. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണേ എന്നു വിളിച്ചു പറഞ്ഞു.
അയാൾ വെള്ളത്തിൽ വീണ സ്ഥലത്തിനു തൊട്ടടുത്തായി മറ്റൊരു ചെറുപ്പക്കാരൻ പാലത്തിലിട്ടിരുന്ന കസേരയിലിരുന്നു സൂര്യസ്നാനം ചെയ്യുന്നുണ്ടായിരുന്നു. നന്നായി നീന്താൻ അറിയാമായിരുന്നു അയാൾക്ക്. എങ്കിലും അയാൾ അവിടെനിന്ന് അനങ്ങിയില്ല. വെള്ളത്തിൽ വീണ ചെറുപ്പക്കാരൻ നിസഹായനായി വെള്ളത്തിൽ മുങ്ങിത്താഴുന്നത് അയാൾ വെറുതെ നോക്കിയിരുന്നു.
അപ്പോഴേക്കും തീരത്ത് ഈ സംഭവം കണ്ടുകൊണ്ടുനിന്നവർ ഓടിയെത്തി. അവരിൽ ചിലർ സാഹസപൂർവം കടലിലേക്ക് എടുത്തുചാടി തെരയുകയും ചെയ്തു. പക്ഷേ, കടലിൽ വീണ ചെറുപ്പക്കാരൻ ഇതിനകം ആഴിയുടെ അഗാധതയിലേക്കു ആണ്ടുപോയിരുന്നു.
തീരത്തുനിന്ന് ഓടിയെത്തിയവർ കസേരയിൽ നിസംഗനായിരുന്ന ചെറുപ്പക്കാരനോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ അയാളെ സഹായിക്കാതിരുന്നത്? ഉടനെ അയാൾ പറഞ്ഞു: അത് എന്റെ കടമയായി എനിക്കു തോന്നിയില്ല.
സംഭവം അവിടംകൊണ്ട് അവസാനിച്ചില്ല. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ചെറുപ്പക്കാരന്റെ നിസംഗതയെക്കുറിച്ചു ജനം പരാതിപ്പെട്ടു. കടലിൽ വീണു മരിച്ച ചെറുപ്പക്കാരന്റെ കുടുംബാംഗങ്ങൾ വെറുതെ സങ്കടപ്പെടുകയും പരാതിപ്പെടുകയുമല്ല ചെയ്തത്. അവർ കേസുമായി കോടതിയിൽ പോയി. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ചെറുപ്പക്കാരനായിരുന്നു കേസിലെ പ്രതി. കടലിൽ വീണ നിസഹായനായ ചെറുപ്പക്കാരന്റെ സഹായത്തിന് അയാൾ എത്തിയില്ല എന്നതായിരുന്നു കേസ്.
പൊതുശ്രദ്ധ ആകർഷിച്ച ഒരു കേസായിരുന്നു അത്. ദിവസങ്ങൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾ. അവസാനം കോടതിവിധി പ്രഖ്യാപിച്ചു. കടലിൽ വീണ ചെറുപ്പക്കാരനെ സഹായിക്കാൻ അതു കണ്ടുനിന്ന ചെറുപ്പക്കാരനു നിയമപരമായി ബാധ്യതയില്ലെന്നായിരുന്നു കോടതിയുടെ വിധി.
ചാൾസ് സ്വിൻഡൽ എന്ന അമേരിക്കൻ ഗ്രന്ഥകാരനാണ് 1920കളിൽ അമേരിക്കയിലെ മാസാച്ചുസെറ്റ്സ് എന്ന സംസ്ഥാനത്തു നടന്ന സംഭവമായി ഈ കഥ തന്റെ ഒരു പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദരണീയനായ ഒരു മതപ്രസംഗകനുംകൂടിയാണു സ്വിൻഡൽ. തന്മൂലം, അദ്ദേഹം പറയുന്നതു നമുക്കു വിശ്വസിക്കാം.
കടലിൽ വീണ ചെറുപ്പക്കാരൻ നീന്താനറിയില്ലാതെ മുങ്ങിത്താഴുന്നതു നീന്താനറിയാവുന്ന മറ്റൊരു ചെറുപ്പക്കാരൻ തൊട്ടടുത്തിരുന്നു കണ്ടതാണ്. എന്നിട്ടും അയാൾ സഹായിക്കാൻ തുനിഞ്ഞില്ല. എന്തുകൊണ്ടാണ് അയാൾ സഹായിക്കാതിരുന്നത്്? തനിക്കതിനു കടമയില്ലെന്നതായിരുന്നു അയാളുടെ വാദം.
