+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യവനിക താഴുന്ന ചവിട്ടുനാടകം

കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്തിയ യൂറോപ്യൻ മിഷനറിമാരാണ് അവരെ കലാരം
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്തിയ യൂറോപ്യൻ മിഷനറിമാരാണ് അവരെ കലാരംഗത്തേക്ക് ആനയിച്ചത്. തുടർന്ന് അഞ്ചലോസ് ഫ്രാൻസിസ് മെത്രാപ്പോലീത്ത, അർണോസ് പാതിരി തുടങ്ങിയ വിദേശ മിഷനറിമാരും കരിയാറ്റി മെത്രാപ്പോലീത്ത, പാറേമാക്കൽ തോമ കത്തനാർ, വരാരി ചാക്കോമാപ്പിള തുടങ്ങിയ തദ്ദേശീയ ക്രൈസ്തവരും, സാഹിത്യരംഗത്ത് പ്രവേശിക്കുകയുണ്ടായി. അതോടൊപ്പം ചവിട്ടുനാടകം എന്ന പേരിൽ അറിയപ്പെടുന്ന ഒരു പുതിയ കലാരൂപത്തിന് തുടക്കം കുറിക്കുകയുണ്ടായി. ചവിട്ടുനാടകത്തിന്‍റെ ആരംഭം എങ്ങനെയായിരുന്നു എന്നും അതിന്‍റെ സവിശേഷതകൾ ഏവയെന്നും അതിന്‍റെ ഇന്നത്തെ അവസ്ഥ എങ്ങനെയെന്നും പരിശോധിക്കുന്നത് ഉചിതമായിരിക്കും.

അരങ്ങിലെത്തുംമുന്പ്

ഏതൊരു സംഭവത്തെയും അല്ലെങ്കിൽ സംഭവ വികാസത്തെയും അഭിനയ ചാതുര്യത്തിലൂടെ സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് നാടകം. പുരാതന ഗ്രീസാണ് അതിന്‍റെ ഈറ്റില്ലമെന്നാണ് പലരും അവകാശപ്പെടുന്നത്. എന്നാൽ എല്ലാ സമൂഹങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അഭിനയകലയിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സംസ്കൃത നാടകവേദി പണ്ടു കാലത്ത് പ്രസിദ്ധിയാർജിച്ചിരുന്നതാണ്. അതിന്‍റെ ചുവടുപിടിച്ച് കേരളത്തിൽ രൂപം പ്രാപിച്ച നാടകരൂപമാണ് കൂടിയാട്ടം. കൂടാതെ പടയണിയും തെയ്യവും രൂപം പ്രാപിക്കുകയുണ്ടായി. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും ലോകപ്രസിദ്ധമായ കഥകളിയും ആവിഷ്കൃതമായി.

ഈ നാടകങ്ങളെല്ലാം ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് അരങ്ങേറിയിരുന്നത്. അതിലെ ഇതിവൃത്തങ്ങളാണെങ്കിൽ ഹൈന്ദവ വിശ്വാസികളെയും ഹൈന്ദവ ആചാരങ്ങളെയും ആസ്പദമാക്കിയുള്ളവയുമായിരുന്നു. 18-ാം നൂറ്റാണ്ടിൽപ്പോലും ക്രൈസ്തവ വനിതകളെ പടേനി എന്ന ഹൈന്ദവാചാരത്തിൽ പങ്കുചേരാൻ നിർബന്ധിച്ചിരുന്നതായി പൗളിനോസ് പാതിരി രേഖപ്പെടുത്തിയിരുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

അരങ്ങിലേക്ക്

ഇങ്ങനെയുള്ള നാടകങ്ങളിൽനിന്നു ക്രൈസ്തവവരെ പിന്തിരിപ്പിക്കുന്നതിനും ക്രൈസ്തവ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടി, മിഷനറിമാരുടെ ശ്രമഫലമായി രൂപംകൊണ്ടതാണ് ചവിട്ടുനാടകമെന്നാണ് പൊതുവേ വിശ്വസിക്കുന്നത്. ഈ നാടകം കഥകളി ആരംഭിക്കുന്നതിന് ഏകദേശം നൂറ് വർഷം മുന്പ് ആവിഷ്കൃതമായി എന്നാണ് സബീന റാഫി എന്ന ഗവേഷക അഭിപ്രായപ്പെട്ടിരിക്കുന്നത്. അവരുടെതന്നെ വാക്കുകളിൽ "അന്ന് ഒന്നാമത്തെ ചവിട്ടുനാടകമായ കാറൽമാൻ ചരിത്രം അവതരിപ്പിക്കുന്നതിനുവേണ്ടി കെട്ടിയുണ്ടാക്കിയ ആ നെടുനീളൻ സ്റ്റേജ് തന്നെയാണ് കേരളത്തിലെ ഒന്നാമത്തെ സ്റ്റേജ് .'

