അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒരു തോട്ടത്തിൽക്കയറി പഴങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അതു കാണാനിടയായ കൃഷിക്കാരൻ അയാളെ അവിടെനിന്ന് ആട്ടിപ്പായിച്ചു. അങ്ങനെയാണ് അയാൾ അടുത്തുള്ള ഒരു വനത്തിലെത്തിയത്.
അവിടെ അയാൾ ഒരു കാഴ്ച കണ്ടു: രണ്ടു കാലുകൾ മാത്രമുള്ള ഒരു കുറുക്കൻ. "ഈ കുറുക്കന് എങ്ങനെ തീറ്റ കണ്ടെത്താനാവും?’ അയാൾ സ്വയം ചോദിച്ചു. ’വന്യമൃഗങ്ങളിൽനിന്ന് ഓടി രക്ഷപ്പെടാൻ ഈ കുറുക്കനു സാധിക്കുമോ?’ ഇതിന്റെ കാര്യം അതിശയംതന്നെ. അങ്ങനെ ആ കുറുക്കന്റെ ദുഃസ്ഥിതിയോർത്ത് ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കുന്പോൾ അയാൾ മറ്റൊരു കാഴ്ച കണ്ടു.
ഒരു സിംഹം വരുന്ന കാഴ്ചയായിരുന്നു അത്. സിംഹത്തെ കണ്ടപ്പോൾ അയാൾ സാഹസപ്പെട്ട് ഒരു മരത്തിൽ കയറി ശ്വാസമടക്കിപ്പിടിച്ചിരുന്നു. പരിസരത്തുണ്ടായിരുന്ന മൃഗങ്ങളാകട്ടെ നാലുപാടും ചിതറിയോടി. സിംഹം നേരേ പോയതു കുറുക്കന്റെ അരികിലേക്കായിരുന്നു. കുറുക്കൻ ഭയന്നോടിയില്ല. നേരേ മറിച്ച് സിംഹത്തെ കാത്തിരുന്നതുപോലെയാണു കുറുക്കൻ പെരുമാറിയത്.
സിംഹം കുറുക്കനെ കാണാനെത്തിയതു വെറുംകൈയോടെ ആയിരുന്നില്ല. കുറക്കനുവേണ്ടി വലിയൊരു ഇറച്ചിക്കഷണം സിംഹം വായിൽ കടിച്ചുപിടിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതു കിട്ടിയപ്പോൾ കുറുക്കനു വലിയ സന്തോഷമായി. ആർത്തിയോടെ കുറുക്കൻ അതു ഭക്ഷിച്ചു. കുറുക്കനു ഭക്ഷണം കൊടുത്തശേഷം സിംഹം അതിവേഗം അതു വന്നവഴിയെതന്നെ മടങ്ങിപ്പോയി.
ഇതു കാണാനിടയായ ആ മനുഷ്യൻ പെട്ടെന്നു ചിന്തിച്ചതു ദൈവത്തിന്റെ അത്ഭുതപരിപാലനയെക്കുറിച്ചായിരുന്നു! ദൈവമാണല്ലോ സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്. അപ്പോൾ അവിടുന്ന് എല്ലാവരെയും പോറ്റിക്കൊള്ളും. അങ്ങനെയെങ്കിൽ ദൈവം അത്ഭുതകരമായി എന്നെയും പോറ്റാതിരിക്കുകയില്ല. താൻ കണ്ട അദ്ഭുതം അതാണല്ലോ വ്യക്തമാക്കുന്നത്. അയാൾ സ്വയം പറഞ്ഞു.
അയാൾ കാട്ടിൽനിന്നു നേരേ അടുത്ത ഗ്രാമത്തിലേക്കുപോയി. അവിടെ വഴിയരികിൽ അയാൾ ഇരിപ്പുറപ്പിച്ചു. ദൈവം ആരെങ്കിലും വഴി തനിക്കു ഭക്ഷണം എത്തിക്കുമെന്നായിരുന്നു അയാളുടെ വിചാരം. പക്ഷേ, ദിവസം മുഴുവൻ കാത്തിരുന്നിട്ടും ആരും അയാൾക്കുള്ള ഭക്ഷണം എത്തിച്ചില്ല. അയാൾ ആകെ തളർന്നവശനായി.