അയാളുടെ ഈ വാദത്തെക്കുറിച്ചു കേൾക്കുന്പോൾ അയാൾ മനുഷ്യനാണോ എന്നു നാം ചോദിച്ചേക്കാം. കാരണം, നീന്തുന്നതിൽ അയാൾ വിദഗ്ധനായിരുന്നു. എങ്കിലും ഒരു നിസഹായന്റെ സഹായത്തിനു അയാൾ എത്തിയില്ല.
ഈ മനുഷ്യനെ കുറ്റംപറയാൻ നമുക്ക് എളുപ്പമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ഈ മനുഷ്യനിൽനിന്നു നാം ഏറെ വിഭിന്നരാണോ എന്നു സ്വയം ചോദിക്കണം. കാരണം, ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവരെ ഓരോ ദിവസവും നമ്മുടെ ചുറ്റിലും നാം കാണാറില്ലേ? രോഗവും സാന്പത്തിക പരാധീനതകളും മറ്റു പ്രശ്നങ്ങളും വഴി എത്രയോ പേരാണു നമ്മുടെ ചുറ്റിലും വലയുന്നതായി നാം കാണുന്നത്. എന്നാൽ അവരുടെ സഹായത്തിനു നാം ഓടിയെത്താറുണ്ടോ?
മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് അനുകൂലമായ സാഹചര്യമുള്ളപ്പോൾ പോലും നമുക്കതിനു ബാധ്യതയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ലേ നാം കൂടുതൽ സമയവും ചെയ്യുന്നത്. അതു മാത്രമോ, നമ്മിൽ ചിലരുടെയെങ്കിലും ഉത്തരവാദിത്തരഹിതമായ പെരുമാറ്റവും ധാർഷ്ട്യവും മൂലം സഹായമർഹിക്കുന്നവരുടെ ജീവിതം പലപ്പോഴും നാം ദുരിതപൂർണമാക്കുകയല്ലേ ചെയ്യുന്നത്?
ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ? എന്നു കായേൻ പണ്ടു ദൈവത്തോടു ചോദിച്ചതിന്റെ വ്യഗ്യാർഥം എന്തായിരുന്നു? ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനല്ല എന്നായിരുന്നില്ലേ കായേൻ അന്നു വിവക്ഷിച്ചത്? ഇന്നും കായേനെപ്പോലെ ചിന്തിക്കുന്നവരാണു സമൂഹത്തിൽ അധികവും എന്നു പറഞ്ഞാൽ അത് അതിശയോക്തിയാകുമോ?
ജീവിതത്തിൽ മുങ്ങിത്താഴുന്നവരെ സഹായിക്കാൻ ധാർമികമായ ബാധ്യത നമുക്കുണ്ട് എന്നു പൊതുവേ നാം സമ്മതിക്കും. എന്നാൽ, അതോടൊപ്പം നിയമപരമായ ബാധ്യതയും നമുക്കുണ്ട് എന്നതു നാം മറക്കേണ്ട. ആ നിയമമാകട്ടെ എല്ലാ നിയമങ്ങളെക്കാൾ മുകളിലുള്ള ദൈവനിയമമാണ്. ദൈവത്തിന്റെ നിയമം പറയുന്നു: നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക.
ഇത്രയും പരമോന്നതമായ ഒരു ദൈവനിയമമുള്ളപ്പോൾ ആരെങ്കിലും ജീവിതത്തിൽ മുങ്ങിത്താഴുന്നതു നാം വെറുതെ കണ്ടുനിന്നാൽ അതെങ്ങനെ ന്യായീകരിക്കാനാകും? പ്രത്യേകിച്ചും അവരെ സഹായിക്കാൻ അനുകൂലമായ ജീവിതപശ്ചാത്തലം നമുക്കുള്ളപ്പോൾ.
മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സഹായിക്കാനുള്ള ജീവിതപശ്ചാത്തലം നമുക്കുണ്ടെങ്കിൽ അതിനു ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവരെ നമ്മുടെ കൈനീട്ടി നമുക്കു സഹായിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അയാൾ വെള്ളത്തിൽ വീണ സ്ഥലത്തിനു തൊട്ടടുത്തായി മറ്റൊരു ചെറുപ്പക്കാരൻ പാലത്തിലിട്ടിരുന്ന കസേരയിലിരുന്നു സൂര്യസ്നാനം ചെയ്യുന്നുണ്ടായിരുന്നു. നന്നായി നീന്താൻ അറിയാമായിരുന്നു അയാൾക്ക്. എങ്കിലും അയാൾ അവിടെനിന്ന് അനങ്ങിയില്ല. വെള്ളത്തിൽ വീണ ചെറുപ്പക്കാരൻ നിസഹായനായി വെള്ളത്തിൽ മുങ്ങിത്താഴുന്നത് അയാൾ വെറുതെ നോക്കിയിരുന്നു.
അപ്പോഴേക്കും തീരത്ത് ഈ സംഭവം കണ്ടുകൊണ്ടുനിന്നവർ ഓടിയെത്തി. അവരിൽ ചിലർ സാഹസപൂർവം കടലിലേക്ക് എടുത്തുചാടി തെരയുകയും ചെയ്തു. പക്ഷേ, കടലിൽ വീണ ചെറുപ്പക്കാരൻ ഇതിനകം ആഴിയുടെ അഗാധതയിലേക്കു ആണ്ടുപോയിരുന്നു.
തീരത്തുനിന്ന് ഓടിയെത്തിയവർ കസേരയിൽ നിസംഗനായിരുന്ന ചെറുപ്പക്കാരനോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ അയാളെ സഹായിക്കാതിരുന്നത്? ഉടനെ അയാൾ പറഞ്ഞു: അത് എന്റെ കടമയായി എനിക്കു തോന്നിയില്ല.
സംഭവം അവിടംകൊണ്ട് അവസാനിച്ചില്ല. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ചെറുപ്പക്കാരന്റെ നിസംഗതയെക്കുറിച്ചു ജനം പരാതിപ്പെട്ടു. കടലിൽ വീണു മരിച്ച ചെറുപ്പക്കാരന്റെ കുടുംബാംഗങ്ങൾ വെറുതെ സങ്കടപ്പെടുകയും പരാതിപ്പെടുകയുമല്ല ചെയ്തത്. അവർ കേസുമായി കോടതിയിൽ പോയി. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന ചെറുപ്പക്കാരനായിരുന്നു കേസിലെ പ്രതി. കടലിൽ വീണ നിസഹായനായ ചെറുപ്പക്കാരന്റെ സഹായത്തിന് അയാൾ എത്തിയില്ല എന്നതായിരുന്നു കേസ്.
പൊതുശ്രദ്ധ ആകർഷിച്ച ഒരു കേസായിരുന്നു അത്. ദിവസങ്ങൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾ. അവസാനം കോടതിവിധി പ്രഖ്യാപിച്ചു. കടലിൽ വീണ ചെറുപ്പക്കാരനെ സഹായിക്കാൻ അതു കണ്ടുനിന്ന ചെറുപ്പക്കാരനു നിയമപരമായി ബാധ്യതയില്ലെന്നായിരുന്നു കോടതിയുടെ വിധി.
ചാൾസ് സ്വിൻഡൽ എന്ന അമേരിക്കൻ ഗ്രന്ഥകാരനാണ് 1920കളിൽ അമേരിക്കയിലെ മാസാച്ചുസെറ്റ്സ് എന്ന സംസ്ഥാനത്തു നടന്ന സംഭവമായി ഈ കഥ തന്റെ ഒരു പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദരണീയനായ ഒരു മതപ്രസംഗകനുംകൂടിയാണു സ്വിൻഡൽ. തന്മൂലം, അദ്ദേഹം പറയുന്നതു നമുക്കു വിശ്വസിക്കാം.
കടലിൽ വീണ ചെറുപ്പക്കാരൻ നീന്താനറിയില്ലാതെ മുങ്ങിത്താഴുന്നതു നീന്താനറിയാവുന്ന മറ്റൊരു ചെറുപ്പക്കാരൻ തൊട്ടടുത്തിരുന്നു കണ്ടതാണ്. എന്നിട്ടും അയാൾ സഹായിക്കാൻ തുനിഞ്ഞില്ല. എന്തുകൊണ്ടാണ് അയാൾ സഹായിക്കാതിരുന്നത്്? തനിക്കതിനു കടമയില്ലെന്നതായിരുന്നു അയാളുടെ വാദം.
