നർമ്മവേളകൾ പോലെ തന്നെ കോടതികളിൽ പ്രക്ഷുബ്ധമായ രംഗങ്ങളും ഉണ്ടാകാറുണ്ട്.
അഭിഭാഷകരോട് പൊട്ടിത്തെറിക്കുന്ന ന്യായാധിപരും അവരോട് തട്ടി ക്കയറുന്ന അഭിഭാഷകരും കോടതികളുടെ അന്തരീക്ഷത്തെ കലുഷിതമാക്കാറുണ്ട്.
പോരുകോഴികളെപ്പോലെ പരസ്പരം കൊത്തിക്കീറുന്ന വക്കീലന്മാരുടെ നടുവിലിരുന്ന് കേസിലെ വസ്തുതകൾ മനസിലാക്കാനായി എതിർവാദങ്ങൾ ഉന്നയിച്ച് വക്കീലന്മാരെ പ്രകോപിപ്പിക്കുന്ന ജഡ്ജിമാരുമുണ്ട്. ജഡ്ജിമാർ കോടതിയിൽ നിർത്തിപ്പൊരിച്ചാലും യാതൊരു ഭാവഭേദവുമില്ലാതെ "യെസ് യുവർ ഓണർ' എന്ന് പ്രതിവചിക്കുന്ന അഭിഭാഷക ശ്രേഷ്ഠരും വിരളമല്ല.
ജഡ്ജിയുടെ കഠിനമായ ശകാരവർഷത്തിന് ഒരു വക്കീൽ വിധേയനായി. പേമാരി പെയ്തൊഴിഞ്ഞതിനുശേഷം ചെവിയിൽ തിരുകിയ പഞ്ഞി എടുത്തുമാറ്റി വിജയപ്രതീക്ഷയോടെ അദ്ദേഹം കോടതിമുറി വിടുന്നതിനു സഹപ്രവർത്തകർ സാക്ഷികളാണ്.
തീരദേശ ജില്ലയിലെ കോടതിയിൽ മുഖ്യന്യായാധിപൻ ഉച്ചകഴിഞ്ഞ് വാദം കേൾക്കാൻ കോടതിയിലെത്തിയിരുന്നത് ഒളിപ്പിച്ചുവച്ച ഇയർ ഫോണുമായാണ്.
സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ അദ്ദേഹം കോടതിയിലെ തീപാറുന്ന വാദത്തിനിടയിൽ തലകുലുക്കി പൊട്ടിച്ചിരിക്കുമ്പോൾ വാദിക്കുന്നവരുടെ മുഖത്തും വിജയഭാവം കാണാം; തന്റെ വാദം ജഡ്ജിക്ക് "ക്ഷ’പിടിച്ചു.
പക്ഷേ, സച്ചിൻ ടെണ്ടുൽക്കർ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചതിന്റെ ആവേശത്തിലായിരുന്നു ജഡ്ജിയുടെ അംഗവിക്ഷേപമെന്ന് അറിയാവുന്നത് ആ ജില്ലാകോടതിയിലെ ബഞ്ച്ക്ലാർക്കിനു മാത്രം! അഭിഭാഷകർ എങ്ങനെയെല്ലാം ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ചാലും അതിൽ ഒരിക്കലും വീഴാത്ത ജഡ്ജിമാർക്ക് ഗുരുതരമായ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണിന്ന്.
അത്തരത്തിലുള്ള ഒരു ജഡ്ജിയെ സൗമ്യമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ് വക്കീൽ.
വക്കീൽ: "എത്ര പ്രകോപനപരമായി സംസാരിച്ചാലും എപ്പോഴും ഇങ്ങനെ കൂളായിരിക്കാൻ അങ്ങേയ്ക്ക് എങ്ങനെ കഴിയുന്നു?'
ജഡ്ജി :വിഡ്ഢികളുമായി ഒരിക്കലും ഞാൻ തർക്കിക്കാറില്ല. അവർ എത്ര തർക്കിക്കാൻ വന്നാലും ഞാൻ എതിർക്കാറില്ല. "നിങ്ങൾ പറയുന്നതെല്ലാം ശരി എന്നുമാത്രം ഞാൻ പറയും.'
വക്കീൽ: "പക്ഷേ, അങ്ങയുടെ ഈ രീതിയോട് ഒരിക്കലും എനിക്ക് യോജിക്കാൻ കഴിയുന്നില്ല . ഇത് തെറ്റും വിവരക്കേടുമാണ്.'
