കൊട്ടാരക്കര: തനിക്ക് വിഷം തന്നു കൊല്ലാൻ ശ്രമം നടന്നതായി സോളാർ കേസിലെ വിവാദ വനിത സരിത എസ്.നായർ. കൊട്ടാരക്കര കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ആരാണ് ഇതിനു പിന്നിലെന്നറിയാമെങ്കിലും ഇപ്പോൾ പുറത്തു പറയാൻ സമയമായിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ട്. അത് ഞരമ്പുകളെയും മറ്റു ചില ശരീരാവയവങ്ങളെയും ബാധിച്ചു. ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്. തനിക്കെതിരായുള്ള കേസുകൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും സരിത പറഞ്ഞു.
2015-ൽ കൊട്ടാരക്കര കരിക്കത്തിൽ വെച്ച് സരിത എസ്.നായരുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതുമായി ബന്ധപ്പെട്ട കേസാണ് കൊട്ടാരക്കര കോടതിയിലുണ്ടായിരുന്നത്. ഇരുകൂട്ടർക്കും സത്യാവസ്ഥ ബോധ്യമായതോടെ കേസ് ഒത്തുതുതീർന്നതായും അവർ വ്യക്തമാക്കി.
സരിത എസ്.നായരുമായി ബന്ധപ്പെട്ട മറ്റൊരു കേസുകൂടി ഇനി കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്.
ആരാണ് ഇതിനു പിന്നിലെന്നറിയാമെങ്കിലും ഇപ്പോൾ പുറത്തു പറയാൻ സമയമായിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ട്. അത് ഞരമ്പുകളെയും മറ്റു ചില ശരീരാവയവങ്ങളെയും ബാധിച്ചു. ശ്രീചിത്രയിലും വെല്ലൂരിലുമായി ചികിത്സ തുടരുകയാണ്. തനിക്കെതിരായുള്ള കേസുകൾ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും സരിത പറഞ്ഞു.
2015-ൽ കൊട്ടാരക്കര കരിക്കത്തിൽ വെച്ച് സരിത എസ്.നായരുടെ വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതുമായി ബന്ധപ്പെട്ട കേസാണ് കൊട്ടാരക്കര കോടതിയിലുണ്ടായിരുന്നത്. ഇരുകൂട്ടർക്കും സത്യാവസ്ഥ ബോധ്യമായതോടെ കേസ് ഒത്തുതുതീർന്നതായും അവർ വ്യക്തമാക്കി.
സരിത എസ്.നായരുമായി ബന്ധപ്പെട്ട മറ്റൊരു കേസുകൂടി ഇനി കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്.