സിജോ പൈനാടത്ത്
സണ്ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്.
""ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി... പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു.”
കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി.
കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്:
ടീച്ചറേ, മാലാഖ എങ്ങാനും ഇച്ചിരി വൈകിയിരുന്നെങ്കിൽ...!
ടീച്ചർ പറഞ്ഞു: വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്...
മാലാഖമാർ ഒരിക്കലും വൈകാറില്ല.
അപരന്റെ ജീവിതസംഘർഷങ്ങളിൽ ഉചിതസമയത്തു മാലാഖസമാനമായ സാന്ത്വന സാന്നിധ്യങ്ങളാകുന്നവർ ഏതു കാലത്തിന്റെയും അനുഗ്രഹങ്ങളാണ്. സ്വാർഥതയുടെ മതിലുകൾ ഭേദിച്ച്, സ്വാതന്ത്ര്യവും പരസ്നേഹവും സമന്വയിപ്പിച്ച്, നിശബ്ദം നമുക്കിടയിലുള്ള ചില ജീവിതങ്ങൾ, കോവിഡ് 19ന്റെ വ്യാകുലകാലത്തു പ്രതീക്ഷയുടെ വെട്ടങ്ങളാകുന്നു.
കൊച്ചുകാര്യങ്ങൾ ചെയ്തു വലിയ കാര്യങ്ങൾ അടയാളപ്പെടുത്തിയതിലൂടെയാണ് അവർ നമ്മുടെ ചങ്കിൽ ഇടം നേടിയത്. ഇല്ലായ്മകളിലും പ്രത്യാശയുടെ ഭാഷ പങ്കുവയ്ക്കുന്ന അവരെ നോക്കി പ്രതീക്ഷകളുടെ സ്വാതന്ത്ര്യദിനപ്പുലരിയിൽ നമുക്കൊന്ന് ആദരവോടെ പുഞ്ചിരിച്ചാലോ...?
ബാബു എന്ന വെളിച്ചം
നാണയം അകത്തു ചെന്നു ശ്വാസതടസം നേരിട്ട മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ചെന്നറിഞ്ഞ് ആലുവയിലെ ആശുപത്രിക്കു മുന്പിൽ നിലവിളിച്ചവരുടെ കൂട്ടത്തിൽ ബാബുവും ഉണ്ടായിരുന്നു. തലേന്ന് തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കും വീട്ടിലേക്കും കൊണ്ടുപോയ പരിചയം മാത്രമായിരുന്നു ആ കുഞ്ഞുമായി ബാബുവിനുണ്ടായിരുന്ന ബന്ധം. എന്നിട്ടെന്തുകൊണ്ടു ബാബുവിന്റെ കരച്ചിൽ? സ്നേഹവും കരുതലും നിറച്ചുവച്ചൊരു ഹൃദയമുള്ളതുകൊണ്ട് എന്നാണ് അതിനു കാഴ്ചക്കാർ കണ്ട ഉത്തരം.
കോവിഡ് കണ്ടെയ്ൻമെന്റ് സോണായ കടുങ്ങല്ലൂരിൽനിന്നാണു പൃഥ്വിരാജിനെക്കൂട്ടി അമ്മയും അമ്മൂമ്മയും തലേന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിയത്. ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രിയിൽനിന്നു മടങ്ങേണ്ടിവന്ന കുട്ടിയുടെയും കുടുംബത്തിന്റെയും ദൈന്യതയിൽനിന്നാണ് ഓട്ടോ ഡ്രൈവറായ ബാബു വർഗീസിന്റെ കാരുണ്യയാത്ര ആരംഭിക്കുന്നത്. വണ്ടിക്ക് ഓട്ടം കിട്ടാതെ വിഷമിക്കുന്ന നാളുകൾ, ജീവിതത്തിലെ നിത്യദുരിതങ്ങൾ... അതെല്ലാം അലട്ടുന്ന ബാബുവിനു കുട്ടിയെ സൗജന്യമായി ഓട്ടോറിക്ഷയിൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിക്കാൻ അധികം ആലോചിക്കേണ്ടിവന്നില്ല. അവിടെനിന്നു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴയിലേക്കു കൊണ്ടുപോകണമെന്നറിഞ്ഞതോടെ ആംബുലൻസ് ഏർപ്പാടാക്കിയതും ബാബു തന്നെ. പോക്കറ്റിൽ ആകെയുണ്ടായിരുന്ന 500 രൂപ കുഞ്ഞിന്റെ അമ്മയുടെ കൈയിലേക്ക് എടുത്തുകൊടുത്തു യാത്രയാക്കുന്പോഴും ബാബുവിന്റെ മനസിൽ ആ കുഞ്ഞ് സുഖം പ്രാപിക്കണേയെന്ന പ്രാർഥനയായിരുന്നു.