അപ്പോഴാണ് ആ വഴി ഒരു സന്യാസി വന്നത്. സന്യാസിയെ കണ്ടയുടൻ അയാൾ തന്റെ കദനകഥ വിവരിച്ചു. തന്നെ സൃഷ്ടിച്ച ദൈവം തന്നെ പോറ്റുമെന്നു വിചാരിച്ചിട്ട് അതു സംഭവിക്കാത്തതിലുള്ള ദുഃഖമായിരുന്നു അയാളുടെ വാക്കുകളിൽ. എന്തുകൊണ്ടു തന്റെ കാര്യത്തിൽ മാത്രം ദൈവം ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു അയാളുടെ ചോദ്യം. ഇതിനിടയിൽ അയാൾ സിംഹം കുറുക്കനെ തീറ്റിപ്പോറ്റിയ സംഭവം വിവരിക്കുകയും ചെയ്തിരുന്നു.
അയാളുടെ കഥ കേട്ടു ദയ തോന്നിയ സന്യാസി അയാൾക്കു തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം നൽകി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ സന്യാസിയോടു ചോദിച്ചു: ’വന്ദ്യഗുരോ, കുറുക്കന്റെ കാര്യത്തിൽ ഒരു സിംഹം വഴി കരുണകാട്ടിയ ദൈവം എന്തുകൊണ്ടാണ് എന്റെ കാര്യത്തിൽ കരുണ കാട്ടാത്തത്? ദൈവത്തിന് എന്നെക്കുറിച്ച് ഒരു പ്ലാൻ ഇല്ലെന്നാണോ?’
അപ്പോൾ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: "തീർച്ചയായും ദൈവത്തിന് എല്ലാവരെയുംകുറിച്ച് ഒരു പ്ലാനുണ്ട്. ആ പ്ലാനിൽ നിനക്കും ഒരു സ്ഥാനമുണ്ട്. എന്നാൽ, ദൈവം കാണിച്ചുതന്ന അടയാളം മനസിലാക്കുന്നതിൽ നീ പരാജയപ്പെട്ടിരിക്കുന്നു.’
"അതെന്താ അങ്ങ് അങ്ങനെ പറയാൻ.’ സന്യാസി പറഞ്ഞുതീരുന്നതിനുമുൻപ് അയാൾ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ദൈവം കാണിച്ച അടയാളമനുസരിച്ച് നീ ആ സിംഹത്തെപ്പോലെയാണ് ആകേണ്ടത്?’ അല്ലാതെ കുറുക്കനെപ്പോലെയല്ല! അതാണു നിന്നെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി.’
ദൈവം നൽകിയ അടയാളം മനസിലാക്കുന്നതിൽ അലസനായ അയാൾ പരാജയപ്പെട്ടു. സിംഹത്തിന്റെ സഹായത്താൽ ജീവിച്ച കുറുക്കനെപ്പോലെയാകാനാണ് അയാൾ ആഗ്രഹിച്ചത്. അല്ലാതെ കുറുക്കനെ സഹായിക്കാൻ സന്മനസു കാണിച്ച സിംഹത്തെപ്പോലെയാകണമെന്നല്ല അയാൾ മോഹിച്ചത്. വെറുതെ എന്തിന് അലസനായ ഈ മനുഷ്യനെ നാം പഴിക്കണം? അയാളിൽനിന്ന് ഏറെ വിഭിന്നരാണോ നമ്മൾ? ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാമും പലപ്പോഴും പിന്നിലല്ലേ?
