“ജർമനി ലക്സംബർഗിനെ കീഴടക്കിയതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്”?ഈ ചോദ്യം ഞാൻ പ്രതീഷിച്ചിരുന്നതാണ്. ഇതുവരെ സംസാരിച്ചതെല്ലാം വെറും പൊള്ളയായ വർത്തമാനങ്ങൾ മാത്രം. എന്നെ അവർ ജയിലിലെ എന്റെ അറയിൽ നിന്ന് ഈ അസമയത്ത് പുറത്തുകൊണ്ടു വന്നിരിക്കുകയാണ്. വളരെ മര്യാദയോടെയാണ് സംസാരവും.
“അങ്ങയുടെ കേസ് ഞാൻ വിശദമായി പഠിച്ചു”, സൂപ്രണ്ട് ഹാർഡെഗൻ പറഞ്ഞു, “ഞാൻ പാരീസിൽ നിന്ന് വന്നതേ ഉള്ളൂ. അങ്ങയുടെ സുഹൃത്തുക്കളായ സ്റ്റോഫെൽസ്, വാന്പാഹ് എന്നിവരോടു ഞാൻ സംസാരിച്ചു. അവർ എല്ലാം ഏറ്റു പറഞ്ഞു. കുറ്റമെല്ലാം അങ്ങിലാണ് അവർ ആരോപിക്കുന്നത”. അയാൾ എന്നോട് ചേർന്നിരുന്നു. ഒരു അച്ഛനെപ്പോലെ അയാളുടെ കൈകൾ എന്റെ കൈകളുടെ മേൽ വച്ചു. സ്വരമാകട്ടെ വളരെ സൗഹാർദപൂർണവും ആത്മാർത്ഥത തോന്നിപ്പിക്കുന്നതും.
“അങ്ങ് ഒരു മാന്യനാണെന്ന് എനിക്കറിയാം. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടെന്നപോലെയാണ് ഞാൻ സംസാരിക്കുന്നത്. എനിക്കു നിങ്ങളെ സംരക്ഷിക്കണമെന്നുണ്ട്. നിന്റെ ആ രണ്ടു സുഹൃത്തുക്കളെ നീ പാരീസിൽ സംരക്ഷിക്കുകയാണ്. പക്ഷേ അവർ അതിനു യോഗ്യരല്ല. അവർ നിന്നെ ചതിക്കും. കഷ്ടം! എന്നെ അക്കാര്യം വിഷമിപ്പിക്കുന്നുണ്ട്. എന്നെ അല്പമൊന്നു സഹായിച്ചാൽ മതി. അവർ എന്തിനാണ് ഒരുന്പിടുന്നത് എന്ന് പറയുക. എന്നാൽ അങ്ങേക്കുവേണ്ടി ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യും”.
എനിക്ക് അയാളോടു സഹതാപമാണു തോന്നിയത്. സൗഹൃദം, വിശ്വസ്തത എന്നിവയെക്കുറിച്ച് അയാൾക്ക് എന്തറിയാം. എനിക്ക് ഉപകാരം ചെയ്യാനുള്ള അയാളുടെ ശ്രമം എനിക്ക് അസഹ്യമായി തോന്നി. ക്ഷീണം അതിന്റെ ഭാഗമാണ്. എന്റെ സമചിത്തത നഷ്ടപ്പെടുമോ എന്നു ഞാൻ ഭയന്നു. എലിയും പൂച്ചയും കളിക്കാൻ എനിക്ക് താല്പര്യമില്ല.
“ഈ വിഷയം നമുക്ക് വിടാം”, ഞാൻ വിരസതയോടെ പറഞ്ഞു. അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ഭാവം മിന്നിമറഞ്ഞു.
കളി കഴിഞ്ഞെന്ന് ഞങ്ങൾ രണ്ടു പേർക്കും മനസിലായി. എന്റെ മുഖം വിളറി എന്ന് എനിക്ക് തോന്നി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ ചോദ്യം അപ്പോൾ എത്തി. ജർമനി ലക്സംബർഗിനെ കീഴടക്കിയതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
“ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കും എന്നുള്ള ലീഡറുടെ (ഹിറ്റലർ) ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ ഞാൻ വിശ്വസിക്കുന്നു”.