എന്നാൽ പോർട്ടുഗീസുകാർ തങ്ങളുടെ വംശക്കാരുടെയും അവരുടെ അനന്തവരുടെയും വിനോദാർഥം ആരംഭിച്ചതാണ് ചവിട്ടുനാടകം എന്ന ഒരാക്ഷേപം നാടകകൃത്തായ സി.ജെ.തോമസ് ഉന്നയിക്കുന്നുണ്ട്. "പറങ്കിക്കല'എന്ന പേര് നൽകി അതിനെ അദ്ദേഹം കളിയാക്കിയിട്ടുമുണ്ട്. എന്നാൽ പോർട്ടുഗീസുകാരല്ല തദ്ദേശീയരായ ക്രൈസ്തവരായിരുന്നു അതിന്‍റെ പ്രേക്ഷകരെന്നാണ് വസ്തുനിഷ്ഠമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സബീന റാഫി അഭിപ്രായപ്പെട്ടിരിക്കുന്നത്. അതു പ്രചരിച്ചിരുന്ന പള്ളിപ്പുറം, ചാവക്കാട്, പാലാരിവട്ടം, ചിറ്റൂർ, എറണാകുളം, ചേർത്തല, അർത്തുങ്കൽ, പള്ളിത്തോട്ടം, ഓമനപ്പുഴ, വാടക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ പോർട്ടുഗീസുകാരുടെ സാന്നിധ്യമൊന്നും ഉണ്ടായിരുന്നതുമില്ല.

മട്ടാഞ്ചേരി-തമിഴ്നാട് ബന്ധം

എന്നാൽ നാടകത്തിന്‍റെ ഉത്ഭവത്തെപ്പറ്റി ഇനിയുമുണ്ട് അഭിപ്രായവ്യത്യാസങ്ങൾ. സാന്പത്തിക വിദഗ്ധനും ക്രൈസ്തവ സാഹിത്യ ചരിത്രകാരനുമായ ഡോ. പി.ജെ.തോമസ് വേറൊരു വിശദീകരണമാണീ കാര്യത്തിൽ നൽകുന്നത്. അദ്ദേഹം നൽകുന്ന വിശദീകരണം അനുസരിച്ച്, പണ്ടുകാലത്ത് മട്ടാഞ്ചേരിയിലെ കൂനൻ കുരിശു പള്ളിമുറ്റത്ത്, വൈകുന്നേരം വിശ്വാസികൾ പതിവായി സമ്മേളിക്കുകയും, ഭജനം നടത്തുകയും ചെയ്തിരുന്നു.

തങ്ങളുടേതായ കീർത്തനങ്ങളുടെ അഭാവത്തിൽ അവർ ഹൈന്ദവകീർത്തനങ്ങളാണ് ആലപിച്ചിരുന്നത്. അങ്ങനെയിരിക്കെ തമിഴ്നാട്ടുകാരായ ചിന്നത്തന്പി എന്ന പേരുള്ള ഒരു ക്രൈസ്തവ കവി അവിടെ വന്നു ചേരുകയും ഭജന നടത്തുന്നത് കാണുകയും ചെയ്തു. ക്രൈസ്തവ വിശ്വാസികൾ ഹൈന്ദവ കീർത്തനങ്ങൾ ഉരുവിടുന്നതിൽ അദ്ദേഹം അതൃപ്തനായിത്തീർന്നു. ഇതിനൊരു പരിഹാരമായി പുരോഹിതന്മാരുമായി ആലോചിച്ചശേഷം അദ്ദേഹം ക്രിസ്തീയ ഇതിവൃത്തത്തിൽ ഒരു നാടകം എഴുതി അവരെ പഠിപ്പിച്ചു. ക്രമേണ ചിന്നത്തന്പിയും അദ്ദേഹത്തിന് ശേഷം വന്ന നെയ്യൂർകാരനായ ദേവസഹായം പിള്ളയും അവരുടെ ശിഷ്യന്മാരും പ്രശസ്തങ്ങളായ പല നാടകങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.

