കോവിഡിനൊപ്പം നടന്നുപഠിക്കുകയാണു മാനവരാശി. നിയന്ത്രണങ്ങളേതുമില്ലാതെ ആഗോളജീവിതം നയിക്കുകയായിരുന്ന മനുഷ്യന് അരൂപിയായ അണുക്കള്ക്കുമുന്നില് തെല്ലൊന്നു തലകുനിച്ചശേഷം അതിജീവനത്തിനുള്ള ശ്രമത്തിലാണ്. ലോകത്തെല്ലായിടത്തും ആളനക്കങ്ങള്‍ക്കു തിടംവച്ചു തുടങ്ങിയിരിക്കുന്നു. മലയാള സിനിമയിലും കോലാഹലങ്ങള്‍ ഉയരുന്നുണ്ട്. അടഞ്ഞുകിടക്കുന്ന പ്രദര്‍ശനശാലകളിലേക്ക് ആളുകളെത്തുന്ന കാലം ഉടനുണ്ടാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം സാങ്കേതികവിദ്യയുടെ സഹായത്തോടെ 'ഷോ അറ്റ് ഹോം' എന്ന സാധ്യതയും അണിയറപ്രവര്‍ത്തകരെ മുന്നോട്ടു നയിക്കുന്നു. കൊറോണയെ ഫോക്കസിനു പുറത്താക്കി ജീവിതം പോരാടാനുള്ളതാണെന്നു തെളിയിച്ച് തിരക്കുകളിലേക്കു നീങ്ങുന്ന സിനിമാപ്രവര്‍ത്തകരെ അൺ ലോക്ക് ഫിലിമിലൂടെ അവതരിപ്പിക്കുന്നു...
സ്നേഹസാന്ദ്രം
കഥയുടെ മിന്നാമിനുങ്ങുകളെ മലയാള സിനിമാനിലാവിലേക്കു തുറന്നുവിട്ട, നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് കൊറോണയുടെ കെടുതികള്‍ക്കിടയിലും ധീരമായൊരു പ്രഖ്യാപനം നടത്തി. സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നല്കുന്ന ധൈര്യവും എട്ടുവര്‍ഷത്തെ സിനിമാനിര്മാണപരിചയവും കൈമുതലാക്കി 'സാന്ദ്രതോമസ് പ്രൊഡക്ഷന്‍' എന്ന സിനിമാ നിര്‍മാണകമ്പനി പ്രഖ്യാപിക്കുകയായിരുന്നു അവര്‍. 2012-ല്‍ 'ഫ്രൈഡേ' എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്റെ മേലങ്കിയണിഞ്ഞ സാന്ദ്ര പിന്നീട് മലയാളി ആഘോഷിച്ച ഒരുകൂട്ടം ചിത്രങ്ങളുടെ പിന്നിലുണ്ടായിരുന്നു. ഇടവേളകളില്‍ ചായംതേച്ച് കാമറയ്ക്കു മുന്നിലുമെത്തി.
പിന്നെ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക്. ഭർത്താവ് വിൽസൺ ജോണിനോടൊപ്പം മാര്‍ത്ത-മറിയം എന്ന ഓമനപ്പേരുകളുള്ള ഇരട്ടകളായ കെന്‍ഡലിന്റെയും കാറ്റ്ലിന്റെയും പരിചരണങ്ങളുമായി ജീവിതം. ഇതിനിടെ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച് കൊറോണ ലോകമെമ്പാടും റിലീസായി. അപ്പോഴും സ്നേഹിതരുടെ സംശയം സിനിമയിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്നായിരുന്നു. അതാണു സിനിമാനിര്‍മാണ കമ്പനിയുടെ പ്രഖ്യാപനത്തില്‍ എത്തിനില്‍ക്കുന്നത്.
ഇഷ്ടം കുടുംബം കുടുംബചിത്രങ്ങളും
സ്വന്തം കുരുന്നുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, അവര്‍ക്കു നാളെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ചിത്രങ്ങള്‍ മാത്രമായിരിക്കും സാന്ദ്രാ തോമസ് പ്രൊഡക്ഷനില്‍ നിന്നു പുറത്തുവരിക. കുടുംബം, കുട്ടികള്‍ അതാണു സാന്ദ്രയുടെ ഇപ്പോഴത്തെ ലോകം. അതുകഴിഞ്ഞാല്‍ സിനിമയും. ആകെ അറിയാവുന്ന ബിസിനസ് സിനിമ മാത്രം. അതുകൊണ്ട് രണ്ടുംകൂടി വിജയകരമായി കൊണ്ടുപോകാമെന്നു പ്രതീക്ഷിക്കുന്നു. സിനിമയോട് ചേര്‍ന്ന് നില്ക്കുന്ന എല്ലാത്തിനെയും നിലനിര്‍ത്തുന്നതു കാഴ്ചക്കാരായതിനാല് അവര്‍ എന്നും ഒപ്പമുണ്ടാകുമെന്നാണു പ്രതീക്ഷ-സാന്ദ്ര പറയുന്നു.