“അതുമതി”, ഹാർഡെഗൻ ഒരു വിജയിയുടെ സ്വരത്തിൽ പറഞ്ഞു. അയാൾ ജയിച്ചിരിക്കുന്നു.
*********
“നിന്റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യുക”!
സ്റ്റാട്ട്ഗ്രുണ്ട് ജയിലിലെ എന്റെ തടവുമുറിയിൽ നിന്നു പോകാൻ എനിക്കു വിഷമം തോന്നി. കേവലം മൂന്നാഴ്ചകൊണ്ട് എന്റെ അയൽക്കാരും കാവൽക്കാരുമായി ഞാൻ സൗഹൃദം സന്പാദിച്ചിരുന്നു.
മുറ്റത്ത് ഹാർഡെഗിന്നിന്റെ കാർ കാത്തുകിടക്കുന്നു. സൂപ്രണ്ട് തന്നെയാണ് എന്നെ ട്രിയർ പട്ടണത്തിലേക്ക് കൊണ്ടുപോകുന്നത്. അയാൾക്ക് ഒരു രക്ഷാകർത്താവിന്റെ ഭാവമാണ്. യാത്രാസമയം മുഴുവൻ സംസാരിച്ചു കൊണ്ടിരുന്നു. വരാനിരിക്കുന്ന യുദ്ധവിജയത്തെക്കുറിച്ച്, ലോകത്തെ ഭരിക്കുന്നതിനെക്കുറിച്ച്, സഭയെ നശിപ്പിക്കുന്നതിനെക്കുറിച്ച് 1941 ഫെബ്രുവരിയിലാണ് ഇത്.
“മിസ്റ്റർ ഒറിഗെറും മിസ്റ്റർ എഷും ബെർലിനു പുറപ്പെട്ടതേ ഉള്ളൂ”. ട്രിയർ ജയിലിൽ എത്തിയപ്പോൾ ഞാൻ ആദ്യം കേട്ട വാക്കുകളാണിത്. ഇവിടെയും എനിക്ക് സുഹൃത്തുക്കളെ കിട്ടുമെന്ന് മനസിൽ ഒരു ഉറപ്പ്.
വാതിൽ പിന്നിൽ അടഞ്ഞതോടെ ജയിലിലെ “ടെലിഫോണ്” സംവിധാനം ഉണർന്നു. ആരാണു പുതുതായി വന്നത്, എന്ന ചോദ്യം സെല്ലുകളിൽ നിന്ന് സെല്ലുകളിലേക്ക് പടർന്നു. എന്റെ സെല്ലിന്റെ ഭിത്തിയിൽ മുട്ടുന്ന ശബ്ദം. അയൽക്കാരൻ പറഞ്ഞു “ഞാൻ ബെർനാർഡ് സെനോർ”.
അതു ഞാൻ സന്തോഷപൂർവം കേട്ടു. കാരണം ആ പേര് കമ്യൂണിസ്റ്റ് നിലപാടുകൾക്കുവേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കുന്ന ഒരു വ്യക്തിയുമായി ഞാൻ ബന്ധപ്പെടുത്തിയിരുന്നു. അയാളുടെ കുറെ ആശയങ്ങളും അഭിപ്രായങ്ങളുമായി എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും.
പിറ്റേന്നാണ് ഞങ്ങൾ മുഖാമുഖം കണ്ടത്. താമസിയാതെ എന്നെ മറ്റൊരു നിലയിലേക്കു മാറ്റി. കഠിനമായ ഏകാന്തതടവിലേക്ക്.
*********
“മിസ്റ്റർ ആൽബർട്ട് വേറ്റിന്റെ ആശംസകൾ”! സെല്ലിന്റെ വാതിൽ തള്ളി തുറന്നുവന്ന ഒരു നാസി പോലീസാണ് അതു പറഞ്ഞത്. ഒപ്പം ചെറിയൊരു പൊതി എന്റെ കിടക്കയിൽ വന്നു വീഴുകയും ചെയ്തു. ഞാനതു തുറന്നു. ഒരു തനി ലക്സാംബർഗ് പന്നിയിറച്ചി സാൻഡ്വിച്ച്! ഇത്തരത്തിലുള്ള അവസാനത്തെ ആശംസയായിരുന്നില്ല അത്.