ഈ രീതിയിലുള്ള വിവരണം തോമസ് നൽകുന്പോൾ വേറൊരു ഗ്രന്ഥകർത്താവായ ചുമ്മാർ ചുണ്ടൽ, തമിഴ്നാട് ബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ തമിഴ്നാട്ടിലെ തെരുക്കൂത്ത് നാടകവും ചവിട്ടുനാടകവും ഒന്നുതന്നെയാണ്. മാത്രമല്ല ശ്രീലങ്കയിൽ പ്രചാരത്തിലിരുന്ന നാഗഭന്മ എന്ന കലാരൂപവുമായി ഇവയ്ക്ക് വലിയ സാമ്യമുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

തുടക്കം തമിഴിലായിരുന്നുവോ എന്ന തർക്കം പൂർണമായും പരിഹൃതമായിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ രണ്ടുകാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഒന്നാമതായി മിഷനറിമാരുടെ താത്പര്യപ്രകാരമാണ് ചവിട്ടുനാടകം ആവിർഭവിച്ചെതെന്ന കാര്യം തർക്കമറ്റതുതന്നെ. ഡോ. തോമസും ഇക്കാര്യം നിഷേധിക്കുന്നുമില്ല. രണ്ടാമതായി തമിഴ് സ്വാധീനത്തെ തള്ളിക്കളയാവുന്ന ഒന്നാണെന്നു തോന്നുന്നില്ല. അക്കാലത്ത് കേരളീയരുടെ പ്രാർഥനകൾതന്നെ തമിഴ് ചുവയുള്ള മലയാളത്തിലുമായിരുന്നു. സാധാരണക്കാർ തമിഴ്ചുവയുള്ളതായ മലയാളത്തിലാണ് ആശയവിനിയമം നടത്തിയിരുന്നതും. അപ്പോൾ ചവിട്ടുനാടകത്തിന്‍റെ ഉത്ഭവം തമിഴിൽനിന്നാണ് എന്ന് പറഞ്ഞാൽ അതിൽ വലിയ അപാകതയുണ്ടെന്ന് തോന്നുന്നില്ല.

സവിശേഷതകൾ


ബൈബിൾകഥകളും, ക്രിസ്തീയ പുണ്യവാളന്മാരുടെയും വീരപുരുഷന്മാരുടെയും ചരിത്രങ്ങളുമാണ് ചവിട്ട് നാടകങ്ങളിലെ ഇതിവൃത്തങ്ങൾ. യൗസേപ്പ് നാടകം, ഇസഹാക്ക് നാടകം, കത്രീനാനാടകം, ജ്ഞാനസുന്ദരി, കാറൽമാൻ ചരിത്രം തുടങ്ങിയ നാല്പതിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.

കേരളത്തിൽ പണ്ടുകാലം മുതൽ നിലനിന്നിരുന്ന ഒരായോധന കലയാണ് കളരിപ്പയറ്റ്, ക്രൈസ്തവർ അതിൽ സജീവ പങ്കാളികളുമായിരുന്നു. കളരിപ്പയറ്റിലേതുപോലെയുള്ള തളംവച്ചാണ് ചവിട്ടുനാടകം അരങ്ങേറിയിരുന്നത്. അതുപോലെ കേരളത്തിലെ പ്രസിദ്ധിയാർജിച്ച കൂടിയാട്ടത്തിലെ നൃത്തവും, ആട്ടവും പാട്ടുമൊക്കെ ചവിട്ടുനാടകത്തിലെ നിർണായക ഘടകങ്ങളുമാണ്. കൂടിയാട്ടത്തിന്‍റെതന്നെ ഒരു പരിഷ്കൃത പതിപ്പാണ് ചവിട്ടുനാടകമെന്നാണ് സബീനയുടെ അഭിപ്രായം. അതുപോലെതന്നെ യൂറോപ്പിൽനിന്നുമുള്ള ഓപ്പറയുടെ സവിശേഷതകളും ചവിട്ടുനാടകത്തിൽ സജീവമാണ്. അങ്ങനെ പാശ്ചാത്യവും പൗരസ്ത്യവുമായ കലാരൂപങ്ങളുടെ ഒരു സംയോജനം ഇതിൽ കാണാവുന്നതാണ്.