ഈ കഥയിലെ സിംഹം തനിക്കുവേണ്ടി മാത്രമല്ല ഇര തേടിയത്. അതു കാലില്ലാത്ത കുറുക്കനുവേണ്ടിക്കൂടിയായിരുന്നു. ദൈവം നൽകിയ കഴിവ് ഉപയോഗിച്ചു സിംഹം അധ്വാനിച്ചു. അതുപോലെ ആ അധ്വാനത്തിന്റെ ഫലം നിസഹായനായ കുറുക്കനുമായി പങ്കുവയ്ക്കുന്നതിന് ഓർമിക്കുകയും ചെയ്തു.
ദൈവം വിവിധ കഴിവുകളും ജീവിതസൗകര്യങ്ങളും നൽകിയിരിക്കുന്നതു തീർച്ചയായും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. എന്നാൽ, നമുക്കു ദൈവം തന്നിരിക്കുന്നവയുടെ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു നമുക്കു കടമയുണ്ട്. ആ കടമയാകട്ടെ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നതുമാണ്. ദൈവം നമുക്കു നൽകുന്നുണ്ടെങ്കിൽ അതിൽ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സിംഹത്തെപ്പോലെ നാം പങ്കുവയ്ക്കുകയും വേണം.
അല്ലാതെ, കൈനീട്ടി വാങ്ങിയ കുറുക്കനെപ്പോലെയാകാനാവരുത്. മറ്റുള്ളവരിൽനിന്നു സ്വീകരിക്കാൻ മാത്രമാണു നാം തയാറാകുന്നതെങ്കിൽ നമ്മുടെ ജീവിതം അത്യന്തം ശോചനീയം എന്നേ പറയേണ്ടൂ.
ശരിയാണ്, നമുക്കെന്തുമാത്രമുണ്ടെങ്കിലും മറ്റുള്ളവരുടെ സഹായം പല കാര്യങ്ങളിലും നമുക്ക് ആവശ്യമാണ്. ആ സഹായങ്ങൾ നാം സ്വീകരിക്കുകയും വേണം. എന്നാൽ, സ്വീകരിക്കുന്നതിനേക്കാളേറെ കൊടുക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. അതു ധനം, സ്നേഹം, സേവനം, ക്ഷമ, ദയ എന്നിങ്ങനെ എല്ലാ നല്ല കാര്യങ്ങളിലും വേണം താനും. അപ്പോൾ മാത്രമേ ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാം വിജയിച്ചു എന്നു പറയാനാവൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അവിടെ അയാൾ ഒരു കാഴ്ച കണ്ടു: രണ്ടു കാലുകൾ മാത്രമുള്ള ഒരു കുറുക്കൻ. "ഈ കുറുക്കന് എങ്ങനെ തീറ്റ കണ്ടെത്താനാവും?’ അയാൾ സ്വയം ചോദിച്ചു. ’വന്യമൃഗങ്ങളിൽനിന്ന് ഓടി രക്ഷപ്പെടാൻ ഈ കുറുക്കനു സാധിക്കുമോ?’ ഇതിന്റെ കാര്യം അതിശയംതന്നെ. അങ്ങനെ ആ കുറുക്കന്റെ ദുഃസ്ഥിതിയോർത്ത് ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കുന്പോൾ അയാൾ മറ്റൊരു കാഴ്ച കണ്ടു.
ഒരു സിംഹം വരുന്ന കാഴ്ചയായിരുന്നു അത്. സിംഹത്തെ കണ്ടപ്പോൾ അയാൾ സാഹസപ്പെട്ട് ഒരു മരത്തിൽ കയറി ശ്വാസമടക്കിപ്പിടിച്ചിരുന്നു. പരിസരത്തുണ്ടായിരുന്ന മൃഗങ്ങളാകട്ടെ നാലുപാടും ചിതറിയോടി. സിംഹം നേരേ പോയതു കുറുക്കന്റെ അരികിലേക്കായിരുന്നു. കുറുക്കൻ ഭയന്നോടിയില്ല. നേരേ മറിച്ച് സിംഹത്തെ കാത്തിരുന്നതുപോലെയാണു കുറുക്കൻ പെരുമാറിയത്.