മൂന്നാഴ്ചത്തെ നിരീക്ഷണത്തിനുശേഷം എനിക്ക് സെല്ലിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം ലഭിച്ചു. ജയിലിലെ കപ്ലോനാണ് അതിനുവേണ്ടി ഇടപെട്ടത്.
സ്വയം അനുഭവിച്ച ഒരാൾക്കു മാത്രമേ അതിന്റെ അർത്ഥം മനസിലാവുകയുള്ളൂ. ഇപ്പോൾ എനിക്ക് ഒന്നിനും കുറവില്ല. കാനോന നമസ്കാരം, ജപമാല , ബൈബിൾ എല്ലാം എനിക്കുണ്ട്. തുടർന്നു വന്ന ആഴ്ചകൾ എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായവ ആയിരുന്നെന്ന് എനിക്കു സത്യമായും പറയാൻ കഴിയും. കർത്തൂസ്യൻ ആശ്രമത്തിലെ ഒരു സന്യാസിയായി ഞാൻ സ്വയം സങ്കൽപിച്ചു.
അയൽക്കാരൻ ഭിത്തിയിൽ മുട്ടുന്നു. അങ്ങ് കുർബാന ചൊല്ലുന്നുണ്ടോ? ഞാൻ ജനങ്ങളുടെ ഭാഗം ചൊല്ലാം അല്പം കൂടി സ്വരമുയർത്തി പ്രാർത്ഥനയായി ചൊല്ലാമോ? കൂദാശവചനങ്ങൾക്കു മുന്പ് മൂന്നു തവണ മുട്ടുകയും വേണം.
ഒരിക്കൽ കുർബാന മധ്യേ എന്റെ സെല്ലിന്റെ വാതിൽ തുറന്നു. ഒരു കാവൽ പോലീസുകാരനാണ്. അയാൾ എന്താണു സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചു നോക്കി. പാതി സങ്കടത്തോടെ, പാതി പ്രതീക്ഷയോടെ അയാൾ അവിടെ നിന്നു. വരാന്തയിൽ കാലടിയൊച്ച കേൾക്കുംവരെ അയാൾ പോയതേ ഇല്ല. ഞാനൊരു കത്തോലിക്കനാണ് എന്നു മാത്രം അയാൾ പറയുന്നതു കേട്ടു.
(തുടരും)
“അങ്ങയുടെ കേസ് ഞാൻ വിശദമായി പഠിച്ചു”, സൂപ്രണ്ട് ഹാർഡെഗൻ പറഞ്ഞു, “ഞാൻ പാരീസിൽ നിന്ന് വന്നതേ ഉള്ളൂ. അങ്ങയുടെ സുഹൃത്തുക്കളായ സ്റ്റോഫെൽസ്, വാന്പാഹ് എന്നിവരോടു ഞാൻ സംസാരിച്ചു. അവർ എല്ലാം ഏറ്റു പറഞ്ഞു. കുറ്റമെല്ലാം അങ്ങിലാണ് അവർ ആരോപിക്കുന്നത”. അയാൾ എന്നോട് ചേർന്നിരുന്നു. ഒരു അച്ഛനെപ്പോലെ അയാളുടെ കൈകൾ എന്റെ കൈകളുടെ മേൽ വച്ചു. സ്വരമാകട്ടെ വളരെ സൗഹാർദപൂർണവും ആത്മാർത്ഥത തോന്നിപ്പിക്കുന്നതും.
“അങ്ങ് ഒരു മാന്യനാണെന്ന് എനിക്കറിയാം. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടെന്നപോലെയാണ് ഞാൻ സംസാരിക്കുന്നത്. എനിക്കു നിങ്ങളെ സംരക്ഷിക്കണമെന്നുണ്ട്. നിന്റെ ആ രണ്ടു സുഹൃത്തുക്കളെ നീ പാരീസിൽ സംരക്ഷിക്കുകയാണ്. പക്ഷേ അവർ അതിനു യോഗ്യരല്ല. അവർ നിന്നെ ചതിക്കും. കഷ്ടം! എന്നെ അക്കാര്യം വിഷമിപ്പിക്കുന്നുണ്ട്. എന്നെ അല്പമൊന്നു സഹായിച്ചാൽ മതി. അവർ എന്തിനാണ് ഒരുന്പിടുന്നത് എന്ന് പറയുക. എന്നാൽ അങ്ങേക്കുവേണ്ടി ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യും”.