ജഡ്ജി: "താങ്കൾ പറയുന്നതാണ്
ശരി!'
അഡ്വ. ഡി.ബി. ബിനു
അഭിഭാഷകരോട് പൊട്ടിത്തെറിക്കുന്ന ന്യായാധിപരും അവരോട് തട്ടി ക്കയറുന്ന അഭിഭാഷകരും കോടതികളുടെ അന്തരീക്ഷത്തെ കലുഷിതമാക്കാറുണ്ട്.
പോരുകോഴികളെപ്പോലെ പരസ്പരം കൊത്തിക്കീറുന്ന വക്കീലന്മാരുടെ നടുവിലിരുന്ന് കേസിലെ വസ്തുതകൾ മനസിലാക്കാനായി എതിർവാദങ്ങൾ ഉന്നയിച്ച് വക്കീലന്മാരെ പ്രകോപിപ്പിക്കുന്ന ജഡ്ജിമാരുമുണ്ട്. ജഡ്ജിമാർ കോടതിയിൽ നിർത്തിപ്പൊരിച്ചാലും യാതൊരു ഭാവഭേദവുമില്ലാതെ "യെസ് യുവർ ഓണർ' എന്ന് പ്രതിവചിക്കുന്ന അഭിഭാഷക ശ്രേഷ്ഠരും വിരളമല്ല.
ജഡ്ജിയുടെ കഠിനമായ ശകാരവർഷത്തിന് ഒരു വക്കീൽ വിധേയനായി. പേമാരി പെയ്തൊഴിഞ്ഞതിനുശേഷം ചെവിയിൽ തിരുകിയ പഞ്ഞി എടുത്തുമാറ്റി വിജയപ്രതീക്ഷയോടെ അദ്ദേഹം കോടതിമുറി വിടുന്നതിനു സഹപ്രവർത്തകർ സാക്ഷികളാണ്.
തീരദേശ ജില്ലയിലെ കോടതിയിൽ മുഖ്യന്യായാധിപൻ ഉച്ചകഴിഞ്ഞ് വാദം കേൾക്കാൻ കോടതിയിലെത്തിയിരുന്നത് ഒളിപ്പിച്ചുവച്ച ഇയർ ഫോണുമായാണ്.
സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ അദ്ദേഹം കോടതിയിലെ തീപാറുന്ന വാദത്തിനിടയിൽ തലകുലുക്കി പൊട്ടിച്ചിരിക്കുമ്പോൾ വാദിക്കുന്നവരുടെ മുഖത്തും വിജയഭാവം കാണാം; തന്റെ വാദം ജഡ്ജിക്ക് "ക്ഷ’പിടിച്ചു.
പക്ഷേ, സച്ചിൻ ടെണ്ടുൽക്കർ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചതിന്റെ ആവേശത്തിലായിരുന്നു ജഡ്ജിയുടെ അംഗവിക്ഷേപമെന്ന് അറിയാവുന്നത് ആ ജില്ലാകോടതിയിലെ ബഞ്ച്ക്ലാർക്കിനു മാത്രം! അഭിഭാഷകർ എങ്ങനെയെല്ലാം ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ചാലും അതിൽ ഒരിക്കലും വീഴാത്ത ജഡ്ജിമാർക്ക് ഗുരുതരമായ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണിന്ന്.
അത്തരത്തിലുള്ള ഒരു ജഡ്ജിയെ സൗമ്യമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ് വക്കീൽ.
വക്കീൽ: "എത്ര പ്രകോപനപരമായി സംസാരിച്ചാലും എപ്പോഴും ഇങ്ങനെ കൂളായിരിക്കാൻ അങ്ങേയ്ക്ക് എങ്ങനെ കഴിയുന്നു?'
ജഡ്ജി :വിഡ്ഢികളുമായി ഒരിക്കലും ഞാൻ തർക്കിക്കാറില്ല. അവർ എത്ര തർക്കിക്കാൻ വന്നാലും ഞാൻ എതിർക്കാറില്ല. "നിങ്ങൾ പറയുന്നതെല്ലാം ശരി എന്നുമാത്രം ഞാൻ പറയും.'
വക്കീൽ: "പക്ഷേ, അങ്ങയുടെ ഈ രീതിയോട് ഒരിക്കലും എനിക്ക് യോജിക്കാൻ കഴിയുന്നില്ല . ഇത് തെറ്റും വിവരക്കേടുമാണ്.'
ജഡ്ജി: "താങ്കൾ പറയുന്നതാണ്
ശരി!'
അഡ്വ. ഡി.ബി. ബിനു