അണിയറയില്‍ മാറ്റം അനിവാര്യം
കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളി. രോഗം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍. സിനിമയുടെ ചിത്രീകരണം മാറുകയാണ്. ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ സിനിമയ്ക്കു നല്ലതാണ്. ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നുതു തന്നെ നോക്കാം. ആവശ്യത്തിലധികം ആളുകളെ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ചിലരുടെ പിടിവാശിയും ഇതിനു കാരണമാകാറുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കു മാറിയെങ്കിലും ടെക്നീഷ്യന്മാരുടെ കാര്യത്തില്‍ പണ്ട് ഫിലിം ഉപയോഗിക്കുമ്പോള്‍ ഉള്ള അതേ അനുപാതമാണ്. പത്തുകോടി രൂപ മുടക്കിയുള്ള പടം എന്നു പരസ്യം ചെയ്യുമ്പോള്‍ അതൊന്നും പ്രൊഡക്ഷനിലേക്ക് എത്തുന്നില്ല. മൊത്തം ചെലവിന്റെ അറുപതുശതമാനം അഭിനേതാക്കളുടെ പോക്കറ്റിലെത്തും. ഇരുപത്തിയഞ്ചുശതമാനം സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം. ബാക്കിയുള്ള തുകയാണ് പ്രക്ഷകരെ വിസ്മയിപ്പിക്കാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഒരുപരിധിവരെ സിനിമയ്ക്കു ഗുണം ചെയ്തേക്കാം.
നിര്‍മാണം വലിയ വെല്ലുവിളി
മലയാള സിനിമയില്‍ പണം മുടക്കുകയെന്നതു വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും പുതിയവരുടെ കാര്യത്തില്‍. ലാഭണ്ടാക്കാനാണു സിനിമ നിര്‍മിക്കുന്നതെന്ന വാദം യുക്തിക്കു നിരക്കുന്നതേയല്ല. പ്രത്യേകിച്ചും പുതുമുഖ നിര്‍മാതാക്കളുടെ കാര്യത്തില്‍. കഴിഞ്ഞവര്‍ഷം ഫിലിം ചേംബറില്‍ നാനൂറിലധികം സിനിമകളാണ് രജിസ്റ്റര്‍ ചെയ്തത്. 197 സിനിമകള്‍ റിലീസ് ആയി. ഇതില്‍ സാറ്റ്ലൈറ്റ് കരാര്‍ കിട്ടിയത് അമ്പതില്‍ താഴെ സിനിമകള്‍ക്കുമാത്രം. സാറ്റ് ലൈറ്റ് റൈറ്റ് വിറ്റ ചിത്രങ്ങള്‍പോലും നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചെലവ് കറയ്ക്കണമെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് ഇക്കാരണത്താലാണ്.
തീയേറ്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ല
സിനിമ വിവിധതരത്തിലുണ്ട്. തിയേറ്ററുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു എന്നതുകൊണ്ട് സിനിമ പുറത്തിറങ്ങാതിരിക്കേണ്ട. പുതിയ സാങ്കേതിക വിദ്യകള്‍ വഴി പ്രക്ഷേകന്റെ വീടുകളില്‍ സിനിമ എത്തിക്കാനാകും. അതേസമയം തിയറ്റര്‍ എക്സ്പീരിയന്‍സ് അനിവാര്യമായ ചിത്രങ്ങളും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവ ബുദ്ധിമുട്ടാകുമെങ്കിലും എല്ലാം പഴയതുപോലെയാകുന്ന ഒരു കാലം വരും.
വേണ്ടത് നല്ല കഥകള്‍, മികച്ച ചിത്രീകരണം
മുമ്പ് മലയാള സിനിമയെ ഉറ്റുനോക്കുകയായിരുന്നു, ഇന്ത്യ മുഴുവന്‍. നല്ല കഥകളും അതിലേറെ മികച്ച ദൃശ്യഭാഷയും. ഇപ്പോള്‍ എല്ലായ്പ്പോഴും അതിനു കഴിയാറില്ല. ആര്‍ട്ടിസ്റ്റിന്റെയും ടെക്നീഷ്യന്മാരുടേയും സെന്‍സിബിലിറ്റി മാത്രം പരിഗണിക്കുന്നതാണ് പ്രശ്നം. മികച്ച ഒരു കഥയുമായി നമ്മള് ചെന്നാല്‍പ്പോലും അതു സിനിമയാകണമെന്നില്ല. അവര്‍ക്ക് ഇടിക്കാനും വെല്ലുവിളിക്കാനും ഉള്ള അവസരങ്ങള്‍ വേണം. ഇതുമാറി ജീവിതഗന്ധിയായ കഥകള്‍ സിനിമകളാകണം. സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ മുന്നിലെ വെല്ലുവിളിയും അതാണ്. ആദ്യചിത്രം തന്നെ നവാഗത സംവിധായകന്റെതാണ്. താരനിര്‍ണയം പൂര്‍ത്തിയായി. പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും-സാന്ദ്ര തോമസ് പറഞ്ഞു നിർത്തി.