രാത്രി ഏഴോടെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും കുട്ടിയെ വീട്ടിലേക്കു മടക്കി. ഉള്ളിലുള്ള നാണയം തനിയേ പുറത്തേക്കു പോകുമെന്നറിയിച്ചായിരുന്നത്രെ കുട്ടിയെ മടക്കിയത്. വീട്ടിലേക്കു വരാൻ പണമില്ലാതിരുന്ന മാതാപിതാക്കൾ വിളിച്ചതും ബാബുവിനെ തന്നെ. ഒട്ടും മടിച്ചില്ല. രാത്രിയിൽ കുട്ടിയെയും കുടുംബത്തെയും ഓട്ടോയിൽ കടുങ്ങല്ലൂരിലെ വീട്ടിലെത്തിച്ചു. ആ രാത്രിയിൽ വീണ്ടും ശ്വാസതടസം നേരിട്ട കുഞ്ഞിനെ ആലുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കു മുന്പിൽ തന്റെ ഓട്ടോയ്ക്കരികിൽ വിതുന്പലടക്കാൻ വിഷമിച്ചു നിന്ന ബാബുവിനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും നന്നേ വിഷമിച്ചു.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 47കാരനായ ബാബുവുൾപ്പടെ നാലംഗ കുടുംബം ചൂർണിക്കര വില്ലേജ് ഓഫീസിനടുത്തു വാടകവീട്ടിലാണു താമസം. മകൻ സെബിൻ (19) ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ തളർന്നു വീട്ടിലുണ്ട്. എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന സെബിന്റെ ദേഹത്തു 2019 ഒക്ടോബർ 17ന്് എറണാകുളം - ഗുരുവായൂർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
ഇതുവരെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചു. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന വരുമാനം മകന്റെ തുടർചികിത്സയ്ക്കും വീട്ടു ചെലവുകൾക്കും തികയില്ല. ഈ സാഹചര്യത്തിലാണു നാണയം വിഴുങ്ങി അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബാബു സൗജന്യമായി ഓട്ടോ ഓടിച്ചത്.
ബാബുവിന്റെ ജീവിതമറിഞ്ഞു സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അദ്ദേഹത്തിന് അഭിനന്ദനവും സഹായവും നൽകി.
കൊറോണക്കാലത്തെ "കരുണാലയ’പുണ്യം
കോവിഡ് 19 ബാധിച്ച വയോജനങ്ങളെയും മറ്റ് അന്തേവാസികളെയും പരിചരിക്കാൻ അതീവ താത്പര്യത്തോടെ അനേകം സന്യാസിനിമാരും പലവിധ സഹായങ്ങളുമായി സുമനസുകളും എത്തിയതിലൂടെ തൃക്കാക്കരയിലുള്ള കരുണാലയം ആ പേരിനു വീണ്ടും അടിവരയിട്ടു.
"അഗതികളുടെ സഹോദരിമാർ’ (എസ്ഡി) സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള കരുണാലയത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ അവിടത്തെ അന്തേവാസികളായ വയോജനങ്ങളെ പരിചരിക്കാൻ സ്ഥാപനത്തിനു പുറത്തുനിന്നു നിന്നുള്ളവരെയും ആവശ്യമായി വന്നത്. മാനസിക വൈകല്യമുള്ള 61 പേർ ഉൾപ്പെടെ 112 വയോധികരാണു കരുണാലയത്തിലെ അന്തേവാസികൾ. ഇതിൽ 51 പേർക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
എസ്ഡിയുടെ മറ്റു പ്രോവിൻസുകളിൽ നിന്നും വിവിധ സന്യാസസമൂഹങ്ങളിൽ നിന്നും കരുണാലയത്തിൽ സേവനം ചെയ്യാൻ സന്നദ്ധതയുള്ളവരെ തേടിയപ്പോൾ നിരവധി പേർ താത്പര്യമറിയിച്ചു. ചികിത്സയ്ക്കും ക്വാറന്റൈനുമായി മാറിനിൽക്കേണ്ടിവന്ന കരുണാലയത്തിലെ എസ്ഡി സന്യാസിനിമാർക്കു പകരമായി സിഎംസി, എംഎസ്ജെ, എസ്എബിഎസ് കോണ്ഗ്രിഗേഷനുകളിലെ സന്യാസിനികൾ സന്തോഷത്തോടെ രോഗീപരിചരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി എത്തി.