എനിക്ക് അയാളോടു സഹതാപമാണു തോന്നിയത്. സൗഹൃദം, വിശ്വസ്തത എന്നിവയെക്കുറിച്ച് അയാൾക്ക് എന്തറിയാം. എനിക്ക് ഉപകാരം ചെയ്യാനുള്ള അയാളുടെ ശ്രമം എനിക്ക് അസഹ്യമായി തോന്നി. ക്ഷീണം അതിന്റെ ഭാഗമാണ്. എന്റെ സമചിത്തത നഷ്ടപ്പെടുമോ എന്നു ഞാൻ ഭയന്നു. എലിയും പൂച്ചയും കളിക്കാൻ എനിക്ക് താല്പര്യമില്ല.
“ഈ വിഷയം നമുക്ക് വിടാം”, ഞാൻ വിരസതയോടെ പറഞ്ഞു. അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ഭാവം മിന്നിമറഞ്ഞു.
കളി കഴിഞ്ഞെന്ന് ഞങ്ങൾ രണ്ടു പേർക്കും മനസിലായി. എന്റെ മുഖം വിളറി എന്ന് എനിക്ക് തോന്നി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആ ചോദ്യം അപ്പോൾ എത്തി. ജർമനി ലക്സംബർഗിനെ കീഴടക്കിയതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
“ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കും എന്നുള്ള ലീഡറുടെ (ഹിറ്റലർ) ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ ഞാൻ വിശ്വസിക്കുന്നു”.
“അതുമതി”, ഹാർഡെഗൻ ഒരു വിജയിയുടെ സ്വരത്തിൽ പറഞ്ഞു. അയാൾ ജയിച്ചിരിക്കുന്നു.
*********
“നിന്റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യുക”!
സ്റ്റാട്ട്ഗ്രുണ്ട് ജയിലിലെ എന്റെ തടവുമുറിയിൽ നിന്നു പോകാൻ എനിക്കു വിഷമം തോന്നി. കേവലം മൂന്നാഴ്ചകൊണ്ട് എന്റെ അയൽക്കാരും കാവൽക്കാരുമായി ഞാൻ സൗഹൃദം സന്പാദിച്ചിരുന്നു.
മുറ്റത്ത് ഹാർഡെഗിന്നിന്റെ കാർ കാത്തുകിടക്കുന്നു. സൂപ്രണ്ട് തന്നെയാണ് എന്നെ ട്രിയർ പട്ടണത്തിലേക്ക് കൊണ്ടുപോകുന്നത്. അയാൾക്ക് ഒരു രക്ഷാകർത്താവിന്റെ ഭാവമാണ്. യാത്രാസമയം മുഴുവൻ സംസാരിച്ചു കൊണ്ടിരുന്നു. വരാനിരിക്കുന്ന യുദ്ധവിജയത്തെക്കുറിച്ച്, ലോകത്തെ ഭരിക്കുന്നതിനെക്കുറിച്ച്, സഭയെ നശിപ്പിക്കുന്നതിനെക്കുറിച്ച് 1941 ഫെബ്രുവരിയിലാണ് ഇത്.
“മിസ്റ്റർ ഒറിഗെറും മിസ്റ്റർ എഷും ബെർലിനു പുറപ്പെട്ടതേ ഉള്ളൂ”. ട്രിയർ ജയിലിൽ എത്തിയപ്പോൾ ഞാൻ ആദ്യം കേട്ട വാക്കുകളാണിത്. ഇവിടെയും എനിക്ക് സുഹൃത്തുക്കളെ കിട്ടുമെന്ന് മനസിൽ ഒരു ഉറപ്പ്.