അനീഷ് ആലക്കോട്
സ്നേഹസാന്ദ്രം
കഥയുടെ മിന്നാമിനുങ്ങുകളെ മലയാള സിനിമാനിലാവിലേക്കു തുറന്നുവിട്ട, നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് കൊറോണയുടെ കെടുതികള്‍ക്കിടയിലും ധീരമായൊരു പ്രഖ്യാപനം നടത്തി. സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നല്കുന്ന ധൈര്യവും എട്ടുവര്‍ഷത്തെ സിനിമാനിര്മാണപരിചയവും കൈമുതലാക്കി 'സാന്ദ്രതോമസ് പ്രൊഡക്ഷന്‍' എന്ന സിനിമാ നിര്‍മാണകമ്പനി പ്രഖ്യാപിക്കുകയായിരുന്നു അവര്‍. 2012-ല്‍ 'ഫ്രൈഡേ' എന്ന ചിത്രത്തിലൂടെ നിര്‍മാതാവിന്റെ മേലങ്കിയണിഞ്ഞ സാന്ദ്ര പിന്നീട് മലയാളി ആഘോഷിച്ച ഒരുകൂട്ടം ചിത്രങ്ങളുടെ പിന്നിലുണ്ടായിരുന്നു. ഇടവേളകളില്‍ ചായംതേച്ച് കാമറയ്ക്കു മുന്നിലുമെത്തി.
പിന്നെ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക്. ഭർത്താവ് വിൽസൺ ജോണിനോടൊപ്പം മാര്‍ത്ത-മറിയം എന്ന ഓമനപ്പേരുകളുള്ള ഇരട്ടകളായ കെന്‍ഡലിന്റെയും കാറ്റ്ലിന്റെയും പരിചരണങ്ങളുമായി ജീവിതം. ഇതിനിടെ ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച് കൊറോണ ലോകമെമ്പാടും റിലീസായി. അപ്പോഴും സ്നേഹിതരുടെ സംശയം സിനിമയിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്നായിരുന്നു. അതാണു സിനിമാനിര്‍മാണ കമ്പനിയുടെ പ്രഖ്യാപനത്തില്‍ എത്തിനില്‍ക്കുന്നത്.
ഇഷ്ടം കുടുംബം കുടുംബചിത്രങ്ങളും
സ്വന്തം കുരുന്നുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, അവര്‍ക്കു നാളെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ചിത്രങ്ങള്‍ മാത്രമായിരിക്കും സാന്ദ്രാ തോമസ് പ്രൊഡക്ഷനില്‍ നിന്നു പുറത്തുവരിക. കുടുംബം, കുട്ടികള്‍ അതാണു സാന്ദ്രയുടെ ഇപ്പോഴത്തെ ലോകം. അതുകഴിഞ്ഞാല്‍ സിനിമയും. ആകെ അറിയാവുന്ന ബിസിനസ് സിനിമ മാത്രം. അതുകൊണ്ട് രണ്ടുംകൂടി വിജയകരമായി കൊണ്ടുപോകാമെന്നു പ്രതീക്ഷിക്കുന്നു. സിനിമയോട് ചേര്‍ന്ന് നില്ക്കുന്ന എല്ലാത്തിനെയും നിലനിര്‍ത്തുന്നതു കാഴ്ചക്കാരായതിനാല് അവര്‍ എന്നും ഒപ്പമുണ്ടാകുമെന്നാണു പ്രതീക്ഷ-സാന്ദ്ര പറയുന്നു.