സിഎംസി എറണാകുളം പ്രോവിൻസിൽ നിന്നു സിസ്റ്റർ നിവ്യ, സിസ്റ്റർ ടെസ, എംഎസ്ജെ കോതമംഗലം, ഗാസിയാബാദ് പ്രോവിൻസുകളിൽ നിന്നു സിസ്റ്റർ ക്രിസ്റ്റി മരിയ, സിസ്റ്റർ ആൽഫി, എസ്ഡിയിലെ സിസ്റ്റർ ഷിജി, സിസ്റ്റർ മെർലീന, എസ്എബിഎസ് എറണാകുളം പ്രോവിൻസിലെ സിസ്റ്റർ പ്രീതി, സിസ്റ്റർ ജോളി മരിയ, സിസ്റ്റർ ഡിൻസി, സിസ്റ്റർ മാഗി ഐസക് എന്നിവരാണു കഴിഞ്ഞ ദിവസങ്ങളിൽ കരുണാലയത്തിൽ സേവനത്തിനെത്തിയത്.
എസ്ഡിയുടെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള സന്യാസിനികളും ഡോ. ഡീന ജേക്കബ്, അഞ്ജു ഏബ്രഹാം, മെറിൻ പോൾ, ആശ സാം, മരിയ ജോസഫ്, ലിമിന എന്നീ സന്യാസാർഥിനികളും അതീവ സന്തോഷത്തോടെ കരുണാലയത്തിൽ കരുണയുടെ സാക്ഷ്യങ്ങളായി.
പ്രാർഥനാപൂർവം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കരുണാലയം ഡയറക്ടർ സിസ്റ്റർ ആൻ പോളും.
സഭാ സംവിധാനങ്ങൾക്കു പുറമേ, ജനപ്രതിനിധികൾ, ജാതി-മത വ്യത്യാസമില്ലാതെ തൃക്കാക്കരയിലെ പൊതുജനങ്ങൾ എന്നിവരെല്ലാം കരുണാലയത്തിന് ആവശ്യങ്ങളറിഞ്ഞു പിന്തുണ നൽകിയെന്ന് എസ്ഡി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റീസ, സോഷ്യൽ വർക്ക് കൗണ്സിലർ സിസ്റ്റർ സുമം എന്നിവർ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സജീവമായ ശ്രദ്ധയ്ക്കു പുറമേ, വൈദികർ, ഇടവകകൾ, അല്മായ സംഘടനാ പ്രതിനിധികൾ എന്നിവരെല്ലാം കരുണാലയത്തിനു സഹായങ്ങളെത്തിച്ചതു കൊറോണക്കാലത്തെ കൂട്ടായ്മയുടെ മനോഹര കാഴ്ചകളായി. സുവർണജൂബിലി നിറവിലുള്ള കരുണാലയത്തിലെ കോവിഡ് പോസിറ്റീവായവരിൽ ഏറെപ്പേർക്കും രോഗം ഭേദമായതോടെ ശുശ്രൂഷകൾ സാധാരണ നിലയിലേക്കെത്തുകയാണ്.
സ്നേഹം പൊതിഞ്ഞു നൽകിയ മേരി
കൊറോണാക്കാലമെത്തിയതിൽപ്പിന്നെ പള്ളിയിൽ പോകാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും, അൾത്താരകളിൽ കേട്ട നന്മകൾ മേരിയുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരം നന്മകളുടെ ചൂടിൽ വാട്ടിയൊരുക്കിയ ഇലയിലാണ് അന്ന് ആർക്കോ വേണ്ടി ഒരു നേരത്തെ ഭക്ഷണം കുന്പളങ്ങി വേലംപറന്പിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി വിളന്പിയത്.
കടലും കോവിഡും ചേർന്നു ദുരിതം പെയ്യുന്ന ചെല്ലാനവും അവരുടെ അതിജീവനവും അടുത്തറിഞ്ഞിട്ടുള്ള മേരി, പൊതിച്ചോറൊരുക്കുന്പോൾ സ്വയം ചോദിച്ചത്, ഇതു കിട്ടുന്നയാൾക്കു ഭക്ഷണം മാത്രം മതിയാകുമോ എന്നാണ്. അതിനപ്പുറത്ത് എനിക്കെന്തു ചെയ്യാനാകും?