അയാളുടെ ഈ വാദത്തെക്കുറിച്ചു കേൾക്കുന്പോൾ അയാൾ മനുഷ്യനാണോ എന്നു നാം ചോദിച്ചേക്കാം. കാരണം, നീന്തുന്നതിൽ അയാൾ വിദഗ്ധനായിരുന്നു. എങ്കിലും ഒരു നിസഹായന്റെ സഹായത്തിനു അയാൾ എത്തിയില്ല.
ഈ മനുഷ്യനെ കുറ്റംപറയാൻ നമുക്ക് എളുപ്പമാണ്. എന്നാൽ, ചിലപ്പോഴെങ്കിലും ഈ മനുഷ്യനിൽനിന്നു നാം ഏറെ വിഭിന്നരാണോ എന്നു സ്വയം ചോദിക്കണം. കാരണം, ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവരെ ഓരോ ദിവസവും നമ്മുടെ ചുറ്റിലും നാം കാണാറില്ലേ? രോഗവും സാന്പത്തിക പരാധീനതകളും മറ്റു പ്രശ്നങ്ങളും വഴി എത്രയോ പേരാണു നമ്മുടെ ചുറ്റിലും വലയുന്നതായി നാം കാണുന്നത്. എന്നാൽ അവരുടെ സഹായത്തിനു നാം ഓടിയെത്താറുണ്ടോ?
മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് അനുകൂലമായ സാഹചര്യമുള്ളപ്പോൾ പോലും നമുക്കതിനു ബാധ്യതയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ലേ നാം കൂടുതൽ സമയവും ചെയ്യുന്നത്. അതു മാത്രമോ, നമ്മിൽ ചിലരുടെയെങ്കിലും ഉത്തരവാദിത്തരഹിതമായ പെരുമാറ്റവും ധാർഷ്ട്യവും മൂലം സഹായമർഹിക്കുന്നവരുടെ ജീവിതം പലപ്പോഴും നാം ദുരിതപൂർണമാക്കുകയല്ലേ ചെയ്യുന്നത്?
ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ? എന്നു കായേൻ പണ്ടു ദൈവത്തോടു ചോദിച്ചതിന്റെ വ്യഗ്യാർഥം എന്തായിരുന്നു? ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനല്ല എന്നായിരുന്നില്ലേ കായേൻ അന്നു വിവക്ഷിച്ചത്? ഇന്നും കായേനെപ്പോലെ ചിന്തിക്കുന്നവരാണു സമൂഹത്തിൽ അധികവും എന്നു പറഞ്ഞാൽ അത് അതിശയോക്തിയാകുമോ?
ജീവിതത്തിൽ മുങ്ങിത്താഴുന്നവരെ സഹായിക്കാൻ ധാർമികമായ ബാധ്യത നമുക്കുണ്ട് എന്നു പൊതുവേ നാം സമ്മതിക്കും. എന്നാൽ, അതോടൊപ്പം നിയമപരമായ ബാധ്യതയും നമുക്കുണ്ട് എന്നതു നാം മറക്കേണ്ട. ആ നിയമമാകട്ടെ എല്ലാ നിയമങ്ങളെക്കാൾ മുകളിലുള്ള ദൈവനിയമമാണ്. ദൈവത്തിന്റെ നിയമം പറയുന്നു: നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക.
ഇത്രയും പരമോന്നതമായ ഒരു ദൈവനിയമമുള്ളപ്പോൾ ആരെങ്കിലും ജീവിതത്തിൽ മുങ്ങിത്താഴുന്നതു നാം വെറുതെ കണ്ടുനിന്നാൽ അതെങ്ങനെ ന്യായീകരിക്കാനാകും? പ്രത്യേകിച്ചും അവരെ സഹായിക്കാൻ അനുകൂലമായ ജീവിതപശ്ചാത്തലം നമുക്കുള്ളപ്പോൾ.
മറ്റുള്ളവരെ ഏതെങ്കിലും രീതിയിൽ സഹായിക്കാനുള്ള ജീവിതപശ്ചാത്തലം നമുക്കുണ്ടെങ്കിൽ അതിനു ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവരെ നമ്മുടെ കൈനീട്ടി നമുക്കു സഹായിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