തടികൊണ്ട് നിർമിച്ച ഉയർന്ന പ്ലാറ്റ്ഫോമിൽ നടീനടന്മാർ പ്രവേശിക്കുന്നതോടെ നാടകം ആരംഭിക്കുന്നു. താളത്തിനനുസരിച്ചുള്ള പാട്ടുപാടിക്കൊണ്ടാണ് നടീനടന്മാർ ആഗതരാകുന്നത്. പിന്നണിഗായകന്മാർ നടന്മാരുടെ പാട്ടിൽ താളത്തിനൊപ്പം ഏറ്റുപാടുന്നു. നടീനടന്മാർ ചുവടുവച്ച് സ്റ്റേജിൽ ചവിട്ടുന്നതിലൂടെയാണ് ചവിട്ടുനാടകം എന്ന പേര് ലഭിക്കാനിടയായത്. കളരിപ്പയറ്റിലേതുപോലെയുള്ള താളം വയ്ക്കലും ചിട്ടയായ ചവിട്ടലും നടീനടന്മാരുടെ വേഷഭൂഷാദികളും കാണികളിൽ ആശ്ചര്യം ജനിപ്പിക്കുന്നുണ്ടെങ്കിലും ഉയർന്ന നിലവാരമുള്ള ഗാനങ്ങളോ സംഭാഷണങ്ങളോ പൊതുവേ കുറവാണെന്നാണ് സാഹിത്യ ചരിത്രകാരനായ കെ.എം. ജോർജിന്‍റെ അഭിപ്രായം.

സാമൂഹിക നാടകങ്ങളുടെ വരവ്

ചവിട്ടുനാടകം ആരംഭിച്ചതും പ്രചരിച്ചതും 17-ാം നൂറ്റാണ്ടിലാണ്. തുടർന്നുള്ള വർഷങ്ങളിലും അത് സജീവമായിരുന്നു. അന്ന് ചവിട്ടുനാടകമുൾപ്പെടെ കേരളത്തിൽ പ്രചരിച്ചിരുന്ന നാടകങ്ങളെല്ലാം മതവിശ്വാസങ്ങളേയും ആചാരങ്ങളേയും ആസ്പദമാക്കിയുള്ളവയായിരുന്നു. ഇതിൽ നിന്നു വ്യത്യസ്തമായി പത്തൊൻപതാം നൂറ്റാണ്ട് മുതൽ ജീവിതത്തിന്‍റെ യഥാർഥവശങ്ങളെ ആസ്പദമാക്കിയുള്ള നാടകങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. തികച്ചും വാണിജ്യാടിസ്ഥാനത്തിലാണ് അവയെ അവതരിപ്പിച്ചിരുന്നത്. കാണികളിൽനിന്നു പ്രവേശനഫീസ് വാങ്ങി കലാകാരന്മാർക്ക് നല്ല പ്രതിഫലവും നൽകി അവതരിപ്പിച്ചിരുന്ന ഈ നാടകങ്ങൾ സാന്പത്തികമായി വൻ വിജയം കൈവരിച്ചിരുന്നു.

ഇങ്ങനെ വളർച്ച പ്രാപിച്ച നാടകപ്രസ്ഥാനം, ചവിട്ടു നാടകത്തിന് വൻ തിരിച്ചടിയായിത്തീർന്നു. ഒന്നാമതായി അനുഗൃഹീത നടീനടന്മാരെയും വിശിഷ്‌ട കഥകളെയും അണിനിരത്തിയാണ് ഈ നാടകങ്ങൾ രംഗപ്രവേശനം നടത്തിയത്. അവയുമായി പിടിച്ചുനിൽക്കാൻ ചവിട്ടുനാടകങ്ങൾ തീർത്തും ബലഹീനങ്ങളും ആയിരുന്നു.

രണ്ടാമതായി ഏതു നാടകവും വളരെയേറെ പണച്ചെലവ് വേണ്ടിവരുന്ന കലാസൃഷ്‌ടികളാണല്ലോ. മുൻ കാലങ്ങളിൽ സാന്പത്തിക ശേഷിയുള്ള കുടുംബങ്ങളാണ് ചവിട്ടുനാടകങ്ങൾക്ക് അത്താണിയായി പ്രവർത്തിച്ചിരുന്നത്. അതിനു വേണ്ട സാന്പത്തിക ഭാരം ഏറ്റെടുക്കുവാൻ പിൻകാലങ്ങളിൽ ആരും തയാറായതുമില്ല. നടീനടന്മാരാണെങ്കിൽ പ്രതിഫലം കൂടാതെ അഭിനയിക്കുവാൻ വൈമുഖ്യം കാണിച്ചും വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ചവിട്ടുനാടകത്തിന്‍റെ നിലനില്പുതന്നെ പരുങ്ങലിലായിത്തീർന്നിരിക്കുകയാണ്.