ഉപജീവനമായിരുന്ന കേറ്ററിംഗ് കോവിഡ് കാലത്ത് ഇല്ലാതായതോടെ, തൊഴിലുറപ്പു പദ്ധതിയിൽനിന്നുള്ള ഏകവരുമാനമാണു മേരിയുടെ വീട്ടിലെ അടുപ്പിൽ തീ പകർന്നത്. രണ്ടു ദിവസം മുന്പു പണിക്കൂലിയായി കിട്ടിയ ഇരുനൂറു രൂപയുടെ പകുതി, മിഠായിക്കടലാസിൽ പൊതിഞ്ഞു ചോറുപൊതിക്കുള്ളിൽ വച്ച്, മറ്റുള്ളവർക്കായി എനിക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന് മേരി ഉത്തരം കണ്ടെത്തി.
തന്റെ കുടുംബത്തോടുള്ള കരുതലായിരുന്നു ആ നൂറുരൂപ. അതു കഷ്ടപ്പെടുന്ന ഏതെങ്കിലുമൊരാൾക്കായി പൊതിഞ്ഞു നൽകുന്പോൾ, അതു കിട്ടുന്നയാൾ മാത്രമറിയണമെന്നായിരുന്നു മനസിൽ. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന അൾത്താരസന്ദേശമാണ് ആ മനസൊരുക്കത്തിനു പിന്നിൽ.
വറുതിയുടെ പകലിൽ ഒരു ചായ കുടിക്കാനുള്ള വക... ദുരിതാശ്വാസ ക്യാന്പിലെ പെണ്കുട്ടികൾക്കൊന്നിനു സാനിറ്ററി നാപ്കിൻ വാങ്ങാൻ... പ്രായമുള്ള രോഗിക്ക് മരുന്നിന്.... അങ്ങനെയേതെങ്കിലും കൊച്ചു കാര്യത്തിന് ആ നൂറു രൂപ ഉപകാരപ്പെട്ടേക്കുമെന്നു മേരി കരുതി.
ചെല്ലാനം നിവാസികൾക്കായി കണ്ണമാലി പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നു നടത്തുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണു മേരി പൊതിച്ചോർ നൽകിയത്. വീടുകളിലെ വിതരണത്തിനു ശേഷം അവശേഷിച്ച പൊതിച്ചോറുകളിലൊന്നു കിട്ടിയത് പോലീസുകാരനായ അനിൽ ആന്റണിക്ക്. തുറന്നപ്പോൾ മേരിയുടെ പൊതിച്ചോറിലെ നൂറു രൂപ ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്.
‘കോടി രൂപയുടെ മൂല്യമുള്ള നൂറു രൂപ’ എന്ന തലക്കെട്ടോടെ പൊതിച്ചോറിന്റെ വിശേഷം കണ്ണമാലി സിഐ പി.എസ്. ഷിജു ഫേസ്ബുക്കിൽ എഴുതിയത് മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ‘അമ്മയെക്കുറിച്ചു ഞാൻ അഭിമാനിക്കുന്നു’ എന്നു കുറിച്ചു മേരിയുടെ മകന്റെ പോസ്റ്റുമെത്തി.
അനന്തരം, കോടിയുടെ മൂല്യമുള്ള നൂറു രൂപ നോട്ട് പൊതിച്ചോറിനൊപ്പം പൊതിഞ്ഞു നൽകിയ മേരിയെ തേടിയെത്തിയത് അനേകർ. വെള്ളക്കെട്ടും ചളിയും അകന്പടിയാകുന്ന മേരിയുടെ ഓടുമേഞ്ഞ വീട്ടിലേക്ക് സിഐ ഷിജുവും ജനപ്രതിനിധികളും പ്രമുഖരുമെല്ലാമെത്തി. അതിലുമെത്രയോ ഇരട്ടിയാളുകൾ ലോകത്തിന്റെ പല കോണിലിരുന്നു മേരിയുടെ മഹത്വത്തിനു കൈയടിച്ചു.
ആരോരുമറിയാതെ ചെയ്ത സ്വാഭാവികനന്മയ്ക്ക്, ആദരങ്ങളുടെ ആരവമൊഴിയുന്പോഴും, മേരി പശ്ചിമകൊച്ചിക്കാരുടെ നിഷ്കളങ്കഭാഷയിൽ ഓർമിപ്പിക്കുന്നു:
""ബുദ്ധിമുട്ടണോരേക്കെ നിങ്ങളും പറ്റണപോലെ സഹായിക്കണോട്ടോ.’’