സിംഹം കുറുക്കനെ കാണാനെത്തിയതു വെറുംകൈയോടെ ആയിരുന്നില്ല. കുറക്കനുവേണ്ടി വലിയൊരു ഇറച്ചിക്കഷണം സിംഹം വായിൽ കടിച്ചുപിടിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതു കിട്ടിയപ്പോൾ കുറുക്കനു വലിയ സന്തോഷമായി. ആർത്തിയോടെ കുറുക്കൻ അതു ഭക്ഷിച്ചു. കുറുക്കനു ഭക്ഷണം കൊടുത്തശേഷം സിംഹം അതിവേഗം അതു വന്നവഴിയെതന്നെ മടങ്ങിപ്പോയി.
ഇതു കാണാനിടയായ ആ മനുഷ്യൻ പെട്ടെന്നു ചിന്തിച്ചതു ദൈവത്തിന്റെ അത്ഭുതപരിപാലനയെക്കുറിച്ചായിരുന്നു! ദൈവമാണല്ലോ സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്. അപ്പോൾ അവിടുന്ന് എല്ലാവരെയും പോറ്റിക്കൊള്ളും. അങ്ങനെയെങ്കിൽ ദൈവം അത്ഭുതകരമായി എന്നെയും പോറ്റാതിരിക്കുകയില്ല. താൻ കണ്ട അദ്ഭുതം അതാണല്ലോ വ്യക്തമാക്കുന്നത്. അയാൾ സ്വയം പറഞ്ഞു.
അയാൾ കാട്ടിൽനിന്നു നേരേ അടുത്ത ഗ്രാമത്തിലേക്കുപോയി. അവിടെ വഴിയരികിൽ അയാൾ ഇരിപ്പുറപ്പിച്ചു. ദൈവം ആരെങ്കിലും വഴി തനിക്കു ഭക്ഷണം എത്തിക്കുമെന്നായിരുന്നു അയാളുടെ വിചാരം. പക്ഷേ, ദിവസം മുഴുവൻ കാത്തിരുന്നിട്ടും ആരും അയാൾക്കുള്ള ഭക്ഷണം എത്തിച്ചില്ല. അയാൾ ആകെ തളർന്നവശനായി.
അപ്പോഴാണ് ആ വഴി ഒരു സന്യാസി വന്നത്. സന്യാസിയെ കണ്ടയുടൻ അയാൾ തന്റെ കദനകഥ വിവരിച്ചു. തന്നെ സൃഷ്ടിച്ച ദൈവം തന്നെ പോറ്റുമെന്നു വിചാരിച്ചിട്ട് അതു സംഭവിക്കാത്തതിലുള്ള ദുഃഖമായിരുന്നു അയാളുടെ വാക്കുകളിൽ. എന്തുകൊണ്ടു തന്റെ കാര്യത്തിൽ മാത്രം ദൈവം ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു അയാളുടെ ചോദ്യം. ഇതിനിടയിൽ അയാൾ സിംഹം കുറുക്കനെ തീറ്റിപ്പോറ്റിയ സംഭവം വിവരിക്കുകയും ചെയ്തിരുന്നു.
അയാളുടെ കഥ കേട്ടു ദയ തോന്നിയ സന്യാസി അയാൾക്കു തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം നൽകി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ സന്യാസിയോടു ചോദിച്ചു: ’വന്ദ്യഗുരോ, കുറുക്കന്റെ കാര്യത്തിൽ ഒരു സിംഹം വഴി കരുണകാട്ടിയ ദൈവം എന്തുകൊണ്ടാണ് എന്റെ കാര്യത്തിൽ കരുണ കാട്ടാത്തത്? ദൈവത്തിന് എന്നെക്കുറിച്ച് ഒരു പ്ലാൻ ഇല്ലെന്നാണോ?’
അപ്പോൾ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: "തീർച്ചയായും ദൈവത്തിന് എല്ലാവരെയുംകുറിച്ച് ഒരു പ്ലാനുണ്ട്. ആ പ്ലാനിൽ നിനക്കും ഒരു സ്ഥാനമുണ്ട്. എന്നാൽ, ദൈവം കാണിച്ചുതന്ന അടയാളം മനസിലാക്കുന്നതിൽ നീ പരാജയപ്പെട്ടിരിക്കുന്നു.’
