്ഛമാണ്.
ഇത്തരമൊരു സായിപ്പ്ജഡ്ജിക്കു മുന്നിൽ ഹാജരായി വാദിക്കുകയാണ് സി.പി.രാമസ്വാമി അയ്യർ.
ജഡ്ജി: "മിസ്റ്റർ. സി.പി. രാമസ്വാമി അയ്യർ, നിങ്ങൾ കേസ് ശരിക്ക് പഠിച്ചിട്ടുവന്ന് വാദിക്കൂ, അതുവരേ ഞാൻ കേസ് നീട്ടിവയ്ക്കാം.'
സി.പി : "യുവർ ഓണർ..., ഞാൻ കേസ് നന്നായി പഠിച്ചുതന്നെ ആണ് വാദിക്കുന്നത്.'
ജഡ്ജി : "മിസ്റ്റർ അയ്യർ... താങ്കൾ പറയുന്നത് ശരിയാണെങ്കിൽ, ഞാൻ ദാ ഈ നിയമ പുസ്തകങ്ങൾ കത്തിച്ചുകളയാം.'
സി.പി: "യുവർ ഓണർ...അങ്ങ് പുസ്തകങ്ങൾ കത്തിക്കുകയൊന്നും വേണ്ട, സമയം കിട്ടുമ്പോൾ അവ വായിച്ചാൽമതി'!
അഡ്വ. ഡി.ബി. ബിനു
പുസ്തകം വായിച്ചാൽ മതി !
01:59 AM Oct 11, 2020 | Deepika.com