സണ്ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്.
""ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി... പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു.”
കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി.
കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്:
ടീച്ചറേ, മാലാഖ എങ്ങാനും ഇച്ചിരി വൈകിയിരുന്നെങ്കിൽ...!
ടീച്ചർ പറഞ്ഞു: വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്...
മാലാഖമാർ ഒരിക്കലും വൈകാറില്ല.
അപരന്റെ ജീവിതസംഘർഷങ്ങളിൽ ഉചിതസമയത്തു മാലാഖസമാനമായ സാന്ത്വന സാന്നിധ്യങ്ങളാകുന്നവർ ഏതു കാലത്തിന്റെയും അനുഗ്രഹങ്ങളാണ്. സ്വാർഥതയുടെ മതിലുകൾ ഭേദിച്ച്, സ്വാതന്ത്ര്യവും പരസ്നേഹവും സമന്വയിപ്പിച്ച്, നിശബ്ദം നമുക്കിടയിലുള്ള ചില ജീവിതങ്ങൾ, കോവിഡ് 19ന്റെ വ്യാകുലകാലത്തു പ്രതീക്ഷയുടെ വെട്ടങ്ങളാകുന്നു.
കൊച്ചുകാര്യങ്ങൾ ചെയ്തു വലിയ കാര്യങ്ങൾ അടയാളപ്പെടുത്തിയതിലൂടെയാണ് അവർ നമ്മുടെ ചങ്കിൽ ഇടം നേടിയത്. ഇല്ലായ്മകളിലും പ്രത്യാശയുടെ ഭാഷ പങ്കുവയ്ക്കുന്ന അവരെ നോക്കി പ്രതീക്ഷകളുടെ സ്വാതന്ത്ര്യദിനപ്പുലരിയിൽ നമുക്കൊന്ന് ആദരവോടെ പുഞ്ചിരിച്ചാലോ...?
ബാബു എന്ന വെളിച്ചം
നാണയം അകത്തു ചെന്നു ശ്വാസതടസം നേരിട്ട മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ചെന്നറിഞ്ഞ് ആലുവയിലെ ആശുപത്രിക്കു മുന്പിൽ നിലവിളിച്ചവരുടെ കൂട്ടത്തിൽ ബാബുവും ഉണ്ടായിരുന്നു. തലേന്ന് തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കും വീട്ടിലേക്കും കൊണ്ടുപോയ പരിചയം മാത്രമായിരുന്നു ആ കുഞ്ഞുമായി ബാബുവിനുണ്ടായിരുന്ന ബന്ധം. എന്നിട്ടെന്തുകൊണ്ടു ബാബുവിന്റെ കരച്ചിൽ? സ്നേഹവും കരുതലും നിറച്ചുവച്ചൊരു ഹൃദയമുള്ളതുകൊണ്ട് എന്നാണ് അതിനു കാഴ്ചക്കാർ കണ്ട ഉത്തരം.
കോവിഡ് കണ്ടെയ്ൻമെന്റ് സോണായ കടുങ്ങല്ലൂരിൽനിന്നാണു പൃഥ്വിരാജിനെക്കൂട്ടി അമ്മയും അമ്മൂമ്മയും തലേന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിയത്. ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രിയിൽനിന്നു മടങ്ങേണ്ടിവന്ന കുട്ടിയുടെയും കുടുംബത്തിന്റെയും ദൈന്യതയിൽനിന്നാണ് ഓട്ടോ ഡ്രൈവറായ ബാബു വർഗീസിന്റെ കാരുണ്യയാത്ര ആരംഭിക്കുന്നത്. വണ്ടിക്ക് ഓട്ടം കിട്ടാതെ വിഷമിക്കുന്ന നാളുകൾ, ജീവിതത്തിലെ നിത്യദുരിതങ്ങൾ... അതെല്ലാം അലട്ടുന്ന ബാബുവിനു കുട്ടിയെ സൗജന്യമായി ഓട്ടോറിക്ഷയിൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിക്കാൻ അധികം ആലോചിക്കേണ്ടിവന്നില്ല. അവിടെനിന്നു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴയിലേക്കു കൊണ്ടുപോകണമെന്നറിഞ്ഞതോടെ ആംബുലൻസ് ഏർപ്പാടാക്കിയതും ബാബു തന്നെ. പോക്കറ്റിൽ ആകെയുണ്ടായിരുന്ന 500 രൂപ കുഞ്ഞിന്റെ അമ്മയുടെ കൈയിലേക്ക് എടുത്തുകൊടുത്തു യാത്രയാക്കുന്പോഴും ബാബുവിന്റെ മനസിൽ ആ കുഞ്ഞ് സുഖം പ്രാപിക്കണേയെന്ന പ്രാർഥനയായിരുന്നു.
