എലിപ്പനി ലക്ഷണങ്ങൾ
1. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീര വേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
2. ചിലയാളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീലക്ഷണങ്ങൾ കാണും.
3. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ
പ്രയാസം എന്നീ ലക്ഷണങ്ങളും കണ്ടെന്നു വരാം. ചർമ്മത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തടിപ്പുകൾ കാണാം.
4. തലവേദന - തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്കു വ്യാപിക്കുന്നു.
5. കഠിനമായ ശരീരവേദനയനുഭവപ്പെടുന്നു. പേശികൾക്കാണ് കൂടുതൽ വേദനയനുഭവപ്പെടുന്നത്.
തക്കസമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ രോഗം കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം അവതാളത്തിലാക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.
രോഗനിർണയം -എലിപ്പനിയുടെ ലക്ഷണങ്ങൾക്കു മറ്റു പലതരം
പനികളുടെയും ലക്ഷണങ്ങളുമായി സാമ്യമുള്ളതുകൊണ്ട് രോഗലക്ഷണങ്ങളെ ആശ്രയിച്ചുമാത്രം രോഗനിർണയം സാധ്യമല്ല.
പരിശോധനകൾ
1. രോഗത്തിന്റെ തുടക്കത്തിൽ രോഗാണുക്കളെ ഡാർക്ക് ഗ്രൗണ്ട് ഇല്യൂമിനേഷൻ, സിൽവർസ്റ്റെയിനിംഗ് എന്നിവ വഴി മൈക്രോസ്ക്കോപ്പിൽ കാണാം.
2. നിരവധി സീറോളജിക്കൽ പരിശോധനകൾ നിലവിലുണ്ടെങ്കിലും IgM ELISA ടെസ്റ്റ് വഴിയും രണ്ടു ദിവസത്തിനുള്ളിൽ രോഗം കണ്ടുപിടിക്കാം. രോഗം കണ്ടുപിടിക്കാൻ Lepto-
Dipstick മുതലായ ടെസ്റ്റുകളും ഇന്നു ലഭ്യമാണ്.
രോഗപ്രതിരോധം
1. എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം. എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, എലികളെ അകറ്റുക.
3. കെട്ടിക്കിടക്കുന്ന മലിനജലം തുറന്നുവിടുക.
4. മൃഗപരിപാലനത്തിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുക.
5. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.
6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗംബുട്ട്സ്, കൈയുറകൾ എന്നിവ ധരിക്കുക.
7. രോഗസാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ഗുളികകൾ കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
8. ഭക്ഷണപദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക. ഈച്ചകൾ രോഗാണുക്കളെ സംക്രമിപ്പിക്കും.
9. വ്യക്തിഗത ശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ രോഗം ഇല്ലാതാക്കാം.
കുത്തിവയ്പ്
കുത്തിവയ്പ് ലഭ്യമാണെങ്കിലും 23 ൽ അധികം സീറോ ടൈപ്പുകൾ ഉള്ളതിനാൽ സീറോ ടൈപ്പുകൾ അനുസരിച്ച് വാക്സിനേഷൻ കൊടുക്കേണ്ടിവരും.
ചികിത്സ
രോഗി, സ്വയം ചികിത്സിക്കാതിരിക്കുക. തൊഴിൽ, ജീവിതചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകമാവും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്. ഫോൺ - 9447305004
1. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീര വേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
2. ചിലയാളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീലക്ഷണങ്ങൾ കാണും.
3. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ
പ്രയാസം എന്നീ ലക്ഷണങ്ങളും കണ്ടെന്നു വരാം. ചർമ്മത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തടിപ്പുകൾ കാണാം.
4. തലവേദന - തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്കു വ്യാപിക്കുന്നു.
5. കഠിനമായ ശരീരവേദനയനുഭവപ്പെടുന്നു. പേശികൾക്കാണ് കൂടുതൽ വേദനയനുഭവപ്പെടുന്നത്.
തക്കസമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ രോഗം കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം അവതാളത്തിലാക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.
രോഗനിർണയം -എലിപ്പനിയുടെ ലക്ഷണങ്ങൾക്കു മറ്റു പലതരം
പനികളുടെയും ലക്ഷണങ്ങളുമായി സാമ്യമുള്ളതുകൊണ്ട് രോഗലക്ഷണങ്ങളെ ആശ്രയിച്ചുമാത്രം രോഗനിർണയം സാധ്യമല്ല.
പരിശോധനകൾ
1. രോഗത്തിന്റെ തുടക്കത്തിൽ രോഗാണുക്കളെ ഡാർക്ക് ഗ്രൗണ്ട് ഇല്യൂമിനേഷൻ, സിൽവർസ്റ്റെയിനിംഗ് എന്നിവ വഴി മൈക്രോസ്ക്കോപ്പിൽ കാണാം.
2. നിരവധി സീറോളജിക്കൽ പരിശോധനകൾ നിലവിലുണ്ടെങ്കിലും IgM ELISA ടെസ്റ്റ് വഴിയും രണ്ടു ദിവസത്തിനുള്ളിൽ രോഗം കണ്ടുപിടിക്കാം. രോഗം കണ്ടുപിടിക്കാൻ Lepto-
Dipstick മുതലായ ടെസ്റ്റുകളും ഇന്നു ലഭ്യമാണ്.
രോഗപ്രതിരോധം
1. എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം. എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി, എലികളെ അകറ്റുക.
3. കെട്ടിക്കിടക്കുന്ന മലിനജലം തുറന്നുവിടുക.
4. മൃഗപരിപാലനത്തിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുക.
5. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.
6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗംബുട്ട്സ്, കൈയുറകൾ എന്നിവ ധരിക്കുക.
7. രോഗസാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ഗുളികകൾ കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
8. ഭക്ഷണപദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക. ഈച്ചകൾ രോഗാണുക്കളെ സംക്രമിപ്പിക്കും.
9. വ്യക്തിഗത ശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ രോഗം ഇല്ലാതാക്കാം.
കുത്തിവയ്പ്
കുത്തിവയ്പ് ലഭ്യമാണെങ്കിലും 23 ൽ അധികം സീറോ ടൈപ്പുകൾ ഉള്ളതിനാൽ സീറോ ടൈപ്പുകൾ അനുസരിച്ച് വാക്സിനേഷൻ കൊടുക്കേണ്ടിവരും.
ചികിത്സ
രോഗി, സ്വയം ചികിത്സിക്കാതിരിക്കുക. തൊഴിൽ, ജീവിതചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകമാവും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. പോൾ വാഴപ്പിള്ളി
റിട്ട. പ്രഫസർ, കണ്ണൂർ മെഡിക്കൽ കോളജ്. ഫോൺ - 9447305004