വാതിൽ പിന്നിൽ അടഞ്ഞതോടെ ജയിലിലെ “ടെലിഫോണ്” സംവിധാനം ഉണർന്നു. ആരാണു പുതുതായി വന്നത്, എന്ന ചോദ്യം സെല്ലുകളിൽ നിന്ന് സെല്ലുകളിലേക്ക് പടർന്നു. എന്റെ സെല്ലിന്റെ ഭിത്തിയിൽ മുട്ടുന്ന ശബ്ദം. അയൽക്കാരൻ പറഞ്ഞു “ഞാൻ ബെർനാർഡ് സെനോർ”.
അതു ഞാൻ സന്തോഷപൂർവം കേട്ടു. കാരണം ആ പേര് കമ്യൂണിസ്റ്റ് നിലപാടുകൾക്കുവേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കുന്ന ഒരു വ്യക്തിയുമായി ഞാൻ ബന്ധപ്പെടുത്തിയിരുന്നു. അയാളുടെ കുറെ ആശയങ്ങളും അഭിപ്രായങ്ങളുമായി എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും.
പിറ്റേന്നാണ് ഞങ്ങൾ മുഖാമുഖം കണ്ടത്. താമസിയാതെ എന്നെ മറ്റൊരു നിലയിലേക്കു മാറ്റി. കഠിനമായ ഏകാന്തതടവിലേക്ക്.
*********
“മിസ്റ്റർ ആൽബർട്ട് വേറ്റിന്റെ ആശംസകൾ”! സെല്ലിന്റെ വാതിൽ തള്ളി തുറന്നുവന്ന ഒരു നാസി പോലീസാണ് അതു പറഞ്ഞത്. ഒപ്പം ചെറിയൊരു പൊതി എന്റെ കിടക്കയിൽ വന്നു വീഴുകയും ചെയ്തു. ഞാനതു തുറന്നു. ഒരു തനി ലക്സാംബർഗ് പന്നിയിറച്ചി സാൻഡ്വിച്ച്! ഇത്തരത്തിലുള്ള അവസാനത്തെ ആശംസയായിരുന്നില്ല അത്.
മൂന്നാഴ്ചത്തെ നിരീക്ഷണത്തിനുശേഷം എനിക്ക് സെല്ലിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം ലഭിച്ചു. ജയിലിലെ കപ്ലോനാണ് അതിനുവേണ്ടി ഇടപെട്ടത്.
സ്വയം അനുഭവിച്ച ഒരാൾക്കു മാത്രമേ അതിന്റെ അർത്ഥം മനസിലാവുകയുള്ളൂ. ഇപ്പോൾ എനിക്ക് ഒന്നിനും കുറവില്ല. കാനോന നമസ്കാരം, ജപമാല , ബൈബിൾ എല്ലാം എനിക്കുണ്ട്. തുടർന്നു വന്ന ആഴ്ചകൾ എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായവ ആയിരുന്നെന്ന് എനിക്കു സത്യമായും പറയാൻ കഴിയും. കർത്തൂസ്യൻ ആശ്രമത്തിലെ ഒരു സന്യാസിയായി ഞാൻ സ്വയം സങ്കൽപിച്ചു.
അയൽക്കാരൻ ഭിത്തിയിൽ മുട്ടുന്നു. അങ്ങ് കുർബാന ചൊല്ലുന്നുണ്ടോ? ഞാൻ ജനങ്ങളുടെ ഭാഗം ചൊല്ലാം അല്പം കൂടി സ്വരമുയർത്തി പ്രാർത്ഥനയായി ചൊല്ലാമോ? കൂദാശവചനങ്ങൾക്കു മുന്പ് മൂന്നു തവണ മുട്ടുകയും വേണം.
ഒരിക്കൽ കുർബാന മധ്യേ എന്റെ സെല്ലിന്റെ വാതിൽ തുറന്നു. ഒരു കാവൽ പോലീസുകാരനാണ്. അയാൾ എന്താണു സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചു നോക്കി. പാതി സങ്കടത്തോടെ, പാതി പ്രതീക്ഷയോടെ അയാൾ അവിടെ നിന്നു. വരാന്തയിൽ കാലടിയൊച്ച കേൾക്കുംവരെ അയാൾ പോയതേ ഇല്ല. ഞാനൊരു കത്തോലിക്കനാണ് എന്നു മാത്രം അയാൾ പറയുന്നതു കേട്ടു.
(തുടരും)