രാത്രി ഏഴോടെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും കുട്ടിയെ വീട്ടിലേക്കു മടക്കി. ഉള്ളിലുള്ള നാണയം തനിയേ പുറത്തേക്കു പോകുമെന്നറിയിച്ചായിരുന്നത്രെ കുട്ടിയെ മടക്കിയത്. വീട്ടിലേക്കു വരാൻ പണമില്ലാതിരുന്ന മാതാപിതാക്കൾ വിളിച്ചതും ബാബുവിനെ തന്നെ. ഒട്ടും മടിച്ചില്ല. രാത്രിയിൽ കുട്ടിയെയും കുടുംബത്തെയും ഓട്ടോയിൽ കടുങ്ങല്ലൂരിലെ വീട്ടിലെത്തിച്ചു. ആ രാത്രിയിൽ വീണ്ടും ശ്വാസതടസം നേരിട്ട കുഞ്ഞിനെ ആലുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കു മുന്പിൽ തന്റെ ഓട്ടോയ്ക്കരികിൽ വിതുന്പലടക്കാൻ വിഷമിച്ചു നിന്ന ബാബുവിനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും നന്നേ വിഷമിച്ചു.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 47കാരനായ ബാബുവുൾപ്പടെ നാലംഗ കുടുംബം ചൂർണിക്കര വില്ലേജ് ഓഫീസിനടുത്തു വാടകവീട്ടിലാണു താമസം. മകൻ സെബിൻ (19) ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ തളർന്നു വീട്ടിലുണ്ട്. എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന സെബിന്റെ ദേഹത്തു 2019 ഒക്ടോബർ 17ന്് എറണാകുളം - ഗുരുവായൂർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
ഇതുവരെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചു. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന വരുമാനം മകന്റെ തുടർചികിത്സയ്ക്കും വീട്ടു ചെലവുകൾക്കും തികയില്ല. ഈ സാഹചര്യത്തിലാണു നാണയം വിഴുങ്ങി അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബാബു സൗജന്യമായി ഓട്ടോ ഓടിച്ചത്.
ബാബുവിന്റെ ജീവിതമറിഞ്ഞു സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അദ്ദേഹത്തിന് അഭിനന്ദനവും സഹായവും നൽകി.
കൊറോണക്കാലത്തെ "കരുണാലയ’പുണ്യം
കോവിഡ് 19 ബാധിച്ച വയോജനങ്ങളെയും മറ്റ് അന്തേവാസികളെയും പരിചരിക്കാൻ അതീവ താത്പര്യത്തോടെ അനേകം സന്യാസിനിമാരും പലവിധ സഹായങ്ങളുമായി സുമനസുകളും എത്തിയതിലൂടെ തൃക്കാക്കരയിലുള്ള കരുണാലയം ആ പേരിനു വീണ്ടും അടിവരയിട്ടു.
"അഗതികളുടെ സഹോദരിമാർ’ (എസ്ഡി) സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള കരുണാലയത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ അവിടത്തെ അന്തേവാസികളായ വയോജനങ്ങളെ പരിചരിക്കാൻ സ്ഥാപനത്തിനു പുറത്തുനിന്നു നിന്നുള്ളവരെയും ആവശ്യമായി വന്നത്. മാനസിക വൈകല്യമുള്ള 61 പേർ ഉൾപ്പെടെ 112 വയോധികരാണു കരുണാലയത്തിലെ അന്തേവാസികൾ. ഇതിൽ 51 പേർക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
എസ്ഡിയുടെ മറ്റു പ്രോവിൻസുകളിൽ നിന്നും വിവിധ സന്യാസസമൂഹങ്ങളിൽ നിന്നും കരുണാലയത്തിൽ സേവനം ചെയ്യാൻ സന്നദ്ധതയുള്ളവരെ തേടിയപ്പോൾ നിരവധി പേർ താത്പര്യമറിയിച്ചു. ചികിത്സയ്ക്കും ക്വാറന്റൈനുമായി മാറിനിൽക്കേണ്ടിവന്ന കരുണാലയത്തിലെ എസ്ഡി സന്യാസിനിമാർക്കു പകരമായി സിഎംസി, എംഎസ്ജെ, എസ്എബിഎസ് കോണ്ഗ്രിഗേഷനുകളിലെ സന്യാസിനികൾ സന്തോഷത്തോടെ രോഗീപരിചരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി എത്തി.