"അതെന്താ അങ്ങ് അങ്ങനെ പറയാൻ.’ സന്യാസി പറഞ്ഞുതീരുന്നതിനുമുൻപ് അയാൾ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ദൈവം കാണിച്ച അടയാളമനുസരിച്ച് നീ ആ സിംഹത്തെപ്പോലെയാണ് ആകേണ്ടത്?’ അല്ലാതെ കുറുക്കനെപ്പോലെയല്ല! അതാണു നിന്നെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി.’
ദൈവം നൽകിയ അടയാളം മനസിലാക്കുന്നതിൽ അലസനായ അയാൾ പരാജയപ്പെട്ടു. സിംഹത്തിന്റെ സഹായത്താൽ ജീവിച്ച കുറുക്കനെപ്പോലെയാകാനാണ് അയാൾ ആഗ്രഹിച്ചത്. അല്ലാതെ കുറുക്കനെ സഹായിക്കാൻ സന്മനസു കാണിച്ച സിംഹത്തെപ്പോലെയാകണമെന്നല്ല അയാൾ മോഹിച്ചത്. വെറുതെ എന്തിന് അലസനായ ഈ മനുഷ്യനെ നാം പഴിക്കണം? അയാളിൽനിന്ന് ഏറെ വിഭിന്നരാണോ നമ്മൾ? ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാമും പലപ്പോഴും പിന്നിലല്ലേ?
ഈ കഥയിലെ സിംഹം തനിക്കുവേണ്ടി മാത്രമല്ല ഇര തേടിയത്. അതു കാലില്ലാത്ത കുറുക്കനുവേണ്ടിക്കൂടിയായിരുന്നു. ദൈവം നൽകിയ കഴിവ് ഉപയോഗിച്ചു സിംഹം അധ്വാനിച്ചു. അതുപോലെ ആ അധ്വാനത്തിന്റെ ഫലം നിസഹായനായ കുറുക്കനുമായി പങ്കുവയ്ക്കുന്നതിന് ഓർമിക്കുകയും ചെയ്തു.
ദൈവം വിവിധ കഴിവുകളും ജീവിതസൗകര്യങ്ങളും നൽകിയിരിക്കുന്നതു തീർച്ചയായും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. എന്നാൽ, നമുക്കു ദൈവം തന്നിരിക്കുന്നവയുടെ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു നമുക്കു കടമയുണ്ട്. ആ കടമയാകട്ടെ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നതുമാണ്. ദൈവം നമുക്കു നൽകുന്നുണ്ടെങ്കിൽ അതിൽ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സിംഹത്തെപ്പോലെ നാം പങ്കുവയ്ക്കുകയും വേണം.
അല്ലാതെ, കൈനീട്ടി വാങ്ങിയ കുറുക്കനെപ്പോലെയാകാനാവരുത്. മറ്റുള്ളവരിൽനിന്നു സ്വീകരിക്കാൻ മാത്രമാണു നാം തയാറാകുന്നതെങ്കിൽ നമ്മുടെ ജീവിതം അത്യന്തം ശോചനീയം എന്നേ പറയേണ്ടൂ.
ശരിയാണ്, നമുക്കെന്തുമാത്രമുണ്ടെങ്കിലും മറ്റുള്ളവരുടെ സഹായം പല കാര്യങ്ങളിലും നമുക്ക് ആവശ്യമാണ്. ആ സഹായങ്ങൾ നാം സ്വീകരിക്കുകയും വേണം. എന്നാൽ, സ്വീകരിക്കുന്നതിനേക്കാളേറെ കൊടുക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. അതു ധനം, സ്നേഹം, സേവനം, ക്ഷമ, ദയ എന്നിങ്ങനെ എല്ലാ നല്ല കാര്യങ്ങളിലും വേണം താനും. അപ്പോൾ മാത്രമേ ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാം വിജയിച്ചു എന്നു പറയാനാവൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