തകർക്കരുത്

ചവിട്ടുനാടകത്തെ ഒതുക്കിയ സാമൂഹിക നാടകവേദിയും വൻപ്രതിസന്ധിയെ നേരിട്ടുവരികയാണ്. ആദ്യം സിനിമയും തുടർന്ന് ടെലിസീരിയലുകളം രംഗപ്രവേശനം നടത്തിയതോടെ നാടകങ്ങളുടെ സ്ഥിതിയും അവതാളത്തിലായി. തത്ഫലമായി അവ ഇപ്പോൾ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളുടെ പിൻബലത്തിലാണ് പിടിച്ചു നിൽക്കുന്നതുതന്നെ. ചവിട്ടുനാടകവും ഇതേ രീതിയിലുള്ള സാന്പത്തിക സഹായത്തിന് അർഹമാണ്.

കേരളത്തിൽ ആദ്യമായി അരങ്ങേറിയ നാടകരൂപമെന്ന മാനദണ്ഡത്തിൽ അവയ്ക്കും സഹായം ലഭിക്കേണ്ടതാണ്. മാത്രമല്ല പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ മനോജ്ഞമായ ഒരു സംയോജനം അതിൽ ദൃശ്യവുമാണ്.

തത്ഫലമായി സാന്പത്തിക സഹായം നൽകി അതിനെ സംരക്ഷിക്കേണ്ടത് സാംസ്കാരിക കേരളത്തിന്‍റെ തന്നെ ഉത്തരവാദിത്വമാണ്. എന്നാൽ അതിനുവേണ്ടി വാദിക്കുവാനോ ശിപാർശ ചെയ്യുവാനോ ആരുമില്ലാത്ത ഒരു അവസ്ഥയാണ് കാണപ്പെടുന്നത്.

ക്രൈസ്തവ സമൂഹമാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്. കളരിപ്പയറ്റ് ചവിട്ടുനാടകത്തിന്‍റെ ഒരു അവിഭാജ്യഘടകമാണല്ലോ. കളരിപ്പയറ്റിൽ ക്രൈസ്തവരും സജീവ പങ്കാളികൾ ആയിരുന്നു. ക്രൈസ്തവ പാരന്പര്യം ഉൾക്കൊള്ളുന്ന കലയായതിനാൽ കേരളത്തിലെ ക്രൈസ്തവരുടെ ഒരു പൊതുകലാസന്പത്തായി ചവിട്ടുനാടകത്തെ കണക്കാക്കേണ്ടതാണ്.

ഡോ. കെ.വി. ജോസഫ്

നാടകം ചവിട്ടിയും ഓട്ടോ ഓടിച്ചും തന്പി ആശാൻ


ചരിത്രത്തിന്‍റെ പിന്നാന്പുറങ്ങളിൽ മറഞ്ഞുപോകുമായിരുന്ന ചവിട്ടുനാടകത്തെ പുനരുജ്ജീവിപ്പിച്ച് നിലനിർത്തുന്നതിൽ കൊച്ചി ഗോതുരുത്ത് സ്വദേശിയായ ജോർജ്കുട്ടി ആശാനും അദ്ദേഹത്തിന്‍റെ പിൻഗാമിയായി ഈ രംഗത്ത് എത്തിയ തമ്പി പയ്യപ്പിള്ളിയും നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്. 17-ാം വയസിലാണ് തന്പി ചവിട്ടുനാടകത്തിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ജോർജ്കുട്ടി ആശാന്‍റെ ശിഷ്യത്വം സ്വീകരിച്ച് ചവിട്ടുനാടകരംഗത്ത് പ്രവേശിക്കുന്നത്.1984-ൽ സത്യപാലകൻ ചവിട്ടുനാടകത്തിലൂടെ അരങ്ങേറ്റം. ഇതിൽതന്നെ രാജഭടനായും വിറകുവെട്ടിയായും ഡബിൾ റോൾ. കൂടാത പിന്നണിഗാനാലാപനവും നടത്തി.