സിഎംസി എറണാകുളം പ്രോവിൻസിൽ നിന്നു സിസ്റ്റർ നിവ്യ, സിസ്റ്റർ ടെസ, എംഎസ്ജെ കോതമംഗലം, ഗാസിയാബാദ് പ്രോവിൻസുകളിൽ നിന്നു സിസ്റ്റർ ക്രിസ്റ്റി മരിയ, സിസ്റ്റർ ആൽഫി, എസ്ഡിയിലെ സിസ്റ്റർ ഷിജി, സിസ്റ്റർ മെർലീന, എസ്എബിഎസ് എറണാകുളം പ്രോവിൻസിലെ സിസ്റ്റർ പ്രീതി, സിസ്റ്റർ ജോളി മരിയ, സിസ്റ്റർ ഡിൻസി, സിസ്റ്റർ മാഗി ഐസക് എന്നിവരാണു കഴിഞ്ഞ ദിവസങ്ങളിൽ കരുണാലയത്തിൽ സേവനത്തിനെത്തിയത്.
എസ്ഡിയുടെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള സന്യാസിനികളും ഡോ. ഡീന ജേക്കബ്, അഞ്ജു ഏബ്രഹാം, മെറിൻ പോൾ, ആശ സാം, മരിയ ജോസഫ്, ലിമിന എന്നീ സന്യാസാർഥിനികളും അതീവ സന്തോഷത്തോടെ കരുണാലയത്തിൽ കരുണയുടെ സാക്ഷ്യങ്ങളായി.
പ്രാർഥനാപൂർവം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കരുണാലയം ഡയറക്ടർ സിസ്റ്റർ ആൻ പോളും.
സഭാ സംവിധാനങ്ങൾക്കു പുറമേ, ജനപ്രതിനിധികൾ, ജാതി-മത വ്യത്യാസമില്ലാതെ തൃക്കാക്കരയിലെ പൊതുജനങ്ങൾ എന്നിവരെല്ലാം കരുണാലയത്തിന് ആവശ്യങ്ങളറിഞ്ഞു പിന്തുണ നൽകിയെന്ന് എസ്ഡി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റീസ, സോഷ്യൽ വർക്ക് കൗണ്സിലർ സിസ്റ്റർ സുമം എന്നിവർ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സജീവമായ ശ്രദ്ധയ്ക്കു പുറമേ, വൈദികർ, ഇടവകകൾ, അല്മായ സംഘടനാ പ്രതിനിധികൾ എന്നിവരെല്ലാം കരുണാലയത്തിനു സഹായങ്ങളെത്തിച്ചതു കൊറോണക്കാലത്തെ കൂട്ടായ്മയുടെ മനോഹര കാഴ്ചകളായി. സുവർണജൂബിലി നിറവിലുള്ള കരുണാലയത്തിലെ കോവിഡ് പോസിറ്റീവായവരിൽ ഏറെപ്പേർക്കും രോഗം ഭേദമായതോടെ ശുശ്രൂഷകൾ സാധാരണ നിലയിലേക്കെത്തുകയാണ്.
സ്നേഹം പൊതിഞ്ഞു നൽകിയ മേരി
കൊറോണാക്കാലമെത്തിയതിൽപ്പിന്നെ പള്ളിയിൽ പോകാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും, അൾത്താരകളിൽ കേട്ട നന്മകൾ മേരിയുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരം നന്മകളുടെ ചൂടിൽ വാട്ടിയൊരുക്കിയ ഇലയിലാണ് അന്ന് ആർക്കോ വേണ്ടി ഒരു നേരത്തെ ഭക്ഷണം കുന്പളങ്ങി വേലംപറന്പിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി വിളന്പിയത്.
കടലും കോവിഡും ചേർന്നു ദുരിതം പെയ്യുന്ന ചെല്ലാനവും അവരുടെ അതിജീവനവും അടുത്തറിഞ്ഞിട്ടുള്ള മേരി, പൊതിച്ചോറൊരുക്കുന്പോൾ സ്വയം ചോദിച്ചത്, ഇതു കിട്ടുന്നയാൾക്കു ഭക്ഷണം മാത്രം മതിയാകുമോ എന്നാണ്. അതിനപ്പുറത്ത് എനിക്കെന്തു ചെയ്യാനാകും?