അണിയറയില്‍ മാറ്റം അനിവാര്യം
കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളി. രോഗം നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍. സിനിമയുടെ ചിത്രീകരണം മാറുകയാണ്. ഒരര്‍ഥത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ സിനിമയ്ക്കു നല്ലതാണ്. ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നുതു തന്നെ നോക്കാം. ആവശ്യത്തിലധികം ആളുകളെ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ചിലരുടെ പിടിവാശിയും ഇതിനു കാരണമാകാറുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കു മാറിയെങ്കിലും ടെക്നീഷ്യന്മാരുടെ കാര്യത്തില്‍ പണ്ട് ഫിലിം ഉപയോഗിക്കുമ്പോള്‍ ഉള്ള അതേ അനുപാതമാണ്. പത്തുകോടി രൂപ മുടക്കിയുള്ള പടം എന്നു പരസ്യം ചെയ്യുമ്പോള്‍ അതൊന്നും പ്രൊഡക്ഷനിലേക്ക് എത്തുന്നില്ല. മൊത്തം ചെലവിന്റെ അറുപതുശതമാനം അഭിനേതാക്കളുടെ പോക്കറ്റിലെത്തും. ഇരുപത്തിയഞ്ചുശതമാനം സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം. ബാക്കിയുള്ള തുകയാണ് പ്രക്ഷകരെ വിസ്മയിപ്പിക്കാനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഒരുപരിധിവരെ സിനിമയ്ക്കു ഗുണം ചെയ്തേക്കാം.
നിര്‍മാണം വലിയ വെല്ലുവിളി
മലയാള സിനിമയില്‍ പണം മുടക്കുകയെന്നതു വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും പുതിയവരുടെ കാര്യത്തില്‍. ലാഭണ്ടാക്കാനാണു സിനിമ നിര്‍മിക്കുന്നതെന്ന വാദം യുക്തിക്കു നിരക്കുന്നതേയല്ല. പ്രത്യേകിച്ചും പുതുമുഖ നിര്‍മാതാക്കളുടെ കാര്യത്തില്‍. കഴിഞ്ഞവര്‍ഷം ഫിലിം ചേംബറില്‍ നാനൂറിലധികം സിനിമകളാണ് രജിസ്റ്റര്‍ ചെയ്തത്. 197 സിനിമകള്‍ റിലീസ് ആയി. ഇതില്‍ സാറ്റ്ലൈറ്റ് കരാര്‍ കിട്ടിയത് അമ്പതില്‍ താഴെ സിനിമകള്‍ക്കുമാത്രം. സാറ്റ് ലൈറ്റ് റൈറ്റ് വിറ്റ ചിത്രങ്ങള്‍പോലും നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചെലവ് കറയ്ക്കണമെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് ഇക്കാരണത്താലാണ്.
തീയേറ്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ല
സിനിമ വിവിധതരത്തിലുണ്ട്. തിയേറ്ററുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു എന്നതുകൊണ്ട് സിനിമ പുറത്തിറങ്ങാതിരിക്കേണ്ട. പുതിയ സാങ്കേതിക വിദ്യകള്‍ വഴി പ്രക്ഷേകന്റെ വീടുകളില്‍ സിനിമ എത്തിക്കാനാകും. അതേസമയം തിയറ്റര്‍ എക്സ്പീരിയന്‍സ് അനിവാര്യമായ ചിത്രങ്ങളും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവ ബുദ്ധിമുട്ടാകുമെങ്കിലും എല്ലാം പഴയതുപോലെയാകുന്ന ഒരു കാലം വരും.
വേണ്ടത് നല്ല കഥകള്‍, മികച്ച ചിത്രീകരണം
മുമ്പ് മലയാള സിനിമയെ ഉറ്റുനോക്കുകയായിരുന്നു, ഇന്ത്യ മുഴുവന്‍. നല്ല കഥകളും അതിലേറെ മികച്ച ദൃശ്യഭാഷയും. ഇപ്പോള്‍ എല്ലായ്പ്പോഴും അതിനു കഴിയാറില്ല. ആര്‍ട്ടിസ്റ്റിന്റെയും ടെക്നീഷ്യന്മാരുടേയും സെന്‍സിബിലിറ്റി മാത്രം പരിഗണിക്കുന്നതാണ് പ്രശ്നം. മികച്ച ഒരു കഥയുമായി നമ്മള് ചെന്നാല്‍പ്പോലും അതു സിനിമയാകണമെന്നില്ല. അവര്‍ക്ക് ഇടിക്കാനും വെല്ലുവിളിക്കാനും ഉള്ള അവസരങ്ങള്‍ വേണം. ഇതുമാറി ജീവിതഗന്ധിയായ കഥകള്‍ സിനിമകളാകണം. സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ മുന്നിലെ വെല്ലുവിളിയും അതാണ്. ആദ്യചിത്രം തന്നെ നവാഗത സംവിധായകന്റെതാണ്. താരനിര്‍ണയം പൂര്‍ത്തിയായി. പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും-സാന്ദ്ര തോമസ് പറഞ്ഞു നിർത്തി.
അനീഷ് ആലക്കോട്