1987ൽ തിരുവനന്തപുരം വിജിടി ഹാളിൽ അരങ്ങേറിയ കാറൽമാൻ നാടകത്തിലൂടെ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.1988 ൽ നാടകക്കളരിയിൽ പ്രത്യേക പരിശീലനം നേടി. 1990ൽ തമ്പിയുടെ നേതൃത്വത്തിൽ പഠനം പൂർത്തികരിച്ച യാക്കോബിന്‍റെ മക്കൾ എന്ന നാടകം ഗോതുരുത്തിൽ അരങ്ങേറി. 2007 ൽ കെസിബിസി സംഘടിപ്പിച്ച അഖില കേരള ചവിട്ടുനാടകമത്സരത്തിൽ "യാക്കോബിന്‍റെ മക്കൾ' സംവിധാനത്തിനുള്ള അവാർഡും നേടി. 2008-ൽ നല്ല നടനുള്ള അവാർഡും നേടിയിട്ടുണ്ട്.

ഡൽഹി, മും ബൈ, ചെന്നൈ, പോണ്ടിച്ചേരി ,ഗോവ, ബംഗളൂരു എന്നീ സ്ഥലങ്ങളിലും കേരളത്തിലെ നിരവധി വേദികളിലും ഈ കലാരൂപം അവതരിപ്പിക്കാൻ മുന്നിൽനിന്നു പ്രവർത്തിക്കാൻ തമ്പി ആശാന് കഴിഞ്ഞു.

2011 - 12വർഷത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2014ൽ ബോംബെ കേളി പുരസ്കാരം, 2014-15 കേരള ഫോക്ക്‌ലോർ അക്കാദമി അവാർഡ്, ആ വർഷംതന്നെ കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ അവാർഡ് എന്നിവയ്ക്ക് അർഹനായി. 2017 പോണ്ടിച്ചേരി നാഷണൽ ഡ്രാമ ഫെസ്റ്റി വൽ പുരസ്കാരവും ലഭിച്ചു. 2018ൽ കേരള സാംസ്കാരിക വകുപ്പിന്‍റെ വജ്രജൂബിലി ഫെലോഷിപ്പിന്‍റെ വിദഗ്ധസമിതിയിൽ അംഗമായി. ആ വർഷംതന്നെ കേരള ഫോക്‌ലോർ ഫെലോഷിപ്പ് അവാർഡിനും അർഹനായി. 2013 മുതൽ 2019 വരെ തുടർച്ചയായി ഏഴു വർഷം കേരള സംസ്ഥാന സ്കൂൾ കലോസവത്തിൽ വിവിധ ജില്ലകളിൽ നിന്നായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ1200ഓളം വിദ്യാർഥികളെ ചവിട്ടുനാടകം പരിശീലിപ്പിച്ചു സമ്മാനങ്ങൾക്ക് അർഹരാക്കി.

ടൂറിസം വകുപ്പിന്‍റെ ഉത്സവം - 2020ൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. ചെറുപുഷ്പം മാസികയിൽ ചവിട്ടുനാടക പഠനത്തെക്കുറിച്ച് തുടർച്ചയായി ലേഖനം എഴുതിയിരുന്നു. ചവിട്ടുനാടകത്തോടൊപ്പം 1984 മുതൽതന്നെ ഓട്ടോറിക്ഷ ഓടിച്ചാണു തമ്പിയാശാൻ ഉപജീവനമാർഗം കണ്ടെത്തുന്നത്. 1954ൽ സെബീന റാഫി മുൻകൈയെടുത്ത് തുടക്കംകുറിച്ച ഗോതുരുത്ത് ചവിട്ടുനാടക യുവജന കലാസമിതിയാണ് കണ്ണിലെ കൃഷ്ണമണിപോലെ ചവിട്ടുനാടക കലയെ കാത്തുസൂക്ഷിച്ചുപോരുന്നതെന്ന് സമിതിയംഗമായ തമ്പിയാശൻ അനുസ്മരിച്ചു.

ടൂറിസം വാരാഘോഷം, ഓണം വാരാഘോഷം, ഉത്സവ് എന്നീ പരിപാടികളിൽ ചവിട്ടുനാടകത്തിനു വേദി നൽകിയും മറ്റും ഈ കല ജനപ്രിയമാക്കി മാറ്റാൻ സർക്കാർ കാര്യമായി സഹായങ്ങൾ ചെയ്തിട്ടുള്ളതായി തമ്പി പയ്യപ്പിളളി പറഞ്ഞു. എന്നാലിപ്പോൾ കോവിഡ് കാലത്ത് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുകയാണ് ചവിട്ടുനാടക കലാകാരന്മാർ. ഈ കല അന്യംനിന്നു പോകാതിരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും തമ്പി ആശാൻ ആവശ്യപ്പെട്ടു.

തയാറാക്കിയത്- ജോൺസൺ വേങ്ങത്തടം