ഉപജീവനമായിരുന്ന കേറ്ററിംഗ് കോവിഡ് കാലത്ത് ഇല്ലാതായതോടെ, തൊഴിലുറപ്പു പദ്ധതിയിൽനിന്നുള്ള ഏകവരുമാനമാണു മേരിയുടെ വീട്ടിലെ അടുപ്പിൽ തീ പകർന്നത്. രണ്ടു ദിവസം മുന്പു പണിക്കൂലിയായി കിട്ടിയ ഇരുനൂറു രൂപയുടെ പകുതി, മിഠായിക്കടലാസിൽ പൊതിഞ്ഞു ചോറുപൊതിക്കുള്ളിൽ വച്ച്, മറ്റുള്ളവർക്കായി എനിക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന് മേരി ഉത്തരം കണ്ടെത്തി.
തന്റെ കുടുംബത്തോടുള്ള കരുതലായിരുന്നു ആ നൂറുരൂപ. അതു കഷ്ടപ്പെടുന്ന ഏതെങ്കിലുമൊരാൾക്കായി പൊതിഞ്ഞു നൽകുന്പോൾ, അതു കിട്ടുന്നയാൾ മാത്രമറിയണമെന്നായിരുന്നു മനസിൽ. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന അൾത്താരസന്ദേശമാണ് ആ മനസൊരുക്കത്തിനു പിന്നിൽ.
വറുതിയുടെ പകലിൽ ഒരു ചായ കുടിക്കാനുള്ള വക... ദുരിതാശ്വാസ ക്യാന്പിലെ പെണ്കുട്ടികൾക്കൊന്നിനു സാനിറ്ററി നാപ്കിൻ വാങ്ങാൻ... പ്രായമുള്ള രോഗിക്ക് മരുന്നിന്.... അങ്ങനെയേതെങ്കിലും കൊച്ചു കാര്യത്തിന് ആ നൂറു രൂപ ഉപകാരപ്പെട്ടേക്കുമെന്നു മേരി കരുതി.
ചെല്ലാനം നിവാസികൾക്കായി കണ്ണമാലി പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നു നടത്തുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണു മേരി പൊതിച്ചോർ നൽകിയത്. വീടുകളിലെ വിതരണത്തിനു ശേഷം അവശേഷിച്ച പൊതിച്ചോറുകളിലൊന്നു കിട്ടിയത് പോലീസുകാരനായ അനിൽ ആന്റണിക്ക്. തുറന്നപ്പോൾ മേരിയുടെ പൊതിച്ചോറിലെ നൂറു രൂപ ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്.
‘കോടി രൂപയുടെ മൂല്യമുള്ള നൂറു രൂപ’ എന്ന തലക്കെട്ടോടെ പൊതിച്ചോറിന്റെ വിശേഷം കണ്ണമാലി സിഐ പി.എസ്. ഷിജു ഫേസ്ബുക്കിൽ എഴുതിയത് മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ‘അമ്മയെക്കുറിച്ചു ഞാൻ അഭിമാനിക്കുന്നു’ എന്നു കുറിച്ചു മേരിയുടെ മകന്റെ പോസ്റ്റുമെത്തി.
അനന്തരം, കോടിയുടെ മൂല്യമുള്ള നൂറു രൂപ നോട്ട് പൊതിച്ചോറിനൊപ്പം പൊതിഞ്ഞു നൽകിയ മേരിയെ തേടിയെത്തിയത് അനേകർ. വെള്ളക്കെട്ടും ചളിയും അകന്പടിയാകുന്ന മേരിയുടെ ഓടുമേഞ്ഞ വീട്ടിലേക്ക് സിഐ ഷിജുവും ജനപ്രതിനിധികളും പ്രമുഖരുമെല്ലാമെത്തി. അതിലുമെത്രയോ ഇരട്ടിയാളുകൾ ലോകത്തിന്റെ പല കോണിലിരുന്നു മേരിയുടെ മഹത്വത്തിനു കൈയടിച്ചു.
ആരോരുമറിയാതെ ചെയ്ത സ്വാഭാവികനന്മയ്ക്ക്, ആദരങ്ങളുടെ ആരവമൊഴിയുന്പോഴും, മേരി പശ്ചിമകൊച്ചിക്കാരുടെ നിഷ്കളങ്കഭാഷയിൽ ഓർമിപ്പിക്കുന്നു:
""ബുദ്ധിമുട്ടണോരേക്കെ നിങ്ങളും പറ്റണപോലെ സഹായിക്കണോട്ടോ.’’